Connect with us

Health

കുഞ്ഞുങ്ങളിലെ കാന്‍സര്‍- ഡോ. മുഹമ്മദ് ഷാഫി

പത്ത് ലക്ഷത്തില്‍ 38 മുതല്‍ 124 വരെ കുഞ്ഞുങ്ങള്‍ കാന്‍സര്‍ ബാധിതരാണെന്ന് സാരം. പോഷകാഹാരക്കുറവും അണുബാധയും മൂലമുണ്ടാകുന്ന മരണനിരക്ക് മാറ്റി നിര്‍ത്തിയാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങളുടെ മരണത്തിനിടയാക്കുന്നതും കാന്‍സര്‍ ആണ്.

Published

on

Dr. Muhammed Shafi
Specialist Oncology
Aster MIMS Hospital Kottakkal

ഇന്ത്യയിലെ കാന്‍സര്‍ രജിസ്ട്രിയുടെ കണക്കനുസരിച്ച് രാജ്യത്ത് കാണപ്പെടുന്ന കാന്‍സറുകളില്‍ 1.6 ശതമാനം മുതല്‍ 4.8 ശതമാനം വരെ കാന്‍സര്‍ 15 വയസ്സിന് താഴെ പ്രായമുള്ള കുഞ്ഞുങ്ങളിലാണ് രേഖപ്പെടുത്തപ്പെടുന്നത്. പത്ത് ലക്ഷത്തില്‍ 38 മുതല്‍ 124 വരെ കുഞ്ഞുങ്ങള്‍ കാന്‍സര്‍ ബാധിതരാണെന്ന് സാരം. പോഷകാഹാരക്കുറവും അണുബാധയും മൂലമുണ്ടാകുന്ന മരണനിരക്ക് മാറ്റി നിര്‍ത്തിയാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങളുടെ മരണത്തിനിടയാക്കുന്നതും കാന്‍സര്‍ ആണ്.

പ്രധാന കാരണങ്ങള്‍

ഏതെങ്കിലും ഒരു കാരണം മാത്രമായി ചൂണ്ടിക്കാണിക്കുക എളുപ്പമല്ല. പല വിധത്തിലുള്ള കാരണങ്ങള്‍ കാന്‍സറിന് ഇടയാക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ജനിതക പരമായ കാരണങ്ങളാല്‍ കുഞ്ഞുങ്ങളില്‍ കാന്‍സര്‍ ബാധിക്കുന്നതായി കാണപ്പെടുന്നുണ്ട്. ക്രോമസോം നമ്പര്‍ 13 ലെ വ്യതിയാനവും, 11ലെ വ്യതിയാനവുമെല്ലാം ചില കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഡൗണ്‍സിന്‍ഡ്രോം, അനീമിയ, ബ്ലൂം സിന്‍ഡ്രോം മുതലായവയുള്ള കുഞ്ഞുങ്ങള്‍ക്ക് രക്തത്തിലെ കാന്‍സര്‍ ബാധിക്കാന്‍ സാധ്യതയുണ്ട്. ചിലയിനം കാന്‍സറുകള്‍ കുടുംബ പാരമ്പര്യത്തിന്റെ ഭാഗമായും കാണപ്പെടുന്നു. കീടനാശിനികളിലും മറ്റും ഉപയോഗിക്കുന്ന ചില രാസപദാര്‍ത്ഥങ്ങള്‍ കാന്‍സറിന് കാരണമാകുന്നുണ്ട്. തെറ്റായ കൃഷിരീതികളും, ഭക്ഷണ രീതികളുമെല്ലാം മൂലം ഇത് കുഞ്ഞുങ്ങളിലെത്തിച്ചേരുന്നത് കാന്‍സറിലേക്ക് നയിച്ചേക്കാം. ന്യൂറോഫൈബ്രോമറ്റോസിസ് ഉള്ള കുഞ്ഞുങ്ങളില്‍ ലിഫോമ, തലച്ചോറിലെ മുഴകള്‍, മൃദുകലകളിലെ കാന്‍സര്‍, തലച്ചോറിനെ ആവരം ചെയ്തിരിക്കുന്ന സ്തരത്തിലെ കാന്‍സര്‍ എന്നിവയക്കുള്ള സാധ്യത കൂടുതലാണ്.

ചില തരം റേഡിയേഷനുകള്‍ കുഞ്ഞുങ്ങളില്‍ കാന്‍സറിന് കാരണമാകാറുണ്ട്. പലപ്പോഴും മൊബൈല്‍ ഫോണില്‍ നിന്നുള്ള റേഡിയേഷനാണ് കാരണം എന്ന് തെറ്റിദ്ധരിക്കാറുണ്ടെങ്കിലും ഇത് അത്ര അപകടകരമല്ല, മറിച്ച് എക്സ് റേ കിരണങ്ങള്‍, ഗാമ കിരണങ്ങള്‍ മുതലായവ പ്രത്യാഘാതങ്ങള്‍ക്ക് സാധ്യതയുള്ളവയാണ്.
ലക്ഷണങ്ങള്‍

പല തരത്തിലുള്ള വിഭാഗങ്ങളില്‍ പെട്ട കാന്‍സറുകള്‍ ഉള്ളതിനാല്‍ തന്നെ കാന്‍സറിന്റെ ലക്ഷണങ്ങളും വ്യത്യാസപ്പെട്ടിരിക്കും. എങ്കിലും വിളര്‍ച്ച, അമിതമായ ക്ഷീണം, വിശപ്പില്ലായ്മ, ശരീരഭാരം കുറഞ്ഞ് പോവുക, അമിതമായ വിയര്‍പ്പ് പ്രത്യേകിച്ച് രാത്രി കാലങ്ങളില്‍ കാണപ്പെടുക, കഴല വീക്കം, ഇടവിട്ടുള്ള പനി, രക്തസ്രാവം, സന്ധിവേദന, അസ്ഥികളില്‍ വേദന, കരള്‍ വീക്കം, പ്ലീഹ വീക്കം, വയറില്‍ നീലനിറം, വയറില്‍ മുഴ കാണപ്പെടുക, മുതലായ അനേകം ലക്ഷണങ്ങള്‍ കാണപ്പെടാറുണ്ട്.
ചികിത്സാ രീതികള്‍

രോഗത്തിനും, അസുഖത്തിന്റെ തീവ്രതയ്ക്കും സ്വഭാവത്തിനുമെല്ലാം അനുസരിച്ചാണ് ചികിത്സ നിര്‍ണ്ണയിക്കപ്പെടുക. ചിലര്‍ക്ക് ഓപ്പറേഷനുകള്‍ ആവശ്യമായി വന്നേക്കാം, മരുന്നുപയോഗിച്ചുള്ള കീമോതെറാപ്പി, റേഡിയേഷന്‍ തെറാപ്പി തുടങ്ങിയ ചികിത്സകളില്‍ ഏത് വേണമെന്നത് കാന്‍സര്‍ രോഗ ചികിത്സാ വിദഗ്ദ്ധന്റെ നിര്‍ദ്ദേശത്തിന് വിട്ടുകൊടുക്കാം. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം നേരത്തെയുള്ള രോഗനിര്‍ണ്ണയവും, ഉചിതവും ശാസ്ത്രീയവുമായ ചികിത്സ എത്രയും പെട്ടെന്ന് തന്നെ സ്വീകരിക്കലുമാണ്. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന ചികിത്സ അതേ രീതിയില്‍ തന്നെ മുന്‍പിലേക്ക് പോയാല്‍ ഏറെക്കുറെ എല്ലാ കാന്‍സറുകളെയും പ്രതിരോധിക്കുവാനും അതിജീവിക്കുവാനും സാധിക്കും. ഇടയ്ക്ക് വെച്ച് ചികിത്സ മുടക്കുകയോ, മറ്റ് ഒറ്റമൂലി പോലുള്ള ചികിത്സകള്‍ തേടിപ്പോവുകയോ ചെയ്യുന്നത് പിന്നീട് നികത്താനാവാത്ത നഷ്ടങ്ങള്‍ക്ക് കാരണമായേക്കുമെന്ന് ഓര്‍മ്മിക്കുക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

മനുഷ്യരില്‍ ട്രയല്‍ നടത്തിയ വാക്‌സിനുകള്‍

Published

on

കറുത്ത മരണത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയായിരുന്നു കോവിഡ്. 2020-2022 കാലഘട്ടത്തില്‍ ലോകത്തെ മുഴുവന്‍ വേരോടെ പിഴുതെറിയാന്‍ എത്തിയ ദശാവതാരമായിരുന്നു കോവിഡ്. ലക്ഷകണക്കിന് ജീവനുകളെ ബലിയാടുകളാക്കിയ ഈ മഹാമാരിയില്‍ നിന്ന് ലോകം പച്ച പിടിച്ച് വരുന്നതേ ഒള്ളു. അപ്പോഴേക്കും കൊറോണക്ക് പിന്നാലെ കണ്ടെത്തിയ വാക്‌സിനാണ് ഇപ്പോള്‍ ലോകത്തെ ഭീതിയിലാഴ്ത്തുന്നത്.

മഹാമാരി സമയത്ത് ബ്രിട്ടീഷ് ഫാര്‍മസ്യൂട്ടില്‍ കമ്പനിയായ അസ്ട്രസെനകയും ഓക്‌സ്‌ഫേര്‍ഡ് യൂണിവേഴ്‌സിറ്റിയും ചേര്‍ന്ന് വികസിപ്പിച്ചെടുത്തതാണ് കോവിഷീല്‍ഡ് കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡിന് ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കളായ അസ്ട്രസെനക കമ്പനി. അപൂര്‍വ സന്ദര്‍ഭങ്ങളില്‍ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്‌ലെറ്റ് എണ്ണം കുറയുന്നതിനും കാരണമാകുന്ന അവസ്ഥയ്ക്ക് കോവിഷീല്‍ഡ് കാരണമാകുമെന്ന് കമ്പനി വ്യക്തമാക്കി.

യുകെ ഹൈക്കോടതിയില്‍ നടക്കുന്ന കേസില്‍ ആദ്യം വാക്‌സിന് പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്ന് വാദിച്ച അസ്ട്രസെനെക ആ നിലപാട് മാറ്റി തങ്ങളുടെ വാക്‌സിന്‍ ചില അവസരങ്ങളില്‍ ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് തുറന്ന് സമ്മതിക്കുകയായിരുന്നു. അപൂര്‍വ അവസരങ്ങളില്‍ മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവയ്ക്ക് വാക്‌സിനുകള്‍ കാരണമാകാമെന്നാണ് അവര്‍ ഇന്നു കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ വ്യക്തമാക്കി. കമ്പനിയുടെ വെളിപ്പെടുത്തല്‍ കൂടുതല്‍ നിയമയുദ്ധത്തിനു കാരണമായേക്കുമെന്നാണ് കരുതുന്നത്. ഇവരുടെ വാക്‌സിനുകള്‍ ഉപയോഗിച്ച കൂടുതല്‍ പേര്‍ കോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. തങ്ങളുടെ വാക്‌സിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് തുറന്നു സമ്മതിച്ചതോടെ കമ്പനി ഗണ്യമായ പിഴ ഒടുക്കേണ്ടി വരുമെന്നും തീര്‍ച്ചയായി. അസ്ട്രസെനെക്ക നിര്‍മിച്ച വാക്‌സിനുകള്‍ ഇനി യുകെയില്‍ ഉപയോഗിക്കില്ലെന്ന് ആരോഗ്യവൃത്തങ്ങള്‍ കോടതിയെ അറിയിച്ചു.

അസ്ട്രസെനെക നിര്‍മിച്ച വാക്‌സിനുകള്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് കാട്ടി വിവിധ രാജ്യങ്ങളില്‍ നിരവധിപ്പേര്‍ പരാതിപ്പെടുകയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. യുകെയിലാണ് കൂടുതല്‍ പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയതും കമ്പനിക്കെതിരേ നിയമനടപടികള്‍ സ്വീകരിച്ചതും. 2021 ഏപ്രില്‍ 21ന് യുകെ സ്വദേശിയായ ജെയ്മി സ്‌കോട്ടിന് വാക്‌സിന്‍ എടുത്തതിനു പിന്നാലെ മസ്തിഷ്‌കാഘാതം സംഭവിച്ചതോടെയാണ് നിയമനടപടികള്‍ ആരംഭിച്ചത്. വാക്‌സിന്‍ എടുത്ത ശേഷം തന്റെ രക്തം കട്ടപിടിക്കുന്നതായും രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം ഗണ്യമായി കുറയുന്നതായും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സഹിതമാണ് ജാമി സ്‌കോട്ട് നിയമനടപടി ആരംഭിച്ചത്. ഏറെ നാള്‍ പിന്നിട്ട നിയമയുദ്ധത്തിനൊടുവിലാണ് ഇപ്പോള്‍ നിര്‍മാതാക്കള്‍ തങ്ങളുടെ പിഴവ് തുറന്നു സമ്മതിക്കുന്നത്.

Continue Reading

Health

ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയ ഉപയോഗം തടയാന്‍ നടപടി

രാജ്യത്ത് ആദ്യമായാണ് സംസ്ഥാനതല ആന്റിബയോഗ്രാമും ജില്ലാതല ആന്റിബയോഗ്രാമും പുറത്തിറക്കുന്നത്.

Published

on

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാന്‍ ജില്ലാതല എ.എം.ആര്‍ (ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്) കമ്മിറ്റികള്‍ക്കുള്ള പ്രവര്‍ത്തന മാര്‍ഗരേഖ പുറത്തിറക്കി. രാജ്യത്ത് ആദ്യമായാണ് സംസ്ഥാനതല ആന്റിബയോഗ്രാമും ജില്ലാതല ആന്റിബയോഗ്രാമും പുറത്തിറക്കുന്നത്. മുമ്പ് ബ്ലോക്ക്തല എ.എം.ആര്‍. കമ്മിറ്റികള്‍ക്കുള്ള മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു.

ജില്ലാതല മാര്‍ഗരേഖപ്രകാരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ചെയര്‍മാനായുള്ള എ.എം.ആര്‍. വര്‍ക്കിംഗ് കമ്മിറ്റിയും ജില്ലാ എ.എം.ആര്‍. എക്സിക്യുട്ടീവ് കമ്മിറ്റിയും രൂപീകരിക്കണം. ഇരു കമ്മറ്റികളുടേയും ഘടനയും പ്രവര്‍ത്തനങ്ങളും അവയുടെ നിരീക്ഷണവും അവലോകനവും മാര്‍ഗരേഖയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ജില്ലാ എ.എം.ആര്‍. ലബോട്ടറികളുടെ പ്രവര്‍ത്തന മാര്‍ഗരേഖയും പുറത്തിറക്കി. നിര്‍ണയ ലാബ് നെറ്റുവര്‍ക്കിലൂടെ ലാബുകളെ ബന്ധിപ്പിക്കും. ഇതിലൂടെ ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ കൃത്യമായ തോത് മനസിലാക്കാന്‍ സാധിക്കും.

പ്രാഥമിക തലത്തിലുള്ള ആശുപത്രികള്‍ക്കുള്ള മാര്‍ഗരേഖ നേരത്തെ പുറത്തിറക്കിയിരുന്നു. ഇത് കൂടാതെ ദ്വിതീയ-ത്രിതീയ തലത്തിലുള്ള താലൂക്ക് തലം മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ള ആശുപത്രികളെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കുന്നതിനുള്ള മാര്‍ഗരേഖയും പുതുതായി പുറത്തിറക്കി. മലയാളത്തിലുള്ള എ.എം.ആര്‍ അവബോധ പോസ്റ്ററുകള്‍ ആശുപത്രിയില്‍ പ്രദര്‍ശിപ്പിക്കണം.

എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അണുബാധ നിയന്ത്രണ പ്രവര്‍ത്തനങ്ങളിലും എ.എം.ആര്‍ പ്രതിരോധത്തിലും പരിശീലനം നല്‍കണം. പ്രിസ്‌ക്രിപ്ഷന്‍ ഓഡിറ്റ് മൂന്ന് മാസത്തിലൊരിക്കലെങ്കിലും നടത്തുകയും വിലയിരുത്തുകയും വേണം.

ആശുപത്രികളില്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ കമ്മിറ്റിയും ആന്റിമൈക്രോബിയല്‍ സ്റ്റ്യൂവാര്‍ഡ്ഷിപ്പ് കമ്മിറ്റിയും ഉണ്ടായിരിക്കുകയും വിലയിരുത്തുകയും വേണം. ഡബ്ല്യു.എച്ച്.ഒ.യുടെ സര്‍ജിക്കല്‍ സേഫ്റ്റി ചെക്ക്‌ലിസ്റ്റ് എല്ലാ ശസ്ത്രക്രിയാ യൂണിറ്റുകളിലും നടപ്പിലാക്കണം. കാലഹരണപ്പെട്ടതും ഉപയോഗിക്കാത്തതുമായ ആന്റിബയോട്ടിക്കുകള്‍ ശരിയായ രീതിയില്‍ നീക്കം ചെയ്യുന്നതിനുള്ള സംരംഭം ഉണ്ടായിരിക്കണം.

ആശുപത്രി അണുബാധ നിയന്ത്രണ സമിതി ഇതുമായി ബന്ധപ്പെട്ട് കൃത്യമായ നിരീക്ഷണം നടത്തണം. ഇങ്ങനെ വിശദമായ പരിശോധനയ്ക്കും വിലയിരുത്തലിനും ശേഷമാണ് ആശുപത്രികളെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളായി പ്രഖ്യാപിക്കുക. ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം കാരണം 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകള്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കൊണ്ട് മരണമടയും എന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്.

Continue Reading

Health

മലപ്പുറത്ത് ഹെപ്പറ്റൈറ്റിസ് രോഗബാധ; രണ്ട് മരണം

പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

Published

on

വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടർന്ന് മലപ്പുറത്ത് രണ്ട് മരണം. പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 152 പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. 38 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രദേശത്ത് ആറ് കിണറുകളിലെ വെള്ളം പരിശോധിച്ചതില്‍ മൂന്ന് കിണറുകളിലെ വെള്ളം ഉപയോഗശൂന്യമാണെന്ന് കണ്ടെത്തിയിരുന്നു. കിണറുകളിലെ വെള്ളം മൂന്ന് ദിവസത്തിലൊരിക്കല്‍ ക്ലോറിനേറ്റ് ചെയ്ത് ശുചിയാക്കാനുള്ള നടപടികളും ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തില്‍ ആരംഭിച്ചു.

സ്ഥലത്ത് പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ അടക്കം സഹകരണത്തോടെയാണ് പ്രതിരോധ പ്രവർത്തനം. വീടുകള്‍ കയറിയിറങ്ങി ബോധവത്കരണവും നല്‍കുന്നുണ്ട്. പനി, ക്ഷീണം, ഛർദ്ദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സതേടണമെന്നും ആരോഗ്യപ്രവർത്തകരെ അറിയിക്കണമെന്നും നിർദേശമുണ്ട്.

Continue Reading

Trending