Connect with us

india

മോദിക്ക് വീണ്ടും പരവതാനി വിരിക്കുന്ന പിണറായി-റാവുമാര്‍

പക്ഷേ കോണ്‍ഗ്രസിതര മുന്നണിയെന്ന മോഹവുമായി നടക്കുന്ന റാവുവിനും പിണറായി അഖിലേഷാദികള്‍ക്കും മുത്തശ്ശി ചത്താലും കട്ടിലൊഴിയണമെന്ന മോഹം മാത്രമേ ഉള്ളൂ! അതിനാണ് അവര്‍ കോണ്‍ഗ്രസിനെ അകറ്റുന്നത്. പ്രധാനമന്ത്രിപദമോഹമാണ് റാവുവിനെ മുന്നോട്ടുനയിക്കുന്നത്.

Published

on

 

കെ.പി ജലീല്‍

 

‘ഇനി 400 ദിവസം മാത്രമാണ് അടുത്ത പൊതുതിരഞ്ഞെടുപ്പിനുള്ളത്. എല്ലാവിഭാഗം ജനങ്ങളെയും വിശ്വാസത്തിലെടുക്കാനായിരിക്കണം പാര്‍ട്ടി പ്രവര്‍ത്തകര്‍ പരിശ്രമിക്കേണ്ടത്’ കഴിഞ്ഞദിവസത്തെ ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകളാണിത്. ഇതുകൊണ്ടുതന്നെ ബി.ജെ.പിയും മോദിയും അടുത്ത തിരഞ്ഞെടുപ്പിനെ ഭയക്കുന്നുവെന്ന തോന്നലാണ് പുറത്തുവന്നിരിക്കുന്നത.് ഏതുവിധേനയും ഹിന്ദുമത വിശ്വാസികളുടെ ലോലവികാരങ്ങളെ ഇളക്കിവിട്ട് മൂന്നാം തുടര്‍ഭരണത്തിന് അവസരമൊരുക്കുകയാണ് മോദിയുടെയും ബി.ജെ.പിയുടെയും ഉന്നം. അതിനായി അധ്യക്ഷന്‍ ജെ.പി നദ്ദയെ ഒഴിവാക്കുന്നതുപോലും പാര്‍ട്ടി മാറ്റിവെച്ചു. ഈയൊരവസരത്തില്‍ നദ്ദയെ മാറ്റുന്നത് പാര്‍ട്ടിയില്‍ അസ്വാരസ്യമുണ്ടെന്ന തോന്നലാണ് അതിലൂടെ മോദിയും അമിത്ഷായും ഇല്ലാതാക്കിയത്. ഒറ്റക്കെട്ടായി പൊതുതിരഞ്ഞെടുപ്പിനെ നേരിടുക എന്നതിലാണ് പാര്‍ട്ടിയുടെ ശ്രദ്ധയെന്ന് ഇത് വ്യക്തമാക്കുന്നു. ഈ വര്‍ഷം 9 സംസ്ഥാനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകൂടി ബി.ജെ.പിയുടെ ലക്ഷ്യമാണ്. ഇതിലെല്ലാത്തിലും വിജയിക്കണമെന്നാണ് പാര്‍ട്ടിയുടെ ഉന്നം. ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നിവിടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളുടെ തീയതി പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞു. രാജസ്ഥാന്‍ പോലെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും വിജയിക്കുകയാണ് 2024 നു മുന്നോടിയായി മോദിയും ഷായും ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെയാണ് എല്ലാവരെയും കയ്യിലെടുക്കണമെന്ന പ്രസ്താവനക്ക് പിന്നിലും. പത്താന്‍ സിനിമക്കെതിരായി സംഘ്പരിവാറുകാര്‍ ഉയര്‍ത്തുന്ന ഭീഷണിയെയും മോദി തള്ളിക്കളഞ്ഞതിന് കാരണം ഒരുകാരണവശാലും കിട്ടാവുന്ന ഒരൊറ്റ വോട്ടും പാഴാക്കരുതെന്ന ഉദ്ദേശ്യത്തോടെയാണെന്ന് വ്യക്തം.
അടുത്തിടെയാണ് ബി.ജെ.പിയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ ബീഹാറിലെ നിതീഷ്‌കുമാറിന്റെ പാര്‍ട്ടി ജെ.ഡി.യു തയ്യാറായത്. അതുവഴി കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയാണ് നിതീഷ് ലക്ഷ്യം വെക്കുന്നത്. രാജ്യത്തെ ജനങ്ങള്‍ അധികംപേരും വലിയ സാമ്പത്തിക പ്രയാസത്തിലാണെന്ന തിരിച്ചറിവാണ് നിതീഷിനെകൊണ്ട് ഇങ്ങനെ ചെയ്യിച്ചത്. ബി.ജെ. പിക്ക് കഴിഞ്ഞ രണ്ടുതവയും വോട്ട് ചെയ്തവരില്‍ വലിയൊരു വിഭാഗം ഇനി മാറി വോട്ടുചെയ്‌തേക്കുമെന്ന ഭയം നിതീഷിനുണ്ട്. അപ്പോള്‍ വിജയത്തിന് ന്യൂനപക്ഷവോട്ട് ബാങ്കുകളെ ആവശ്യമാണ്. മോദിയെയും അമിത്ഷായെയുംപോലെ നിതീഷും കരുതുന്നത് ഇതാണ്. ഇതുകൊണ്ട് ന്യൂനപക്ഷ ജനതയുടെ വിശ്വാസം ആര്‍ജിക്കലാണ് ഇനിയുള്ള ഇരുവരുടെയും ഉന്നം. വരുന്ന ഒരു കൊല്ലത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ യാതൊരു തരത്തിലുള്ള വിരോധവും അക്രമവും ഉണ്ടാകരുതെന്ന് ബി.ജെ.പി നിര്‍ദേശിച്ചിരുക്കുന്നതും അതുകൊണ്ടുതന്നെയാണ്. മുസ്‌ലിംകള്‍ക്കെതിരെ പൗരത്വ ഭേദഗതിനിയമം കൊണ്ടുവന്നതും കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പാസാക്കിയതും വലിയൊരു വിഭാഗം ജനതയെ ബി.ജെ.പി സഖ്യത്തില്‍നിന്ന് അകറ്റിയിട്ടുണ്ട്. ഇത് തടുക്കാന്‍ ഇനിയെങ്കിലും കഴിഞ്ഞില്ലെങ്കില്‍ പ്രതിപക്ഷം ഭരണവും കൊണ്ടുപോകുമെന്ന തിരിച്ചറിവാണ് ബി.ജെ.പിക്കുള്ളത്.

എന്നാല്‍ മറുഭാഗത്തെ സ്ഥിതിയെന്താണ്? രാജ്യത്തെ പ്രതിപക്ഷത്തിന്റെ അവസ്ഥ പരിശോധിക്കുമ്പോള്‍ ബി.ജെ.പിയുടെ ഐക്യത്തിന്റെ ലാഞ്ചന പോലും കാണാനാവുന്നില്ല. കഴിഞ്ഞദിവസം ഹൈദരാബാദില്‍ വിളിച്ചുചേര്‍ത്ത പ്രതിപക്ഷകക്ഷിനേതാക്കളുടെയും മുഖ്യമന്ത്രിമാരുടെയും യോഗത്തില്‍ കേട്ട മുദ്രാവാക്യം അധികവും കോണ്‍ഗ്രസിനെ ഒഴിവാക്കി ബി. ജെ.പിയിതര സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെക്കുറിച്ചാണ്. നിതീഷ് കോണ്‍ഗ്രസുമായി അടുക്കുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ പിണറായി വിജയനെപോലുള്ള മുഖ്യമന്ത്രി സംസാരിക്കുന്നത് ബി.ജെ. പിക്കെതിരെ മാത്രമല്ല, കോണ്‍ഗ്രസിനെ അകറ്റുന്നതിനെക്കുറിച്ച്കൂടിയാണ്. പിണറായി വിജയന്‍ പ്രതിനിധാനം ചെയ്യുന്നത് പാര്‍ട്ടിക്കുള്ളിലെ കോണ്‍ഗ്രസ് വിരുദ്ധ പക്ഷത്തെയാണ്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രാജ്യസഭാംഗത്വം പോലും ഈ ഗ്രൂപ്പാണ് കോണ്‍ഗ്രസ് വിരോധത്തിന്റെ പേരില്‍ തട്ടിക്കളഞ്ഞത്. എന്നാല്‍ യെച്ചൂരിക്കും കൂട്ടര്‍ക്കും വേണ്ടത് ദേശീയാടിസ്ഥാനത്തിലുള്ള ബി.ജെ.പി വിരുദ്ധസഖ്യത്തെയാണ്. രാഹുല്‍ഗാന്ധി നടത്തുന്ന ഭാരത് ജോഡോയാത്രയെ കേരളത്തിലെ സി.പി.എം നേതൃത്വം പരിഹസിച്ചപ്പോള്‍ കേന്ദ്രനേതൃത്വം യാത്രക്ക് അനുകൂലമായാണ് പ്രതികരിക്കുന്നത്. കഴിഞ്ഞ പി.ബി യോഗത്തില്‍ പോലും അതുണ്ടായി. കശ്മീരിലെ സി.പി.എം മുന്‍എം.പി യൂസഫ് തരിഗാമി യാത്രയില്‍ പങ്കെടുക്കാന്‍ അനുമതി ചോദിച്ചിട്ടുപോലും അവര്‍ പക്ഷേ നല്‍കിയിട്ടില്ല.
കോണ്‍ഗ്രസിനെ ഒഴിവാക്കി കേന്ദ്രഭരണം നേടുക എന്നത് എക്കാലത്തെയും സി.പി.എമ്മിന്റെ മിഥ്യാസങ്കല്‍പമാണ്. ഫലത്തില്‍ അതിലൂടെ സംഭവിച്ചിരിക്കുന്നത് സംഘ്പരിവാരിന്റെ ഭരണാരോഹണവും. രണ്ടാം മോദികാലത്തുപോലും അവരാ നയത്തില്‍നിന്ന് പിന്നോട്ടുപോകുന്നില്ലെന്നാണ് കേരളത്തിന്റെയും പിണറായിയുടെയും നയം വ്യക്തമാക്കുന്നത്. 2019ലെ ലോക്‌സഭാതിരഞ്ഞെടുപ്പില്‍ ജനം ഇക്കാര്യം അസന്നിഗ്ധമാംവിധം സി.പി.എമ്മിന് വ്യക്തമാക്കിക്കൊടുത്തതാണ്. കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെന്ന് 19 സീറ്റുകളിലും കോണ്‍ഗ്രസ് മുസ്‌ലിംലീഗ് പ്രതിനിധികളെ വിജയിപ്പിച്ചുകൊണ്ട് ജനം സി. പി.എമ്മിനെ താക്കീത് ചെയ്തതാണ്.

ഹൈദരാബാദില്‍ പ്രതിപക്ഷകക്ഷിനേതാക്കളുടെ യോഗം വിളിച്ച ഭാരത് രാഷ്ട്രസമിതി നേതാവും മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര്‍റാവു പറയുന്നത് ബി.ജെ.പിയെ അടുത്തതവണ എന്തുവന്നാലും ഒഴിവാക്കുമെന്നാണ്. തെലുഗുരാഷ്ട്രസമിതിയെ ഭാരത് എന്ന് പേരുമാറ്റിയതുപോലും റാവുവിന്റെ ഈ ദേശീയ മോഹത്തിന് വേണ്ടിയാണ്. എന്നാല്‍ അത്ഭുതകരമെന്നു പറയട്ടെ, കോണ്‍ഗ്രസില്ലാത്ത മുന്നണിയെയാണത്രെ റാവു സ്വപ്‌നം കാണുന്നത്. ഇതിനര്‍ത്ഥം ഉപ്പില്ലാത്ത ഉപ്പുമാങ്ങ താനുണ്ടാക്കുമെന്ന് പറയലാണ്. കോണ്‍ഗ്രസില്ലാതെ ബി.ജെ.പിയെ ഇന്നത്തെ അവസ്ഥയില്‍ പരാജയപ്പെടുത്തുക എന്നത് ഏതുകണക്കുവെച്ചായാലും വിശ്വസിക്കാന്‍ വയ്യ. 303 സീറ്റുകളാണ് 2019ല്‍ ബി.ജെപിക്ക് ആകെ ലഭിച്ചത്. അതായത് 37.3 ശതമാനം വോട്ടുകള്‍. അതിനര്‍ത്ഥം പ്രതിപക്ഷത്തിന് ഒത്തൊരുമിച്ചുനിന്നാല്‍ 60 ശതമാനത്തോളം വോട്ടുകള്‍ നേടി അധികാരത്തിലെത്താന്‍ പ്രയാസമില്ലെന്നാണ്.
കോണ്‍ഗ്രസാണ് രണ്ടാമത്തെ പ്രതിപക്ഷപാര്‍ട്ടി. അവര്‍ക്ക് ലഭിച്ചത് 55 സീറ്റും 19.46 ശതമാനം വോട്ടും. പിന്നീടുള്ള എല്ലാകക്ഷികളും പത്തില്‍താഴെ ശതമാനം വോട്ടുകളാണ് നേടിയത്. ഡി.എം.കെ 24 സീറ്റുകളോടെ മൂന്നാം സ്ഥാനത്തായി. തൃണമൂല്‍ കോണ്‍ഗ്രസിനും ടി.ആര്‍.എസ്സിനും 22 വീതവും ശിവസേനക്ക് 18ഉം ബി. എസ്.പിക്ക് പത്തും സീറ്റുകള്‍. ബാക്കിയെല്ലാ കക്ഷികളും വിരലിലെണ്ണാവുന്ന തുച്ഛം സീറ്റുകളാണ് നേടിയത്. ഇതില്‍ അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിക്ക് ലഭിച്ചത് 5 സീറ്റ് മാത്രം. ബി.എസ്.പിയില്‍നിന്ന് വോട്ടുകളധികവും ഇപ്പോള്‍ പോയിരിക്കുന്നത് ബി.ജെ.പിയിലേക്കാണെന്ന് കഴിഞ്ഞ യു.പി നിയമസഭാഫലം വ്യക്തമാക്കുന്നു. അതിനര്‍ത്ഥം ബി.ജെ. പിയെ നേരിടാന്‍ കോണ്‍ഗ്രസില്ലാതെ തീര്‍ത്തും സാധ്യമല്ലെന്ന്തന്നെയാണ്. ഒരുമിച്ച് മുന്നേറിയാല്‍ 300 സീറ്റുകളിലെങ്കിലും ബി.ജെ.പിക്ക് കനത്ത വെല്ലുവിളിയുയര്‍ത്താന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കഴിയും. പക്ഷേ കോണ്‍ഗ്രസിതര മുന്നണിയെന്ന മോഹവുമായി നടക്കുന്ന റാവുവിനും പിണറായി അഖിലേഷാദികള്‍ക്കും മുത്തശ്ശി ചത്താലും കട്ടിലൊഴിയണമെന്ന മോഹം മാത്രമേ ഉള്ളൂ! അതിനാണ് അവര്‍ കോണ്‍ഗ്രസിനെ അകറ്റുന്നത്. പ്രധാനമന്ത്രിപദമോഹമാണ് റാവുവിനെ മുന്നോട്ടുനയിക്കുന്നത്. മമതയുടെയും കാര്യം വ്യത്യസ്തമല്ല. അരവിന്ദ് കെജ്‌രിവാളിനും ഇതുതന്നെയാണ് ഉന്നം. ഇടതുകക്ഷികളില്‍ സി.പി.ഐ മാത്രമാണ് പ്രായോഗികമായി ചിന്തിക്കുന്നത്. ഭാരത് ജോഡോ യാത്രയിലെ ക്ഷണം അവര്‍ ഇതിനകം സ്വീകരിച്ചുകഴിഞ്ഞു. രാജ്യത്തെ മതേതര വിശ്വാസികളൊന്നടങ്കം, ഹിന്ദുമതത്തിലെയുള്‍പ്പെടെ ഈ ഭരണത്തില്‍നിന്ന് രക്ഷപ്പെടണമെന്നാഗ്രഹിക്കുന്നവരാണ്. 63 ശതമാനം പേരും 2019ല്‍ ഇങ്ങനെ ചിന്തിച്ചിട്ടും ഭരണം മോദിക്കും കൂട്ടര്‍ക്കുമായിരുന്നുവെന്നോര്‍ക്കണം. ഇനിയുമൊരു പ്രതിപക്ഷ ഭിന്നിപ്പ് എന്നാല്‍ മോദിയുടെ മൂന്നാം തുടര്‍ഭരണത്തിന് ചാമരം വീശുകയെന്നതുതന്നെയാണ്. മുമ്പ് ഇ.എം.എസ്സും ഹര്‍കിഷന്‍സിംഗ് സുര്‍ജിത്തും വി.പി സിംഗും ബി.ജെ.പി നേതാക്കളെ കെട്ടിപ്പിടിച്ചാണ് ഹിന്ദുത്വവര്‍ഗീയതക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് പരവതാനി വിരിച്ചതെങ്കില്‍ ഇപ്പോഴത് ചെയ്യാന്‍ പോകുന്നത് പിണറായിയും ചന്ദ്രശേഖരറാവുവുമാണെന്ന വ്യത്യാസമേ ഉള്ളൂ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘രാജ്യത്തെ എല്ലാ മുസ്‌ലിം പള്ളികളിലും മദ്രസകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം’; ലോക്‌സഭയില്‍ ആവശ്യവുമായി ബി.ജെ.പി എം.പി

ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നുള്ള എം.പിയാണ് ആണ് ലോക്‌സഭയിലെ ശൂന്യവേളയില്‍ ആവശ്യം ഉന്നയിച്ചത്.

Published

on

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ മുസ്ലിം പള്ളികളിലും മദ്രസകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി എം.പി അരുണ്‍ ഗോവില്‍. ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നുള്ള എം.പിയാണ് ആണ് ലോക്‌സഭയിലെ ശൂന്യവേളയില്‍ ആവശ്യം ഉന്നയിച്ചത്.

രാജ്യസുരക്ഷ കണക്കിലെടുത്ത് ഒരു ‘ഏകീകൃത സുരക്ഷാ നയം'(Uniform Security Policy) നടപ്പിലാക്കണമെന്നും അദ്ദേഹം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ ആവശ്യം ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിന് എതിരല്ലെന്നും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രങ്ങള്‍, ക്രൈസ്തവ ദേവാലയങ്ങള്‍, ഗുരുദ്വാരകള്‍, ആശുപത്രികള്‍, കോളേജുകള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങി ജനങ്ങള്‍ കൂടുന്ന മറ്റ് പൊതുയിടങ്ങളിലെല്ലാം ഇതിനകം സിസിടിവികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് സുതാര്യത ഉറപ്പാക്കാനും കുറ്റകൃത്യങ്ങള്‍ തടയാനും സഹായിക്കുന്നുണ്ട്. എന്നാല്‍, ആളുകള്‍ ധാരാളമായി എത്തുന്ന മസ്ജിദുകളിലും മദ്രസകളിലും ഇത്തരം നിരീക്ഷണ സംവിധാനങ്ങള്‍ ഇല്ലെന്നാണ് അദ്ദേഹം പറയുന്നത്.

Continue Reading

india

ഇന്‍ഡിഗോ പ്രതിസന്ധി; ഡിജിസിഐ ഉത്തരവ് പൂര്‍ണമായും മരവിപ്പിച്ചിട്ടില്ലെന്ന് വ്യോമയാനമന്ത്രാലയ വൃത്തങ്ങള്‍

പൈലറ്റുമാരുടെ ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോയ്ക്ക് ഭാഗികമായ ഇളവുകള്‍ മാത്രമാണ് നല്‍കുകയെന്നും വ്യോമയാനമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

Published

on

ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനയാത്രാ പ്രതിസന്ധിയില്‍ ഡിജിസിഐ ഉത്തരവ് പൂര്‍ണമായും മരവിപ്പിച്ചിട്ടില്ലെന്ന് വ്യോമയാനമന്ത്രാലയ വൃത്തങ്ങള്‍. പൈലറ്റുമാരുടെ ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോയ്ക്ക് ഭാഗികമായ ഇളവുകള്‍ മാത്രമാണ് നല്‍കുകയെന്നും ചില വ്യവസ്ഥകള്‍ മാത്രമാണ് മരവിപ്പിച്ചതെന്നും വ്യോമയാനമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

രാത്രി ഡ്യൂട്ടി, രാത്രി ലാന്‍ഡിങ് എന്നിവയില്‍ ഇന്‍ഡിഗോയ്ക്ക് മാത്രമാകും ഫെബ്രുവരി 10 വരെ ഇളവ്. കേന്ദ്രത്തിന്റെ ഉന്നതതല അന്വേഷണ സമിതി 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും വ്യോമയാന മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

തുടര്‍ച്ചയായ മൂന്നാം ദിവസവും യാത്രക്കാര്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ശക്തമായ പ്രതിഷേധത്തിനാണ് വിമാനത്താവളങ്ങള്‍ സാക്ഷിയായത്. ഇതിന് പിന്നാലെ ഇന്‍ഡിഗോ പ്രതിസന്ധിയില്‍ മാപ്പ് പറഞ്ഞ് സിഇഒ പീറ്റര്‍ എല്‍ബേഴ്സ് രംഗത്തെത്തിയിരുന്നു.

പ്രശ്നം പരിഹരിക്കാന്‍ ത്രിതല നടപടികള്‍ സ്വീകരിച്ചു. സമൂഹമാധ്യമങ്ങളിലൂടെ യാത്രക്കാര്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കും. നാളെ മുതല്‍ മികച്ച സേവനം ഉറപ്പാക്കാന്‍ ശ്രമിക്കും. നിര്‍ദേശം പിന്‍വലിച്ച ഡിജിസിഎ തീരുമാനം സ്വാഗതാര്‍ഹമെന്നും സിഇഒ പറഞ്ഞു. ഡിസംബര്‍ പത്തിനും 15 നും ഇടയില്‍ പൂര്‍വസ്ഥിതിയിലേക്ക് എത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

india

ബാബരി: മായാത്ത ഓര്‍മകള്‍

ജാസിം അലി

Published

on

ബാബരി മസ്ജിദ് നൊമ്പരമായി ഇന്നും ഓര്‍മയിലുണ്ട്. ഹിന്ദുത്വ രാഷ്ട്രീയം ഉറഞ്ഞുതുള്ളിയ ആ കറുത്ത ദിന (1992 ഡിസംബര്‍ 6) ത്തിന്റെ സ്മരണകള്‍ക്ക് മരണമില്ല. തകര്‍ക്കപ്പെട്ട ഒരു ആരാധനാലയം എന്ന നിലയില്‍ മാത്രമല്ല, ഭരണഘടനാമൂല്യങ്ങളും നിയമവ്യവസ്ഥയും കയ്യേറ്റം ചെയ്യപ്പെട്ടതിന്റേയും സാമാന്യനീതി പോലും നിഷേധിക്കപ്പെട്ടതിന്റേയും പ്രതീകം എന്ന നിലയിലാണ് ബാബരി മസ്ജിദ് ഓര്‍മിക്കപ്പെടുന്നത്.
ദേശീയ രാഷ്ട്രീയത്തെ നിര്‍ണായകമായി സ്വാധീനിച്ച വിഷയമായിരുന്നു ബാബരി മസ്ജിദ്. ഹിന്ദുക്കളും മുസ്ലിംകളും തമ്മിലുള്ള അവകാശത്തര്‍ക്കം എന്ന നിലയിലല്ല, മറിച്ച് ഇന്ത്യന്‍ മതേതരത്തിന്റെ തകര്‍ച്ചയുടെ ദിനംകൂടിയായിരുന്നു. ഹിന്ദുത്വ രാഷ്ട്രീയവും രാഷ്ട്രവും തമ്മിലുള്ള തുറന്ന യുദ്ധമായിരുന്നു ബാബരി മസ്ജിദ് വിഷയം. ദേശീയ രാഷ്ട്രീയത്തിന്റെ കേന്ദ്ര ബിന്ദുവായി ബാബരി മസ്ജിദും അനുബന്ധ വ്യവഹാരങ്ങളും മാറിയതും മറ്റൊന്നുകൊണ്ടല്ല.
മുഗള്‍ ചക്രവര്‍ത്തി ബാബറിന്റെ സേനാനായകനായിരുന്ന മീര്‍ബാഖി 1528ലാണ് ബാബരി മസ്ജിദ് നിര്‍മിച്ചത്. രാമജന്മഭൂമിയിലെ ക്ഷേത്രം തകര്‍ത്താണ് മസ്ജിദ് നിര്‍മിച്ചത് എന്ന വാദം ഉയര്‍ത്തി ആദ്യത്തെ അക്രമം നടന്നത് 1853 ലാണ്. പിന്നീട് 80 വര്‍ഷങ്ങള്‍ക്ക് ശേഷം 1934ല്‍ വീണ്ടും സംഘര്‍ഷം ഉണ്ടാവുകയും മസ്ജി ദിന്റെ മതിലും താഴികക്കുടവും തകര്‍ക്കപ്പെടുകയും ചെയ്തു. ബ്രിട്ടീഷുകാരാണ് ഇവ പുനര്‍നിര്‍മിച്ചത്. 1940ല്‍ ഹിന്ദുമഹാസഭയുടെ നേതൃത്വത്തില്‍ പള്ളിയില്‍ അ തിക്രമിച്ചു കയറി രാമവിഗ്രഹം സ്ഥാപിക്കുന്നതോടെ വിഷയം കൂടുതല്‍ രൂക്ഷമായി. ഇരു വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായതോടെ വിഷയം കോടതിയില്‍ എ ത്തുകയും തര്‍ക്കഭൂമിയായി പ്രഖ്യാപിച്ച് മസ്ജിദ് പൂട്ടുകയും ചെയ്തു. 1984ല്‍ മസ്ജിദ് ഭൂമിയില്‍ ക്ഷേത്ര നിര്‍മാണം നടത്തുമെന്ന് വിശ്വഹിന്ദു പരിഷത്ത് പ്രഖ്യാപിക്കുകയും 1986ല്‍ ജില്ലാ ജഡ്ജി ഹിന്ദുക്കള്‍ക്ക് ആരാധനകള്‍ക്കായി മസ്ജിദ് തുറന്നുകൊടുക്കുകയും ചെയ്തു. 1989ല്‍ മസ്ജിദ് ഭൂമിയില്‍ വിശ്വഹിന്ദു പരിഷത്ത് രാമക്ഷേത്രത്തിന് തറക്കല്ലിട്ടു. 1990ല്‍ ബാബരി മസ്ജിദിന്റെ മിനാരത്തില്‍ കയറി വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ കൊടി നാട്ടി. അന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന മുലായംസിംഗ് യാദവിന്റെ ശക്തമായ ഇടപെടലുകള്‍ മൂലം പള്ളി തകര്‍ക്കാനുള്ള ശ്രമം വിഫലമായി. എന്നാല്‍ 1991ല്‍ ബി.ജെ.പി ഉത്തര്‍ പ്രദേശില്‍ അധികാരത്തില്‍ വന്നതോടെ 1992 ഡിസംബര്‍ 6 ന് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട വിഷയത്തില്‍ പ്രധാനമന്ത്രി നരസിം ഹറാവു 1992 ഡിസംബര്‍ 16ന് ലിബര്‍ഹാന്‍ കമ്മീഷന്‍ രൂപീകരിച്ചു. 17 വര്‍ഷങ്ങള്‍ക്കു ശേഷം 2009ല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അടല്‍ ബിഹാരി വാജ്പേയി, എല്‍. കെ അദ്വാനി, ഉമാഭാരതി, കല്യാണ്‍സിംഗ്, വിജയരാജ സിന്ധ്യ തുടങ്ങിയ 32 ബി.ജെ.പി നേതാക്കന്മാര്‍ കുറ്റക്കാരാണെന്ന് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. 2019 നവംബര്‍ 9ന് ബാബരി മസ്ജിദ് നിലനിന്ന സ്ഥലം പൂര്‍ണമായും കേസില്‍ കക്ഷികളായ ഹിന്ദു സംഘടനകള്‍ക്ക് നല്‍കി സുപ്രീംകോടതി വിധി പ്രഖ്യാപിച്ചു. അതോടെ ബാബരി മസ്ജിദ് എന്ന യാഥാര്‍ത്ഥ്യം ചരിത്രത്തിന്റെ യവനികയ്ക്കു പിന്നിലേക്ക് മറയ്ക്കപ്പെട്ടു. മാസങ്ങളോളം നീണ്ട വാദങ്ങളേയും വസ്തുതകളേയും നിരാകരിക്കുന്ന വിധിയായിരുന്നു അത്.
1980കള്‍ക്ക് ശേഷം വിശ്വഹിന്ദു പരിഷത്തിന്റേയും മറ്റ് സംഘ്പരിവാര്‍ സംഘടനകളുടെയും കൂട്ടായ ശ്രമത്തിലും എല്‍. കെ അദ്വാനിയുടെ നേതൃത്വത്തിലും രാമ ജന്മഭൂമി പ്രക്ഷോഭം ശക്തിപ്പെട്ടുവരികയും രഥയാത്ര ഉള്‍പ്പെടെയുള്ള പ്രക്ഷോഭപരിപാടികളിലൂടെ വര്‍ഗീയ ധ്രുവീകരണം ശക്തിപ്പെടുകയും അതൊരു ദേശീയ രാ ഷ്ട്രീയ പ്രശ്‌നമായി ഉയര്‍ന്നുവരികയും ചെയ്ത സാഹചര്യത്തിലാണ് മുസ്ലിംലീഗ് ദേശീയ പ്രസിഡന്റ്‌റ് ഗുലാം മഹമൂദ് ബനാത് വാല ഇനിയൊരു ബാബരി പ്രശ്നം സ്യഷ്ടിക്കപ്പെടരുത് എന്ന ലക്ഷ്യത്തോടെ ആരാധനാലയ സംരക്ഷണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്. അന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ബില്‍ നിയമമാക്കി മാറ്റി. ദി പ്ലേസസ് ഓഫ് വര്‍ഷിപ്പ് (സ്‌പെഷ്യല്‍ പ്രൊവിഷന്‍സ്) ആക്ട് 1991 എന്ന നിയമം അങ്ങനെ യാഥാര്‍ ത്ഥ്യമായി. ആ നിയമം ചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്തു.

ഇന്ത്യ സ്വതന്ത്രമായ 1947 ഓഗസ്റ്റ് 15 നോ അതിന് ശേഷമോ ആരുടെ കൈവശമാണ് ഓരോ ആരാധനാലയവും അതിന്മേല്‍ അവര്‍ക്ക് മാത്രം അവകാശമുണ്ടാ യിരിക്കുന്നതും മറ്റു യാതൊരു കാരണവശാലും അത് കൈമാറ്റം ചെയ്യപ്പെടാന്‍ പാടില്ല എന്നതുമാണ് നിയമത്തിന്‍് ശ്രദ്ധേയമായ വ്യവസ്ഥ. ബാബരി മസ്ജിദ് കൂടാതെ മുവ്വായിരത്തോളം പള്ളികള്‍ക്കുമേല്‍ സംഘ്പരിവാരം അവകാശവാദം ഉന്നയിക്കുകയും ഓരോ പള്ളിയും കയ്യേറി തകര്‍ക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘ്പരിവാരം ബോധപൂര്‍വം സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തുവന്ന സാഹചര്യത്തില്‍ നിയമപരമായ ഇടപെടല്‍ എന്ന നിലയിലും ശക്തമാ യ പ്രതിരോധം എന്ന നിലയിലുമാണ് പ്രസ്തുത ബില്‍ ബനാത് വാല രൂപപ്പെടുത്തിയത്. സ്വാഭാവികമായും ഈ നിയമത്തെ മറികടക്കാന്‍ സംഘ്പരിവാരം നി രന്തരം ശ്രമിച്ചുവരുന്നതിനിടയിലാണ് ബാബരി മസ്ജിദ് കേസില്‍ ഹിന്ദു സംഘടനകള്‍ക്ക് അനുകൂലമായ സുപ്രീംകോടതി വിധി ഉണ്ടാകുന്നത്. ഇത്തരം വിധികള്‍ നല്‍കുന്ന ആത്മവിശ്വാസത്തിലാണ് സംഘ്പരിവാരം പിന്നേയും ആരാധനാലയങ്ങളുടെമേല്‍ കയ്യേറ്റം നടത്താനും അവകാശവാദമുന്നയിക്കാനും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

Continue Reading

Trending