Connect with us

Culture

ആധുനിക ടെന്നീസിന്റെ നെറുകയില്‍

Published

on

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ കിരീടം സറീന വില്ല്യംസിന്. സഹോദരിമാര്‍ തമ്മിലുള്ള അങ്കത്തില്‍ ചേച്ചി വീനസ് വില്യംസിനെ മറികടന്നാണ് അനിയത്തിയായ സറീന കിരീടം സ്വന്തമാക്കിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സറീന വീനസിനെ പരാജയപെടുത്തിയത്. സ്‌കോര്‍ 6-4, 6-4. ഒരു മണിക്കൂര്‍ 21 മിനിറ്റ് മാത്രമേ മത്സരം നീണ്ടു നിന്നുള്ളൂ. 41 മിനിറ്റുകൊണ്ട് ആദ്യ സെറ്റ് സ്വന്തമാക്കിയ സറീനയ്ക്ക് രണ്ടാം സെറ്റിലും കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ വീനസിനായില്ല. 35കാരിയായ സറീനയുടെ 23-ാം കിരീട നേട്ടമാണിത്. ഇതോടെ 1968ല്‍ ആധുനികവല്‍ക്കരിച്ച ടെന്നീസില്‍ ഏറ്റവുമധികം ഗ്രാന്‍സ്ലാം കിരീടം നേടുന്ന താരമെന്ന ചരിത്രനേട്ടത്തിനുടമയായി സറീന. 22 ഗ്രാന്‍സ്ലാം കിരീടനേട്ടത്തിനുടമയായ സ്‌റ്റെഫി ഗ്രാഫിന്റെ റെക്കോഡാണ് സെറീന മറികടന്നത്. ഗ്രാന്റ്സ്ലാം സിംഗിള്‍സുകളില്‍ 316-ാമത്തെ വിജയമാണ് ഫൈനല്‍ ജയത്തോടെ സറീന സ്വന്തമാക്കിയത്. ഓപണ്‍ ടെന്നീസില്‍ പുരുഷ, വനിതാ വിഭാഗത്തില്‍ ഇതുവരെ ആരും ഇത്രയും ജയം സ്വന്തമാക്കിയിട്ടില്ല. ഒരു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് സറീന ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കിരീടം ചൂടുന്നത്. കഴിഞ്ഞ വര്‍ഷം ഫൈനലില്‍ ആഞ്ജലിക് കെര്‍ബറോട് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു സറീന. കിരീട നേട്ടത്തോടെ ലോക റാങ്കിങില്‍ സറീന ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. സഹോദരി വീനസിനെതിരെ ഒമ്പത് ഗ്രാന്റ്സ്ലാം ഫൈനലില്‍ മത്സരിച്ചപ്പോള്‍ ഏഴുതവണയും വിജയം സറീനക്കൊപ്പമായിരുന്നു. സറീനയുടെ ഏഴാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സിംഗിള്‍സ് കിരീടമാണിത്. ഫൈനല്‍ വിജയത്തോടെ ഒരു സെറ്റു പോലും നഷ്ടമാകാതെ ആറാം ഗ്രാന്റ്സ്ലാം കിരീടം നേടുന്ന താരമെന്ന മാര്‍ട്ടിന നവരതിലോവയുടെ റെക്കോര്‍ഡിനൊപ്പമെത്താനും സറീനയ്ക്ക് സാധിച്ചു. അതേ സമയം അഞ്ച് തവണ വിംബിള്‍ഡണും, രണ്ട് തവണ യു.എസ് ഓപണും നേടിയിട്ടുള്ള വീനസിന,് ഫ്രഞ്ച് ഓപണും ഓസ്േ്രടലിയന്‍ ഓപണും നേടാന്‍ ഇതുവരെ സാധിച്ചിട്ടില്ല. നാല് ഗ്രാന്റ്സ്ലാമും നേടി കരിയര്‍സ്ലാം നേടിയ താരമാണ് സറീന വില്യംസ്. വിംബിള്‍ഡണ്‍(ഏഴ്), ഓസ്‌ത്രേലിയന്‍ ഓപണ്‍ (ആറ്), യുഎസ് ഓപണ്‍ (ആറ്), ഫ്രഞ്ച് ഓപണ്‍ (മൂന്ന്) എന്നിങ്ങനെയാണ് സറീനയുടെ ഗ്രാന്റ്സ്ലാം നേട്ടങ്ങള്‍. സഹോദരി വീനസ് ഇല്ലെങ്കില്‍ താന്‍ 23 ഗ്രാന്റ്സ്ലാം നേട്ടങ്ങള്‍ സ്വന്തമാക്കില്ലായിരുന്നെന്നും അവളില്ലാതെ വില്യംസ് സഹോദരിമാരില്ലെന്നുമായിരുന്നു കിരീടം സ്വന്തമാക്കിയ ശേഷം സറീനയുടെ പ്രതികരണം. 24 ഗ്രാന്റ്സ്ലാമുകള്‍ സ്വന്തമാക്കിയ മാര്‍ഗരറ്റ് കോര്‍ട്ട് മാത്രമാണ് ഇനി സറീനക്കു മുന്നിലുള്ളത്. സഹോദരിയോട് തോറ്റെങ്കിലും വീനസിന്റെ റാങ്കിങ് പതിനൊന്നാമതായി ഉയര്‍ന്നു.

Culture

സുരേഷ് ഗോപിയെ അധ്യക്ഷനായി വേണ്ടെന്ന് സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികള്‍

മൂന്നുവര്‍ഷത്തെ കാലയളവിലാണ് സുരേഷ് ഗോപിയെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനക്കാന്‍ തീരുമാനിച്ചത്.

Published

on

സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി സുരേഷ് ഗോപിയെ നിയമിച്ചതില്‍ പ്രതിഷേധവുമായി സ്ഥാപനത്തിലെ വിദ്യാര്‍ഥികള്‍. സുരേഷ് ഗോപിയെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനാക്കിയ തീരുമാനത്തെ എതിര്‍ക്കുന്നതായി വിദ്യാര്‍ഥി യൂണിയന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഹിന്ദുത്വ ആശയവും ബിജെപിയുമായുള്ള സുരേഷ് ഗോപിയുടെ ബന്ധവുമാണ് എതിര്‍പ്പിന് പിന്നിലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്ക് വളരാന്‍ അവസരം നല്‍കുന്ന സ്ഥാപനത്തിന്റെ മികവിനെ ബാധിക്കുമെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്ന വ്യക്തിയെയാണ് സ്ഥാപനത്തിന്റെ അധ്യക്ഷനായി വേണ്ടതെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.

മൂന്നുവര്‍ഷത്തെ കാലയളവിലാണ് സുരേഷ് ഗോപിയെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഈ തീരുമാനത്തില്‍ സുരേഷ് ഗോപിക്കും അത്യംപതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

 

 

Continue Reading

Film

25,000 രൂപ തന്ന് അപമാനിക്കരുത്, പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്: നടന്‍ അലന്‍സിയര്‍

സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് കൈപ്പറ്റിയ ശേഷമുള്ള പ്രതികരണത്തിനിടെയാണ് നടന്റെ പരാമര്‍ശം

Published

on

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി നടന്‍ അലന്‍സിയര്‍. പുരസ്‌കാരമായി നല്‍കുന്ന ശില്‍പം മാറ്റണമെന്നും പെണ്‍പ്രതിമ നല്‍കി പ്രകോപിപ്പിക്കരുതെന്നും അലന്‍സിയര്‍ പറഞ്ഞു.

ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള പ്രതിമ നല്‍കണം. ആണ്‍കരുത്തുള്ള പ്രതിമ ലഭിക്കുന്ന ദിവസം അഭിനയം നിര്‍ത്തുമെന്നും അലന്‍സിയര്‍ പറഞ്ഞു.

സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരത്തിന് സ്വര്‍ണം പൂശിയ പ്രതിമ തരണം. സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരത്തുക വര്‍ധിപ്പിക്കണം. 25000 രൂപ നല്‍കി അപമാനിക്കരുത് എന്നും അലന്‍സിയര്‍ അഭിപ്രായപ്പെട്ടു.

സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് കൈപ്പറ്റിയ ശേഷമുള്ള പ്രതികരണത്തിനിടെയാണ് നടന്റെ പരാമര്‍ശം. അപ്പന്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് അലന്‍സിയറിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചത്.

 

Continue Reading

Film

തമിഴിലെ നാല് മുന്‍നിര താരങ്ങള്‍ക്ക് വിലക്ക്; നിര്‍മാതാക്കളോട് മോശമായി പെരുമാറിയതിനാണ് വിലക്ക്

അഥര്‍വ, ചിമ്പു, ധനുഷ്, വിശാല്‍ എന്നിവര്‍ക്കെതിരെയാണ് നടപടി

Published

on

ചെന്നൈയിലെ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ നിര്‍മാതാക്കളോട് മോശമായി പെരുമാറിയതിന് നാല് പ്രമുഖ താരങ്ങള്‍ക്ക് വിലക്ക്. തമിഴ് സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ച തീരുമാനമാണ് ഇന്നലെ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലുണ്ടായത്. അഥര്‍വ, ചിമ്പു, ധനുഷ്, വിശാല്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തമിഴ് സിനിമാമേഖലയിലെ നിര്‍മാതാക്കള്‍ക്കൊപ്പം റെഡ് കാര്‍ഡ് ലഭിച്ച നടന്മാര്‍ക്ക് ജോലി ചെയ്യാനാകില്ല. ഫലത്തില്‍ തമിഴ് സിനിമയില്‍നിന്നുള്ള വിലക്കു തന്നെയാകുമിത്. മോശം പെരുമാറ്റം, നിര്‍മാതാക്കളുമായി സഹകരിക്കുന്നില്ല ഉള്‍പ്പെടെയുള്ള കാരണങ്ങളാണ് സംഘടന ചൂണ്ടിക്കാട്ടുന്നത്.

Continue Reading

Trending