Connect with us

india

ബിഹാറില്‍ ആളുകള്‍ നോക്കിനില്‍ക്കെ പാലം തകര്‍ന്നുവീണു; ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ സംഭവം- വിഡിയോ

ബിഹാറിലെ അറാറിയ ജില്ലയില്‍ 12 കോടി ചെലവിട്ട് നിര്‍മിച്ച് ഉദ്ഘാടനത്തിനു സജ്ജമായ പാലം കഴിഞ്ഞ ചൊവ്വാഴ്ച തകര്‍ന്നുവീണിരുന്നു

Published

on

ബിഹാറില്‍ വീണ്ടും പാലം തകര്‍ന്നുവീണു. ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്തെ രണ്ടാമത്തെ സംഭവമാണിത്. സിവാന്‍ ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് ആളുകള്‍ നോക്കിനില്‍ക്കെ പാലം തകര്‍ന്നടിഞ്ഞത്.

ഗന്ധക് എന്ന പേരിലുള്ള കനാലിനു കുറുകെയുള്ള ദരൗണ്ട-മഹാരാജ്ഗഞ്ച് ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന ചെറിയ പാലമാണ് ഉഗ്രശബ്ദത്തോടെ തകര്‍ന്നുവീണത്. അടുത്തുള്ള ധര്‍ബാംഗ ജില്ലയിലെ രാംഗഢില്‍ ഉള്‍പ്പെടെ ഇതിന്റെ ശബ്ദം കേട്ടെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

അപകടത്തില്‍പെട്ടത് പഴയ പാലമാണെന്നും കനാലിലൂടെ വെള്ളം തുറന്നുവിട്ടപ്പോഴാണ് തകര്‍ന്നുവീണതെന്നും ജില്ലാ മജിസ്ട്രേറ്റ് മുകുല്‍ കുമാര്‍ ഗുപ്ത പറഞ്ഞു. പാലം പുനര്‍നിര്‍മിക്കുന്നതുവരെ നാട്ടുകാരുടെ ദൈനംദിന ജീവിതത്തെ ബാധിക്കാതിരിക്കാത്ത തരത്തില്‍ ബദല്‍ യാത്രാമാര്‍ഗങ്ങളുണ്ടാക്കുമെന്നും മജിസ്ട്രേറ്റ് അറിയിച്ചിട്ടുണ്ട്.

1991ല്‍ മഹാരാജ്ഗഞ്ച് എം.എല്‍.എയായിരുന്ന ഉമാശങ്കര്‍ സിങ്ങിന്റെ പ്രാദേശിക വികസന ഫണ്ടില്‍നിന്നുള്ള സഹായത്തോടെ നിര്‍മിച്ചതായിരുന്നു പാലം. 20 അടി നീളത്തില്‍ ഇഷ്ടിക കൊണ്ടാണു പാലം നിര്‍മിച്ചിരുന്നത്. പാലം തകര്‍ന്ന സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് മഹാരാജ്ഗഞ്ച് സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് അനില്‍ കുമാര്‍ പറഞ്ഞു.

സംഭവത്തില്‍ നാട്ടുകാര്‍ പ്രതിഷേധമാരാംഭിച്ചിട്ടുണ്ട്. രണ്ടു ഗ്രാമങ്ങളിലുമുള്ള ആയിരക്കണക്കിനുപേര്‍ സ്ഥിരം ആശ്രയിച്ചിരുന്ന പാതയാണിത്. 40 വര്‍ഷത്തോളം പഴക്കമുള്ള പാലത്തില്‍ കൃത്യമായ അറ്റകുറ്റപണികളൊന്നും നടന്നില്ലെന്നും ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥയുണ്ടായെന്നുമാണു നാട്ടുകാര്‍ ആരോപിക്കുന്നത്. ഇതോടൊപ്പം കനാല്‍ നിര്‍മാണത്തിലെ അശാസ്ത്രീയമായ നടപടികളും പാലത്തിന്റെ ശോഷണത്തിനിടയാക്കിയെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് അറാറിയ ജില്ലയില്‍ അടുത്തിടെ നിര്‍മാണം പൂര്‍ത്തീകരിച്ച പാലം തകര്‍ന്നത്. ബക്ര നദിക്കു കുറുകെ 180 മീറ്ററോളം നീളത്തില്‍ 12 കോടിയോളം രൂപ ചെലവിട്ടു നിര്‍മിച്ച പാലമാണ് ഉദ്ഘാടനത്തിനുമുന്‍പേ തകര്‍ന്നുവീണത്. സംഭവത്തില്‍ ഗ്രാമീണ മരാമത്ത് വകുപ്പ് വകുപ്പുതല അന്വേഷണങ്ങളും നടപടികളും ആരംഭിച്ചിട്ടുണ്ട്. മൂന്ന് എന്‍ജിനീയര്‍മാരെ പിരിച്ചുവിടുകയും ജില്ലാ കലക്ടര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

india

ആംബുലന്‍സിന് തീ പിടിച്ചു; പിഞ്ചുകുഞ്ഞും ഡോക്ടറും നേഴ്‌സുമടക്കം 4 മരണം

പരിക്കേറ്റ മൂന്ന് പേരെയും പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Published

on

ഗുജറാത്തിലെ മൊദാസയില്‍ ചികിത്സയ്ക്കായി യാത്ര ചെയ്യുകയായിരുന്ന സ്വകാര്യ ആശുപത്രിയുടെ ആംബുലന്‍സിന് തീപിടിച്ച് നവജാത ശിശുവും ഡോക്ടറും നഴ്‌സും ഉള്‍പ്പെടെ നാല് പേര്‍ ദാരുണമായി മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സംഭവം പുലര്‍ച്ചെ 12:45ഓടെ മൊദാസ പട്ടണത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറിയിടത്താണ് നടന്നത്. മഹിസാഗറിലെ ലുനാവാഡയില്‍ നിന്നെത്തിയ കുടുംബം ആദ്യമായി മൊദാസയിലേക്കാണ് കുഞ്ഞിനെ ചികിത്സയ്ക്കായി കൊണ്ടുവന്നത്. കുഞ്ഞിന്റെ നില വഷളായതിനെ തുടര്‍ന്ന് അഹമ്മദാബാദിലേക്ക് മാറ്റാന്‍ തീരുമാനിച്ചപ്പോള്‍, യാത്രാമധ്യേ ആംബുലന്‍സില്‍ തീപിടിത്തമുണ്ടായി. രോഗബാധിതനായ കുഞ്ഞിനെയും കുടുംബത്തെയും മാറ്റിക്കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടമെന്ന് ആരവല്ലി ജില്ലാ പൊലീസ് സൂപ്രണ്ട് മനോഹര്‍സിങ് ജഡേജ അറിയിച്ചു. തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഫോറന്‍സിക് വിദഗ്ധരുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തമാകൂവെന്ന് എസ്.പി കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റ മൂന്ന് പേരെയും പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Continue Reading

india

കൊല്‍ക്കത്തയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞ് തട്ടിക്കൊണ്ടുപോയി; വ്യാജ നേഴ്‌സായി നടിച്ച യുവതി അറസ്റ്റില്‍

അമ്മയോട് നഴ്‌സാണെന്ന് ധരിപ്പിച്ച് സൗഹൃദം സൃഷ്ടിച്ച ശേഷം കുഞ്ഞിനെ കൈക്കലാക്കിയാണ് യുവതി ഒളിവിലായത്.

Published

on

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ബി.സി. റോയ് ആശുപത്രിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സബീന ബീബി എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയോട് നഴ്‌സാണെന്ന് ധരിപ്പിച്ച് സൗഹൃദം സൃഷ്ടിച്ച ശേഷം കുഞ്ഞിനെ കൈക്കലാക്കിയാണ് യുവതി ഒളിവിലായത്. ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിയ അമ്മയോടൊപ്പം ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെയാണ് സബീന ബന്ധം സ്ഥാപിച്ചത്. ആശുപത്രിയില്‍ ഒത്തുചെന്ന ശേഷം, ഡോക്ടറെ കാണാന്‍ പോയതിനു പിന്നാലെ അമ്മയോട് മരുന്ന് വാങ്ങാന്‍ പോകണമെന്ന് പറഞ്ഞ് കുഞ്ഞിനെ കൈയില്‍ വാങ്ങി നിന്ന ഇവര്‍ അതിനിടെ കുഞ്ഞുമായി കടന്നുകളയുകയായിരുന്നു.കുഞ്ഞിനെ കാണാതായതോടെ പൊലീസില്‍ പരാതി നല്‍കുകയും, ആശുപത്രിയത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് നീല ജാക്കറ്റ് ധരിച്ച സബീനയെ തിരിച്ചറിയുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും വിവരങ്ങള്‍ പങ്കുവെച്ചതോടെ, ഒരു കടയുടമ ഇവരെ തിരിച്ചറിയുകയായിരുന്നു. സബീന താന്‍ ഗര്‍ഭിണിയാണെന്നും പ്രസവശേഷം കുഞ്ഞിനെയും കൊണ്ട് എത്തിയതാണെന്നും അയല്‍ക്കാരോട് പറഞ്ഞിരുന്നതായി കടയുടമ പൊലീസിനോട് അറിയിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആശുപത്രിയില്‍ നിന്ന് 33 കിലോമീറ്റര്‍ അകലെയുള്ള സബീനയുടെ വീടിലാണ് പൊലീസ് കുഞ്ഞിനെ കണ്ടെത്തിയത്. ഇവരെ പിന്നീട് ഫുല്‍ബഗന്‍ പൊലീസിനു കൈമാറി. സംഭവത്തെ തുടര്‍ന്ന് ബി.സി. റോയ് ആശുപത്രി പ്രിന്‍സിപ്പല്‍ ഡോ. ദിലീപ് പാല്‍ മാതാപിതാക്കളോട് പ്രത്യേക ജാഗ്രത പാലിക്കണമെന്നു നിര്‍ദേശിച്ചു. ഒ.പി.ഡിയില്‍ അന്യര്‍ക്കു കുഞ്ഞിനെ കൈമാറുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Continue Reading

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending