Connect with us

kerala

പ്രവാസികളെ സാരമായി ബാധിക്കുന്ന കെട്ടിട പെര്‍മിറ്റ് നിരക്ക് പിന്‍വലിക്കണം: പ്രവാസി ലീഗ്

Published

on

കോഴിക്കോട് : സാധാരണക്കാര്‍ക്കും പ്രവാസികള്‍ക്കും ഏറെ സാമ്പത്തിക ഭാരം ഏല്‍പ്പിക്കുന്ന കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് നിരക്ക് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രവാസി ലീഗ് സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിനു പുറമെ അപേക്ഷാ ഫീസും സ്‌ക്രൂട്ട്‌നി ഫീസും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇത് നിലവിലുള്ളതിനെക്കാള്‍ ഇരുപത് ഇരട്ടിയോ ളമാണ്. ഇതു ചെറുകിട നിര്‍മ്മാണങ്ങളെ പോലും ബാധിക്കുന്നു.

എല്ലാ അര്‍ത്ഥത്തിലും സാധാരണക്കാരുടെ ജീവിതഭാരം വര്‍ദ്ധിക്കുകയാണ്. മാത്രവുമല്ല ഈ നികുതി വര്‍ദ്ധനവ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് പ്രവാസികളെയുമാണ്. യോഗം ചുണ്ടിക്കാട്ടി. സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഒരു കുടില്‍ കെട്ടാന്‍ പാടുപെടുന്നവന്റെ തലയില്‍ ഇടിത്തീ വീഴുന്ന തരത്തിലുള്ള സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണ്.
ധൂര്‍ത്തും കെടുകാര്യസ്ഥതയും മൂലം കേരളത്തെ സാമ്പത്തിക തകര്‍ച്ചയിലേക്കു നയിക്കുന്ന ഇടതു സര്‍ക്കാര്‍ നടത്തുന്ന പകല്‍ കൊള്ളയാണ് ഈ നികുതി വര്‍ദ്ധനവ്. ഇവയില്‍ ഏറെയും ബാധിക്കുന്നത് പ്രവാസികള്‍ക്കാണ്. യോഗം അഭിപ്രായപ്പെട്ടു.

അശാസത്രീയവും ജനങ്ങള്‍ക്ക് ഏറെ സാമ്പത്തിക ബുദ്ധിമുട്ടും അനുഭവിക്കുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും വര്‍ദ്ധിപ്പിച്ച ഫീസും നികുതിയും പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം പ്രവാസി ലീഗ് പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. മുഖ്യമന്ത്രി, തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എന്നിവര്‍ക്ക് നിവേദനവും സമര്‍പ്പിച്ചു പ്രസിഡണ്ട് ഹനീഫ മൂന്നിയൂര്‍ അധ്യക്ഷത വഹിച്ചു.

ജനറല്‍ സെക്രട്ടറി കെ.പി. ഇമ്പിച്ചി മമ്മു ഹാജി,കാപ്പില്‍ മുഹമ്മത് പാഷ ഭാരവാഹികളായ കെ.സി. അഹമ്മത്, ജലീല്‍ വലിയ കത്ത്, പി.എം.കെ. കാഞ്ഞിയൂര്‍, ഉമയനല്ലൂര്‍ ശിഹാബുദ്ധീന്‍ , കെ.വി.മുസ്തഫ, എന്‍.പി.ഷംസുദ്ധീന്‍, സലാം വളാഞ്ചേരി, കലാപ്രേമി ബഷീര്‍ ബാബു പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കണ്ണരില്‍ മണ്ണിടിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

മഴയ്ക്കിടെ ചെങ്കല്‍പണയിലെ മണ്ണിടിഞ്ഞാണ് അപകടം

Published

on

കണ്ണരില്‍ മണ്ണിടിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. പയ്യന്നൂര്‍ ഒയോളത്തെ ചെങ്കല്‍പണയിലെ തൊഴിലാളിയായ അസം സ്വദേശി ഗോപാല്‍ വര്‍മന്‍ ആണ് അപകടത്തില്‍ മരിച്ചത്. മഴയ്ക്കിടെ ചെങ്കല്‍പണയിലെ മണ്ണിടിഞ്ഞാണ് അപകടം.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാല്‍ കണ്ണൂരും കാസര്‍ഗോഡും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും അതിതീവ്ര മഴ ഉണ്ടാകും . രണ്ടു ദിവസത്തിനകം കാലവര്‍ഷം കേരളത്തില്‍ എത്തും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Continue Reading

kerala

കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ഒമ്പതാം ദിവസവും തുടരുന്നു

കടുവയെ ഇനിയും പിടികൂടാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.

Published

on

മലപ്പുറം കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ഒമ്പതാം ദിവസവും തുടരുന്നു. റാവുത്തര്‍ കാട് ഭാഗത്ത് രണ്ടുകൂടുകളും സുല്‍ത്താന എസ്റ്റേറ്റ് ഭാഗത്ത് ഒരു കൂടും സ്ഥാപിച്ചിട്ടുണ്ട്. ഇവയെല്ലാം ലൈവ് ക്യാമറ നിരീക്ഷണത്തിലാണ്. കടുവയെ ഇനിയും പിടികൂടാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.

കുംകിയാനയെ അടക്കം എത്തിച്ച് പരിശോധന നടത്തിയിരുന്നെങ്കിലും കടുവയെ ഇതുവരെ പിടികൂടാനായില്ല. പ്രദേശത്ത് നിരവധി കാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഇവയെല്ലാം പരിശോധിച്ചു വരികയാണ്.

മേയ് 15നാണ് ടാപ്പിങ് തൊഴിലാളിയായ ഗഫൂര്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കടുവയെക്കണ്ട് കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഗഫൂറിനെ കടുവ പിടിക്കുകയായിരുന്നു.

Continue Reading

kerala

‘ഇനി പാക് വേണ്ട’; മൈസൂര്‍ പാക്കിന്റെ പേര് മാറ്റി; ഇനി മൈസൂര്‍ ശ്രീ

പലഹാരങ്ങളുടെ പേരിലെ പാക്ക് മാറ്റിയെന്നും പകരം ശ്രീ എന്ന് ചേര്‍ത്തെന്നും കടയുടമകള്‍ പറഞ്ഞു.

Published

on

ഇന്ത്യാ- പാകിസ്ഥാന്‍ സംഘര്‍ഷത്തിന് പിന്നാലെ മൈസൂര്‍ പാക്കിന്റെ പേര് മാറ്റി ജയ്പൂരിലെ വ്യാപാരികള്‍. മൈസൂര്‍ പാക്കിന്റെ പേര് മാറ്റി മൈസൂര്‍ ശ്രീ എന്നാക്കി. പലഹാരങ്ങളുടെ പേരിലെ പാക്ക് മാറ്റിയെന്നും പകരം ശ്രീ എന്ന് ചേര്‍ത്തെന്നും കടയുടമകള്‍ പറഞ്ഞു.

ഗോണ്ട് പാക്കിന്റെ പേര് ഗോണ്ട് ശ്രീ എന്നും, മോത്തി പാക്ക് എന്ന പലഹാരത്തിന്റെ പേര് ‘മോത്തി ശ്രീ’ എന്നും, മൈസൂര്‍ പാക്കിന്റെ പേര് മൈസൂര്‍ ശ്രീ എന്നുമാണ് മാറ്റിയത്.

മധുരപലഹാരങ്ങളിലെ ‘പാകി’ന്റെ അര്‍ഥം കന്നഡയില്‍ മധുരം എന്നാണ്. കര്‍ണാടകയിലെ മൈസൂരിന്റെ പേരിലാണ് മധുരപലഹാരമായ മൈസൂര്‍ പാക്ക് അറിയപ്പെട്ടിരുന്നത്. ഉപഭോക്താക്കള്‍ തന്നെ പേര് മാറ്റം വരുത്താന്‍ ആവശ്യപ്പെട്ടതായാണ് കടയുടമകള്‍ പറയുന്നത്.

Continue Reading

Trending