Connect with us

crime

രാമക്ഷേത്ര നിർമ്മാണ ധനസമാഹരണ റാലിക്കിടെ, മധ്യപ്രദേശിലെ മുസ്‌ലിംകൾക്ക് നേരെയുണ്ടായ അക്രമം അന്വേഷിക്കണം: ദിഗ് വിജയ് സിംഗ്

ധനസമാഹരണ വേളയിൽ വാളുകൾ ഉൾപ്പടെയുള്ള ആയുധങ്ങളും വടികളും ഉയർത്തിക്കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് ഈ സംഘം അക്രമങ്ങൾ അഴിച്ചുവിട്ടതെന്ന് സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Published

on

അയോധ്യയിലെ രാമക്ഷേത്രം നിർമ്മാണത്തിനായുള്ള ധനസമാഹരണ റാലികൾ നടത്തുമ്പോൾ മധ്യപ്രദേശിലെ മുസ്‌ലിംകൾ താമസിക്കുന്ന പ്രദേശങ്ങളിൽ അക്രമം നടത്തുകയാണെന്നും ഇത് ഉന്നത തലത്തിൽ അന്വേഷിക്കണമെന്നും കോൺഗ്രസ് രാജ്യസഭാ എം.പി ദിഗ് വിജയ് സിംഗ് ആവശ്യപ്പെട്ടു. അക്രമത്തെ കുറിച്ച് വിരമിച്ച ചീഫ് സെക്രട്ടറിയോ പൊലീസ് ജനറലോ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡിസംബർ അവസാന വാരത്തിൽ ഉജ്ജൈൻ, മന്ദ്‌സർ, ഇൻഡോർ എന്നിവിടങ്ങളിലെ റാലികൾക്ക് ശേഷം കല്ലേറും തീവെപ്പുമുണ്ടായിരുന്നു.

ഇത്തരമൊരു സന്ദർഭത്തിൽ അക്രമങ്ങളുണ്ടായത് ഖേദകരമാണ്. ധനസമാഹരണ വേളയിൽ വാളുകൾ ഉൾപ്പടെയുള്ള ആയുധങ്ങളും വടികളും ഉയർത്തിക്കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് ഈ സംഘം അക്രമങ്ങൾ അഴിച്ചുവിട്ടതെന്ന് സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഹിന്ദുക്കളും മുസ്‌ലിംകളും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ഐക്യത്തോടെ പോരാടിയവരാണ്. സ്വാതന്ത്ര്യ സമരത്തിൽ പോലും പങ്കെടുക്കാത്തവർ രാജ്യത്തിന്റെ അന്തരീക്ഷം മാറ്റാൻ ശ്രമിക്കുകയാണ്. മുസ്‌ലിം പ്രദേശങ്ങളിലെ സംഭവങ്ങൾ വിശദമായി അന്വേഷിക്കണം, കലക്ടർമാരും പൊലീസ് സൂപ്രണ്ടുമാരും ഈ ഉത്തരവാദിത്വം നിർവ്വഹിക്കാൻ ശ്രമിക്കണം. ഇത്തരത്തിലുള്ള റാലികൾക്ക് എന്തിനാണ് അധികാരികൾ അനുവാദം നൽകിയത്. വീടുകൾ കത്തിച്ച ആളുകൾക്കെതിരെ പൊലീസ് ദുർബല കേസുകളാണ് എടുത്തിരിക്കുന്നത്. അക്രമത്തെ കുറിച്ച് അന്വേഷിക്കേണ്ടത് മികച്ച ഉദ്യോഗസ്ഥരായിരിക്കണമെന്നും സിംഗ് ആവശ്യപ്പെട്ടു.

ഐ.എ.എസ് ഉദ്യോഗസ്ഥരും പൊലീസ് ബ്യൂറോക്രസിയുടെ മറ്റ് വിഭാഗങ്ങളും ഭരണഘടന ഉയർത്തിപ്പിടിക്കുന്നതിനായി പ്രവർത്തിക്കണമെന്നും ഒരു പാർട്ടിയുടെയും അടിമകളായി പ്രവർത്തിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ ഭക്തനായ ഹിന്ദുവാണെന്നും മുതിർന്ന ബി.ജെ.പി നേതാക്കളേക്കാൾ മികച്ച ഹിന്ദുവാണെന്നും മതം എല്ലാവരോടും സമാധാനവും ആദരവും പഠിപ്പിച്ചുവെന്നും സിംഗ് കൂട്ടിച്ചേർത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ജോലി വാഗ്‌ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്: കൊല്ലം സ്വദേശിനി പിടിയിൽ

ന്യൂസിലാൻ്റിലെ സീ പോർട്ടിലേക്ക് തൊഴിലാളികളെ ആവശ്യമുണ്ടെന്ന് കാണിച്ച് പരസ്യം നൽകിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്

Published

on

ന്യൂസിലാൻഡിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ സംഭവത്തിൽ കൊല്ലം സ്വദേശിനി പിടിയിൽ. എറണാകുളം കലൂരിൽ നിന്നാണ് ചിഞ്ചു അനീഷിനെ പുനലൂർ പൊലീസ് പിടികൂടുന്നത്. സമൂഹ മാധ്യമങ്ങൾ വഴി പരസ്യം നൽകിയായിരുന്നു ഇവർ തട്ടിപ്പ് നടത്തിയത്. പരാതി ഉയർന്നതിനെ തുടർന്ന് ചിഞ്ചു അനീഷ് ഒളിവിൽ കഴിയുകയായിരുന്നു.

ന്യൂസിലാൻ്റിലെ സീ പോർട്ടിലേക്ക് തൊഴിലാളികളെ ആവശ്യമുണ്ടെന്ന് കാണിച്ച് പരസ്യം നൽകിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. എറണാകുളം പെരുമ്പാവൂരിലെ ഫ്ലൈ വില്ലാ ട്രീ, ടാലൻ്റ് വിസാ കൺസൽട്ടൻസി എന്നീ സ്ഥാപനങ്ങളുടെ മറവിലാണ് ചിഞ്ചു അനീഷും സംഘവും പണം തട്ടിയത്. വ്യാജ ഓഫർ ലെറ്റർ ചമച്ച് പലരെയും കബളിപ്പിച്ചുവെന്നും പരാതി ഉണ്ട്.

പെരുമ്പാവൂരിലെ ഫ്ലെ വില്ലാ ട്രീ ഉടമകളിൽ ഒരാളായ ബിനിൽ കുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം സ്വദേശിയായ നിഷാദിൻ്റെ പരാതിയിലാണ് നടപടിയെടുത്തത്. നിഷാദിൽ നിന്ന് മാത്രം 11 ലക്ഷം ഇവർ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. കിടപ്പാടം പോലും നഷ്ടമാകുന്ന സ്ഥിതിയിലാണ് ഇപ്പോൾ ഉള്ളതെന്നും നിഷാദ് വെളിപ്പെടുത്തി.

തട്ടിപ്പിനിരയായവരിൽ കൂടുതൽ പേർക്കും ക്രൂയിസ് ഷിപ്പ് ക്രൂ ജോയിനിങ് വിസിറ്റ് വിസയാണ് നൽകിയത്. 12,000 രൂപ മാത്രം ഫീസ് ഉള്ള വിസക്ക് പോലും പത്തും,പന്ത്രണ്ടും ലക്ഷമാണ് വാങ്ങിയത്. തട്ടിപ്പ് നടത്തിയ കേസിൽ എറണാകുളം നോർത്ത് പൊലീസ് നേരത്തെ ചിഞ്ചുവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ കസ്റ്റഡിയിലുള്ള ചിഞ്ചുവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

Continue Reading

crime

ഇടുക്കിയിൽ സ്ത്രീ മരിച്ചത് കാട്ടാന ആക്രമണത്തിൽ അല്ല, കൊലപാതകമെന്ന് റിപ്പോർട്ട്; ഭർത്താവ് കസ്റ്റഡിയിൽ

ഇവരെ ശക്തമായി അടിക്കുകയും തല രണ്ടു തവണ നിലത്ത് അടിക്കുകയും ചെയ്തിട്ടുണ്ട്

Published

on

ഇടുക്കി പീരുമേട്ടിൽ സീതയുടെ മരണം കാട്ടാന ആക്രമണത്തിലല്ലെന്നും കൊലപാതകമാണെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട്. സംഭവത്തിൽ ഭർത്താവ് ബിനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബിനുവിനെ പോലീസിന് നേരത്തെ സംശയം ഉണ്ടായിരുന്നു.
വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെയാണ് കൊലപാതകമെന്ന് തെളിഞ്ഞത്. കൃത്യമായ ആസൂത്രണത്തോടെയുള്ള അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് പൊലീസ്. മരിച്ച സീതയുടെ ശരീരത്തിൽ കാട്ടാന ആക്രമിച്ചതിന്റെ വലിയ മുറിപ്പാടുകൾ ഒന്നും കാണാത്തത് തന്നെ പോലീസിൽ സംശയം ഉണർത്തി.
ഇവരെ ശക്തമായി അടിക്കുകയും തല രണ്ടു തവണ നിലത്ത് അടിക്കുകയും ചെയ്തിട്ടുണ്ട്. ശേഷം പാറയിലൂടെ വലിച്ചിഴച്ചു. ഇരുഭാഗത്തെയും ആറു വാരിയെല്ലുകൾക്ക് പരിക്കുണ്ട്. മൂന്ന് വാരിയല്ലുകൾ ശ്വാസകോശത്തിലേക്ക് തറച്ച് കയറിയെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട്.
Continue Reading

crime

കാന്‍സര്‍ രോഗിയെ കെട്ടിയിട്ട് പണം കവര്‍ന്നു; അന്വേഷിക്കാന്‍ പ്രത്യേക സംഘം

ഇടുക്കി ഡിവൈഎസ്പിയുടെ കീഴിൽ പത്തംഗ സംഘമാണ് അന്വേഷണം നടത്തുക

Published

on

ഇടുക്കി: ഇടുക്കി അടിമാലിയിൽ ക്യാൻസർ രോഗിയെ കെട്ടിയിട്ട് പണം കവർന്ന കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം. ഇടുക്കി ഡിവൈഎസ്പിയുടെ കീഴിൽ പത്തംഗ സംഘമാണ് അന്വേഷണം നടത്തുക. വീട്ടിൽ നിന്ന് കിട്ടിയ വിരലടയാളത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം. അടിമാലി സ്വദേശി ഉഷ സന്തോഷിനെയാണ് കെട്ടിയിട്ട ശേഷം പണം കവർന്നത്.

ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുന്നു എന്ന് പൊലീസ് അറിയിച്ചു.വ്യാഴാഴ്ച പുലര്‍ച്ചെയിരുന്നു കേസിനാസ്പദമായ സംഭവം. കാന്‍സര്‍ രോഗിയായ അടിമാലി വിവേകാനന്ദ നഗര്‍ സ്വദേശി കളരിക്കല്‍ ഉഷാ സന്തോഷിനെയാണ് കെട്ടിയിട്ട് ചികിത്സയ്ക്ക് കരുതിയിരുന്ന പണം അപഹരിച്ചത്. കാന്‍സര്‍ ബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്നു ഉഷ. കഴിഞ്ഞ ദിവസം കീമോ തെറാപ്പി കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുകയായിരുന്നു. വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്താണ് മോഷണം. കട്ടിലില്‍ കെട്ടിയിട്ട ശേഷം ഇവരുടെ വായില്‍ തുണി തിരുകിയാണ് പേഴ്‌സിലുണ്ടായിരുന്ന 16500 രൂപ കവര്‍ന്നത്. അയല്‍വാസികള്‍ ഇവരെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് കട്ടിലില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

Continue Reading

Trending