Connect with us

More

കര്‍ണാടക: ബി.ജെ.പിയുടെ പതനത്തില്‍ കലാശിച്ചത് യെദ്യൂരപ്പയുടെ ആ തീരുമാനം

Published

on

ബെംഗളുരു: കര്‍ണാടകയില്‍ ഗവര്‍ണര്‍ വാജുഭായ് വാലയുടെ ‘ഔദാര്യത്തില്‍’ സര്‍ക്കാറുണ്ടാക്കാന്‍ തീരുമാനിച്ച ബി.ജെ.പിക്ക് തിരിച്ചടിയായത് സ്വന്തം തീരുമാനം. ഗവര്‍ണറുടെ തീരുമാനത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനമെടുത്തിരുന്നെങ്കിലും അതിന് വേഗം കൂട്ടിയത് മെയ് 16-ന് രാവിലെ ഒന്‍പത് മണിക്കു തന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്ന യെദ്യൂരപ്പയുടെ തീരുമാനമായിരുന്നു. കോണ്‍ഗ്രസിനെക്കൊണ്ട് രാത്രിതന്നെ സുപ്രീംകോടതിയെ സമീപിക്കാന്‍ നിര്‍ബന്ധിച്ചതും അര്‍ധരാത്രിയിലെ അസ്വാഭാവികമായ കോടതിനടപടികള്‍ക്ക് പ്രേരിപ്പിച്ചതും ബി.ജെപിയുടെ തിരക്കിട്ട ഈ നീക്കം തന്നെ. പറഞ്ഞതുപോലെ 16-ന് ഒമ്പതു മണിക്ക് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും ഗവര്‍ണര്‍ അനുവദിച്ച 15 ദിവസം സുപ്രീംകോടതി വെട്ടിക്കുറച്ചത് ബി.ജെ.പിയുടെ പതനത്തില്‍ കലാശിച്ചു.

16-ന് രാവിലെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് യെദ്യൂരപ്പ പ്രഖ്യാപിച്ചിരുന്നില്ലെങ്കില്‍ അര്‍ധരാത്രി തന്നെ കോടതിയെ സമീപിക്കുമായിരുന്നില്ലെന്ന് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു: ‘ബി.ജെ.പിയാണ് ഞങ്ങള്‍ക്ക് അടിയന്തരഘട്ടത്തില്‍ നടപടിയെടുക്കേണ്ട സാഹചര്യം നല്‍കിയത്. രാവിലെ ഒമ്പതു മണിക്ക് സത്യപ്രതിജ്ഞ അവര്‍ പ്രഖ്യാപിച്ചില്ലായിരുന്നെങ്കില്‍ ഇതൊന്നും ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിയുമായിരുന്നില്ല.’ – മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

വോട്ട് എണ്ണിത്തുടങ്ങുന്നതിനു മുമ്പേ ജെ.ഡി.എസ്സുമായി സഖ്യമുണ്ടാക്കുന്ന കാര്യം കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തു തീരുമാനിച്ചിരുന്നു. ബി.ജെ.പിക്കു കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഉറപ്പായതോടെ ജെ.ഡി.എസ്സുമായി ബന്ധപ്പെടുകയും വോട്ടെണ്ണല്‍ കഴിയുന്നതിനു മുമ്പുതന്നെ ധാരണയിലെത്തുകയും ചെയ്തു. എന്നാല്‍, ഗവര്‍ണറെ കണ്ട യെദ്യൂരപ്പ കോണ്‍ഗ്രസ്-ജെ.ഡി.എസ് ക്യാമ്പിന് വീറും വാശിയും പകരുകയായിരുന്നു. ഇതോടെ, കോണ്‍ഗ്രസ് ഉണര്‍ന്നു. ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ബി.ജെ.പിക്ക് 15 ദിവസം നല്‍കിയതോടെയാണ് നിയമ നടപടിയിലേക്ക് തിരിയാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.

നിയമ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അഭിഷേക് മനു സിങ്‌വി ഈ സമയം പഞ്ചാബിലായിരുന്നു. പ്രത്യേക വിമാനം ഏര്‍പ്പാടാക്കിയാണ് അദ്ദേഹത്തെ കോണ്‍ഗ്രസ് വൈകുന്നേരത്തോടെ ഡല്‍ഹിയിലെത്തിച്ചത്. ഗവര്‍ണറുടെ തീരുമാനത്തിനെതിരെ നല്‍കേണ്ട പരാതി സിങ്‌വിയുടെ നേതൃത്വത്തില്‍ എഴുതിത്തയ്യാറാക്കി. രാത്രി എട്ടു മണിയോടെ എ.ഐ.സി.സി ആസ്ഥാനത്ത് സിങ്‌വി, കപില്‍ സിബല്‍, പി. ചിദംബരം തുടങ്ങിയവര്‍ പത്രസമ്മേളനം വിളിച്ചു കൂട്ടി. പത്രസമ്മേളനത്തിന്റെ മധ്യത്തില്‍ സിങ്‌വി പിന്‍വാങ്ങുകയായിരുന്നു. യെദ്യൂരപ്പ സത്യപ്രതിജ്ഞാ സമയം പ്രഖ്യാപിച്ച കാര്യം അറിഞ്ഞതോടെയായിരുന്നു ഇത്.

എ.ഐ.സി.സി ആസ്ഥാനം വിട്ട സിങ്‌വി നേരെ പോയത് നീതി ബാഗിലെ സ്വന്തം വീട്ടിലേക്കാണ്. തന്റെ ജൂനിയര്‍ അഭിഭാഷകരുമായി ചര്‍ച്ച നടത്തിയ ശേഷം പത്തുമണിയോടെ സുപ്രീം കോടതിയുടെ പരിസരത്തുള്ള താജ് മാന്‍സിങ് റസ്‌റ്റോറന്റിലെത്തി. രാത്രി 1.45 ഓടെയാണ് ഇവര്‍ കോടതിയിലെത്തിയത്.

അര്‍ധരാത്രി കൂടിയ കോടതി സത്യ.പ്രതിജ്ഞ തടഞ്ഞില്ലെങ്കിലും വെള്ളിയാഴ്ച തുടര്‍വാദം കേള്‍ക്കാം എന്നു പ്രഖ്യാപിച്ചതിനു പിന്നില്‍ സിങ്‌വിയുടെ ശക്തമായ വാദമായിരുന്നു. ഗവര്‍ണര്‍ നല്‍കി 15 ദിവസ സമയപരിധി ഒരൊറ്റ ദിവസമായി കുറഞ്ഞതോടെ ബി.ജെ.പി ‘ചാക്കിടല്‍’ നടക്കാതെ രാജിക്ക് നിര്‍ബന്ധിതരാവുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘സര്‍ക്കാരിന് ഉത്തരവാദിത്തമില്ല, കരാര്‍ ഒപ്പിട്ടത് സ്‌പോണ്‍സര്‍’: മന്ത്രി അബ്ദുറഹ്‌മാന്‍

Published

on

മെസി വിവാദത്തില്‍ പ്രതികരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാന്‍. സംസ്ഥാന സര്‍ക്കാര്‍ ആരുമായും കരാര്‍ ഒപ്പിട്ടിട്ടില്ലെന്ന് മന്ത്രിയുടെ ഇപ്പോഴത്തെ വാദം. കരാര്‍ ഒപ്പിട്ടത് സ്പോണ്‍സര്‍മാരാണെന്ന് മന്ത്രി പറഞ്ഞു. അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷനുമായാണ് കരാര്‍ ഒപ്പുവെച്ചിട്ടുള്ളത്. അവര്‍ തമ്മിലാണ് കരാറെന്ന് മന്ത്രി പറഞ്ഞു.

അതേസമയം, കരാർ ലംഘനം ഉണ്ടായിരിക്കുന്നത് സംസ്ഥാന സർക്കാരിന്റെ ഭാ​ഗത്തുനിന്നാണെന്ന് വ്യക്തമാക്കുന്ന സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കരാർ ലംഘനം നടത്തിയത് കേരള സർക്കാരെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ ആരോപിക്കുന്നത്. സർക്കാർ കരാർ വ്യവസ്ഥകൾ പൂർത്തീകരിച്ചില്ല. കരാർ ലംഘിച്ചത് കേരള സർക്കാർ എന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ചീഫ് മാർക്കറ്റിംഗ് ആൻഡ് കൊമേഴ്സ്യൽ ഹെഡ് ലിയാൻഡ്രോ പീറ്റേഴ്സൺ ആരോപിച്ചു.

Continue Reading

india

ഡല്‍ഹിയില്‍ കനത്ത മഴ: മതില്‍ ഇടിഞ്ഞ്, രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു

Published

on

ഡല്‍ഹി ജയ്ത്പുരയില്‍ കനത്ത മഴയെ തുടര്‍ന്ന് മതില്‍ ഇടിഞ്ഞുവീണു ഏഴ് പേര്‍മരിച്ചു. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജയ്ത്പൂര്‍ പ്രദേശത്തുള്ള ഹരി നഗരിലാണ് സംഭവം നടന്നത്. ഷാബിബുല്‍ (30), റാബിബുല്‍ (30), അലി (45), റുബിന (25),ഡോളി (25), റുക്‌സാന (6), ഹസീന (7) എന്നിവരാണ് മരിച്ചത്. പഴയ ക്ഷേത്രത്തോട് ചേര്‍ന്നുള്ള മതില്‍ പെട്ടെന്ന് തകര്‍ന്നതിനെ തുടര്‍ന്ന് ജുഗ്ഗികളില്‍ താമസിക്കുന്ന എട്ട് പേര്‍ മണ്ണിനടിയില്‍ കുടുങ്ങുകയായിരുന്നു. പരിക്കേറ്റവരെ സഫ്ദര്‍ജംഗ് ആശുപത്രിയിലും എയിംസിലും പ്രവേശിപ്പിച്ചു. ചികിത്സക്കിടെ ഏഴ് പേര്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്.

ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജഗ്ഗികളെ ഒഴിപ്പിച്ചതായി പൊലീസ് അറിയിച്ചു. ഡല്‍ഹിയിലെ സിവില്‍ ലൈനില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു വീണ് ഒരു സ്ത്രീയും മകനും മരിക്കുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പത്ത് ദിവസം ഈ ശേഷമാണ് സംഭവം നടന്നത്. വെള്ളിയാഴ്ച രാത്രി മുതല്‍ ഡല്‍ഹിയില്‍ പെയ്ത കനത്ത മഴയാണ് മതില്‍ ഇടിഞ്ഞുവീഴാന്‍ കാരണമായത്. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഇന്ന് ഡല്‍ഹിക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

Continue Reading

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. മൂന്ന് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കപ്പെടുന്നത്.

24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ നാളെയോടെ മഴയുടെ ശക്തി കുറയും. നാളെ മുതല്‍ നാല് ദിവസത്തേക്ക് ഒരു ജില്ലയിലും പ്രത്യേകിച്ച് മഴ മുന്നറിയിപ്പൊന്നുമില്ല.

Continue Reading

Trending