Connect with us

Video Stories

പിഴച്ച കിക്കിന് മാപ്പു ചോദിച്ച് ഹെംഗ്‌ബെര്‍ട്ട്; സ്‌നേഹം കൊണ്ട് മൂടി ആരാധകര്‍

Published

on

ഐഎസ്എല്‍ ഫൈനലിലെ തന്റെ ലക്ഷ്യം പിഴച്ച പെനാല്‍റ്റിക്ക് മാപ്പ് പറഞ്ഞ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ സ്വന്തം വല്ല്യേട്ടന്‍ സെഡ്രിക് ഹെംഗ്ബെര്‍ട്ട് രംഗത്ത്്.
കൊല്‍ക്കത്തക്കെതിരെ നടന്ന ഐ.എസ്എല്‍ കലാശപ്പോരാട്ടത്തില്‍ ഷൂട്ടൗട്ടില്‍ കേരളാ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു. കൊല്‍ക്കത്തക്കെതിരെ അവസാനത്തെ നിര്‍ണായകമായ കിക്കെടുത്ത ഹെംഗ്ബെര്‍ട്ടിന്റെ ഷോട്ട് പാളിയതാണ് തോല്‍വിക്ക് കാരണമായിരുന്നു. ലക്ഷ്യത്തിലേക്കു അടിച്ച പന്ത്് ഗോളി മജൂംദാറിന്റെ കാലില്‍ തട്ടി തെറിക്കുകയായിരുന്നു. ഇതില്‍ മാപ്പു ചോദിച്ചാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധ നായകന്‍ രംഗത്തെത്തിയത്.

കൊല്‍ക്കത്തയുമായുള്ള ഫൈനലില്‍ രണ്ടാം തവണയും കപ്പ് ചുണ്ടിനു മുന്നില്‍ നഷ്ടപ്പെടുത്തിയതില്‍, നിര്‍ണായകമായ പെനാല്‍റ്റി പാഴാക്കിയതിന് ട്വിറ്ററിലാണ് ഹെംഗ്‌ബെര്‍ട്ട് മാപ്പ് ചോദിച്ചത്. ഇതൊരു മികച്ച സീസണായിരുന്നെന്നും എല്ലാവരോടും സ്നേഹമുണ്ടെന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു.

അതേസമയം ഇന്നലെ പറ്റിയ ഒരു പിഴവിന്റെ പേരില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ കോട്ടമതിലിനെ വിമര്‍ശിക്കാന്‍ ആരാധകര്‍ തയ്യാറായില്ല്. ഹെംഗ്ബെര്‍ട്ടിന്റെ ട്വിറ്ററിലൂടെയുള്ള മാപ്പിന് പിന്തുണയുമായി ആരാധകര്‍ രംഗത്തെത്തിയത്. താങ്കള്‍ ആ പെനാല്‍റ്റി കിക്കിനെ കുറിച്ചു മറക്കുക, ആയിരങ്ങളുടെ ഹൃദയങ്ങളില്‍ ജയിച്ചു കഴിഞ്ഞു നിങ്ങള്‍,
നിങ്ങള്‍ നടത്തിയ അപാര സേവുകള്‍ ഞങ്ങള്‍ ആരാധകര്‍ക്ക് മറക്കാന്‍ കഴിയില്ല, ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയത് തന്നെ നിങ്ങള്‍ കാരണമാണ്, നിങ്ങള്‍ മാപ്പ് പറയരുത്, അടുത്ത സീസണിലും നിങ്ങള്‍ ബ്ലാസ്റ്റേഴ്‌സിന് ഒപ്പമുണ്ടാവണം, എന്നിങ്ങനെ പോകുന്നു ആരാധകരുടെ ആവശ്യങ്ങള്‍.

സഡ്രിക് ഹെംഗ്ബാര്‍ത്ത് എന്ന ബ്ലാസ്റ്റേഴ്സിന്റെ വിശ്വസ്തന്റെയും അദ്ദേഹം നയിച്ച പ്രതിരോധ നിരയുടെ കരുത്തിലിമാണ് ബ്ലാസ്റ്റേഴ്സ് ഇത്തവണ ഫൈനലില്‍ വരെ എത്തിയത്. അദ്ദേഹം പായിച്ച ശക്തമായൊരു കിക്ക് കൊല്‍ക്കത്താ ഗോള്‍ക്കീപ്പറിന്റെ കാലില്‍ തട്ടിതെറിച്ചെതിന്റെ പേരില്‍ മാത്രം എങ്ങനെ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് കുറ്റപ്പെടുത്താനാവും. എതിരാളികളുടെ ഗോളെന്നുറച്ച നിരവധി വമ്പന്‍ ഷോട്ടുകള്‍ക്കു മുന്നിലും ഒരു കൂസലുമില്ലാതെ ഹെംഗ്ബെര്‍ട്ടായിരുന്നു പ്രതിരോധത്തിന്റെ മതില്‍കെട്ടിയത്്. ഫൈനലില്‍ ഹ്യൂസിന് പകരക്കാരനായി ക്യാപ്റ്റന്‍ ബാന്‍ഡ് അണിഞ്ഞതും ഹെംഗ്ബെര്‍ട്ടായിരുന്നു. കളിക്കളത്തില്‍ അദ്ദേഹം സ്വീകരിക്കുന്ന മാന്യതയും പ്രഫഷണലിസവും പ്രസിദ്ധമാണ്. എന്‍ഡോയെ എടുത്ത കേരളത്തിന്റെ മൂന്നാം കിക്ക് പുറത്തേക്ക് പോയപ്പോള്‍ സെനഗലിന്റെ താരത്തെ ആശ്വസിപ്പിക്കാന്‍ ആദ്യമെത്തിയതും ഹെംഗ്ബാര്‍ത്തായിരുന്നു.

kerala

കോട്ടയത്തെ കൂട്ടാത്മഹത്യ; ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ ബന്ധുക്കള്‍

കോട്ടയം അയര്‍കുന്നത്തെ അമ്മയുടെയും മക്കളുടെയും ആത്മഹത്യയില്‍ ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ ബന്ധുക്കള്‍.

Published

on

കോട്ടയം അയര്‍കുന്നത്തെ അമ്മയുടെയും മക്കളുടെയും ആത്മഹത്യയില്‍ ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ ബന്ധുക്കള്‍. മക്കളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും മക്കള്‍ക്ക് നീതി ഉണ്ടാകാന്‍ ഏതറ്റം വരെ പോകുമെന്നും മരിച്ച ജിസ്‌മോളുടെ അച്ഛന്‍ പറഞ്ഞു. യുവതിയുടെ ഭര്‍ത്താവിന്റെ വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും ഭര്‍ത്താവ് മര്‍ദിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.

മരിക്കുന്നതിന് മുന്‍പ് എന്തോ സംഭവിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം രണ്ട് മക്കളെയും കൂട്ടി ജിസ്‌മോള്‍ ജീവനൊടുക്കിയത്. ചില കുംടുബ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന് കിട്ടിയ പ്രാഥമിക വിവരം. എന്നാല്‍ ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമായിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രഥമിക വിവരമനുസരിച്ച് മൂന്ന് പേരുടേയും ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞതാണ് മരണകാരണം. യുവതിയുടെ കൈയ്യിലെ ഞരമ്പ് മുറിഞ്ഞ നിലയിലായിരുന്നു. നടുവിന് മുകളിലായി മുറിവേറ്റിട്ടുണ്ട്. മക്കള്‍ രണ്ട് പേരുടേയും ശരീരത്തില്‍ അണുനാശിനിയുടെ അംശം കണ്ടെത്തി. ആറ്റില്‍ ചാടുന്നതിന് മുമ്പ് ജിസ്‌മോള്‍ മക്കള്‍ക്ക് വിഷം നല്‍കിയിരുന്നുവെന്ന് നേരത്തെ തന്നെ പൊലീസിന് വിവരമുണ്ടായിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പൊലീസ് അന്വേഷണം.

 

Continue Reading

kerala

നവീന്‍ ബാബുവിന്റെ മരണം; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹരജി സുപ്രിംകോടതി തള്ളി

Published

on

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി. എല്ലാ കേസുകളും സി.ബി.ഐക്ക് വിടാനാകില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി. ആത്മഹത്യ പ്രേരണ കുറ്റം നിലവിലെ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.

സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം നേരത്തെ ഹൈകോടതി തള്ളിയിരുന്നു. തുടര്‍ന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും സി.ബി.ഐ അന്വേഷിക്കണമെന്നും മരണത്തിലേക്ക് നയിച്ച ഗൂഢാലോചന അന്വേഷിക്കണമെന്നുമായിരുന്നു കുടുംബത്തിന്റെ ആവശ്യം.

അനുകൂല വിധിയുണ്ടാകാത്ത സാഹചര്യത്തിലാണ് കുടുംബം സുപ്രിംകോടതിയെയും സമീപിച്ചത്.

നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണ സംഘം കഴിഞ്ഞ മാസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയാണ് ഏക പ്രതി. ഒക്ടോബര്‍ 15 നാണ് നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

 

 

Continue Reading

Video Stories

കുതിച്ചുയര്‍ന്ന് സ്വര്‍ണവില; വീണ്ടും 70000 ത്തിന് മുകളില്‍

കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവിലയാണിത്

Published

on

തുടര്‍ച്ചയായ രണ്ട് ദിവസങ്ങളില്‍ വിലയില്‍ അല്‍പം ഇടിവ് വന്നതിന് ശേഷം ഇന്ന വീണ്ടും സ്വര്‍ണവില വര്‍ധിച്ചു. പവന് 760 രൂപ കൂടി 70,520 രൂപയായി. ഗ്രാമിന് 95 രൂപ വര്‍ധിച്ച് 8,815 രൂപയുമായി. കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവിലയാണിത്.

കേരളത്തില്‍ ഏപ്രില്‍ 12-നാണ് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. 70,160 രൂപയായിരുന്നു അന്നത്തെ വില. പിന്നീട് ഇന്നലെ വില 69,760 രൂപയായിരുന്നു. അത് ഇന്ന് വീണ്ടും വര്‍ധിച്ച് സര്‍വകാല റെക്കോര്‍ഡില്‍ എത്തുകയായിരുന്നു.

Continue Reading

Trending