Connect with us

Video Stories

ജുനൈദിന്റെ കൊലപാതകത്തെക്കുറിച്ച് ബി.ബി.സി: ‘ഇന്ത്യ ആള്‍ക്കൂട്ട ഭരണത്തിലേക്ക് തരംതാഴുകയാണ്’

Published

on

പെരുന്നാള്‍ ഷോപ്പിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന 15-കാരന്‍ ജുനൈദിനെ ട്രെയിനില്‍ കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ച് ബ്രിട്ടീഷ് മാധ്യമമായ ബി.ബി.സിയില്‍ റിപ്പോര്‍ട്ട്. പശുവിന്റെ പേരില്‍ വര്‍ധിച്ചു വരുന്ന അക്രമ സംഭവങ്ങള്‍ ഇന്ത്യയെ ആള്‍ക്കൂട്ട ആധിപത്യത്തിന്റെ രാജ്യമാക്കി മാറ്റുകയാണെന്ന് നിരീക്ഷിക്കുന്ന ലേഖനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. മുഹമ്മദ് അഖ്‌ലാഖും പെഹ്‌ലു ഖാനുമടക്കം പശുവിന്റെ പേരില്‍ കൊല്ലപ്പെട്ടവരെ പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത് ബി.ബി.സിയുടെ ഇന്ത്യന്‍ പ്രതിനിധിയായ സൗതിക് ബിശ്വാസ് ആണ്.

ബി.ബി.സി റിപ്പോര്‍ട്ടിലെ ശ്രദ്ധേയ പരാമര്‍ശങ്ങള്‍

  • ‘നരേന്ദ്ര മോദിയുടെ ഹിന്ദു ദേശീയതാ ബി.ജെ.പിയുടെ കീഴില്‍ പശു ധ്രുവീകരണ മൃഗമായി മാറിയിരിക്കുന്നു. മതങ്ങള്‍ തമ്മിലുള്ള വിഭജനം വ്യാപിക്കുകയാണ്. പശുവിന്റെ വില്‍പ്പനക്കും കശാപ്പിനും ഏര്‍പ്പെടുത്തിയ നിരോധനം ആശയക്കുഴപ്പവും അക്രമവും വര്‍ധിപ്പിക്കുന്നു’
  • ശിക്ഷാ ഭീതിയില്ലാതെ പ്രവര്‍ത്തിക്കുന്ന പശു സംരക്ഷണ ഗ്രൂപ്പുകള്‍, കന്നുകാലികളെ കൊണ്ടുപോയതിന് ആളുകളെ കൊല്ലുന്നു. ബീഫ് സൂക്ഷിക്കുന്നതിന്റെ പേരില്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഹിന്ദു ആള്‍ക്കൂട്ടം മുസ്ലിംകളെ കൊലപ്പെടുത്തുന്നു.
  • മോദിയുടെ കണ്‍വെട്ടത്ത് ഇന്ത്യ ആള്‍ക്കൂട്ട ആധിപത്യത്തിലേക്ക് നീങ്ങുകയാണോ എന്ന് പലരും അത്ഭുതപ്പെടുന്നു. കൊലപാതകങ്ങളെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ നിശ്ശബ്ദതയെ അവര്‍ ചോദ്യം ചെയ്യുന്നു.
  • ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്ന കാര്യത്തില്‍ നിയമ വ്യവസ്ഥ തകരുകയാണ്.
  • ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ പ്രവാഹം ഹിന്ദുമതത്തിനും മോദിയുടെ ഗവണ്‍മെന്റിനും ചീത്തപ്പേരുണ്ടാക്കുന്നു.
  • നീതിന്യായം നടപ്പാക്കുന്നതിന്റെ ഉത്തരവാദിത്തമുള്ള ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ രാജീവ് മെഹ്‌റിഷി, ഇത്തരം സംഭവങ്ങള്‍ മാധ്യമങ്ങള്‍ അമിതമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു എന്നാണ് ആരോപിക്കുന്നത്.
  • മതവുമായി ബന്ധപ്പെട്ട കലാപങ്ങളുടെ ചരിത്രം ഇന്ത്യയില്‍ പുതിയതല്ലെങ്കിലും അഴിഞ്ഞാട്ടക്കാരായ ആള്‍ക്കൂട്ടത്തെ അടിച്ചമര്‍ത്തുന്നതില്‍ മോദി ഗവണ്‍മെന്റിന് താല്‍പര്യമില്ല.
  • കരുത്തനായ നേതാവ് നേതൃത്വം നല്‍കുന്ന ഒരു ഭൂരിപക്ഷ ഗവണ്‍മെന്റ് വെറുപ്പിന്റെ കുറ്റകൃത്യങ്ങളെ അപലപിക്കാന്‍ തയാറാവുന്നില്ല. ജനങ്ങളില്‍ വലിയൊരു വിഭാഗവും ഈ കുറ്റകൃത്യങ്ങളെപ്പറ്റി നിശ്ശബ്ദരോ പിന്തുണക്കുകയോ ആണ് ചെയ്യുന്നത്.
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി

മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

Published

on

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.

ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.

200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.

Continue Reading

Video Stories

ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

Published

on

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.

Continue Reading

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

Trending