Connect with us

kerala

ഫാറൂഖ് കോളജ് വഖഫ് ഭൂമി അന്യാധീനപ്പെടുത്താന്‍ ശ്രമം: കെ.പി.എ മജീദ്‌

ഫാറൂഖ് കോളജിന്റെ പേരിലുള്ള ചെറായിയിലെ 404.76 ഏക്കര്‍ വഖഫ് ഭൂമി കുത്തകകള്‍ക്ക് അവിഹിതമായി കൈമാറാന്‍ പിണറായി സര്‍ക്കാര്‍ ഗൂഢാലോചന നടത്തിയതായി മുസ്്‌ലിംലീഗ് ഉന്നതാധികാര സമിതി അംഗം കെ.പി.എ മജീദ് എം.എല്‍.എ.

Published

on

കോഴിക്കോട്: ഫാറൂഖ് കോളജിന്റെ പേരിലുള്ള ചെറായിയിലെ 404.76 ഏക്കര്‍ വഖഫ് ഭൂമി കുത്തകകള്‍ക്ക് അവിഹിതമായി കൈമാറാന്‍ പിണറായി സര്‍ക്കാര്‍ ഗൂഢാലോചന നടത്തിയതായി മുസ്്‌ലിംലീഗ് ഉന്നതാധികാര സമിതി അംഗം കെ.പി.എ മജീദ് എം.എല്‍.എ. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് നിസാര്‍ചെയര്‍മാനും അഡ്വ അബൂബക്കര്‍ ചെങ്ങാട് സെക്രട്ടറിയുമായ എന്‍ക്വയറി കമ്മീഷന്‍ ഇതു വഖഫ് ഭൂമിയാണെന്ന് സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് നല്‍കിയ ശേഷവും കോടികള്‍ വിലമതിക്കുന്ന സ്വത്ത് നഷ്ടടപ്പെടുത്താന്‍ നികുതി സ്വീകരിക്കാന്‍ മന്ത്രിതല സമിതി നിര്‍ദേശിച്ചത് ദുരൂഹമാണ്.

ചെറായിയിലെ ഭൂമി വഖഫ് ഭൂമിയാണെന്ന് സംശയാതീതമായി തെളിഞ്ഞ ശേഷം, അനധികൃത കൈയേറ്റങ്ങള്‍ക്ക് നിയമസാധുത നല്‍കുന്ന വഴിവിട്ട നടപടി രാജ്യത്ത് കേട്ടുകേള്‍വിയില്ലാത്തതാണ്. വഖഫ് ഭൂമി ക്രയവിക്രയം നടത്തുന്നതിനായി സാധാരണക്കാരെ വഞ്ചിക്കുന്നതിനാവശ്യമായ രേഖകള്‍ പടച്ചവര്‍ക്കെതിരെ നടപടിയെടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. അതിനു പകരം നികുതി അടയ്ക്കാന്‍ അനുവാദം നല്‍കുന്നതു വഴി സാധാരണക്കാരുടെ മറവില്‍ ക്ലബ് മഹീന്ദ്രക്കും മറ്റുള്ളവര്‍ക്കും ഭൂമി സ്വന്തമാക്കാനുള്ള വഴിയാണ് സര്‍ക്കാര്‍ തുറന്നത്.

കോടികള്‍ മുടക്കി കോടതിയെ സമീപിച്ച് സിവില്‍ കേസ്സ് അനുകൂലമാക്കി മാറ്റാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത് വഖഫ് നിയമനാഝധികാരം കവര്‍ന്ന് മുസ്്‌ലിം സമുദായത്തോട് പിണറായി സര്‍ക്കാര്‍ കാണിച്ച അനീതിയുടെ തുടര്‍ച്ചയാണ്. ലീഗുകാര്‍ വഖഫ് സ്വത്തുക്കള്‍ തട്ടിയെടുത്തെന്നും ഇവരെ നിലക്കു നിര്‍ത്താനാണ് നിയമനം പി.എസ്.സിക്ക് വിട്ടതെന്നും കള്ളം തട്ടിവിട്ടവര്‍ക്ക് പിടിച്ചു നില്‍ക്കാനായിരുന്നില്ല. അനധികൃത കൈയേറ്റക്കാര്‍ക്ക് നികുതി അടക്കാന്‍ അനുവാദം നല്‍കിയതു വഴി ഇല്ലാത്ത അവകാശം പതിച്ചു നല്‍കുന്നതോടെ ഭൂമി തിരിച്ചു പിടിക്കാന്‍ വഖഫ് ബോര്‍ഡ് നടത്തുന്ന ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. ഫാറൂഖ് കോളജിന് അവകാശപ്പെട്ട വഖഫ് ഭൂമിയാണെന്നറിയാതെ സ്ഥലം വാങ്ങിയ സാധാരണക്കാര്‍ക്ക് വേണ്ടിയാണ് നടപടിയെന്ന വാദം നിരര്‍ത്ഥകമാണ്. ചെറായിലെ ഭൂമി ക്രയവിക്രയവുമായി ബന്ധപ്പെട്ട് നിയമവിരുദ്ധ നീക്കങ്ങള്‍ നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാനും വഞ്ചിതരായ സാധാരണക്കാര്‍ക്ക് മാന്യമായ നഷ്ടപരിഹാരം നല്‍കാനും വഖഫ് ഭൂമി സംരക്ഷിക്കാനും സര്‍ക്കാര്‍ തയ്യാറാവണം. അല്ലാത്ത പക്ഷം നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും കെ.പി.എ മജീദ് മുന്നറിയിപ്പ് നല്‍കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഇടിഞ്ഞു

ഗ്രാമിന് 50 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് (916) സ്വര്‍ണത്തിന്റെ വില 11,930 രൂപയായി

Published

on

കൊച്ചി: കേരളത്തില്‍ വീണ്ടും സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 50 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് (916) സ്വര്‍ണത്തിന്റെ വില 11,930 രൂപയായി. പവന്റെ വിലയില്‍ 400 രൂപയുടെ കുറവുണ്ടായി. നിലവില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 95,440 രൂപയാണ് വില. കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണവിലയില്‍ മാറ്റങ്ങള്‍ തുടരുകയാണ്. ഇന്ന് രാവിലെ ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ചിരുന്നു.

ഇതോടെ ഈ മാസത്തെ ഉയര്‍ന്ന നിരക്കായ ഗ്രാമിന് 11,980 രൂപയിലും പവന് 95,840 രൂപയിലും സ്വര്‍ണവില എത്തിയിരുന്നു. എന്നാല്‍ പിന്നീട് വില ഇടിയുകയായിരുന്നു അതേസമയം, ആഗോളവിപണിയിലും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ട്രോയ് ഔണ്‍സിന് ഒമ്പത് ഡോളറിന്റെ കുറവാണ് ഉണ്ടായത്.

4,205 ഡോളറില്‍ വ്യാപാരം ആരംഭിച്ച സ്വര്‍ണം പിന്നീട് 4,198 ഡോളറിലേക്ക് താഴ്ന്നു. ഇതേസമയം, വരും ദിവസങ്ങളില്‍ സ്വര്‍ണവില ഉയരുമെന്ന പ്രതീക്ഷയാണ് വിപണിയില്‍ നിലനില്‍ക്കുന്നത്. ഈ മാസം ഫെഡറല്‍ റിസര്‍വ് വായ്പ പലിശനിരക്കുകള്‍ കുറയ്ക്കുമെന്നാണ് സൂചന. ഇതിന്റെ പശ്ചാത്തലത്തില്‍ ഡോളര്‍ ഇന്‍ഡക്‌സില്‍ ഇടിവ് അനുഭവപ്പെടുന്നുണ്ട്. ഇതിന് അനുപാതികമായി സ്വര്‍ണവിലയില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകുമെന്നും വില വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്നും വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

Continue Reading

kerala

ഇടുക്കിയില്‍ വിദേശമദ്യവുമായി എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വീനര്‍ പിടിയില്‍

മാങ്കുളം സ്വദേശി ദിലീപ് ആണ് എക്സൈസിന്റെ പിടിയിലായത്.

Published

on

ഇടുക്കി: അടിമാലിയില്‍ വിദേശമദ്യവുമായി എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വീനര്‍ പിടിയില്‍. മാങ്കുളം സ്വദേശി ദിലീപ് ആണ് എക്സൈസിന്റെ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് 10 ലിറ്റര്‍ വിദേശ മദ്യം എക്സൈസ് പിടിച്ചെടുത്തു.

മാങ്കുളം പഞ്ചായത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള എല്‍ഡിഎഫ് കണ്‍വീനറാണ് ദിലീപ്.

Continue Reading

kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള; വന്‍തോക്കുകള്‍ക്കും പങ്കെന്ന് ഹൈക്കോടതി

പ്രതികളും ഉന്നതപദവിയില്‍ ഇരിക്കുന്നവരും ഗൂഢാലോചന നടത്തി

Published

on

കൊച്ചി: ശബരിമല സ്വര്‍ണ്ണ കൊള്ളയുമായി വന്‍തോക്കുകള്‍ക്ക് ബന്ധമുണ്ടന്നും ഇവരുടെ പങ്കും അന്വേഷിക്കണമെന്നും ഹൈക്കോടതി. കേസിലെ ഒന്നാം പ്രതി യായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ നിയന്ത്രിച്ച ഉന്നതരിലേക്ക് അന്വേഷണം നീളണമെന്നും പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) ഹൈക്കോടതി വ്യക്തമായ നിര്‍ദ്ദേശം നല്‍കി. ഇതുവരെ പ്രതികളല്ലാത്ത വന്‍തോക്കുകളുടെ സഹായമില്ലാതെ ഇത്ര വലിയ കൊള്ള നടക്കില്ലെന്നും അന്വേഷണം എത്രയും വേഗം അവരിലേക്ക് നീങ്ങണമെന്നും ഹൈക്കോടതി ആവശ്യപ്പട്ടു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നാലാം പ്രതിയായ എസ്. ജയശ്രീയുടെയും ആറാം പ്രതിയായ എസ്. ശ്രീകുമാറിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കൊണ്ടുള്ള ഉത്തരവിലാണ് കോടതി നിര്‍ദേശം.
വന്‍തോക്കുകളിലേക്ക് അന്വേഷണം പോകട്ടെ, എന്തിനാണ് മടിച്ചു നില്‍ക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധപ്പെട്ട വന്‍ തോക്കുകള്‍ പുറത്തുവരാനുണ്ട്. എസ്.ഐ.ടിക്ക് കൃത്യമായ നിര്‍ദ്ദേശം നല്‍കിക്കൊണ്ട് ജസ്റ്റിസ് എ ബദറുദ്ദീന്‍ വ്യക്തമാക്കി. ഒരാളെയും വിട്ടുകളയരുത് എല്ലാവരിലേക്കും അന്വേഷണം പോകണം. ഉണ്ണി കൃഷ്ണന്‍ പോറ്റിക്ക് ശബരിമലയില്‍ വലിയ സ്വാധീനമുണ്ടായിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റി വലിയൊരു പ്രഭാവലയം സൃഷ്ടിച്ച് അനിയന്ത്രിത
മായ സ്വാതന്ത്ര്യത്തോടെ വിലസുകയായിരുന്നു. യഥാര്‍ത്ഥ സ്‌പോണ്‍സര്‍ ആരെന്ന് കണ്ടെത്തണമെന്നും കോടതി പറഞ്ഞു. കൊള്ള്ക്കു പിന്നിലെ വ
ന്‍ ഗൂഢാലോചനയും എസ്‌ഐടി അന്വേഷിക്കണം. പ്രതികളും ശബരിമലയുടെ ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട് ഉന്നത പദവിയിലിരിക്കുന്നവരും ചേര്‍ന്നുള്ള ഗൂഢാലോചന നടന്നെന്ന് പ്രോസിക്യൂഷന്‍ രേഖകളില്‍നിന്നു വ്യക്തമാണ്. ഉണ്ണിക്കൃഷ്ണന്‍ പോറ്റി ശബരിമല ക്ഷേത്രത്തിന്റെ പൂജാരിയോ സഹ പുജാരിയോ അല്ല. എന്നാല്‍ ഒരു സ്ഥാനവുമില്ലാതെ ഉന്നത അധികൃതരുടെ അനുഗ്രഹാശിസ്സോടെ സന്നിധാനത്തെ കാര്യങ്ങളില്‍ ഇടപെടുന്നത് തുടരുകയായിരുന്നു. ആരോപണങ്ങള്‍ ഗൗരവമുള്ളതാണ്. പവിത്രമായ ശബരിമല സന്നിധാനത്ത് ഇങ്ങനെയൊരു ക്രമക്കേട് നടന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും കോടതി പറഞ്ഞു.

Continue Reading

Trending