Connect with us

kerala

ബ്രൂവറി: ഇടതുമുന്നണിയിൽ ഭിന്നിപ്പ്‌

ജെ.ഡി.എസ് നേതൃയോഗത്തിൽ സർക്കാർ തീരുമാനത്തിനെതിരെ കടുത്ത വിമർശനമുയർന്നു. 

Published

on

ബ്രൂവറി വിവാദത്തിൽ പ്രതിപക്ഷം കടുപ്പിച്ചതിനൊപ്പം ഇടതുമുന്നണിയിലും അപസ്വരങ്ങൾ. സി.പി.ഐക്ക് പിന്നാലെ, ജെ.ഡി.എസ്, ആർ.ജെ.ഡി പാർട്ടികളും ഭിന്നാഭിപ്രായവുമായി രംഗത്തെത്തി. ജെ.ഡി.എസ് നേതൃയോഗത്തിൽ സർക്കാർ തീരുമാനത്തിനെതിരെ കടുത്ത വിമർശനമുയർന്നു. 

സി.പി.ഐ മുഖപത്രം ‘ജനയുഗ’ത്തിൽ മുതിർന്ന നേതാവ് സത്യൻ മൊകേരി എഴുതിയ ലേഖനത്തിൽ ബ്രൂവറി തീരുമാനം തിരുത്തണമെന്നാവശ്യപ്പെട്ടു. ആർ.ജെ.ഡിയും അതൃപ്തി പരസ്യമാക്കി. ഘടകകക്ഷികളുടെ എതിർപ്പ് കാര്യമാക്കേണ്ടെന്ന നിലപാടിലാണ് സി.പി.എം. സി.പി.ഐ അടക്കമുള്ളവർക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടോളുമെന്നാണ് ഇതേക്കുറിച്ചുള്ള ചോദ്യത്തിന് മന്ത്രി എം.ബി. രാജേഷിന്‍റെ മറുപടി.

ബുധനാഴ്ച തിരുവനന്തപുരത്ത് ചേർന്ന ജെ.ഡി.എസ് നേതൃയോഗത്തിൽ ബ്രൂവറി അനുവദിക്കാനുള്ള സർക്കാർ നിലപാടിനെ പിന്തുണച്ച പാർട്ടിയുടെ മന്ത്രി കൃഷ്ണൻകുട്ടിക്കെതിരെ കനത്ത വിമർശനമാണ് ഉയർന്നത്. വിഷയം മന്ത്രിസഭയിൽ വന്നപ്പോൾ ഗൗരവം ഉൾക്കൊണ്ട് പ്രതികരിക്കാൻ കൃഷ്ണൻകുട്ടിക്ക് കഴിഞ്ഞില്ലെന്നാണ് ആക്ഷേപം. വീഴ്ച വരുത്തിയ മന്ത്രിയെ മാറ്റണമെന്നും ചിലർ വാദിച്ചു. പ്രസിഡന്‍റ് മാത്യു ടി. തോമസ് ഇടപെട്ട് മന്ത്രിക്കെതിരായ ചർച്ച തടഞ്ഞു. ബ്രൂവറിയിൽ കൂടുതൽ ചർച്ച വേണമെന്ന് ഇടതുമുന്നണിയിൽ ആവശ്യപ്പെടുമെന്ന ധാരണയിലാണ് യോഗം പിരിഞ്ഞത്.

ബ്രൂവറിക്കെതിരായ നിലപാട് നേരത്തേ പരസ്യമാക്കിയ സി.പി.ഐ, മുഖപത്രത്തിലൂടെ ഇക്കാര്യം കൂടുതൽ വിശദീകരിച്ചു. ‘‘മദ്യനിർമാണശാലക്ക് അനുമതി നൽകിയത് കർഷകരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. മദ്യമാണോ, അതോ നെല്ലാണോ പാലക്കാട്ടെ, വയലിൽ ഉൽപാദിപ്പിക്കേണ്ടതെന്ന ചോദ്യം ഉയർന്നു വരുന്നു. മദ്യക്കമ്പനി ജലം ചൂഷണം ചെയ്താൽ കൃഷിക്ക് ജലം ലഭിക്കില്ല.

മലമ്പുഴ ഡാമിലെ ജലം നെൽകൃഷിക്ക് വേണ്ടിയുള്ളതാണ്. കൃഷി തടസ്സപ്പെടുത്തുന്ന പദ്ധതികൾ സംസ്ഥാന താൽപര്യത്തിന് നിരക്കുന്നതല്ല. കൃഷിക്ക് ഉപയോഗിക്കുന്ന വെള്ളം മദ്യ നിർമാണത്തിന് ഉപയോഗിക്കാൻ അനുവദിക്കരുത്. ജനതാൽപര്യത്തിന് നിരക്കാത്ത പദ്ധതികൾ ശ്രദ്ധയിൽ പെടുത്തുമ്പോൾ അത് പരിശോധിക്കുന്നതിനും തിരുത്തുന്നതിനും തയാറാകണ’’മെന്നും ലേഖനം ആവശ്യപ്പെടുന്നു.

മുന്നണിയിൽ ചർച്ച ചെയ്യാതെ, ബ്രൂവറി അനുമതി നൽകിയതിൽ അതൃപ്തി പരസ്യമാക്കി ആർ.ജെ.ഡി ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോർജും രംഗത്തെത്തി. സി.പി.ഐ ഓഫിസിലെത്തി വിശദീകരിച്ചെങ്കിലും മറ്റു ഘടകകക്ഷികളുമായി ചർച്ച ചെയ്യാതിരുന്നത് തെറ്റായ സമീപനമാണ്. പ്ലാച്ചിമട ഉള്‍പ്പെടെ പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിച്ച പാര്‍ട്ടി എന്ന നിലയില്‍ ബ്രൂവറി വിഷയം ഫെബ്രുവരി രണ്ടിന് ചേരുന്ന പാര്‍ട്ടി സമിതി ചര്‍ച്ച ചെയ്യുമെന്നും വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോഴിക്കോട് തീപിടിത്തം: രണ്ടുമണിക്കൂര്‍ പിന്നിട്ടിട്ടും തീ അണക്കാനായില്ല; കരിപ്പൂര്‍ വിമാനത്താവളത്തിലെ അഗ്‌നിശമന സേനയും സ്ഥലത്തെത്തി

Published

on

കോഴിക്കോട്: കോഴിക്കോട് പുതിയ ബസ്‍സ്റ്റാൻഡിൽ (മൊഫ്യൂസൽ ബസ്‍സ്റ്റാൻഡ്) വൈകീട്ട് തുടങ്ങിയ വൻ തീപിടിത്തം ഇപ്പോഴും തുടരുന്നു. വൈകീട്ട് അഞ്ച് മണിയോടെയാണ് തീപടർന്നത്. രണ്ടു മണിക്കൂർ പിന്നിട്ടിട്ടും തീ നിയന്ത്രണ വിധേയമായിട്ടില്ല. ജില്ലയിലെ വിവിധ ഫയർസ്റ്റേഷനുകളിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും നിരവധി യൂണിറ്റ് ഫയർഫോഴ്സ് സംഘങ്ങൾ നിലവിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്.

പുതിയ ബസ്‍സ്റ്റാൻഡ് കെട്ടിടത്തിലെ ബുക്സ്റ്റാളിനോട് ചേർന്ന ഭാഗത്തുനിന്നാണ് ആദ്യം തീ ഉയർന്നത്. കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന തുണിക്കടയിലേക്കും അടുത്തുള്ള മറ്റു കടകളിലും തീ വ്യാപിച്ചു. കൂടുതൽ കടകളിലേക്ക് തീ ആളിപ്പടരാതിരിക്കാൻ അഗ്നിരക്ഷാ സേന കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഫലപ്രദമായില്ല.

സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസുകൾ മുഴുവൻ മാറ്റി. ആളുകളെ ഒഴിപ്പിച്ചു. ബസ്‍സ്റ്റാൻഡ് ബിൽഡിങ്ങിൽ പ്രവൃത്തിച്ചിരുന്ന കടകൾ പൂട്ടിച്ചു. ആർക്കും ആളപായമില്ലെന്നാണ് സൂചന. രക്ഷാപ്രവർത്തനത്തിനായി റോഡുകൾ അടച്ചതോടെ നഗരത്തിൽ പരക്കെ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിട്ടുണ്ട്. പ്രദേശത്തെ എല്ലാ കടകളിലും വൈദ്യതി ബന്ധം വിച്ഛേദിച്ചു.

 

Continue Reading

kerala

ഹൃദയാഘാതം; ഹജ്ജിനെത്തിയ മലയാളി തീർത്ഥാടക മക്കയിൽ മരിച്ചു

Published

on

മക്ക: സ്വകാര്യ ഗ്രൂപ്പ് വഴി ഹജ്ജിനെത്തിയ മലയാളി തീർത്ഥാടക മക്കയിൽ മരിച്ചു. മുസ്ലിം ലീഗ് മുൻ കൗൺസിലറായിരുന്ന പൊന്നാനി തെക്കേപ്പുറം സ്വദേശി മാളിയേക്കൽ അസ്മ മജീദ് (51) ആണ് മരിച്ചത്. ഈ മാസം 8ന് കോഴിക്കോട് നിന്നുള്ള സംഘത്തിലാണ് മക്കയിൽ എത്തിയത്.

ഉംറ കര്‍മ്മം പൂർത്തിയാക്കി ഹജ്ജിനായി മക്കയിൽ കഴിയവേ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു. ഭർത്താവ്: മുൻ കൗൺസിലർ വി.പി. മജീദ്, മക്കൾ: പരേതനായ ജംഷീർ, ജസീർ, മഷ്‌ഹൂർ, അജ്മൽ. മരുമക്കൾ: സഫ്രീന, മുഫീദ, സജീന. നടപടിക്രമങ്ങൾ പൂർത്തിയാക്കി മക്കയിലെ ഷറായ കബർ സ്ഥാനിയിൽ മറവ് ചെയ്തു.

Continue Reading

kerala

ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്‌ലിംലീഗ്

Published

on

മലപ്പുറം: ശശി തരൂരിനെ കേന്ദ്രസര്‍ക്കാര്‍ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ പ്രതികരണവുമായി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളും ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയും. കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയുടെ നിലപാട് വിദേശ രാജ്യങ്ങളില്‍ വിശദീകരിക്കാന്‍ എംപിമാരെ തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ലെന്നും ഇന്ത്യയുടെ നിലപാടിനൊപ്പം നില്‍ക്കുക എന്നതാണ് ഇപ്പോള്‍ ചെയ്യേണ്ടതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

ശശി തരൂരിന്റെ പ്രശ്‌നം കോണ്‍ഗ്രസിലെ ആഭ്യന്തര വിഷയമാണെന്നും അതില്‍ ഇടപെടാനില്ലെന്നുമാണ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ശശി തരൂര്‍ നടത്തുന്ന കാര്യങ്ങള്‍ കോണ്‍ഗ്രസ് അംഗീകരിച്ചിട്ടുണ്ടെന്നും തരൂരിന്റെ പരാമര്‍ശങ്ങളില്‍ കോണ്‍ഗ്രസ് നിലപാട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സർവ്വകക്ഷി പ്രതിനിധി സംഘത്തിന്റെ ഭാഗമാകാന്‍ ശശി തരൂരിന് കോണ്‍ഗ്രസ് അനുമതി നല്‍കി. കേന്ദ്രം നിര്‍ദേശിച്ച പ്രതിനിധികളെല്ലാം സംഘത്തില്‍ ഉണ്ടാകുമെന്ന് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു.

Continue Reading

Trending