Connect with us

More

നോട്ട് ക്ഷാമം രൂക്ഷമാവുന്നു; 70,000 കോടിയുടെ കുറവെന്ന് എസ്.ബി.ഐ

Published

on

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ തുടരുന്ന കടുത്ത നോട്ട് ക്ഷാമം തീരാന്‍ ഒരാഴ്ചയില്‍ കൂടുതല്‍ വേണ്ടി വരുമെന്നാണ് പല ഉദ്യോഗസ്ഥരും നല്‍കുന്ന വിശദീകരണം. അതേ സമയം ഇക്കാര്യത്തി ല്‍ കൃത്യമായ വിശദീകരണം നല്‍കാതെ ആര്‍.ബി.ഐ മൗനം തുടരുകയാണ്. ആര്‍.ബി.ഐയും കേന്ദ്ര സര്‍ക്കാറും നോട്ട് ക്ഷാമമില്ലെന്ന് പറയുമ്പോഴും രാജ്യത്ത് 70,000 കോടി രൂപയുടെ കറന്‍സി ക്ഷാമമുണ്ടെന്നാണ് എസ്. ബി. ഐ ഗവേഷണ വിഭാഗം പറയുന്നത്. എ. ടി. എം വഴി ഒരു മാസം പിന്‍വലിക്കുന്ന തുകയുടെ മൂന്നിലൊന്നാണിത്.

2018 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ എ.ടി.എം ഉപയോഗത്തില്‍ 12.2 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായും എസ്.ബി.ഐ പറയുന്നു. 200 രൂപയുടെ നോട്ടുകള്‍ കൊണ്ടുവന്നതും ഇതിന്റെ പ്രിന്റിങ് വര്‍ധിപ്പിച്ചതും നോട്ട് ക്ഷാമത്തിന് കാരണമായതായും എസ്.ബി.ഐ ഗവേഷണ വിഭാഗം പറയുന്നു. ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക, തെലുങ്കാന, ആന്ധ്രപ്രദേശ്, ഗുജറാത്ത്, ബിഹാര്‍, മഹാരാഷ്ട്ര, രാജസ്ഥാന്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് നോട്ട് ക്ഷാമം സാധാരണ ജീവിതത്തെ ഏറെ രൂക്ഷമായി ബാധിച്ചിരിക്കുന്നത്.

പൊതുമേഖലാ ബാങ്കുകളുള്‍പ്പെടെയുള്ളവര്‍ക്ക് കറന്‍സി ലഭ്യതയെ കുറിച്ച് യാതൊരു വിവരവും ലഭ്യമായിട്ടില്ല. ഏപ്രില്‍ 11 മുതല്‍ ആര്‍.ബി.ഐ 2,000 രൂപ നോട്ടുകള്‍ ബാങ്കുകള്‍ക്ക് വിതരണം ചെയ്യുന്നത് കുറച്ചതാണ് നോട്ട് പ്രതിസന്ധി രൂക്ഷമാക്കിയതെന്നാണ് ബാങ്കിങ് മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. 2,000 രൂപയുടെ നോട്ടുകള്‍ കിട്ടാതായതോടെ എ.ടി.എമ്മുകളില്‍ പണം നിറക്കാന്‍ വേണ്ട രീതിയില്‍ കഴിയുന്നില്ലെന്നാണ് എ.ടി.എം മാനേജ്‌മെന്റ് കമ്പനികള്‍ പറയുന്നത്. പ്രശ്‌നം പരിഹരിക്കുന്നതിന് 500 രൂപയുടെ കറന്‍സി നോട്ടിന്റെ അച്ചടി കൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. നിലവില്‍ 500 കോടിയുടെ നോട്ടാണ് പ്രതിദിനം അച്ചടിക്കുന്നത്. കേരളത്തില്‍ ഇത് രൂക്ഷമായിട്ടില്ലെങ്കിലും 2000 രൂപ നോട്ടിന് ക്ഷാമം നേരിടുന്നുണ്ട്. മിക്ക എ ടി എമ്മുകളിലും 100,500 രൂപയുടെ നോട്ടാണ് ലഭിക്കുന്നത്.

crime

വാഹനങ്ങള്‍ തല്ലിതകര്‍ത്ത കേസില്‍ സിപിഎം നേതാക്കള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം മാറനല്ലൂരില്‍ നാല് കിലോമീറ്റര്‍ പരിധിയില്‍ 20ഓളം വാഹനങ്ങളുടെ ചില്ലുകളാണ് അടിച്ചുതകര്‍ത്തത്

Published

on

തിരുവനന്തപുരം മാറന്നലൂരില്‍ വാഹനങ്ങളും വീടും ആക്രമിച്ച സംഭവത്തില്‍ സിപിഐഎം നേതാക്കള്‍ കസ്റ്റഡിയില്‍. സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അഭിശക്ത്, പ്രദീപ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വിഷ്ണു എന്നിവരാണ് പൊലീസ് കസ്റ്റഡിയിലായത്.

ഐഎന്‍ടിയുസി പ്രവര്‍ത്തകന്‍ ശ്രീകുമാറിന്റെ വീടിനുനേരെയും ആക്രമണം ഉണ്ടായി. തിരുവനന്തപുരം മാറനല്ലൂരില്‍ നാല് കിലോമീറ്റര്‍ പരിധിയില്‍ 20ഓളം വാഹനങ്ങളുടെ ചില്ലുകളാണ് അടിച്ചുതകര്‍ത്തത്.

Continue Reading

kerala

റെക്കോഡിട്ട് വീണ്ടും സ്വര്‍ണവില; പവന് 47,080 രൂപ

ഗ്രാമിന് 40 രൂപ വര്‍ധിച്ച് 5,885 ആയി

Published

on

ഡിസംബര്‍ നാലിന് സ്വര്‍ണം വാങ്ങാന്‍ പോകുന്നവര്‍ നല്‍കേണ്ടി വരിക ചരിത്രത്തിലെ ഏറ്റവും വലിയ തുക. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉപഭോക്താക്കളെ ഭയപ്പെടുത്തുന്ന നിലയില്‍ ഉയര്‍ന്നു കൊണ്ടിരുന്ന സ്വര്‍ണവില വര്‍ഷത്തെ അവസാന മാസം ആരംഭിക്കുമ്പോള്‍ കൂടുതല്‍ ഉയരങ്ങള്‍ തേടിപ്പോകുന്ന കാഴ്ചയാണുള്ളത്. പവന് 46,000 രൂപ എന്ന പരിധിയും കടന്നു പോകുന്ന കാഴ്ചയാണ് പോയ മാസം കണ്ടത്.

ഗ്രാമിന് 40 രൂപ വര്‍ധിച്ച് 5,885 ആയി. പവന് 320 രൂപ വര്‍ധിച്ച് 47,080 രൂപയുമായി. ശനിയാഴ്ച സ്വര്‍ണവില 46760 രൂപയിലെത്തിയിരുന്നു. ഇതിന് മുന്‍പ് കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സ്വര്‍ണവിലയില്‍ വലിയ വര്‍ധനവ് ഉണ്ടായത്.

Continue Reading

crime

സ്വിഫ്റ്റ് ബസിന്റെ യാത്ര തടസ്സപ്പെടുത്തി സിപിഎം നേതാവിന്റെ കാർ യാത്ര; ചോദ്യം ചെയ്ത ഡ്രൈവർക്ക് മർദനം

ആക്രമണം തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെയും മര്‍ദിക്കാന്‍ ശ്രമിച്ചു

Published

on

ആലപ്പുഴ: ദേശീയപാതയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന്റെ യാത്ര തടയ്യപ്പെടുത്തി സിപിഎം പ്രദേശികനേതാവിന്റെ കാര്‍ യാത്ര. സംഭവം ചോദ്യം ചെയ്ത ബസ് ഡ്രൈവറെ നേതാവും പ്രവര്‍ത്തകരും ചേര്‍ന്ന് കയ്യേറ്റം ചെയ്തു.

ആക്രമണം തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെയും മര്‍ദിക്കാന്‍ ശ്രമിച്ചു. സിപിഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റി അംഗം പ്രശാന്ത് എസ്.കുട്ടിക്കെതിരെയാണു അമ്പലപ്പുഴ പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

Continue Reading

Trending