Connect with us

More

പഠനം കഴിഞ്ഞോ, ഇനിയെന്തന്ന കണ്‍ഫ്യൂഷന്‍ വേണ്ട; പ്രത്യാശയുടെ ജാലകം തുറന്ന് വി ലീഡ്

Published

on

ടി.കെ ഷറഫുദ്ദീന്‍

കോഴിക്കോട്: പഠനത്തിനും ജീവിതത്തിനും വഴിമധ്യേ കണ്‍ഫ്യൂഷനടിച്ച് നില്‍ക്കുന്ന യുവതലമുറക്ക് പ്രത്യാശയുടെ ജാലകം തുറന്ന് യുവസംരംഭക കൂട്ടായ്മ. ഖരക്പൂര്‍ ഐ.ഐ.ടിയിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളായ മലയാളികൂട്ടായ്മയാണ് വിലീഡ് എഡ്യുവെന്‍ച്വേഴ്സ് എന്നപേരില്‍ കരിയര്‍ ഗൈഡന്‍സ് സംരംഭത്തിന് തുടക്കമിട്ടത്. മാറുന്ന കാലത്തിനൊപ്പം സഞ്ചരിക്കുക മാത്രമല്ല; മാറ്റത്തിനായി കൗമാരക്കാരെ ഒരുക്കുകകൂടിയാണ് ഈ യുവാക്കള്‍. സ്ഥിരം കരിയര്‍ ക്ലാസുകള്‍ കേട്ടുമടുത്തവര്‍ക്കും വിശാലമായ ലോകം സ്വപ്നംകാണുന്നവര്‍ക്കും അനന്തസാധ്യതയുടെ വാതായനമാണ് വിലീഡ് തുറന്നിടുന്നത്. കരിയര്‍ ഗൈഡന്‍സ് മേഖലയിലെ സ്ഥിരം രീതിശാസ്ത്രങ്ങളോട് വിട പറഞ്ഞ് കെട്ടിലും മട്ടിലും പുതുമകൊണ്ടുവരുന്ന യുവാക്കള്‍ ഒരുവര്‍ഷത്തെ ഗവേഷണനിരീക്ഷണത്തിന് ശേഷമാണ് ഇത്തരമൊരു പദ്ധതിയുമായി രംഗത്തെത്തുന്നത്.
വടകര സ്വദേശി മുഹമ്മദ് അമ്മച്ചാണ്ടിയാണ് വി ലീഡ് സി.ഇ.ഒ. ദലീഫ് റഹ്മാന്‍, മുനവ്വര്‍ഫൈറൂസ്, സാജിദ് മുഹമ്മദ്, മുഹമ്മദ് സ്വാലിഹ്, നൗഫല്‍ അലി ടി, വി.പി റസല്‍, എം. മുഹമ്മദ് റിയാസ് എന്നിവര്‍ പൂര്‍ണപിന്തുണയുമായി ഒപ്പമുണ്ട്. ഐഐടിയിലെ പഠനത്തിരക്കുകള്‍ക്കിടയില്‍ സാമൂഹ്യ വിദ്യാഭ്യാസ മേഖലകളില്‍ തിളങ്ങിയ ഈ കൂട്ടുകാര്‍ കോളജില്‍ നിന്നിറങ്ങിയശേഷം വിവിധ മേഖലകളിലേക്ക് തിരിഞ്ഞു. പക്ഷെ, കാമ്പസില്‍ ഒരുമിച്ചു കണ്ടിരുന്ന സ്വപ്നങ്ങള്‍ ഇവരെ വീണ്ടും ഒന്നിച്ചുചേര്‍ത്തു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കോഴിക്കോട് മലാപ്പറമ്പ് കേന്ദ്രമാക്കി വിലീഡ് എഡുവെഞ്ചേഴ്സ് രൂപീകൃതമായത് ഇങ്ങനെയാണ്.
ദീര്‍ഘകാലത്തെ ഗവേഷണത്തിനുശേഷം വികസിപ്പിച്ചെടുത്ത വി ലീഡ് കരിയര്‍ അസസ്മന്റ് ടെസ്റ്റാണ് പ്രധാന സവിശേഷത. വിദ്യാര്‍ത്ഥികളുടെ ബഹുമുഖ കഴിവുകള്‍ ഇവിടെ പരിശോധിക്കപ്പെടുന്നു. രാജ്യത്തെ പ്രമുഖ സര്‍വ്വകലാശാലയിലെ വിദഗ്ധര്‍, മനശാസ്ത്രജ്ഞര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരില്‍ നിന്ന് വിവരശേഖരണം നടത്തിയാണ് എല്‍കാറ്റ് ടെസ്റ്റ് രൂപപ്പെടുത്തിയത്. കരിയര്‍ ഗൈഡന്‍സ് ക്ലാസുകളിലും മറ്റും സ്ഥിരമായി പിന്തുടര്‍ന്നുപോരുന്ന വിദേശപരിശീലനങ്ങളില്‍ നിന്നുള്ള പൊളിച്ചെഴുത്താണ് യുവസംരംഭകര്‍ ഇതിലൂടെ സാധ്യമാക്കിയത്. കുട്ടികള്‍ക്ക് എവിടെനിന്ന് വേണമെങ്കിലും ഓണ്‍ലൈനില്‍ ടെസ്റ്റ് എഴുതാമെന്ന പ്രത്യേകതയുമുണ്ട്.
വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍, അഭിരുചി, താല്‍പര്യം, വ്യക്തിത്വം, വൈകാരികതലം തുടങ്ങിയവ മനസിലാക്കി അതനുസരിച്ച് കോഴ്സുകള്‍ തെരഞ്ഞെടുക്കാന്‍ അവസരമൊരുക്കുകയാണ് ടെസ്റ്റ് ചെയ്യുന്നത്. മൂന്ന് വ്യത്യസ്ത മേഖലകളിലായാണ് തെരഞ്ഞെടുപ്പ് നടത്തുക. എട്ട്, ഒന്‍പത് ക്ലാസുകള്‍ക്ക് വിവിധ മേഖലകളില്‍ ടെസ്റ്റ് നടത്തി മികച്ച രണ്ട് സ്ട്രീമുകള്‍ നിര്‍ദേശിക്കും. എസ്.എസ്.എല്‍.സി മുതല്‍ പ്ലസ്ടു വരെയും കോളജ് തലത്തിലുമുള്ളവര്‍ക്ക് ടെസ്റ്റിന് ശേഷം മികച്ച അഞ്ച് മേഖലകളാണ് നിര്‍ദേശിക്കുക. ടെസ്റ്റ് എടുക്കുന്നവരില്‍നിന്ന് ചെറിയൊരു തുക ഈടാക്കുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സേവനം സൗജന്യമാണ്. ഓണ്‍ലൈന്‍ സേവനത്തിന് പുറമെ കൗണ്‍സിലിംഗിനും വീലീഡില്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ്: www.lcat.in

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

എഐ വ്യാപനം ഐടി മേഖലയിലെ വന്‍ പിരിച്ചുവിടലുകള്‍ക്ക് വഴിയൊരുക്കുന്നു; എച്ച്പിക്ക് ശേഷം ആപ്പിളിലും വെട്ടിക്കുറവ്

ടെക് ഭീമനായ എച്ച്പി ഇന്‍കോര്‍പ്പറേറ്റഡ് 2028 ഓടെ ആഗോളതലത്തില്‍ 4,000 മുതല്‍ 6,000 വരെ തൊഴിലുകള്‍ വെട്ടിക്കുറയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

Published

on

ലോകത്തെ പ്രമുഖ ടെക് കമ്പനികളില്‍ പിരിച്ചുവിടലുകളുടെ പ്രവണത ശക്തമാകുകയാണ്. എഐ അധിഷ്ഠിത മോഡലുകളിലേക്ക് കമ്പനികള്‍ വേഗത്തില്‍ മാറുന്ന സാഹചര്യത്തില്‍ തൊഴില്‍ വെട്ടിക്കുറയ്ക്കലുകള്‍ വ്യാപകമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ടെക് ഭീമനായ എച്ച്പി ഇന്‍കോര്‍പ്പറേറ്റഡ് 2028 ഓടെ ആഗോളതലത്തില്‍ 4,000 മുതല്‍ 6,000 വരെ തൊഴിലുകള്‍ വെട്ടിക്കുറയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ ലളിതമാക്കുകയും ഉല്‍പ്പന്ന വികസനം ശക്തിപ്പെടുത്തുകയും ഉപഭോക്തൃ പിന്തുണാ മേഖലകള്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്ന എഐ അധിഷ്ഠിത പുനര്‍നിര്‍മാണ നടപടികളുടെ ഭാഗമായിട്ടാണ് ഈ നീക്കം. ഉല്‍പ്പന്ന വികസനം, ആന്തരിക പ്രവര്‍ത്തനങ്ങള്‍, ഉപഭോക്തൃ പിന്തുണാ വിഭാഗങ്ങള്‍ എന്നിവ നേരിട്ടു ബാധിക്കുമെന്ന് സിഇഒ എന്റിക് ലോറസ് വ്യക്തമാക്കി. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏകദേശം ഒരു ബില്യണ്‍ ഡോളര്‍ ചെലവ് ലാഭിക്കാമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. ഇതിനുമുമ്പ് പ്രഖ്യാപിച്ച പുനഃസംഘടനയുടെ ഭാഗമായി ഈ വര്‍ഷം ആദ്യം 2,000ലധികം ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു. അതേ സമയം, ആപ്പിള്‍ ഇന്‍കോര്‍പ്പറേറ്റഡും ഈ ആഴ്ച നിശബ്ദമായ ജോലി വെട്ടിക്കുറച്ച് നടപ്പാക്കിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബിസിനസുകള്‍, സ്‌കൂളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് സേവനം നല്‍കുന്ന സെയില്‍സ് ടീമിനെയാണ് മാറ്റം കൂടുതല്‍ ബാധിച്ചത്. അക്കൗണ്ട് മാനേജര്‍മാര്‍, ഉല്‍പ്പന്ന ഡെമോകള്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ എന്നിവരുടെ സ്ഥാനങ്ങള്‍ ഒഴിവാക്കിയതായാണ് വിവരം. ഉപഭോക്തൃ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനാണ് ഈ പരിഷ്‌കരണമെന്നാണ് ആപ്പിളിന്റെ വിശദീകരണം. പിരിച്ചുവിടപ്പെട്ടവര്‍ക്ക് കമ്പനിയിലെ മറ്റ് തസ്തികകള്‍ക്ക് അപേക്ഷിക്കാമെന്ന് അറിയിച്ചു. ആപ്പിള്‍ കൂടുതല്‍ വില്‍പ്പന പ്രവര്‍ത്തനങ്ങള്‍ തേര്‍ഡ് പാര്‍ട്ടി റീസെല്ലര്‍മാര്‍ക്ക് കൈമാറാന്‍ സാധ്യതയുണ്ടെന്ന സൂചനയും ഉയര്‍ന്നിട്ടുണ്ട്. ആപ്പിളിന്റെ വരുമാനം ഉയര്‍ന്ന നിലയിലാണെന്നും ഡിസംബര്‍ പാദത്തില്‍ 140 ബില്യണ്‍ ഡോളറിന്റെ വില്‍പ്പന പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണെന്നുമുള്ള വസ്തുത ഈ നടപടിയെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. ഒക്ടോബറില്‍ ആപ്പിള്‍ ആദ്യമായി നാല് ട്രില്യണ്‍ ഡോളറിന്റെ വിപണി മൂല്യം പിന്നിട്ടിരുന്നു. Layoff.fyi ഡാറ്റ പ്രകാരം, ഒക്ടോബറില്‍ മാത്രം 21 ടെക് കമ്പനികള്‍ 18,510 ജീവനക്കാരെ പിരിച്ചുവിട്ടു. ആമസോണ്‍ 14,000 കോര്‍പ്പറേറ്റ് ജോലികള്‍ കുറയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്. അത് കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് പിരിച്ചുവിടലായിരിക്കും. നവംബറില്‍ ഇതുവരെ 20 ടെക് കമ്പനികള്‍ 4,545 ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. ഇവയില്‍ ഏറ്റവും വലിയ നീക്കം ചിപ്പ്ഡിസൈന്‍ സോഫ്‌റ്റ്വെയര്‍ നിര്‍മ്മാതാക്കളായ സിനോപ്‌സിസിന്‌റേതാണ്. ഏകദേശം 2,000 തൊഴിലുകള്‍ വെട്ടിക്കുറയ്ക്കുന്ന ഇവരുടെ നടപടി ജീവനക്കാരുടെ 10 ശതമാനം വരെയാകും.

Continue Reading

Money

ഓഹരി വിപണിയില്‍ സര്‍വകാല റെക്കോര്‍ഡ്; സെന്‍സെക്സ് 86,000 കടന്നു

നിഫ്റ്റി 26,000ന് മുകളില്‍

Published

on

ഓഹരി വിപണിയില്‍ സര്‍വകാല റെക്കോര്‍ഡ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് 86,000 പോയിന്റ് മറികടന്നു. നിഫ്റ്റിയും റെക്കോര്‍ഡ് ഉയരത്തിലാണ്. 26,300 പോയിന്റ് മറികടന്നാണ് കുതിച്ചത്. 2024 സെപ്റ്റംബറില്‍ രേഖപ്പെടുത്തിയ 26,277 പോയിന്റ് ആണ് ഇന്ന് മറികടന്നത്.

അമേരിക്കയിലും ഇന്ത്യയിലും കേന്ദ്രബാങ്കുകള്‍ പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് വിപണിയില്‍ പ്രതിഫലിച്ചത്. കൂടാതെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിയതും വിപണിയെ സ്വാധീനിച്ചു. ഇന്നലെയും വിപണി നേട്ടത്തിലായിരുന്നു. സെന്‍സെക്സ് ആയിരത്തിലധികം പോയിന്റ് ആണ് മുന്നേറിയത്.

ആഗോളവിപണികളില്‍ നിന്നുള്ള അനുകൂല സൂചനകളാണ് ഇന്ത്യന്‍ വിപണിയെ സ്വാധീനിച്ച മറ്റൊരു ഘടകം. ഏഷ്യന്‍ വിപണികള്‍ ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. എണ്ണ വില കുറഞ്ഞതും വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. ബാരലിന് 63 ഡോളറില്‍ താഴെ എത്തി നില്‍ക്കുകയാണ് ബ്രെന്‍ഡ് ക്രൂഡിന്റെ വില. പ്രധാനമായി ബജാജ് ഫിനാന്‍സ്, ശ്രീറാം ഫിനാന്‍സ്, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഫിന്‍സെര്‍വ്, എല്‍ആന്റ്ടി ഓഹരികളാണ് നേട്ടം സ്വന്തമാക്കിയത്. രണ്ടുശതമാനത്തോളമാണ് ഈ ഓഹരികള്‍ മുന്നേറിയത്.

Continue Reading

india

യുപി സർക്കാരിന് കൊളോണിയൽ ചിന്താഗതി; രൂക്ഷ വിമർശനവുമായി സുപ്രിംകോടതി

Published

on

ന്യൂഡൽഹി: കൊളോണിയൽ കാലഘട്ടത്തിലെ മനോഭാവം പുലർത്തുന്നെന്ന് ചൂണ്ടിക്കാട്ടി ഉത്തർപ്രദേശ് സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. ജില്ലാ മജിസ്‌ട്രേറ്റ് (കളക്ടർ) ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാരെ സഹകരണസംഘങ്ങളുടെയും സമാന സ്ഥാപനങ്ങളുടെയും എക്‌സ് ഒഫീഷ്യോ അംഗങ്ങളായി നിയമിക്കുന്ന രീതിയെയാണ് കോടതി രൂക്ഷമായി വിമർശിച്ചത്. കൊളോണിയൽ കാലത്തെ രീതി പിന്തുടരുന്ന ഇത്തരം നടപടി അവസാനിപ്പിക്കാൻ രണ്ടുമാസത്തിനകം ബന്ധപ്പെട്ട വകുപ്പുകളിൽ മാറ്റംവരുത്താൻ ഉത്തർപ്രദേശ് സർക്കാരിന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നിർദേശംനൽകി.

ഉത്തർപ്രദേശിലെ ഒട്ടേറെ സഹകരണ സ്ഥാപനങ്ങളുടെ പ്രസിഡന്റ് ഉൾപ്പെടെയുള്ള പദവികൾ ചീഫ് സെക്രട്ടറി, ജില്ലാമജിസ്‌ടേറ്റ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാർക്ക് നൽകുന്ന വ്യവസ്ഥകളാണ് നിലവിലുള്ളത്. ജനാധിപത്യ തത്ത്വങ്ങളുമായി ഒട്ടും യോജിച്ചുപോകാത്തവയാണ് ഇത്തരം വ്യവസ്ഥകൾ -കോടതി ചൂണ്ടിക്കാട്ടി.

ബുലന്ദ്ശഹറിലെ വനിതാ സ്വയംസഹായസംഘമായ സിഎം ജില്ലാ മഹിളാസമിതി നൽകിയ ഹർജിയിലാണ് വിമർശനം. സമിതിയുടെ എക്‌സ് ഒഫീഷ്യോ പ്രസിഡന്റായി ജില്ലാ മജിസ്‌ട്രേറ്റിന്റെ ഭാര്യയെ നിയമിച്ചത് ചോദ്യംചെയ്താണ് കോടതിയെ സമീപിച്ചത്. ജനാധിപത്യ പ്രക്രിയയൊന്നുമില്ലാതെ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഭാര്യയെ എന്തിന് സഹകരണസംഘം എക്‌സ് ഒഫീഷ്യോ പ്രസിഡന്റാക്കണമെന്ന് കോടതി ചോദിച്ചു. പൊതുസംവിധാനങ്ങൾ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ് നയിക്കേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി.
Continue Reading

Trending