Connect with us

Culture

ഗ്രീസില്‍ ബാര്‍സക്ക് കടിഞ്ഞാണ്‍, ചെല്‍സി തോറ്റു; പി.എസ്.ജി താരം കുര്‍സോവക്ക് റെക്കോര്‍ഡ്

Published

on

മാഞ്ചസ്റ്റര്‍: യുവേഫ ചാമ്പ്യസ് ലീഗ് ഗ്രൂപ്പ് പോരാട്ടത്തില്‍ കരുത്തരായ ബാര്‍സയുടെ വിജയക്കുതിപ്പിന് കടിഞ്ഞാണ്‍. ഗ്രീക്ക് ക്ലബായ ഒളിംപിയാക്കോസാണ് ബാര്‍സയെ ഗോള്‍ രഹിത സമയില്‍ തളച്ചത്. ഗ്ലാമര്‍ പോരാട്ടത്തില്‍ ഇംഗ്ലീഷ് ചാമ്പ്യന്‍മാരായ ചെല്‍സിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ഇറ്റാലിയന്‍ ക്ലബ്ബ് എ.എസ് റോമ തുരത്തി. മുന്‍ ചാമ്പ്യരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഫ്രഞ്ച് പവര്‍ ഹൗസായ പി.എസ്.ജിയും ജയിച്ചു കയറി.

ഗ്രൂപ്പ് എ
ഓള്‍ഡ് ട്രാഫോര്‍ഡില്‍ സ്വന്തം കാണികള്‍ക്കു മുമ്പില്‍ പോര്‍ച്ചുഗീസ് ക്ലബ് ബെന്‍ഫിക്കയെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് യുണെറ്റഡ് പരാജയപ്പെടുത്തിയത്. 45-ാം മിനുട്ടില്‍ ബെന്‍ഫിക്കന്‍ താരം മിലേ സ്‌വിലറിന്റെ ഓണ്‍ഗോളിലാണ് യുണൈറ്റഡ് മുന്നിലെത്തിയത്. 78-ാം മിനുട്ടില്‍ ഡാലി ബ്ലിന്റ് രണ്ടാം ഗോള്‍ നേടി. കളിയുടെ പതിനഞ്ചാം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി യുനൈറ്റഡിന്റെ ഫ്രഞ്ച് താരം ആന്റണി മാര്‍സ്യലിന് ഗോളാക്കാനായില്ല. ഗ്രൂപ്പില്‍ മറ്റൊരു കളിയില്‍ എഫ്.സി ബാസലിനെ സി.എസ്.കെ.എ മോസ്‌കോ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ഗ്രൂപ്പില്‍ കളിച്ച നാലുകളികളും ജയിച്ച യുണൈറ്റഡ് പ്രീ ക്വാര്‍ട്ടര്‍ യോഗ്യത ഏറെക്കുറെ ഉറപ്പിച്ചു. ഇനിയുള്ള രണ്ടു മത്സരങ്ങളില്‍ ഒരു പോയിന്റ് മാത്രം മതി മുന്‍ ചാമ്പ്യന്മാര്‍ക്ക് അവസാന പതിനാറില്‍ ഇടമുറപ്പിക്കാന്‍.

ഗ്രൂപ്പ് ബി
ഡിഫന്റര്‍ ലെയ്‌വിന്‍ കുര്‍സോവയുടെ ഹാട്രിക് മികവില്‍ പി.എസ്.ജി ആന്ദര്‍ലെഷ്തിനെ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ഇതാദ്യമായാണ് ചാമ്പ്യന്‍സ് ലീഗ് മോഡേണ്‍ യുഗത്തില്‍ ഒരു പ്രതിരോധ താരം ഹാട്രിക് നേടുന്നത്. 52, 72, 78 മിനുട്ടുകളിലായിരുന്നു ഫ്രഞ്ച് താരം ഗോള്‍ നേടിയത്. ബ്രസീലിയന്‍ താരം നെയ്മര്‍ ഒരു ഗോള്‍ നേടുകയും (45 മിനുട്ട്) ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. മാര്‍കോ വെരാട്ടി(30 മിനുട്ട്)യാണ് മറ്റൊരു സ്‌കോറര്‍. ഒരു ഗോള്‍ നേടിയാല്‍ ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായ എട്ടുമത്സരങ്ങളില്‍ ഗോള്‍ നേടുന്ന താരം എന്ന റെക്കോര്‍ഡ് ക്രിസ്റ്റിയാനോ റൊണാള്‍ഡോക്കൊപ്പം പങ്കിടാമെന്നിരിക്കെ മുഴുവന്‍ സമയവും കളിച്ച ഉറുഗ്വെന്‍ മുന്‍നിര താരം എഡിസണ്‍ കവാനിക്ക് ലക്ഷ്യം കാണാനായില്ല. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് ബയേണ്‍ മ്യൂണിക് സെല്‍റ്റികിനെ പരാജയപ്പെടുത്തി. 12 പോയിന്റുമായി പി.എസ്.ജി ഒന്നാമതും ഒന്‍പതു പോയിന്റുമായി ബയേണ്‍ ഗ്രൂപ്പില്‍ രണ്ടാമതുമാണ . സെല്‍റ്റികിന് മൂന്ന് പോയിന്റാണുള്ളത്. കളിച്ച എല്ലാ കളികളും തോറ്റ ആന്ദര്‍ലെഷ്തിന് ഇതുവരെ ഒരു പോയിന്റ് പോലും നേടാനായില്ല.

ഗ്രൂപ്പ് സി
എ.എസ് റോമയുടെ തട്ടകത്തില്‍ കളിക്കാനിങ്ങിയ ചെല്‍സി വന്‍തോല്‍വിയാണ് നേരിട്ടത്. കളിയുടെ ഒന്നാം മിനുട്ടില്‍ തന്നെ ഇറ്റാലിയന്‍ താരം സ്റ്റീഫന്‍ എല്‍ ഷാറവി റോമയെ മുന്നിലെത്തിച്ചു. 36-ാം മിനുട്ടില്‍ ഷാറവി ഗോള്‍ നേട്ടം രണ്ടാക്കി. 63-ാം മിനുട്ടില്‍ ഡിഗോ പെറോട്ടി റോമയുടെ ഗോള്‍പ്പട്ടിക പൂര്‍ത്തിയാക്കുകയായിരുന്നു. താരതമ്യേന ദുര്‍ബലരായ അസര്‍ബെയ്ജാന്‍ ക്ലബ്ബ് ക്വാറബാഗിനെതിരെ സമനില നേരിട്ടതോടെ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ പ്രീ ക്വാര്‍ട്ടര്‍ മോഹങ്ങള്‍ക്ക് തിരിച്ചടിയായി. നടപ്പു സീസണില്‍ മൂന്നു സമനിലയും ഒരു പരാജയവും നേരിട്ട അത്‌ലറ്റിക്കോ മൂന്നു പോയന്റുമായി മൂന്നാം സ്ഥാനത്താണ്. എ.എസ് റോമ (ഒന്‍പത് പോയന്റ് ), ചെല്‍സി (എട്ട് പോയന്റ് ) എന്നിവരാണ് യഥാക്രമം ആദ്യ രണ്ടു സ്ഥാനങ്ങളില്‍.

ഗ്രൂപ്പ് ഡി
ബാര്‍സയുടെ വിജയകുതിപ്പിന് ഒളിംപിയാക്കോസിന്റെ കടിഞ്ഞാണ്‍. ഗ്രീക്ക് ക്ലബായ ഒളിംപിയാക്കോസ് സ്വന്തം ഗ്രൗണ്ടില്‍ ബാര്‍സയെ ഗോള്‍ രഹിത സമയില്‍ തളക്കുകയായിരുന്നു. ബാര്‍സക്കായി ലയണല്‍ മെസ്സിയും സുവാരസുമുള്‍പ്പെടെ മുന്‍നിര താരങ്ങള്‍ അണി നിരന്നെങ്കിലും ഒളിംപിയാക്കോസിന്റെ പ്രതിരോധം തകര്‍ക്കാന്‍ ഇവര്‍ക്കായില്ല.
ഇറ്റാലിയന്‍ ചാമ്പ്യന്‍മാരായ യുവന്റസും സ്‌പോര്‍ടിങ് ലിസ്ബണും തമ്മിലുള്ള പോരാട്ടവും സമനിലയില്‍ (1-1) അവസാനിച്ചു. 20-ാം മിനുട്ടില്‍ ബ്രൂണോ സീസറിലൂടെ സ്‌പോര്‍ടിങ് ലിസ്ബണാണ് മുന്നിലെത്തിയത്. എന്നാല്‍ 79-ാം മിനുട്ടില്‍ വലകുലുക്കി ഗോണ്‍സാലോ ഹിഗ്വെയ്ന്‍ യുവന്റസിനെ ഒപ്പമെത്തിച്ചു. 10 പോയന്റുമായി ബാര്‍സ തന്നെയാണ് ഗ്രൂപ്പില്‍ ഒന്നാമത്. യുവന്റസ് (ഏഴ്), സ്‌പോര്‍ടിങ് ലിസ്ബണ്‍ (4), ഒളിംപിയാക്കോസ് (ഒന്ന്) പോയന്റുകളാണുള്ളത്.

kerala

ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്‍

ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന്‍ പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Film

‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി

ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്

Published

on

വാരണസി: ചലച്ചിത്ര സംവിധായകന്‍ എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന്‍ രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.

സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.

Continue Reading

Film

മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍

ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.

Published

on

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

Continue Reading

Trending