Culture
ഗ്രീസില്‍ ബാര്‍സക്ക് കടിഞ്ഞാണ്‍, ചെല്‍സി തോറ്റു; പി.എസ്.ജി താരം കുര്‍സോവക്ക് റെക്കോര്‍ഡ്

മാഞ്ചസ്റ്റര്‍: യുവേഫ ചാമ്പ്യസ് ലീഗ് ഗ്രൂപ്പ് പോരാട്ടത്തില്‍ കരുത്തരായ ബാര്‍സയുടെ വിജയക്കുതിപ്പിന് കടിഞ്ഞാണ്‍. ഗ്രീക്ക് ക്ലബായ ഒളിംപിയാക്കോസാണ് ബാര്‍സയെ ഗോള്‍ രഹിത സമയില്‍ തളച്ചത്. ഗ്ലാമര്‍ പോരാട്ടത്തില്‍ ഇംഗ്ലീഷ് ചാമ്പ്യന്‍മാരായ ചെല്‍സിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ഇറ്റാലിയന്‍ ക്ലബ്ബ് എ.എസ് റോമ തുരത്തി. മുന്‍ ചാമ്പ്യരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഫ്രഞ്ച് പവര്‍ ഹൗസായ പി.എസ്.ജിയും ജയിച്ചു കയറി.
ഗ്രൂപ്പ് എ
ഓള്‍ഡ് ട്രാഫോര്‍ഡില്‍ സ്വന്തം കാണികള്‍ക്കു മുമ്പില്‍ പോര്‍ച്ചുഗീസ് ക്ലബ് ബെന്‍ഫിക്കയെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് യുണെറ്റഡ് പരാജയപ്പെടുത്തിയത്. 45-ാം മിനുട്ടില്‍ ബെന്‍ഫിക്കന്‍ താരം മിലേ സ്‌വിലറിന്റെ ഓണ്‍ഗോളിലാണ് യുണൈറ്റഡ് മുന്നിലെത്തിയത്. 78-ാം മിനുട്ടില്‍ ഡാലി ബ്ലിന്റ് രണ്ടാം ഗോള്‍ നേടി. കളിയുടെ പതിനഞ്ചാം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി യുനൈറ്റഡിന്റെ ഫ്രഞ്ച് താരം ആന്റണി മാര്‍സ്യലിന് ഗോളാക്കാനായില്ല. ഗ്രൂപ്പില്‍ മറ്റൊരു കളിയില്‍ എഫ്.സി ബാസലിനെ സി.എസ്.കെ.എ മോസ്‌കോ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ഗ്രൂപ്പില്‍ കളിച്ച നാലുകളികളും ജയിച്ച യുണൈറ്റഡ് പ്രീ ക്വാര്‍ട്ടര്‍ യോഗ്യത ഏറെക്കുറെ ഉറപ്പിച്ചു. ഇനിയുള്ള രണ്ടു മത്സരങ്ങളില്‍ ഒരു പോയിന്റ് മാത്രം മതി മുന്‍ ചാമ്പ്യന്മാര്‍ക്ക് അവസാന പതിനാറില്‍ ഇടമുറപ്പിക്കാന്‍.
ഗ്രൂപ്പ് ബി
ഡിഫന്റര്‍ ലെയ്‌വിന്‍ കുര്‍സോവയുടെ ഹാട്രിക് മികവില്‍ പി.എസ്.ജി ആന്ദര്‍ലെഷ്തിനെ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ഇതാദ്യമായാണ് ചാമ്പ്യന്‍സ് ലീഗ് മോഡേണ്‍ യുഗത്തില്‍ ഒരു പ്രതിരോധ താരം ഹാട്രിക് നേടുന്നത്. 52, 72, 78 മിനുട്ടുകളിലായിരുന്നു ഫ്രഞ്ച് താരം ഗോള്‍ നേടിയത്. ബ്രസീലിയന്‍ താരം നെയ്മര്‍ ഒരു ഗോള്‍ നേടുകയും (45 മിനുട്ട്) ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. മാര്‍കോ വെരാട്ടി(30 മിനുട്ട്)യാണ് മറ്റൊരു സ്‌കോറര്‍. ഒരു ഗോള്‍ നേടിയാല്‍ ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായ എട്ടുമത്സരങ്ങളില്‍ ഗോള്‍ നേടുന്ന താരം എന്ന റെക്കോര്‍ഡ് ക്രിസ്റ്റിയാനോ റൊണാള്‍ഡോക്കൊപ്പം പങ്കിടാമെന്നിരിക്കെ മുഴുവന്‍ സമയവും കളിച്ച ഉറുഗ്വെന്‍ മുന്‍നിര താരം എഡിസണ്‍ കവാനിക്ക് ലക്ഷ്യം കാണാനായില്ല. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് ബയേണ്‍ മ്യൂണിക് സെല്‍റ്റികിനെ പരാജയപ്പെടുത്തി. 12 പോയിന്റുമായി പി.എസ്.ജി ഒന്നാമതും ഒന്‍പതു പോയിന്റുമായി ബയേണ്‍ ഗ്രൂപ്പില്‍ രണ്ടാമതുമാണ . സെല്‍റ്റികിന് മൂന്ന് പോയിന്റാണുള്ളത്. കളിച്ച എല്ലാ കളികളും തോറ്റ ആന്ദര്‍ലെഷ്തിന് ഇതുവരെ ഒരു പോയിന്റ് പോലും നേടാനായില്ല.
ഗ്രൂപ്പ് സി
എ.എസ് റോമയുടെ തട്ടകത്തില്‍ കളിക്കാനിങ്ങിയ ചെല്‍സി വന്‍തോല്‍വിയാണ് നേരിട്ടത്. കളിയുടെ ഒന്നാം മിനുട്ടില്‍ തന്നെ ഇറ്റാലിയന്‍ താരം സ്റ്റീഫന്‍ എല്‍ ഷാറവി റോമയെ മുന്നിലെത്തിച്ചു. 36-ാം മിനുട്ടില്‍ ഷാറവി ഗോള്‍ നേട്ടം രണ്ടാക്കി. 63-ാം മിനുട്ടില്‍ ഡിഗോ പെറോട്ടി റോമയുടെ ഗോള്‍പ്പട്ടിക പൂര്‍ത്തിയാക്കുകയായിരുന്നു. താരതമ്യേന ദുര്‍ബലരായ അസര്‍ബെയ്ജാന്‍ ക്ലബ്ബ് ക്വാറബാഗിനെതിരെ സമനില നേരിട്ടതോടെ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ പ്രീ ക്വാര്‍ട്ടര്‍ മോഹങ്ങള്‍ക്ക് തിരിച്ചടിയായി. നടപ്പു സീസണില്‍ മൂന്നു സമനിലയും ഒരു പരാജയവും നേരിട്ട അത്‌ലറ്റിക്കോ മൂന്നു പോയന്റുമായി മൂന്നാം സ്ഥാനത്താണ്. എ.എസ് റോമ (ഒന്‍പത് പോയന്റ് ), ചെല്‍സി (എട്ട് പോയന്റ് ) എന്നിവരാണ് യഥാക്രമം ആദ്യ രണ്ടു സ്ഥാനങ്ങളില്‍.
ഗ്രൂപ്പ് ഡി
ബാര്‍സയുടെ വിജയകുതിപ്പിന് ഒളിംപിയാക്കോസിന്റെ കടിഞ്ഞാണ്‍. ഗ്രീക്ക് ക്ലബായ ഒളിംപിയാക്കോസ് സ്വന്തം ഗ്രൗണ്ടില്‍ ബാര്‍സയെ ഗോള്‍ രഹിത സമയില്‍ തളക്കുകയായിരുന്നു. ബാര്‍സക്കായി ലയണല്‍ മെസ്സിയും സുവാരസുമുള്‍പ്പെടെ മുന്‍നിര താരങ്ങള്‍ അണി നിരന്നെങ്കിലും ഒളിംപിയാക്കോസിന്റെ പ്രതിരോധം തകര്‍ക്കാന്‍ ഇവര്‍ക്കായില്ല.
ഇറ്റാലിയന്‍ ചാമ്പ്യന്‍മാരായ യുവന്റസും സ്‌പോര്‍ടിങ് ലിസ്ബണും തമ്മിലുള്ള പോരാട്ടവും സമനിലയില്‍ (1-1) അവസാനിച്ചു. 20-ാം മിനുട്ടില്‍ ബ്രൂണോ സീസറിലൂടെ സ്‌പോര്‍ടിങ് ലിസ്ബണാണ് മുന്നിലെത്തിയത്. എന്നാല്‍ 79-ാം മിനുട്ടില്‍ വലകുലുക്കി ഗോണ്‍സാലോ ഹിഗ്വെയ്ന്‍ യുവന്റസിനെ ഒപ്പമെത്തിച്ചു. 10 പോയന്റുമായി ബാര്‍സ തന്നെയാണ് ഗ്രൂപ്പില്‍ ഒന്നാമത്. യുവന്റസ് (ഏഴ്), സ്‌പോര്‍ടിങ് ലിസ്ബണ്‍ (4), ഒളിംപിയാക്കോസ് (ഒന്ന്) പോയന്റുകളാണുള്ളത്.
Film
പൊലീസ് യൂണിഫോമിലും വക്കീൽ ഗൗണിലും എന്നും തീ പാറിക്കുന്ന നായകന്റെ മറ്റൊരു തീപ്പൊരി അവതാരം; സുരേഷ് ഗോപിയുടെ ‘ജെ എസ് കെ’ ജൂൺ 27ന്
ചിത്രം ചിന്താമണി കൊലക്കേസിനെ ഓർമ്മപ്പെടുത്തുന്നു എന്നാണ് എല്ലാവരും ഒരുപോലെ പറയുന്നത്.

പ്രവീൺ നാരായണൻ സംവിധാനം ചെയ്ത് സുരേഷ് ഗോപി വക്കീല്‍ വേഷത്തിലെത്തുന്ന കോർട്ട് റൂം ത്രില്ലർ ചിത്രമായ ‘ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ ജൂൺ 27ന് ആഗോള റിലീസായി തീയേറ്ററുകളിൽ എത്തുന്നു. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവ് ജെ. ഫനീന്ദ്ര കുമാർ ആണ്. സുരേഷ് ഗോപിയുടെ മകൻ മാധവ് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ജെഎസ്‍കെ’യ്‍ക്കുണ്ട്. ചിത്രത്തിന്റെതായി നേരത്തെ തന്നെ പുറത്ത് ഇറങ്ങിയിരുന്ന മോഷൻ പോസ്റ്ററും ടീസറും ഏറെ അഭിപ്രായം നേടിയിരുന്നു. സുരേഷ് ഗോപിയുടേതായി പുറത്തിറങാനിരിക്കുന്ന ഒരു മാസ് പ്ലേ ആയിരിക്കും ചിത്രമെന്നും ഫാമിലി ഓഡിയൻസിനെയും യൂത്ത് ഓഡിയൻസിനെയും ഒരുപോലെ സ്വാധീനിക്കാൻ കഴിവുള്ള ഒന്നായിരിക്കും ചിത്രമെന്നുമൊക്കെയാണ് ടീസർ കണ്ട പ്രേക്ഷകർ അഭിപ്രായം പറഞ്ഞിരിക്കുന്നത്. അതോടൊപ്പം ചിന്താമണി കൊലക്കേസ് എന്ന സിനിമയുമായാണ് പ്രേക്ഷകർ ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരളയെ താരതമ്യം ചെയ്യുന്നത്. ചിത്രം ചിന്താമണി കൊലക്കേസിനെ ഓർമ്മപ്പെടുത്തുന്നു എന്നാണ് എല്ലാവരും ഒരുപോലെ പറയുന്നത്.
ഷാജി കൈലാസിന്റെ സംവിധാനത്തിൽ 2006 ൽ പുറത്തിറങ്ങിയ ചിന്താമണി കൊലക്കേസ് എന്ന ചിത്രത്തിലായിരുന്നു സുരേഷ് ഗോപി ഏറ്റവും അവസാനമായി വക്കീൽ വേഷം അണിഞ്ഞത്. ക്രിമിനലുകളായ ക്ലയന്റുകളെ സംരക്ഷിക്കുകയും അവരെ നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കുകയും തുടർന്ന് അതേ ക്ലയന്റുകളെ തന്നെ കൊലപ്പെടുത്തി നീതി സ്വന്തം കൈകളിലേക്ക് എടുക്കുകയും ചെയ്യുന്ന ലാൽ കൃഷ്ണ വിരടിയാർ എന്ന സൈക്കോട്ടിക് വിജിലൻ്റ് അഭിഭാഷകനായാണ് ചിത്രത്തിൽ സുരേഷ് ഗോപി എത്തിയിരുന്നത്. ബോക്സ് ഓഫീസ് ഹിറ്റ് ആയി മാറിയ ചിത്രത്തിലൂടെ സുരേഷ് ഗോപി തന്റെ പെർഫോമൻസിലും മികച്ച അഭിപ്രായം നേടിയിരുന്നു. ചിന്താമണി കൊലക്കേസ് കഴിഞ്ഞു വീണ്ടും 19 വർഷങ്ങൾക്ക് ശേഷമാണ് സുരേഷ്ഗോപി വീണ്ടുമൊരു വക്കീൽ വേഷം ചെയ്യുന്നതെന്നതാണ് ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരളയുടെ പ്രധാന ആകർഷണം.
നീണ്ട ഇടവേളക്ക് ശേഷം അനുപമ പരമേശ്വരൻ മലയാളത്തിലേക്ക് തിരിച്ചു വരുന്ന സിനിമ എന്ന പ്രത്യേകത കൂടി ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരളക്കുണ്ട്. പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ അനുപമ പരമേശ്വരൻ പിന്നീട് തമിഴ്, തെലുങ്ക് ചിത്രങ്ങളിലെ നായികാ വേഷങ്ങളിലൂടെ തെന്നിന്ത്യയിൽ മുഴുവൻ പ്രശസ്തയായി മാറിയിരുന്നു. പ്രേമത്തിന് ശേഷം ഏതാനും മലയാള ചിത്രങ്ങൾ ചെയ്തെങ്കിലും ഒരു വലിയ ഇടവേളക്ക് ശേഷമാണ് അതിശക്തമായ ഒരു കഥാപാത്രവുമായി ജെഎസ്കെയിലൂടെ താരം തിരിച്ചെത്തുന്നത്. അനുപമ പരമേശ്വരനെ കൂടാതെ ദിവ്യപിള്ള, ശ്രുതി രാമചന്ദ്രന്‍ എന്നിവരും ചിത്രത്തിൽ നായികാകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അസ്‌കര്‍ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയന്‍ ചേര്‍ത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രന്‍, രജിത് മേനോന്‍, നിസ്താര്‍ സേട്ട്, രതീഷ് കൃഷ്ണന്‍, ഷഫീര്‍ ഖാന്‍, മഞ്ജുശ്രീ നായര്‍, ജയ് വിഷ്ണു, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശര്‍മ എന്നിവരാണ് മറ്റു താരങ്ങള്‍.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- സജിത് കൃഷ്‍ണ, കിരൺ രാജ്, ഹുമയൂൺ അലി അഹമ്മദ്, ഛായാഗ്രഹണം- റെനഡിവേ, എഡിറ്റിംഗ്- സംജിത് മുഹമ്മദ്, പശ്‌ചാത്തല സംഗീതം- ജിബ്രാൻ, സംഗീതം- ഗിരീഷ് നാരായണൻ, മിക്സ്- അജിത് എ ജോർജ്, സൌണ്ട് ഡിസൈൻ- സിങ്ക് സിനിമ, കലാസംവിധാനം- ജയൻ ക്രയോൺ, ചീഫ് അസോസിയേറ്റ്സ്- രജീഷ് അടൂർ, കെ. ജെ. വിനയൻ, ഷഫീർ ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ- അമൃത മോഹനൻ, സംഘട്ടനം – മാഫിയ ശശി, ഫീനിക്സ് പ്രഭു, രാജശേഖർ, നൃത്തസംവിധാനംഃ സജിന മാസ്റ്റർ, വരികൾ- സന്തോഷ് വർമ്മ, ജ്യോതിഷ് കാശി, ഹരിത ഹരിബാബു, വസ്ത്രങ്ങൾ- അരുൺ മനോഹർ, മേക്കപ്പ്- പ്രദീപ് രംഗൻ, അസ്സോസിയേറ്റ് ഡിറക്ടർസ്- ബിച്ചു, സവിൻ എസ്. എ, ഹരിപ്രസാദ് കെ, വിഎഫ്എക്സ്- ഐഡൻറ് ലാബ്‍സ്, ഡിഐ- കളർ പ്ലാനറ്റ്, സ്റ്റിൽസ്- ജെഫിൻ ബിജോയ്, മീഡിയ ഡിസൈൻ- ഐഡൻറ് ലാബ്സ്, ഓൺലൈൻ പ്രൊമോഷൻ- ആനന്ദു സുരേഷ്, ജയകൃഷ്‍ണൻ ആർ. കെ., വിഷ്വൽ പ്രമോഷൻ- സ്‌നേക് പ്ലാന്റ് എൽഎൽസി, പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ- ഡ്രീം ബിഗ് ഫിലിംസ്.
Film
‘സിനിമ റിവ്യൂ ചെയ്യാന്‍ പണം നല്‍കണം’; പരാതിയുമായി നിര്‍മാതാവ്
‘വ്യസനസമേതം ബന്ധുമിത്രാദികൾ’ എന്ന ചിത്രത്തിന്റെ നിർമാതാവ് വിപിൻദാസ് ആണ് പരാതി നൽകിയത്

ഓൺലൈൻ സിനിമ നിരൂപകനെതിരെ പൊലീസിൽ പരാതി നൽകി നിർമാതാവ്. സിനിമ റിവ്യൂവിന് പണം ആവശ്യപ്പെട്ടെന്നാണ് പരാതി. ‘വ്യസനസമേതം ബന്ധുമിത്രാദികൾ’ എന്ന ചിത്രത്തിന്റെ നിർമാതാവ് വിപിൻദാസ് ആണ് പരാതി നൽകിയത്. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.
പണം നൽകിയില്ലെങ്കിൽ സിനിമയെക്കുറിച്ച് മോശം റിവ്യൂ നൽകുമെന്ന് നിർമാതാവിനെയും സിനിമയുടെ അണിയറപ്രവർത്തകരെയും ഓൺലൈൻ സിനിമ നിരൂപകൻ വിളിച്ച് അറിയിച്ചു. എന്നാൽ പണം നൽകാൻ തയാറായില്ല. തുടർന്ന് സിനിമയെക്കുറിച്ച് മോശം റിവ്യൂ ഇടുകയും ചെയ്തു. പിന്നാലെയാണ് പൊലീസിനെ സമീപിച്ചത്. സിനിമയുടെ പ്രൊഡക്ഷൻ ഹൗസ് ഹൈദരാബാദിൽ ആയതിനാൽ അവിടെയും ഇയാൾക്കെതിരെ പരാതി നൽകിയിട്ടുണ്ട്.
തിരുവനന്തപുരം സ്വദേശിയായ നിരൂപകനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. പരാതിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. പണം ചോദിച്ചതിന്റെ ഫോൺ സംഭാഷണം അടക്കം പൊലീസിന് കൈമാറിയിട്ടുണ്ടെന്ന് നിർമാതാക്കൾ ഉൾപ്പെടെ അറിയിച്ചിരിക്കുന്നത്. തുടർനടപടികൾ ഉടൻ ആരംഭിക്കുമെന്ന് പാലാരിവട്ടം പൊലീസ് അറിയിച്ചു.
അനശ്വര രാജന്‍, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി,ജോമോന്‍ ജ്യോതിര്‍,നോബി,മല്ലിക സുകുമാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. ‘വാഴ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യൂ ബി ടി എസ് പ്രൊഡക്ഷന്‍സ്, തെലുങ്കിലെ പ്രശസ്ത നിര്‍മ്മാണ കമ്പനിയായ ഷൈന്‍ സ്‌ക്രീന്‍സ് സിനിമയുമായി സഹകരിച്ച് വിപിന്‍ ദാസ്,സാഹു ഗാരപാട്ടി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കര്‍ നിര്‍വ്വഹിക്കുന്നത്.
Film
മാത്യു തോമസ് നായകനാകുന്ന ‘നൈറ്റ് റൈഡേഴ്സ്’; നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തിലെ കഥ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്.

എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന “നൈറ്റ് റൈഡേഴ്സ്” ൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. പ്രശസ്ത ചിത്രസംയോജകനായ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്. വമ്പൻ പ്രേക്ഷക – നിരൂപക പ്രശംസ നേടിയ നീലവെളിച്ചം, അഞ്ചക്കള്ളകോക്കാൻ, ഹലോ മമ്മി തുടങ്ങിയ ചിത്രങ്ങളുടെ സഹനിർമാണത്തിനു ശേഷം എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന സിനിമ കൂടിയാണിത്. വിമൽ ടി.കെ, കപിൽ ജാവേരി, ഗുർമീത് സിംഗ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാണം.
യുവതാരം മാത്യു തോമസ് ആണ് ചിത്രത്തിലെ നായകൻ. മീനാക്ഷി ഉണ്ണികൃഷ്ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷൻ ഷാനവാസ്, ശരത് സഭ, മെറിൻ ഫിലിപ്പ്, സിനിൽ സൈനുദ്ധീൻ, നൗഷാദ് അലി, നസീർ സംക്രാന്തി, ചൈത്ര പ്രവീൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
-
gulf3 days ago
ഒമാൻ കടലിൽ അമേരിക്കൻ കപ്പൽ തീപിടിച്ചു കത്തി
-
Film3 days ago
‘സിനിമ റിവ്യൂ ചെയ്യാന്‍ പണം നല്‍കണം’; പരാതിയുമായി നിര്‍മാതാവ്
-
Video Stories2 days ago
ആവേശമായി കൊട്ടിക്കലാശം; നിലമ്പൂരില്‍ വിജയം ഉറപ്പാക്കി യുഡിഎഫ്
-
kerala2 days ago
ജനങ്ങളുടെ സുരക്ഷക്ക് പുല്ലുവില; മുഖ്യമന്ത്രിയുടെ സുഖയാത്രക്ക് റോഡിലെ കുഴി നികത്തി പൊലീസുകാര്‍
-
News3 days ago
ഇസ്രാഈല്‍-ഇറാന് സംഘര്‍ഷം; ടെല്‍ അവീവിലും ഹൈഫയിലും ഇറാന്റെ തിരിച്ചടി
-
Health3 days ago
ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുറയുന്നു; ആക്റ്റീവ് കേസുകളുടെ എണ്ണം 6836
-
GULF3 days ago
ഇറാനെതിരെ ഇസ്രാഈല്‍ ആക്രമണം: ജിസിസി അടിയന്തര കേന്ദ്രം പ്രവര്‍ത്തനക്ഷമമായി
-
More3 days ago
ഗാസയില്‍ ഭക്ഷണം കാത്തുനിന്നവര്‍ക്കുനേരെ ഇസ്രയേല്‍ ഷെല്ലാക്രമണം; 45 പേര് കൊല്ലപ്പെട്ടു