Connect with us

kerala

ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷ സ്ഥാനം; ബി.ജെ.പിയില്‍ സുരേഷ് ഗോപിയെ ഒതുക്കുന്നു

കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം മാത്രമേ സ്ഥാനം ഏറ്റെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ എന്ന നിലപാടിലാണ് സുരേഷ് ഗോപി.

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ മത്സരിക്കാനുറച്ച് സജീവമാകുന്നതിടെ സുരേഷ് ഗോപിക്ക് കൊല്‍ക്കത്തയിലെ സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷ സ്ഥാനം നല്‍കി ഒതുക്കിയതിനു പിന്നില്‍ ആരെന്ന ചര്‍ച്ചകള്‍ സജീവമാക്കി ബി.ജെ.പി. സുരേഷ് ഗോപിയെ ഒതുക്കാന്‍ കഴിയുന്നത്ര സ്വാധീനമുള്ള നേതാക്കള്‍ കേരള ബി.ജെ.പിയില്‍ ഇല്ലെന്നിരിക്കെ തനിക്ക് പണി വന്നത് മുകളില്‍ നിന്നാണെന്ന് അദ്ദേഹം കരുതുന്നു.

കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം മാത്രമേ സ്ഥാനം ഏറ്റെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ എന്ന നിലപാടിലാണ് സുരേഷ് ഗോപി. തന്നോട് ആലോചിക്കാതെ അധ്യക്ഷ സ്ഥാനം പ്രഖ്യാപിച്ചതില്‍ അദ്ദേഹത്തിന് അതൃപ്തിയുണ്ട്്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനാക്കി കേന്ദ്ര നേതൃത്വം പ്രഖ്യാപനം നടത്തിയതിനാല്‍ സ്ഥാനം ഏറ്റെടുക്കാതിരിക്കാനും കഴിയില്ല. ബി.ജെ.പി കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തി തന്റെ ഭാഗം വിശദീകരിക്കാനൊരുങ്ങുകയാണ് സുരേഷ് ഗോപി.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പാര്‍ലമെന്ററി രംഗത്ത് കൂടുതല്‍ സജീവമാകാനുള്ള ഒരുക്കത്തിലായിരുന്നു സുരേഷ് ഗോപി. കഴിഞ്ഞ തവണ മത്സരിച്ച തൃശൂരില്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പദയാത്ര നടത്താനുള്ള തയാറെടുപ്പിലുമായിരുന്നു. തൃശൂരില്‍ത്തന്നെ മത്സരിക്കാന്‍ കേന്ദ്ര നേതൃത്വം നിര്‍ദേശിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. ഇതിനിടയിലാണ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തുകൊണ്ടുള്ള പ്രഖ്യാപനം വരുന്നത്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് സമൂഹ മാധ്യമം വഴി വിവരം പുറത്തുവിട്ടത്. മൂന്നുവര്‍ഷമാണ് കാലാവധി.

മാധ്യമങ്ങളിലൂടെയാണ് സുരേഷ് ഗോപി വിവരം അറിഞ്ഞതത്രേ. കേന്ദ്ര നേതൃത്വമെടുത്ത തീരുമാനമായതിനാല്‍ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തി നിലപാട് വ്യക്തമാക്കും. കേന്ദ്രം തീരുമാനത്തില്‍ ഉറച്ചുനിന്നാല്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തേക്കും. സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്ന നിലയില്‍ നേരത്തെ പ്രചാരണമുണ്ടായെങ്കിലും സ്ഥാനം ലഭിച്ചില്ല. രാഷ്ട്രീയത്തില്‍ സജീവമാകുന്ന ഘട്ടത്തില്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി നിയമിക്കുന്നത് ഒതുക്കലിന്റെ ഭാഗമായാണോ എന്ന് അദ്ദേഹത്തിനൊപ്പമുള്ളവര്‍ സംശയിക്കുന്നു. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനത്തിരുന്നുകൊണ്ട് ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ കഴിയുമോ എന്ന കാര്യത്തിലും അവര്‍ക്ക് ആശങ്കയുണ്ട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പ്രിയങ്ക ​ഗാന്ധി ഇന്ന് വയനാട്ടിൽ; ബൂത്ത് തല നേതാക്കന്മാരെ കാണും

മൂന്നു ദിവസങ്ങളിലായി വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പരിപാടികളിലാണ് പങ്കെടുക്കുക.

Published

on

പ്രിയങ്ക ഗാന്ധി എംപി മണ്ഡലത്തിലെ വിവിധ പരിപാടികൾക്കായി ഇന്ന് വയനാട്ടിലെത്തും. മൂന്നു ദിവസങ്ങളിലായി വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പരിപാടികളിലാണ് പങ്കെടുക്കുക.

ജില്ലകളിലെ ബൂത്ത് തല നേതാക്കന്മാരുടെ കൺവെൻഷനുകളിൽ പ്രിയങ്ക പങ്കെടുക്കും. പെരുന്നാൾ നടക്കുന്ന പള്ളിക്കുന്ന് ലൂർദ് മാതാ ദേവാലയത്തിൽ ഇന്ന് വൈകിട്ട് പ്രിയങ്ക സന്ദർശനം നടത്തും.

Continue Reading

kerala

അവകാശങ്ങള്‍ ജനങ്ങള്‍ക്ക്, ആനുകൂല്യങ്ങള്‍ മുഖ്യമന്ത്രിക്ക്; മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനായുള്ള ചെലവുകൾ വർധിച്ചു

ബജറ്റിൽ വകയിരുത്തിയ തുക തികഞ്ഞാൽ അധിക ഫണ്ടുകളും അനുവദിക്കുമെന്ന് സൂചനയുണ്ട്.

Published

on

മുഖ്യമന്ത്രി പിണറായി വിജയന്‍റെ  പേഴ്സണൽ സ്റ്റാഫിനായുള്ള ചെലവുകൾ പുതിയ ബജറ്റിൽ വർധിച്ചിട്ടുണ്ട്. 2025-26 സാമ്പത്തിക വർഷത്തേക്ക് 4.23 കോടി രൂപയാണ് ബജറ്റിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

2022-23ൽ ഈ ചെലവ് 3.71 കോടിയായിരുന്നു. അത് പിന്നീട് 2024-25ലെ പുതുക്കിയ കണക്ക് പ്രകാരം 3.85 കോടിയായി ഉയർന്നു. ബജറ്റിൽ വകയിരുത്തിയ തുക തികഞ്ഞാൽ അധിക ഫണ്ടുകളും അനുവദിക്കുമെന്ന് സൂചനയുണ്ട്.

മൊത്തം 33 അംഗങ്ങളാണ് മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലുളളത്. കൂടാതെ 12 താൽക്കാലിക ജീവനക്കാരും പ്രവർത്തിക്കുന്നു. കേരളത്തില്‍ മുമ്പ് ഭരിച്ച മറ്റ്  മുഖ്യമന്ത്രിമാരില്‍ കൂടുതല്‍ സ്റ്റാഫ് അംഗങ്ങളെ പിണറായി വിജയന്‍ നിലനിർത്തുന്നുണ്ട്.

ശമ്പളത്തിന് 3.25 കോടി രൂപ, ക്ഷാമബത്തയ്ക്കായി 51.14 ലക്ഷം, വീട് വാടക അലവന്‍സായി 13.95 ലക്ഷം, മെഡിക്കൽ റീഇമ്പഴ്‌സ്മെന്‍റ് 63,000 രൂപ, മറ്റ് അലവൻസുകൾക്ക് 4.61 ലക്ഷം, ഓവർടൈം അലവൻസ് 1,000 രൂപ, വേതനത്തിനായി 16.78 ലക്ഷം, യാത്രാ ബത്തക്ക് 10 ലക്ഷം, സ്ഥലം മാറ്റ ബത്തയ്ക്കായി 15,000 രൂപ, അവധി യാത്രാനുകൂല്യത്തിന് 16,000 രൂപ എന്നിങ്ങനെയാണ് സ്റ്റാഫിനായുള്ള ബജറ്റ് വിഹിത  ചെലവുകൾ വിതരണം ചെയ്തിരിക്കുന്നത്.

Continue Reading

kerala

ഇ അഹമദ് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഇന്നും നാളെയും

ചരിത്ര ശേഷിപ്പുകളെയറിഞ്ഞ് പൈതൃക നടത്തം

Published

on

കണ്ണൂര്‍: മുന്‍ കേന്ദ്ര മന്ത്രിയും മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റുമായിരുന്ന ഇ അഹമദിെന്റ ചിന്തകള്‍ക്ക് നിറവേകി ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിന് ഇന്ന് കണ്ണൂരില്‍ തുടക്കം. ചരിത്രത്തിനൊപ്പം കണ്ണൂര്‍ സിറ്റിയുടെ പാരമ്പര്യത്തെയും അടുത്തറിഞ്ഞ് മുന്നൊരുക്കത്തിന്‍ പൈതൃക നടത്തം.

‘ഇ അഹമദ്; കാലം, ചിന്ത’ ശീര്‍ഷകത്തില്‍ രണ്ട് ദിനങ്ങളിലായി നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഭാഗമായാണ് കണ്ണൂര്‍ സിറ്റിയില്‍ പൈതൃക നടത്തം സംഘടിപ്പിച്ചത്. വിശ്വപൗരന്‍ ഇ അഹമദിന്റെ തട്ടകമായ സിറ്റിയില്‍ അദ്ദേഹത്തിന്റെ സ്മരണകളു റങ്ങുന്ന ദേശത്തിന്റെ ചരിത്രവും പൈതൃകവും അടുത്തറി യുന്നതായിരുന്നു പ്രഭാത സവാരി. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ.അബ്ദുല്‍കരീം ചേലേരിക്ക് പതാക കൈമാറി മേയര്‍ മുസലിഹ് മഠത്തില്‍ പൈതൃക യാത്ര ഉദ്ഘാടനം ചെയ്തു. പ്രമുഖ പൈതൃക ഗവേഷകനും കണ്ണൂര്‍ സിറ്റി ഹെറിറ്റേജ് ഫൗണ്ടേഷന്‍ ഡയറക് ടറുമായ മുഹമ്മദ് ശിഹാദ് നേതൃത്വം നല്‍കി.

ഇ അഹമദ് ഫൗണ്ടേഷന്‍ സം ഘടിപ്പിക്കുന്ന പ്രഥമ എഡി ഷനിലെ സമ്മേളനം നാളെ വൈകുന്നേരം നാലിന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റും ദേശീയ പൊളിറ്റിക്കല്‍ അഡ്വൈസറി കമ്മിറ്റി ചെയര്‍ മാനുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

സമ്മേളനത്തിന്റെ ഭാഗമായി ചിത്രപ്രദര്‍ശനം, ബുക് പ്ലസ് പുസ്തകോത്സവ ഉദ്ഘാടനം ശിഹാബുദ്ദീന്‍ പൊയ് ത്തുംകടവ്, ഡോ.അസീസ് തരുവണ എന്നിവര്‍ നിര്‍വഹിച്ചു. ഇന്നും നാളെയുമായി വി വിധ സെഷനുകളില്‍ മുസ് ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.ഖാദര്‍ മൊയ്തീന്‍, ജ നറല്‍ സെക്രട്ടറി പി.കെ കു ഞ്ഞാലിക്കുട്ടി, കെ സുധാകരന്‍ എംപി, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, എംപിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ്, ഡോ.എം.പി അബ്ദുസമദ് സമദാനി, അഡ്വ.ഹാരിസ് ബീരാന്‍, ഷാഫി പറമ്പില്‍, അക്കാദമിക് വിദഗ്ധരും ചരിത്രകാരന്മാരുമായ ഡോ. രാം പുനിയാനി, ശബ്‌നം ഹാഷ്മി, ടി.പി. സീതാറാം, ഡോ. ഇര്‍ഫാനുല്ല ഫാറൂഖി, ഡോ.യാസര്‍ അറഫാത്ത്, ഡോ. കെ.എസ് മാധവന്‍, ഡോ.പി.ജെ വിന്‍സെന്റ്, ഡോ. മാളവിക ബിന്നി, അഡ്വ. നജ്മ തബ്ഷീറ, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മാധ്യമ മേഖലകളിലെ പ്രമുഖരായ അഡ്വ.പി.എം.എ സലാം, ഡോ.എം.കെ. മുനീര്‍ എംഎല്‍എ, കെ മുരളീധരന്‍, കെ.എം. ഷാജി, എന്‍ ശംസുദ്ദീന്‍ എംഎല്‍എ, പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍, കെ എന്‍.എ ഖാദര്‍, പി.കെ ഫിറോസ്, വി.ടി ബല്‍റാം, സി.പി. ജോണ്‍, ജ്യോതികുമാര്‍ ചാമക്കാല, കെ.ഇ.എന്‍ കുഞ്ഞ മ്മദ്, എന്‍.പി. ചെക്കൂട്ടി, വെ ങ്കിടേഷ് രാമകൃഷ്ണന്‍, പ്രമോദ് രാമന്‍, കമാല്‍ വരദൂര്‍ പങ്കെടുക്കും. നാല് പുസ്തകങ്ങളുടെ പ്രകാശനവും പ്രമുഖ വ്യക്തികളെ ഇ അഹമദ് മെമ്മോറിയല്‍ എക്‌സലന്‍സ് അവാര്‍ഡുകളും നല്‍കി ആദരിക്കും.

Continue Reading

Trending