Connect with us

More

രൂപ ഉടന്‍ സെഞ്ച്വറി അടിക്കും; ഡോളറിന് ഒരു ലിറ്റര്‍ പെട്രോള്‍ വാങ്ങാം

Published

on

 

ന്യൂഡല്‍ഹി: എണ്ണവില വര്‍ധനവിനെയും കേന്ദ്ര സര്‍ക്കാറിന്റെ തലതിരിഞ്ഞ സാമ്പത്തിക നയങ്ങളേയും പരിഹസിച്ച് മുന്‍ എന്‍.ഡി.എ നേതാവ് കൂടിയായ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു.
രൂപയുടെ മൂല്യം ദിവസം തോറും കൂപ്പുകുത്തുകയാണ്. ഇക്കണക്കിന് പോയാല്‍ വൈകാതെ തന്നെ രൂപയുടെ മൂല്യം സെഞ്ച്വറി അടിക്കും. പെട്രോള്‍ വിലയും ദിനം പ്രതി കുതിച്ചുയരുകയാണ്. വൈകാതെ ഇതും നൂറിലെത്തും. അങ്ങനെയാകുമ്പോള്‍ ഇന്ത്യക്കാര്‍ക്ക് ഒരു ഡോളര്‍ നല്‍കി ഒരു ലിറ്റര്‍ പെട്രോള്‍ വാങ്ങാം- നായിഡു പരിഹസിച്ചു.
രാജ്യത്തിന്റെ സാമ്പത്തിക മേഖല ഇപ്പോള്‍ പ്രകടിപ്പിക്കുന്ന വളര്‍ച്ച ഇന്ത്യയുടെ കരുത്തു കൊണ്ടാണ്. അല്ലാതെ എന്‍. ഡി.എ സര്‍ക്കാറിന്റെ മഹത്വം കൊണ്ടല്ല. നോട്ടു നിരോധനം വലിയ പരാജയമായിരുന്നുവെന്നും അതിന്റെ കെടുതികള്‍ രാജ്യത്തെ ജനങ്ങള്‍ ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്നും നായിഡു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. നേരത്തെ നോട്ടു നിരോധനത്തെ പുകഴ്ത്തി രംഗത്തെത്തിയ നേതാവാണ് ചന്ദ്രബാബു നായിഡു. നോട്ടു നിരോധനത്തിനു ശേഷം ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനായി മോദി സര്‍ക്കാര്‍ രൂപീകരിച്ച സമിതിയുടെ അധ്യക്ഷന്‍ കൂടിയായിരുന്നു നായിഡു.
സമ്പദ് വ്യവസ്ഥ തകര്‍ന്നു. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ വന്‍ തിരിച്ചടിയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നേരിട്ടുകൊണ്ടിരിക്കുന്നത്. എന്‍.ഡി.എ സര്‍ക്കാറിനു കീഴില്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച മരവിച്ചുവെന്ന് മാത്രമല്ല, വരും ദിവസങ്ങളില്‍ ഇത് വീണ്ടും കൂപ്പു കുത്തിയേക്കും. എന്‍.ഡി.എ സര്‍ക്കാറിന്റെ തെറ്റായ സാമ്പത്തിക നയങ്ങളാണ് നിലവിലെ ദുസ്ഥിതിക്കു കാരണം. രൂപയുടെ മൂല്യം സംരക്ഷിക്കുന്നതിലും പെട്രോള്‍, ഡീസല്‍ വില നിയന്ത്രിക്കുന്നതിലും മോദി സര്‍ക്കാര്‍ അമ്പേ പരാജയപ്പെട്ടു. ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ പ്രോത്സാഹിപ്പിക്കുന്നതിനായി തന്റെ നേതൃത്വത്തിലുള്ള സമിതി നല്‍കിയ ശിപാര്‍ശകളെല്ലാം മോദി സര്‍ക്കാര്‍ അവഗണിച്ചെന്നും ചന്ദ്രബാബു നായിഡു ആരോപിച്ചു.
ചെലവു രഹിത ഡിജിറ്റല്‍ പണമിടപാടുകളാണ് തന്റെ സമിതി ശിപാര്‍ശ ചെയ്തത്. അങ്ങനെയെങ്കില്‍ ആളുകള്‍ സ്വാഭാവികമായി അതിലേക്ക് ആകര്‍ഷിക്കപ്പെടുമായിരുന്നു. സമ്പദ് വ്യവസ്ഥക്കും അത് മുതല്‍കൂട്ടാകുമായിരുന്നു. എന്നാല്‍ ചെലവേറിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ആണ് മോദി സര്‍ക്കാര്‍ കൊണ്ടുവന്നത്. ജനം ഇതിനെ തള്ളിക്കളഞ്ഞു. തട്ടിപ്പുകാര്‍ പെരുകിയതോടെ ബാങ്കിങ് സംവിധാനത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് വിജയ് മല്യ, നീരവ് മോദി വിഷയങ്ങളെ പരോക്ഷമായി പരാമര്‍ശിച്ച് നായിഡു പറഞ്ഞു.
സാമ്പത്തിക അച്ചടക്കം പാലിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും എന്‍.ഡി.എ സര്‍ക്കാറും പരാജയപ്പെട്ടെന്നും നായിഡു കുറ്റപ്പെടുത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Education

ഫിഷറീസ് സർവകലാശാലയിൽ യു.ജി./പി.ജി./പിഎച്ച്.ഡി പ്രോഗ്രാമിലേക്ക്‌ അപേക്ഷിക്കാം

Published

on

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 2024-2025 അധ്യയനവർഷത്തെ യു.ജി./ പി.ജി./ പി.എച്ച്‌ഡി/പി.ഡി. എഫ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

. സമുദ്രശാസ്ത്രം, ഫിഷറീസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളിലാണ് അവസരം.

. അപേക്ഷ http://admission.kufos.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം (എൻ.ആർ.ഐ. ജി, ക്വാട്ടയിലേക്കും ഓൺലൈനായി അപേക്ഷിക്കണം).

. കോഴ്സു‌കൾ, ഫീസ്, സീറ്റുകളുടെ എണ്ണം തുടങ്ങി വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റ്:
kufos.ac.in

Continue Reading

kerala

പക്ഷിപ്പനി ആശങ്കയില്‍ കര്‍ഷകര്‍, താറാവുകള്‍ക്ക് ഭീക്ഷണി

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും

Published

on

ആലപ്പുഴ: താറാവുകള്‍ക്ക് ഭീക്ഷണിയായി ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശങ്കരായി കര്‍ഷകര്‍. എടത്വ പഞ്ചായത്തിലെ കൊടപ്പുയിലും ചെറുതന പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും. ഈ പ്രദേശത്ത് ഉല്‍പ്പാദിപ്പിക്കുന്ന മുട്ടയും മാംസവും വില്‍പ്പന നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ആക്ഷന്‍ പ്ലാന്‍ പ്രകാരം ജില്ലാ കലക്ട്‌റുടെ യോഗത്തിലാണ് വളര്‍ത്തു പക്ഷികളെ കൊന്നു നശിപ്പിക്കാനുളള നടപടികള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.

പ്രദേശത്ത് ഒരു കര്‍ഷകന് മാത്രം 7500 ഓളം താറാവുകളുണ്ട്. വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കുതിന് നഷ്ടപരിഹാരമായി താറാവൊന്നിന് 200 രൂപ നല്‍കും. താറാവുകള്‍, അവയുടെ മുട്ട, മാംസം എിവയുടെ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

Continue Reading

kerala

കൽപ്പറ്റയിൽ സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published

on

വയനാട് കൽപ്പറ്റയിൽ വാഹനാപകടത്തിൽ മെഡിക്കൽ വിദ്യാർഥിനി മരിച്ചു. മഞ്ചേരി കിഴക്കേതല ഓവുങ്ങൽ അബ്ദുസലാമിന്റെ മകൾ ഫാത്തിമ തസ്‌കിയയാണ്(24) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥിനിയാണ്

കൽപ്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ വെച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം. മെഡിക്കൽ ഹെൽത്ത് ക്ലബ് മീറ്റിംഗിൽ പോയി തിരിച്ചുവരുമ്പോഴാണ് സംഭവം. തസ്‌കിയ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Continue Reading

Trending