Connect with us

kerala

ബ്രൂവറി: ഇടതുമുന്നണിയിൽ ഭിന്നിപ്പ്‌

ജെ.ഡി.എസ് നേതൃയോഗത്തിൽ സർക്കാർ തീരുമാനത്തിനെതിരെ കടുത്ത വിമർശനമുയർന്നു. 

Published

on

ബ്രൂവറി വിവാദത്തിൽ പ്രതിപക്ഷം കടുപ്പിച്ചതിനൊപ്പം ഇടതുമുന്നണിയിലും അപസ്വരങ്ങൾ. സി.പി.ഐക്ക് പിന്നാലെ, ജെ.ഡി.എസ്, ആർ.ജെ.ഡി പാർട്ടികളും ഭിന്നാഭിപ്രായവുമായി രംഗത്തെത്തി. ജെ.ഡി.എസ് നേതൃയോഗത്തിൽ സർക്കാർ തീരുമാനത്തിനെതിരെ കടുത്ത വിമർശനമുയർന്നു. 

സി.പി.ഐ മുഖപത്രം ‘ജനയുഗ’ത്തിൽ മുതിർന്ന നേതാവ് സത്യൻ മൊകേരി എഴുതിയ ലേഖനത്തിൽ ബ്രൂവറി തീരുമാനം തിരുത്തണമെന്നാവശ്യപ്പെട്ടു. ആർ.ജെ.ഡിയും അതൃപ്തി പരസ്യമാക്കി. ഘടകകക്ഷികളുടെ എതിർപ്പ് കാര്യമാക്കേണ്ടെന്ന നിലപാടിലാണ് സി.പി.എം. സി.പി.ഐ അടക്കമുള്ളവർക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടോളുമെന്നാണ് ഇതേക്കുറിച്ചുള്ള ചോദ്യത്തിന് മന്ത്രി എം.ബി. രാജേഷിന്‍റെ മറുപടി.

ബുധനാഴ്ച തിരുവനന്തപുരത്ത് ചേർന്ന ജെ.ഡി.എസ് നേതൃയോഗത്തിൽ ബ്രൂവറി അനുവദിക്കാനുള്ള സർക്കാർ നിലപാടിനെ പിന്തുണച്ച പാർട്ടിയുടെ മന്ത്രി കൃഷ്ണൻകുട്ടിക്കെതിരെ കനത്ത വിമർശനമാണ് ഉയർന്നത്. വിഷയം മന്ത്രിസഭയിൽ വന്നപ്പോൾ ഗൗരവം ഉൾക്കൊണ്ട് പ്രതികരിക്കാൻ കൃഷ്ണൻകുട്ടിക്ക് കഴിഞ്ഞില്ലെന്നാണ് ആക്ഷേപം. വീഴ്ച വരുത്തിയ മന്ത്രിയെ മാറ്റണമെന്നും ചിലർ വാദിച്ചു. പ്രസിഡന്‍റ് മാത്യു ടി. തോമസ് ഇടപെട്ട് മന്ത്രിക്കെതിരായ ചർച്ച തടഞ്ഞു. ബ്രൂവറിയിൽ കൂടുതൽ ചർച്ച വേണമെന്ന് ഇടതുമുന്നണിയിൽ ആവശ്യപ്പെടുമെന്ന ധാരണയിലാണ് യോഗം പിരിഞ്ഞത്.

ബ്രൂവറിക്കെതിരായ നിലപാട് നേരത്തേ പരസ്യമാക്കിയ സി.പി.ഐ, മുഖപത്രത്തിലൂടെ ഇക്കാര്യം കൂടുതൽ വിശദീകരിച്ചു. ‘‘മദ്യനിർമാണശാലക്ക് അനുമതി നൽകിയത് കർഷകരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. മദ്യമാണോ, അതോ നെല്ലാണോ പാലക്കാട്ടെ, വയലിൽ ഉൽപാദിപ്പിക്കേണ്ടതെന്ന ചോദ്യം ഉയർന്നു വരുന്നു. മദ്യക്കമ്പനി ജലം ചൂഷണം ചെയ്താൽ കൃഷിക്ക് ജലം ലഭിക്കില്ല.

മലമ്പുഴ ഡാമിലെ ജലം നെൽകൃഷിക്ക് വേണ്ടിയുള്ളതാണ്. കൃഷി തടസ്സപ്പെടുത്തുന്ന പദ്ധതികൾ സംസ്ഥാന താൽപര്യത്തിന് നിരക്കുന്നതല്ല. കൃഷിക്ക് ഉപയോഗിക്കുന്ന വെള്ളം മദ്യ നിർമാണത്തിന് ഉപയോഗിക്കാൻ അനുവദിക്കരുത്. ജനതാൽപര്യത്തിന് നിരക്കാത്ത പദ്ധതികൾ ശ്രദ്ധയിൽ പെടുത്തുമ്പോൾ അത് പരിശോധിക്കുന്നതിനും തിരുത്തുന്നതിനും തയാറാകണ’’മെന്നും ലേഖനം ആവശ്യപ്പെടുന്നു.

മുന്നണിയിൽ ചർച്ച ചെയ്യാതെ, ബ്രൂവറി അനുമതി നൽകിയതിൽ അതൃപ്തി പരസ്യമാക്കി ആർ.ജെ.ഡി ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോർജും രംഗത്തെത്തി. സി.പി.ഐ ഓഫിസിലെത്തി വിശദീകരിച്ചെങ്കിലും മറ്റു ഘടകകക്ഷികളുമായി ചർച്ച ചെയ്യാതിരുന്നത് തെറ്റായ സമീപനമാണ്. പ്ലാച്ചിമട ഉള്‍പ്പെടെ പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിച്ച പാര്‍ട്ടി എന്ന നിലയില്‍ ബ്രൂവറി വിഷയം ഫെബ്രുവരി രണ്ടിന് ചേരുന്ന പാര്‍ട്ടി സമിതി ചര്‍ച്ച ചെയ്യുമെന്നും വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എം.ഡി. എം.എ യുമായി രണ്ട് പേർ പിടിയിൽ

പാണ്ടിക്കാട് സ്വദേശികളായ രണ്ട് പേരെയാണ് വണ്ടൂരിൽ വെച്ച് ഡാൻസാഫ് സംഘം സാഹസികമായി പിടികൂടിയത്.

Published

on

വണ്ടൂർ:വിൽപ്പനക്കായി കൊണ്ട് പോകുന്നതിനിടെ എം ഡി എം എ യുമായി യുവാക്കൾ പിടിയിൽ. പാണ്ടിക്കാട് സ്വദേശികളായ രണ്ട് പേരെയാണ് വണ്ടൂരിൽ വെച്ച് ഡാൻസാഫ് സംഘം സാഹസികമായി പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയായിരുന്നു സംഭവം.

മുപ്പത് വയസ്സുകാരനായ പാണ്ടിക്കാട് ഒറവമ്പുറം കുന്നുമ്മൽ ഷഹനുൽ ഫർഷാദ്, ഇരുപത് വയസ്സുകാരനായ അരിക്കണ്ടംപാക്ക് കണ്ണൻചെത്ത് ശാഹുൽ ഹമീദ് എന്നിവരെയാണ് വണ്ടൂർ പോലീസും, ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്. വണ്ടൂർ ടൗണിലും പരിസരങ്ങളിലും കാറിൽ കറങ്ങി നടന്ന് ആവശ്യക്കാർക്ക് എം.ഡി. എം.എ. എത്തിച്ചു കൊടുക്കുന്നുണ്ട് എന്ന രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫ് സംഘം ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു. രാത്രി എട്ടു മണിക്ക് വണ്ടൂർ പുളിക്കലിൽ ഇവർ കാറുമായി നിൽക്കുന്നുണ്ടെന്ന വിവരം ലഭിച്ചാണ് ഡാൻസാഫ് സംഘം എത്തിയത്. ഇതോടെ ഡാൻസാഫ് സംഘത്തിന്റെ വാഹനത്തിൽ ഇവർ സഞ്ചരിക്കുകയായിരുന്ന കാർ ഇടിച്ച് കടന്നു കളയാനുള്ള ശ്രമവും ഉണ്ടായി.

തുടർന്ന് അൽപ്പം സാഹസിക്കപ്പെട്ടാണ് പോലീസ് ഇവരെ കീഴടക്കിയത്. 1.84 ഗ്രാം എം ഡി എം എ, ഇലക്ട്രോണിക്ക് ത്രാസ്സുകൾ, എം.ഡി. എം.എ ഉപയോഗിക്കുന്നതിനുള്ള ഗ്ലാസ് പൈപ്പ് എന്നിവയാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. ഇവർ സഞ്ചരിച്ചിരുന്ന മാരുതി സെൻ കാറും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഗ്രാമിന് 3500 രൂപ നിരക്കിലാണ് പ്രതികൾ വിൽപ്പന നടത്തിയിരുന്നത്. പിടിയിലായ ഷഹനുൽ ഫർഷാദിന് മഞ്ചേരി പോലീസ് സ്റ്റേഷനിൽ സമാന കുറ്റകൃത്യത്തിന് 2 കേസ്സുണ്ട്. വണ്ടൂർ പോലീസ് സബ് ഇൻസ്‌പെക്ടർ എം ആർ സജി, സിപിഒ കെ പി വിനേഷ്, ഡാൻസാഫ് അംഗങ്ങളായ അഭിലാഷ് കൈപ്പിനി, ആശിഫ് അലി, ടി നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Continue Reading

kerala

പാലക്കാട് പൊട്ടി വീണ ലൈന്‍ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു

കൃഷി സ്ഥലത്തേക്ക് പോവുന്ന വഴി വൈദ്യുതി ലൈനില്‍ ചവിട്ടി ഷോക്കേല്‍ക്കുകയായിരുന്നു.

Published

on

പാലക്കാട് പൊട്ടി വീണ ലൈന്‍ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു. പാലക്കാട് കൊടുമ്പ് ഓലശ്ശേരി സ്വദേശി മാരിമുത്തുവാണ് മരിച്ചത്. കൃഷി സ്ഥലത്തേക്ക് പോവുന്ന വഴി വൈദ്യുതി ലൈനില്‍ ചവിട്ടി ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

kerala

കനത്ത മഴ; എറണാകുളത്ത് 19 വീടുകള്‍ തകര്‍ന്ന് വീണു

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മഴക്കെടുതി തുടരുകയാണ്.

Published

on

കനത്ത മഴയിലും കാറ്റിലും എറണാകുളത്ത് 19 വീടുകള്‍ തകര്‍ന്ന് വീണു. ഇതുവരെ ജില്ലയിലെ 336 വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. തൊടുപുഴ, മൂവാറ്റുപുഴ, പെരിയാര്‍ നദികളില്‍ ജലനിരപ്പ് ഉയര്‍ന്ന നിലയിലാണ്.

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മഴക്കെടുതി തുടരുകയാണ്. കോഴിക്കോട് പാറക്കടവ്, വാണിമേല്‍, മൊകേരി, നാദാപുരം ഭാഗങ്ങളിലും ഇന്ന് പുലര്‍ച്ചെ ചുഴലിക്കാറ്റ് വീശി. പ്രദേശത്തെ നിരവധി മരങ്ങള്‍ കടപുഴകി വീണ് നിരവധി വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. താമരശ്ശേരി ചുരം നാലാം വളവില്‍ കാറ്റില്‍ മരം വീണു. ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ മുറിച്ചുമാറ്റി. ഒന്‍പതാം വളവിനു താഴെ വീതി കുറഞ്ഞ ഭാഗത്ത് റോഡിലേക്ക് പാറക്കല്ല് പതിച്ചതിനാല്‍ ഗതാഗതം തടസ്സപ്പെട്ടു. ഫയര്‍ഫോഴ്‌സ് എത്തി നീക്കം ചെയ്യാനുള്ള ശ്രമം ആരംഭിച്ചു.

Continue Reading

Trending