Connect with us

india

പെണ്‍കുട്ടിയുടെ കുടുംബത്തിന് ‘വൈ’ സുരക്ഷ വേണം, അതില്ലെങ്കില്‍ അവരെ ഞാന്‍ കൊണ്ടുപോകുമെന്ന് ചന്ദ്രശേഖര്‍ ആസാദ്

‘പെണ്‍കുട്ടിയുടെ കുടുംബം ഇവിടെ സുരക്ഷിതരല്ല. അവര്‍ക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തണം. സുരക്ഷ നടപ്പാക്കാന്‍ തയ്യാറായില്ലെങ്കില്‍ അവരെ ഞാന്‍ എന്റെ വീട്ടിലേക്ക് കൊണ്ടുപോകും, ആസാദ് പറഞ്ഞു. കേസന്വേഷണം സുപ്രീം കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Published

on

ലക്നൗ: ഹാത്രസില്‍ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ്. പൊലീസ് എതിര്‍പ്പ് വകവെക്കാതെയാണ് ആസാദ് ഹാത്രസിലെത്തിയത്. കുടുംബാംഗങ്ങളെ നേരില്‍ കണ്ട ഭീം ആര്‍മി തലവന്‍, അവര്‍ക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കുടുംബാംഗങ്ങളെ കണ്ടതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പെണ്‍കുട്ടിയുടെ കുടുംബം ഇവിടെ സുരക്ഷിതരല്ല. അവര്‍ക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തണം. സുരക്ഷ നടപ്പാക്കാന്‍ തയ്യാറായില്ലെങ്കില്‍ അവരെ ഞാന്‍ എന്റെ വീട്ടിലേക്ക് കൊണ്ടുപോകും, ആസാദ് പറഞ്ഞു. നടി കങ്കണക്ക് വരെ വൈ പ്ലസ് സുരക്ഷയുണ്ട് പിന്നെന്തുകൊണ്ട് ഇവര്‍ക്ക് പാടിലെന്നും ആസാദ് ചോദിച്ചു. കേസന്വേഷണം സുപ്രീം കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാവിലെ 11 മണിയോടെ ഹാത്രസ് പെണ്‍കുട്ടിയുടെ വീട്ടിലെത്താനായിരുന്നു ഭീം ആര്‍മി തലവന്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ വഴിയില്‍ വെച്ച് പൊലീസ് തടയുകയായിരുന്നു. ഗ്രാമത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെവെച്ചാണ് പൊലീസ് ഭീം ആര്‍മി സംഘത്തെ തടഞ്ഞത്. തുടര്‍ന്ന് ഹാത്രാസിലേക്ക് കാല്‍നടയായി യാത്ര ചെയ്യുകയായിരുന്നു ആസാദും സംഘവും.

india

സഹകരണ ബാങ്കുകൾക്ക് ജൻ ഔഷധി കേന്ദ്രങ്ങൾ തുറക്കാൻ അനുമതി നൽകി കേന്ദ്ര സർക്കാർ

.വ്യക്തിഗത സംരംഭകർക്കും എൻ.ജി.ഒകൾക്കും സർക്കാർ നോമിനികൾക്കുമാണ് നിലവിൽ ജൻ ഔഷധി കേന്ദ്രങ്ങൾ അനുവദിക്കുന്നത്.

Published

on

ഈ വർഷം പ്രാഥമിക സംഘങ്ങൾക്ക് കീഴിൽ 2000 ജന്‍ ഔഷധികേന്ദ്രങ്ങൾ തുടങ്ങാൻ കേന്ദ്രം സഹകരണ മന്ത്രാലയം അനുമതി നൽകി.രാജ്യമാകെ നിലവിൽ 9400 ജൻ ഔഷധി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.വ്യക്തിഗത സംരംഭകർക്കും എൻ.ജി.ഒകൾക്കും സർക്കാർ നോമിനികൾക്കുമാണ് നിലവിൽ ജൻ ഔഷധി കേന്ദ്രങ്ങൾ അനുവദിക്കുന്നത്.ഈ പട്ടികയിലേക്കാണ് സഹകരണ സംഘങ്ങളെക്കൂടി ഉൾപ്പെടുത്തുന്നത്.. ഏതെല്ലാം സംഘങ്ങള്‍ക്കാണ് കേന്ദ്രം തുറക്കാന്‍ അനുമതി നനൽകേണ്ടത് എന്ന് ഉടൻ തീരുമാനിക്കും.

പ്രാഥമിക സംഘങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാനും കൂടുതലൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഉദ്ദേശിച്ചാണ് തീരുമാനമെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം. അതേസമയം സർവിസ് സഹകരണ ബാങ്കുകൾ ഉൾപ്പെടെയുള്ള പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളുടെ നിയന്ത്രണം പിടിച്ചെടുക്കാൻ ലക്ഷ്യം വച്ചുള്ളതാണ് കേന്ദ്രത്തിന്റെ ഈ വാഗ്ദാനങ്ങൾ എന്നാണ് വിലയിരുത്തൽ.

Continue Reading

india

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; മൂന്ന് പേര്‍ വെടിയേറ്റ് മരിച്ചു

Published

on

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ കേസ് അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ച് സിബിഐ. ഇന്നുണ്ടായ കലാപത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഖോക്കന്‍ ഗ്രാമത്തിലാണ് വെടിവപ്പ് നടന്നത്.

ഇന്ന് പുലര്‍ച്ചെ നാലോടെ കുകികള്‍ക്ക് സ്വാധീനമുള്ള ഖാന്‍പോപി ജില്ലയുടെയും മെയ്‌തേയി വിഭാഗത്തിന് സ്വാധീനമുള്ള ഇംഫാല്‍ വെസ്റ്റ് ജില്ലയ്ക്കും ഇടയിലാണ് വെടിവെപ്പ് ഉണ്ടായത്. കലാപവുമായി ബന്ധപ്പെട്ട് ആറ് കേസുകളും സിബി ഐ രജിസ്റ്റര്‍ ചെയ്തു. പത്തംഗ അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുക ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥരായിരിക്കും.

Continue Reading

india

രാജ്യത്ത് പുതുതായി 50 മെഡിക്കല്‍ കോളേജുകള്‍; കേരളത്തെ പാടെ അവഗണിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍(അഞ്ച്), അസം, ഗുജറാത്ത്, തമിഴ്‌നാട്, കര്‍ണാടക (മൂന്ന്), ഹരിയാന, ജമ്മു കശ്മീര്‍ (രണ്ട്), മഹാരാഷ്ട്ര (നാല്), മധ്യപ്രദേശ്, നാഗാലാന്‍ഡ് (ഒന്ന്) ഒഡീഷ, ബംഗാള്‍ (രണ്ട്), യു.പിയില്‍ ഒന്ന് എന്നിങ്ങനെയാണ് മെഡിക്കല്‍ കോളേജുകള്‍ അനുവദിച്ചിരിക്കുന്നത്

Published

on

ന്യൂഡൽഹി: രാജ്യത്ത് പുതുതായി 50 മെഡിക്കല്‍ കോളേജുകള്‍ അനുവദിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. തെലങ്കാനയില്‍ മാത്രം 12 പുതിയ മെഡിക്കല്‍ കോളേജുകളാണ് അനുവദിച്ചത്.

ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍(അഞ്ച്), അസം, ഗുജറാത്ത്, തമിഴ്‌നാട്, കര്‍ണാടക (മൂന്ന്), ഹരിയാന, ജമ്മു കശ്മീര്‍ (രണ്ട്), മഹാരാഷ്ട്ര (നാല്), മധ്യപ്രദേശ്, നാഗാലാന്‍ഡ് (ഒന്ന്) ഒഡീഷ, ബംഗാള്‍ (രണ്ട്), യു.പിയില്‍ ഒന്ന് എന്നിങ്ങനെയാണ് മെഡിക്കല്‍ കോളേജുകള്‍ അനുവദിച്ചിരിക്കുന്നത്. കോളേജുകളില്‍ 30 സര്‍ക്കാര്‍ കോളേജുകളും 20 സ്വകാര്യ കോളേജുകളുമാണുള്ളത്. ഇവയില്‍ ട്രസ്റ്റുകള്‍ക്ക് അനുവദിച്ചതുമുണ്ട്.

അതേ സമയം ഒന്നുപോലും കേരളത്തിലില്ല. മിക്ക സംസ്ഥാനങ്ങളും പുതിയ മെഡിക്കല്‍ കോളേജുകള്‍ അനുവദിക്കണമെന്ന് ആവശ്യമുന്നയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് പുതിയ തീരുമാനം. വയനാട്ടില്‍ ഒരു മെഡിക്കല്‍ കോളേജ് അനുവദിക്കണമെന്ന് കേരള സര്‍ക്കാരും ഔദ്യോഗികമായി ആവശ്യപ്പെട്ടതാണ്. എന്നാല്‍ ഈ ആവശ്യം അവഗണിക്കപ്പെട്ടു.

നേരത്തെ നഴ്‌സിങ് കോളേജുകള്‍ അനുവദിച്ചുള്ള പ്രഖ്യാപനത്തിലും കേരളത്തെ കേന്ദ്രം തഴഞ്ഞിരുന്നു. അത് വലിയ വിമര്‍ശനങ്ങള്‍ക്കു വഴിവെച്ചിരുന്നു. അതേ സമയം പട്ടിക ഔദ്യോഗികമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുമില്ലെന്നാണ് വാര്‍ത്തകള്‍.

Continue Reading

Trending