Connect with us

Video Stories

വാക്കും വഴിയും കാഴ്ചപ്പാടും മലയാളിയുടെ പുതിയ ആലോചനയ്ക്ക്

Published

on

കാലം വ്യക്തി വര്‍ത്തമാനം
കുഞ്ഞിക്കണ്ണന്‍ വാണിമേല്‍
ഫിംഗര്‍ ബുക്‌സ്. 90രൂപ

എഴുത്തിന്റെയും ഇടപെടലിന്റെയും ചില സന്ദര്‍ഭങ്ങളില്‍ ജീര്‍ണ്ണത തുണയായി മാറും. കാരണം മൂല്യങ്ങളെ വീണ്ടും വിശകലനം ചെയ്യാനും പുനര്‍നിര്‍മ്മിക്കാനുമുള്ള അവസരം അത് ഉണ്ടാക്കുന്നു. സാംസ്‌കാരിക ജീര്‍ണ്ണതയ്ക്കും ചില കാരണങ്ങളുണ്ട്. ചരിത്രവും വര്‍ത്തമാനവും അതില്‍ നിര്‍ണ്ണായക കണ്ണികളായി മാറാം. അതുകൊണ്ട് മാറുന്ന ലോകത്തിന്റെ മസ്തിഷ്‌കമായി ഭാവിയെ രൂപപ്പെടുത്തുന്ന ചില ശക്തികളെ ചരിത്രം രൂപപ്പെടുത്താറുണ്ട്. ആത്മനിഷ്ഠമായ ഇടപെടലിന്റെ കരുത്തായി മലയാളത്തില്‍ നിറഞ്ഞുനില്‍ക്കുന്ന എഴുത്തുകാരുടെ നിരയില്‍ നമ്മുടെ സാംസ്‌കാരിക രംഗത്ത് നവീന ഭാവുകത്വം തീര്‍ക്കുന്ന ഒമ്പത് ചിന്താശീലരുടെ വാക്കും മനസ്സുമാണ് കുഞ്ഞിക്കണ്ണന്‍ വാണിമേലിന്റെ കാലം വ്യക്തി വര്‍ത്തമാനം എന്ന പുസ്തകത്തില്‍ അടയാളപ്പെടുത്തുന്നത്.
‘എഴുത്തുകാരന്റെ ധാരണകള്‍ യാഥാര്‍ത്ഥ്യത്തിന്റെ പകര്‍ച്ചകളും യാഥാര്‍ത്ഥ്യത്തിന്റെ നേരെ വിമര്‍ശനപരവും സൗന്ദര്യബോധപരവുമായ നിലപാട് എടുക്കുതുമാണ്.’ എന്നിങ്ങനെ കെ.പി അപ്പന്‍ പറഞ്ഞുവെച്ചിട്ടുണ്ട്. അത് ലക്ഷ്യം വെക്കുന്നത് യാഥാര്‍ഥ്യത്തെക്കുറിച്ചുള്ള സ്വപ്നദര്‍ശനമാണ്. രാഷ്ട്രീയം, സാഹിത്യം, വിമര്‍ശനം തുടങ്ങി വിവിധ വിഷയങ്ങളെപ്പറ്റിയുള്ള കാഴ്ചപ്പാടുകളാണ് ഈ കൃതിയിലെ സംഭാഷണങ്ങളില്‍ വിശദാംശങ്ങളോടെ പ്രത്യക്ഷപ്പെടുന്നത്.
ജീവിതത്തിന്റെ അടയാളങ്ങള്‍ മറക്കുകയും സൈദ്ധാന്തിക നിര്‍മ്മിതികളായി മലയാളനിരൂപണം ചുരുങ്ങുന്ന വര്‍ത്തമാനകാലത്ത,് ജീവിതദര്‍ശനത്തിന്റെയും ആസ്വാദനത്തിന്റെയും നിരീക്ഷണത്തിന്റെയും ആവിര്‍ഭാവത്തെ ഉണര്‍ത്തിയെടുക്കുന്ന, ഭാവി സാധ്യതയുടെ അനുഭവമാക്കി വാക്കുകളെ മാറ്റിപ്പണിയുന്ന ചിന്തകരുടെ വാക്കും വഴിയും കാഴ്ചപ്പാടും മലയാളിയുടെ ഏതൊരു ആലോചനയിലും വായനയിലും വിഷയമാവുമെന്ന് വിശ്വസിക്കുന്നു.
ചരിത്രം, രാഷ്ട്രീയം, സാഹിത്യം എന്നിവയുടെ അറിവിലേക്കുള്ള സഞ്ചാരഭൂമികയാണ് ഈ പുസ്തകം. പ്രൊഫ. എം. എന്‍ വിജയന്‍, പി. ഗോവിന്ദപിള്ള, പ്രൊഫ. എം. കൃഷ്ണന്‍ നായര്‍, പ്രൊഫ. എസ്. ഗുപ്തന്‍ നായര്‍, പ്രൊഫ. കെ. പി അപ്പന്‍ പ്രൊഫ. എം. കെ സാനു, ഡോ. എം. ഗംഗാധരന്‍, ഡോ. എം. എന്‍ കാരശ്ശേരി, ഡോ. വി. രാജകൃഷ്ണന്‍ എന്നിവരുടെയും വാക്കും മനസ്സുമാണ് ഈ സംഭാഷണങ്ങളില്‍. സാംസ്‌കാരികരംഗം ഇടപെടല്‍ കൊണ്ടും ആലോചനകള്‍കൊണ്ടും നിറയ്ക്കാനുള്ള ഉത്തരവാദിത്തം ഈ ചിന്തകര്‍/വിമര്‍ശകര്‍ ഏറ്റെടുക്കുന്നു. അതുകൊണ്ട് ചരിത്രത്തിലേക്കും ഭാവിയിലേക്കുമുള്ള വീണ്ടു വിചാരത്തിന്റെ ഉള്ളുണര്‍ത്തലുകള്‍ക്കാണ് ‘കാലം വ്യക്തി വര്‍ത്തമാനം’ ഇടം നല്‍കുന്നത്.
പ്രശസ്തരായവ്യക്തികള്‍ അവരുടെ വാക്കുകളില്‍ അരിയപ്പെടുകയ മാത്രമല്ല, അവര്‍ നമ്മുടെ മുമ്പില്‍ ഇരുന്ന് സംസാരിക്കുന്ന പ്രീതിയുണ്ടാക്കാന്‍ ഗ്രന്ഥകാരന് കഴിഞ്ഞിട്ടുണ്ട്.എം എന്‍ വിജയന്‍ സ്വാതന്ത്ര്യസമരകാലത്തെ വിലയിരുത്തുന്നു:’ സ്വാതന്ത്ര്യസമരം കൊടുമ്പിരികൊണ്ട കാലത്ത് ഭക്ഷണത്തിന് ദാരിദ്ര്യമുണ്ട്. വസ്ത്രത്തിനും വിദ്യാഭ്യാസത്തിനും ദാരിദ്ര്യമുണ്ട്. പക്ഷേ, ആവേശത്തിന് മാത്രം ക്ഷാമമുണ്ടായിരുന്നില്ല. അങ്ങനെയൊരു കാലം ഇന്ന് സങ്കല്‍പ്പിക്കാന്‍ കഴിയില്ല. വിശപ്പ് അന്ന് സാഹിത്യത്തിന്റെ വിഷയമാണ്. മനുഷ്യന്റെ വിഷയവുമാണ്. ഇന്ന് വിശപ്പ് സാഹിത്യത്തിന്റെ വിഷയമല്ല. അതിന് മറ്റ് പ്രശ്‌നങ്ങളുണ്ട്. നാല്‍പ്പത്തിയേഴിന് മുമ്പ് സ്വാതന്ത്ര്യം എന്നുള്ളത് ഒരു ഏകോപനശക്തിയായിരുന്നു. അതായത് വ്യത്യാസങ്ങള്‍ ഓര്‍ക്കുക എന്നല്ല, വ്യത്യാസം മറക്കുക എന്നുള്ളതാണ് അന്നത്തെ സാമാന്യമായ മനോഭാവം. കേരളചരിത്രരചനയെപ്പറ്റി പി.ഗോവിന്ദപിള്ളയുടെ നിരീക്ഷണം: ‘അക്കാദമിക് ചരിത്രം എന്ന പേരില്‍ അറിയപ്പെടുന്ന ചരിത്രത്തിന്റെ സവിശേഷത എന്ത് എന്നത് എനിക്ക് കൃത്യമായി മനസ്സിലായിട്ടില്ല. അക്കാദമിക് രീതിയില്‍ ശ്രീധരമേനോനും മറ്റും എഴുതിവന്ന പഠനപുസ്തകങ്ങളില്‍ ചിലത് ഞാന്‍ കണ്ടിട്ടുണ്ട്. അവയാണ് മാതൃകയെങ്കില്‍ ആധുനിക ചരിത്രരചനയുമായി ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങളാണ്.’ മലയാളനിരൂപണത്തെ എം കൃഷ്ണന്‍ നായര്‍ ചൊടിപ്പിച്ചുണര്‍ത്തിയത് നോക്കുക:’ആത്മവഞ്ചനയും ബഹുജനവഞ്ചനയും ഒരുമിച്ചു നടത്തുന്ന കേരളത്തിലെ നിരൂപകരും വിമര്‍ശകരും മൂല്യനിര്‍ണ്ണയത്തിന്റെ പേരില്‍ മാലിന്യത്തിന്റെയും പരസ്യത്തിന്റെയും തിന്മകള്‍ക്ക് അടിമപ്പെട്ടു, ദാസ്യവേല ചെയ്യുന്ന ഒരു കൂട്ടം അവസരവാദികളായി മാറിയെന്ന് പറയുന്നതില്‍ ഞാന്‍ തെറ്റു കാണുന്നില്ല.’ ഇങ്ങനെ മലയാളികളെ വര്‍ത്തമാനകാലത്തിന്റെ അവസ്ഥകളിലേക്ക് കൂടി നയിക്കുന്ന ഭാവികാല പ്രവചനങ്ങള്‍ ഈ പുസ്തകത്തിലുണ്ട്. അതുകൊണ്ടുതന്നെ ഇന്നലെയുടെ വാക്കുകള്‍ ഇന്നിന്റെ കണ്ണാടിയായി മാറുന്നു. അതിനാല്‍ സാംസ്‌കാരിക പാഠാന്തരത്തിന്റെ മിന്നിമറിയലുകളില്‍ മനസ്സു ചേര്‍ക്കുന്ന വായനക്കാര്‍ക്ക് ‘കാലം വ്യക്തി വര്‍ത്തമാനം’ എന്ന പുസ്തകം സഹായകമാകും.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending