Connect with us

kerala

മൃതദേഹങ്ങള്‍ക്ക് 20 ദിവസത്തെ പഴക്കം; പൊലീസിനെതിരെ വിമര്‍ശനവുമായി കാസര്‍ഗോട് പെണ്‍കുട്ടിയുടെ സഹോദരന്‍

പതിനഞ്ചുകാരിയുടെയും 42കാരന്റെയും ആത്മഹത്യ തന്നെയാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്

Published

on

കാസര്‍ഗോട് പൈവളിഗയില്‍ നിന്ന് കണ്ടെത്തിയ പെണ്‍കുട്ടിയുടേയും അയല്‍വായിയുടേയും മൃതദേഹങ്ങള്‍ക്ക് 20 ദിവസത്തെ പഴക്കം. ഇരുവരുടേയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. പതിനഞ്ചുകാരിയുടെയും 42കാരന്റെയും ആത്മഹത്യ തന്നെയാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മൃതദേഹാവശിഷ്ടങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്ക് ഫോറന്‍സിക് ലാബിലേക്ക് അയച്ചു.

അതേസമയം, പൊലീസിനെതിരെ വിമര്‍ശനവുമായി പെണ്‍കുട്ടിയുടെ സഹോദരന്‍ രംഗത്തെത്തി. വീടിന് അടുത്തുണ്ടായിട്ട് പോലും കുട്ടിയെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ലെന്നും ഇത്ര ടെക്നോളജി ഉണ്ടായിട്ടും പെണ്‍കുട്ടിയെ കണ്ടെത്താന്‍ വൈകിയെന്നും സഹോദരന്‍ ആരോപിച്ചു.

പെണ്‍കുട്ടിയുടെ മാതാവ് ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ഹൈക്കോടതി ഇടപെട്ടിട്ടുണ്ട്. കേസ് ഡയറി ഹാജരാക്കാന്‍ അന്വേഷണ ഉദ്യോസഗസ്ഥന് ഹൈക്കോടതി നിര്‍ദേശം നല്‍കി. പെണ്‍കുട്ടിയുടേത് ആത്മഹത്യയാണെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് കോടതിയെ അറിയിച്ചു.

ഫെബ്രുവരി 12 മുതല്‍ പൈവളിഗെയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെയും 42കാരനെയും ഇന്നലെയാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. അയല്‍വാസിയായ പ്രദീപിനൊപ്പമാണ് 15കാരിയായ പെണ്‍കുട്ടിയേയും മരിച്ചനിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ വീടിന് സമീപമുള്ള കുറ്റിക്കാട്ടില്‍ മരത്തില്‍ തൂങ്ങി മരിച്ചനിലയിലായിരുന്നു മൃതദേഹങ്ങള്‍. മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്. ഇരുവരുടെയും മൊബൈല്‍ ഫോണിന്റെ അവസാന ലോക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

പത്താം ക്ലാസില്‍ പഠിക്കുന്ന മകള്‍ തങ്ങള്‍ രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് പിതാവ് പൊലീസില്‍ നല്‍കിയ പരാതി. ഇളയസഹോദരിയാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന വിവരം ആദ്യമറിയിച്ചത്.

വീടിന്റെ പിന്‍വാതില്‍ തുറന്നു കിടക്കുകയായിരുന്നു. തിരഞ്ഞു നോക്കിയെങ്കിലും എവിടെയും കണ്ടെത്താനായില്ല. ഫോണില്‍ വിളിച്ചപ്പോള്‍ റിങ് ചെയ്തെങ്കിലും എടുത്തില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു. പിന്നീട് ഫോണ്‍ ഓഫാകുകയും ചെയ്തു. പെണ്‍കുട്ടിയെ കാണാതായ ദിവസം തന്നെ അയല്‍വാസിയായ യുവാവിനെയും കാണാതാവുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടു പോയതാണെന്ന ആരോപണം രക്ഷിതാക്കള്‍ ഉയര്‍ത്തിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്: എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

വിഷയം സംബന്ധിച്ചുള്ള മൊഴികളില്‍ മറ്റ് ബോര്‍ഡ് അംഗങ്ങള്‍ പത്മകുമാറിനെ തള്ളി പറഞ്ഞ സാഹചര്യത്തില്‍, എല്ലാ തീരുമാനങ്ങളും വ്യക്തിപരമായതല്ല, ബോര്‍ഡ് കൂട്ടായമായാണ് എടുത്തതെന്ന് തന്റെ ഹരജിയില്‍ പത്മകുമാര്‍ വ്യക്തമാക്കുന്നു.

Published

on

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ നല്‍കിയ ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലന്‍സ് കോടതി പരിഗണിക്കും. വിഷയം സംബന്ധിച്ചുള്ള മൊഴികളില്‍ മറ്റ് ബോര്‍ഡ് അംഗങ്ങള്‍ പത്മകുമാറിനെ തള്ളി പറഞ്ഞ സാഹചര്യത്തില്‍, എല്ലാ തീരുമാനങ്ങളും വ്യക്തിപരമായതല്ല, ബോര്‍ഡ് കൂട്ടായമായാണ് എടുത്തതെന്ന് തന്റെ ഹരജിയില്‍ പത്മകുമാര്‍ വ്യക്തമാക്കുന്നു.

കേസില്‍ പ്രത്യേക അന്വേഷണം സംഘം (എസ്‌ഐടി) നാളെ കോടതിയില്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്ന് ഉള്‍പ്പെടെ നിര്‍ണായക വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നത്. മൊഴിയെടുപ്പ് ഉള്‍പ്പെടെ അന്വേഷണത്തിന്റെ പ്രധാന ഘട്ടങ്ങള്‍ പൂര്‍ത്തിയായതായി എസ്ഐടി അറിയിച്ചു. നിലവിലെ അറസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളുന്നത്.

കേസില്‍ തന്ത്രി കണ്ഠരര്‍ മഹേഷ് മോഹനറുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. 2025ല്‍ ദ്വാരപാലക പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറാന്‍ നല്‍കിയ അനുമതിയെക്കുറിച്ചും മറ്റ് തീരുമാനങ്ങളിലെ വ്യക്തത തേടിയും മൊഴിയെടുക്കുകയുണ്ടായി. ദേവസ്വം ബോര്‍ഡ് നല്‍കിയ അനുമതിയോടെയാണ് പാളികള്‍ കൈമാറിയതെന്ന് തന്ത്രി മൊഴിയില്‍ വ്യക്തമാക്കി.

കൂടാതെ, വാതിലും കട്ടിലപ്പാളികളും കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇവയുടെ അറ്റകുറ്റപ്പണി സന്നിധാനം വിട്ട് പുറത്തുപോയി നടത്തരുതെന്ന് നിര്‍ദ്ദേശം നല്‍കിയതായും മൊഴിയില്‍ പറഞ്ഞിട്ടുണ്ട്. ഗോവര്‍ധന്റെ ബെല്ലാരിയിലെ ജ്വല്ലറിയില്‍ നടന്ന പൂജയെക്കുറിച്ചും, പൂജക്ക് ക്ഷണിച്ചപ്പോള്‍ പോകാറുണ്ടെന്ന പൊതുവായ വിശദീകരണമാണ് നല്‍കിയിരിക്കുന്നത്.

 

Continue Reading

kerala

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതി ആത്മഹത്യ ചെയ്തു

വയനാട് കേണിച്ചിറ സ്വദേശി ജില്‍സണ്‍ (ജിന്‍സണ്‍) ആണ് മരിച്ചത്. കഴിഞ്ഞ അഞ്ച് മാസത്തോളമായി ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഇയാള്‍ ജയില്‍ റിമാന്‍ഡിലായിരുന്നു.

Published

on

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. വയനാട് കേണിച്ചിറ സ്വദേശി ജില്‍സണ്‍ (ജിന്‍സണ്‍) ആണ് മരിച്ചത്. കഴിഞ്ഞ അഞ്ച് മാസത്തോളമായി ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഇയാള്‍ ജയില്‍ റിമാന്‍ഡിലായിരുന്നു.

ജയില്‍ സെല്ലില്‍ കത്തികൊണ്ട് കഴുത്തറുത്ത നിലയില്‍ ജില്‍സണിനെ കണ്ടെത്തുകയായിരുന്നു. രാത്രി ഉറങ്ങാന്‍ കിടന്നശേഷം പുതപ്പിട്ട് മൂടിയ നിലയില്‍ സ്വയം കഴുത്തില്‍ കുത്തി പരിക്കേല്‍പ്പിച്ചതാണെന്ന് പ്രാഥമിക നിഗമനം. രക്തസ്രാവം കൂടുതലായതിനെ തുടര്‍ന്ന് ജയില്‍ ജീവനക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു.

ഏപ്രില്‍ 14ന് ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് ജില്‍സണ്‍ പ്രതിയായത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിക്കാന്‍ ശ്രമിച്ചെങ്കിലും കയറുപൊട്ടി വീണതിനാല്‍ ശ്രമം പരാജയപ്പെട്ടിരുന്നു. അയല്‍ക്കാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചത് പിന്നീട് റിമാന്‍ഡിലാക്കാനായിരുന്നു.

ജയില്‍ അധികൃതരുടെ പ്രകാരം, ജില്‍സണ്‍ മുന്‍പും ആത്മഹത്യയ്ക്ക് ശ്രമിച്ചതായി രേഖകളുണ്ട്. കൗണ്‍സിലിംഗ് അടക്കം ആവശ്യമായ സഹായം നല്‍കിയിരുന്നതായും അധികൃതര്‍ വ്യക്തമാക്കി.

 

 

Continue Reading

kerala

ബോണക്കാട് ഉള്‍വനത്തില്‍ കാണാതായ മൂന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കണ്ടെത്തി

ബോണക്കാട് ഇരാറ്റ്മുക്ക് ഭാഗത്തുനിന്നാണ് ഇവരെ കണ്ടെത്തിയത്. ഇപ്പോള്‍ മൂന്ന് പേരെയും പുറത്തേക്കു കൊണ്ടുവരാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Published

on

തിരുവനന്തപുരം: കടുവയുടെ കണക്കെടുപ്പിനായി ബോണക്കാട് ഉള്‍ക്കാട്ടിലേക്ക് പോയി കഴിഞ്ഞ ദിവസം മുതല്‍ കാണാതായിരുന്ന മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെയും സുരക്ഷിതരായി കണ്ടെത്തി. ബോണക്കാട് ഇരാറ്റ്മുക്ക് ഭാഗത്തുനിന്നാണ് ഇവരെ കണ്ടെത്തിയത്. ഇപ്പോള്‍ മൂന്ന് പേരെയും പുറത്തേക്കു കൊണ്ടുവരാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

കാണാതായത് പാലോട് റേഞ്ച് ഓഫീസിലെ ഫോറസ്റ്റ് ഓഫീസര്‍ വിനീത, ബി.എഫ്.ഒ രാജേഷ്, വാച്ചര്‍ രാജേഷ് എന്നിവരാണ്. രാജ്യത്താകമാനം നടക്കുന്ന കടുവ സെന്‍സസ് സര്‍വേയുടെ ഭാഗമായി ഇവര്‍ ഇന്നലെ രാവിലെ കണക്കെടുപ്പിനായി വനത്തിലേക്ക് കടന്നത് പിന്നീട് ബന്ധം നഷ്ടപ്പെടുകയായിരുന്നു.

വനം വകുപ്പ് അധികൃതര്‍ പറഞ്ഞു പ്രകാരം, വനത്തിന്റെ ഭൂപ്രകൃതി സങ്കീര്‍ണമായതിനാല്‍ മുന്‍പ്യും ഉദ്യോഗസ്ഥര്‍ കാണാതാകുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും കണ്ടെത്തല്‍ വൈകാതെ സാധാരണയായി നടക്കാറുണ്ട്. വനമേഖലയെ കുറിച്ച് വ്യക്തമായ പരിചയമുള്ള ഉദ്യോഗസ്ഥരായിരുന്നു കാണാതായത്.

മൂന്ന് പേരും സുരക്ഷിതരാണെന്ന് സ്ഥിരീകരിച്ചതോടെ വകുപ്പ് പ്രതികരണ സംഘങ്ങള്‍ ആശ്വാസം പ്രകടിപ്പിച്ചു.

 

Continue Reading

Trending