Connect with us

india

ബിപോർജോയ്‌ ചുഴലിക്കാറ്റ് ; ഗുജറാത്ത് തീരത്തു നിന്ന് ആളുകളെ ഒഴിപ്പിക്കുന്നത് തുടരും

പാകിസ്ഥാൻ സർക്കാരും സിന്ധിലെയും ബലൂചിസ്ഥാനിലെയും അധികാരികളോട് ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചു.

Published

on

ബിപോർജോയ്‌ ചുഴലിക്കാറ്റ് വ്യാഴാഴ്ച ഉച്ചയോടെ കച്ചിനും പാകിസ്ഥാനിലെ കറാച്ചിക്കും ഇടയിൽ കരയടിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ഗുജറാത്ത് തീരത്തു നിന്ന് ആളുകളെ ഒഴിപ്പിക്കുന്നത് ആരംഭിച്ചു.ചുഴലിക്കാറ്റിന്റെ ആഘാതം ലഘൂകരിക്കാനുള്ള ശ്രമങ്ങളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഉന്നതതല യോഗം ചേർന്നു. അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്ന ആളുകളെ സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

ഗുജറാത്തിലെ കച്ച്, സൗരാഷ്ട്ര ജില്ലകളിലെ തീരത്ത് നിന്ന് 10 കിലോമീറ്റർ ചുറ്റളവിലുള്ള ഗ്രാമങ്ങളിൽ നിന്നാണ് ആളുകളെ ഒഴിപ്പിക്കുന്നത് .തീരത്തിനടുത്തുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന 7,500 ഓളം ആളുകളെ ഇതിനകം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.

“കച്ച്, ജാംനഗർ, മോർബി, ഗിർ സോമനാഥ്, പോർബന്തർ, ദേവഭൂമി ദ്വാരക ജില്ലകളിൽ ജൂൺ 13 മുതൽ 15 വരെ മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിൽ കാറ്റും ശക്തമായ മഴയും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനയുടെ പന്ത്രണ്ട് ടീമുകളെ വിന്യസിച്ചിട്ടുണ്ടെന്നും ഒഴിപ്പിച്ചവർക്ക് പാർപ്പിടം, ഭക്ഷണം, മരുന്നുകൾ എന്നിവയ്ക്കായി ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഗുജറാത്ത് ദുരിതാശ്വാസ കമ്മീഷണർ അലോക് പാണ്ഡെ പറഞ്ഞു. കൂടാതെ, കരസേനയും നാവികസേനയും സജ്ജമാണ്, ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ കപ്പലുകൾ തീരത്ത് പട്രോളിംഗ് നടത്തുന്നുണ്ട്

പാകിസ്ഥാൻ സർക്കാരും സിന്ധിലെയും ബലൂചിസ്ഥാനിലെയും അധികാരികളോട് ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചു. സിന്ധ്, മക്രാൻ തീരങ്ങളിൽ ഇന്ന് രാത്രി മുതൽ ഇടിമിന്നലോട് കൂടിയ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂരില്‍ വെടിപ്പെ്: രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം

Published

on

മണിപ്പൂരിലെ ബിഷ്ണുപ്പുര്‍ ജില്ലയിലെ നരന്‍സേന മേഖലയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. 2 ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. താഴ്‌വരയിലെ സിആര്‍പിഎഫ് പോസ്റ്റുകള്‍ ലക്ഷ്യമാക്കി തീവ്രവാദികള്‍ വെടിവെക്കുകായിരുന്നെന്നാണു വിവരം. സിആര്‍പിഎഫ് രണ്ടുപേരും 128 ബറ്റിാലിയനില്‍പ്പെട്ടവരാണ്.

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം. തെരഞ്ഞടുപ്പ് ഡ്യൂട്ടിക്കെത്തിയ സിആര്‍പിഎഫ് ജവാന്മാരാണ് ആക്രമണത്തിന് ഇരയായത്. ആക്രമണം നടക്കവേ തെരഞ്ഞടുപ്പു ഡൃൂട്ടിക്ക് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്യാപിലുണ്ടായിരുന്നു. ഭീകരരെ പിടികൂടനായി ശക്തമായ തിരച്ചില്‍ നടക്കുകയാണെന്നു പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Continue Reading

india

വിദ്വേഷ പോസ്റ്റ്: ബി.ജെ.പിക്കെതിരെ കേസ്

എക്സിൽ കർണാടക ബി.ജെ.പിയുടെ ഔദ്യോഗിക അക്കൗണ്ടിലെ ‘കോൺഗ്രസിന്‍റെ പ്രകടനപത്രികയോ അതോ മുസ്‍ലിം ലീഗിന്‍റെ പ്രകടന പത്രികയോ’ എന്ന പോസ്റ്റിന്‍റെ പേരിലാണ് നടപടി.

Published

on

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സമൂഹ മാധ്യമത്തിൽ വിദ്വേഷ പോസ്റ്റിട്ടതിന് കർണാടക ബി.ജെ.പിക്കെതിരെ പൊലീസ് കേസെടുത്തു. കോൺഗ്രസ് നൽകിയ പരാതിയിൽ തെരഞ്ഞെടുപ്പ് കമീഷന്‍റെ നിർദേശ പ്രകാരം, മല്ലേശ്വരം പൊലീസാണ് കേസെടുത്തത്. എക്സിൽ കർണാടക ബി.ജെ.പിയുടെ ഔദ്യോഗിക അക്കൗണ്ടിലെ ‘കോൺഗ്രസിന്‍റെ പ്രകടനപത്രികയോ അതോ മുസ്‍ലിം ലീഗിന്‍റെ പ്രകടന പത്രികയോ’ എന്ന പോസ്റ്റിന്‍റെ പേരിലാണ് നടപടി.

ഇരുവിഭാഗങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും വളർത്താൻ ശ്രമിച്ചതിനാണ് കേസ്. ജനപ്രാതിനിധ്യ നിയമത്തിലെ 125 ആം വകുപ്പു പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 വകുപ്പു പ്രകാരവുമാണ് കേസ്. മുസ്‍ലിംകൾക്ക് സ്വത്ത് വിതരണം ചെയ്യും, പ്രത്യേക സംവരണം നൽകും, മുസ്‍ലിംകളെ നേരിട്ട് ജഡ്ജിയായി നിയമിക്കും തുടങ്ങിയവ കോൺഗ്രസിന്‍റെ പ്രകടനപത്രികയിലുണ്ടെന്ന വസ്തുതവിരുദ്ധ പോസ്റ്റാണ് ബി.ജെ.പി സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്.

Continue Reading

india

രാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമർശം: മോദിയുടെ പ്രസംഗത്തിൽ ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല

Published

on

പ്രധാനമന്ത്രിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. രാമക്ഷേത്രവും കര്‍ത്താര്‍പൂര്‍ ഇടനാഴിയും പരാമര്‍ശിച്ചതില്‍ തെറ്റില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മതത്തിന്റെ പേരില്‍ വോട്ടു തേടിയതായി പരിഗണിക്കാന്‍ കഴിയില്ല. തന്റെ ഭരണ നേട്ടങ്ങള്‍ വിവരിക്കുക മാത്രമായിരുന്നു അദ്ദേഹം ചെയ്തത് എന്ന് കമ്മീഷന്‍ പ്രതികരിച്ചത്.

സിഖ് വിശുദ്ധ ഗ്രന്ഥം ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതിലും ചട്ടലംഘനമില്ല. ഉത്തര്‍പ്രദേശിലെ പിലിബിത്തിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പരാതിക്കിടയാക്കിയ പരാമര്‍ശം. അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല.

സുപ്രിം കോടതി അഭിഭാഷകൻ ആനന്ദ് എസ് ജോണ്ടാലെ യാണ്‌ പ്രധാനമന്ത്രിക്കെതിരെ കമ്മീഷനിൽ പരാതി നൽകിയത്. ഏപ്രിൽ 9 ന് പിലിബിത്തിലെ റാലിയിൽ പ്രധാന മന്ത്രി നടത്തിയ പ്രസംഗത്തിനെതിരെയായിരുന്നു പരാതി.

Continue Reading

Trending