Connect with us

Sports

മില്‍ഖക്ക് കണ്ണീര്‍ പ്രണാമം

പാകിസ്താന്റെ വിഖ്യാത താരം അബ്ദുല്‍ ഖാലിക്കായിരുന്നു മില്‍ഖയുടെ ഒന്നാം പ്രതിയോഗി. പാകിസ്താന്‍ എന്നാല്‍ മില്‍ഖക്ക് ഭയാനക ഭൂമിയായിരുന്നു.

Published

on

 കമാല്‍ വരദൂര്‍

കണ്ണീരണിയാതെ മില്‍ഖയെ വായിക്കാന്‍ ആര്‍ക്കുമാവില്ല. കുട്ടിക്കാലത്ത് കണ്ടത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന മാതാപിതാക്കളെ…. സമീപം ചേതനയറ്റ സഹോദരിമാരെ. വര്‍ഗീയ കലാപത്തിന്റെ വറുതീയില്‍ മില്‍ഖയിലെ ബാല്യം ജീവനായാണ് ആദ്യം ഓടിയത്. സഹോദരന്‍ സൈന്യത്തിലേക്ക് വഴികാട്ടിയപ്പോഴും ആ കൗമാരക്കാരന്‍ എപ്പോഴും തിരിഞ്ഞ്‌നോക്കും. ആയുധങ്ങളുമായി ആരെങ്കിലും പിറകിലുണ്ടോ..? ലോകം കീഴടക്കിയ ഓട്ടക്കാരനായിമാറിയിട്ടും ശൈശവത്തിലെ ഉള്‍ഭയം മില്‍ഖയില്‍നിന്നും അകന്നില്ല. റോം ഒളിംപിക്‌സില്‍ 400 മീറ്റര്‍ ഫൈനലില്‍ എന്തായിരുന്നു സംഭവിച്ചത്…? ആദ്യ 200 മീറ്റര്‍ അനായാസം പിന്നിട്ട മില്‍ഖ പിറകിലെ പ്രതിയോഗികളെ ഒന്ന് തിരിഞ്ഞ്‌നോക്കി. ആ നോട്ടത്തിനിടെ മൂന്ന് പേര്‍ മുന്നേ പാഞ്ഞു…. പാകിസ്താന്‍ പ്രസിഡണ്ട് ജനറല്‍ അയ്യൂബ്ബ്ഖാന്‍ മല്‍സരത്തിനായി വിളിച്ചപ്പോള്‍ ഞാനില്ല എന്ന് മില്‍ഖ പറഞ്ഞത് ഭയം കൊണ്ടായിരുന്നു. നെഹ്‌റുവിന്റെ നിര്‍ബന്ധത്തില്‍ പാകിസ്താനില്‍ പോയി പാക് ജനതയുടെ മനം കവര്‍ന്ന് തിരിച്ചുവന്നിട്ടും മില്‍ഖ പിറകിലേക്ക് നോക്കും… ജീവിതമെന്ന മൈതാനത്ത് എന്നുമെപ്പോഴുമുണ്ടായിരുന്ന പ്രിയപ്പെട്ട നിര്‍മല്‍ കോവിഡില്‍ തളര്‍ന്ന് മരണത്തെ പുല്‍കിയപ്പോള്‍ മാത്രം മില്‍ഖ തിരിഞ്ഞ്‌നോക്കിയില്ല, ആ ഓട്ടത്തില്‍ അദ്ദേഹത്തിന് അതിവേഗതയുണ്ടായിരുന്നു. പ്രിയതമക്ക് അരികിലെത്തണം. നിര്‍മല്‍ മരിച്ച് അഞ്ചാം നാള്‍ അദ്ദേഹവും ജീവിത മൈതാനം വിട്ടുവെങ്കില്‍ എങ്ങനെ മില്‍ഖക്ക് വേണ്ടി കണ്ണുകള്‍ തുടയ്ക്കാതിരിക്കും.

ജീവിതം മില്‍ഖക്ക്മുന്നില്‍ എപ്പോഴും വില്ലനായിരുന്നു. പാകിസ്താന്‍ പഞ്ചാബിലെ ഗോവിന്ദപുര എന്ന കൊച്ചു ഗ്രാമത്തില്‍ 1929 ല്‍ ജനിച്ച മില്‍ഖ കുട്ടിക്കാലത്ത് കണ്ടത് വിഭജനത്തിന്റെ ഭീതിത കാഴ്ചകളായിരുന്നു. ഇന്ത്യയും പാകിസ്താനും രണ്ടായപ്പോള്‍ കലാപഭൂമിയില്‍ എല്ലാം അദ്ദേഹത്തിന് നഷ്ടപ്പെട്ടു. കണ്‍മുന്നില്‍ ഉറ്റവര്‍ ചേതനയറ്റ് കിടക്കുമ്പോഴായിരുന്നു ആദ്യമായി അദ്ദേഹം ഓടിയത്; അക്രമികളില്‍നിന്ന് രക്ഷ നേടാന്‍. എത്തിയത് ഡല്‍ഹിയില്‍. ലോക കായിക ചരിത്രം പരിശോധിച്ചാല്‍ സ്വന്തം ജീവന്‌വേണ്ടി ആദ്യമായി ഓടിയ ഒരു അത്‌ലറ്റുണ്ടാവില്ല. ജീവിച്ചിരിപ്പുള്ള ഏക സഹോദരന്റെ നിരന്തരമായ അഭ്യര്‍ത്ഥനയില്‍ ഇന്ത്യന്‍ സൈന്യത്തില്‍ ചേരാന്‍ മൂന്ന് തവണ എഴുത്ത് പരീക്ഷയെഴുതി. മനസ് നിറയെ രക്തത്തില്‍ കുളിച്ച്കിടക്കുന്ന മാതാപിതാക്കളും സഹോദരങ്ങളുമാവുമ്പോള്‍ മില്‍ഖയിലെ കൗമാരത്തിന് പരീക്ഷയില്‍ ഉത്തരങ്ങളുണ്ടായിരുന്നില്ല. നാലാം ശ്രമത്തില്‍ അദ്ദേഹം വിജയിച്ചത് വളര വേഗതയില്‍ ദീര്‍ഘദൂരം ഓടാനാവുന്നു എന്ന യോഗ്യതയിലായിരുന്നു. ജീവിക്കാനായി ഗോവിന്ദപുരയില്‍നിന്നും ഡല്‍ഹിയിലേക്ക് കുതിച്ച ആ പയ്യന് ആരും ഓട്ടം പഠിപ്പിക്കേണ്ടതില്ലല്ലോ… അമേരിക്കയുടെ വിഖ്യാതനായ ഓട്ടക്കാരന്‍ ചാള്‍സ് ജെന്‍കിന്‍സ് ഒരു വേള മില്‍ഖയോട് ചോദിച്ചു, ആരാണ് നിന്റെ പരിശീലകന്‍… അദ്ദേഹത്തിന്റെ ഉത്തരം മൂന്ന് അക്ഷരമായിരുന്നു-ജീവിതം. സൈന്യത്തില്‍ നിന്നും ക്രമാനുഗത പരിശീലനത്തിലൂടെ മില്‍ഖ വളര്‍ന്നു. 1956 ലെ മെല്‍ബണ്‍ ഒളിംപിക്‌സില്‍ അദ്ദേഹം ഇന്ത്യന്‍ കളറണിഞ്ഞു. മെഡലുകളൊന്നും കിട്ടിയില്ല. 1958 ലെ ടോക്കിയോ ഏഷ്യന്‍ ഗെയിംസില്‍ 200 ലും 400 ലും സ്വര്‍ണം നേടിയായിരുന്നു അദ്ദേഹം വാര്‍ത്തകളിലേക്ക് വരുന്നത്.

പാകിസ്താന്റെ വിഖ്യാത താരം അബ്ദുല്‍ ഖാലിക്കായിരുന്നു മില്‍ഖയുടെ ഒന്നാം പ്രതിയോഗി. പാകിസ്താന്‍ എന്നാല്‍ മില്‍ഖക്ക് ഭയാനക ഭൂമിയായിരുന്നു. തന്റെ സര്‍വസ്വവും നഷ്ടമായ ഭൂമി. അതിനാല്‍ ഖാലിക്കാണ് പ്രതിയോഗിയെങ്കില്‍ മില്‍ഖയിലെ പഞ്ചാബീ വീര്യം ശക്തമാവും. ടോക്കിയോ 200 മീറ്ററില്‍ എല്ലാവരും സാധ്യത കല്‍പ്പിച്ചിരുന്നത് ഖാലിക്കിനായിരുന്നെങ്കില്‍ മില്‍ഖ ഫിനിഷ് ചെയ്തത് 21.6 സെക്കന്‍ഡില്‍. ഒരു സെക്കന്‍ഡ് വ്യത്യാസത്തില്‍ ഖാലിക്ക് രണ്ടാമനുമായി. 1958 ല്‍ കാര്‍ഡിഫില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മില്‍ഖ വീരചരിതമായി. നെഹ്‌റുവിന്റെ സഹോദരി വിജയലക്ഷ്മി പണ്ഡിറ്റ് ഉള്‍പ്പെടെ പ്രമുഖരുടെ സാന്നിധ്യത്തില്‍ കോമണ്‍വെല്‍ത്ത് വേദിയില്‍ മില്‍ഖ ഒന്നാമനായപ്പോള്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സില്‍ അതുവരെയില്ലാത്ത കനകശോഭ. ദക്ഷിണാഫ്രിക്കയുടെ മാല്‍ക്കം സ്‌പെന്‍സ്, കാനഡയുടെ ടെറി ടുബാഗോ എന്നീ ഉന്നതന്മാരെ പിറകിലാക്കിയായിരുന്നു ആ ഇതിഹാസ വിജയം. കാലമിപ്പോഴും മില്‍ഖയെ സ്മരിക്കുന്നത് 1960 ലെ റോം ഒളിംപിക്‌സ് വഴിയാണ്. അമേരിക്കയുടെ ജാക് യെര്‍മന്‍, ഒട്ടിസ് ഡേവിസ്, ഐക്യ ജര്‍മനിയുടെ കാള്‍ കഫ്മാന്‍ തുടങ്ങിയവരെല്ലാം അണിനിരന്ന വേദിയില്‍ സെപ്തംബര്‍ 6 ലെ ആ ഫൈനല്‍. (ഇപ്പോള്‍ യൂറോ നടക്കുന്ന അതേ ഒളിംപിക് സ്റ്റേഡിയം) ഇന്ത്യ എന്ന വലിയ രാജ്യം ഉറക്കമില്ലാതെ കാത്തിരുന്ന ആ ഫൈനല്‍. 200 മീറ്റര്‍ വരെ മില്‍ഖ ഒന്നാമന്‍. 250 മീറ്റര്‍ പിന്നിട്ടപ്പോള്‍ അദ്ദേഹം വേഗത കുറച്ചു. ഒന്ന് തിരിഞ്ഞ്‌നോക്കി. അതിനിടെ ഒട്ടിസ് ഡേവിസ് കടന്നുപോയി. അദ്ദേഹം സ്വര്‍ണം നേടിയപ്പോള്‍ കഫ്മാന്‍ രണ്ടാമനായി. ദക്ഷിണാഫ്രിക്കയുടെ മാല്‍ക്കം സ്‌പെന്‍സ് വെങ്കലവും നേടിയപ്പോള്‍ 45.08 സെക്കന്‍ഡില്‍ മില്‍ഖ നാലാമനായി. ഒന്നാമനായ ഒട്ടിസിന്റെ സമയം 45.07 സെക്കന്‍ഡാണെന്നോര്‍ക്കണം.

എന്തിനായിരുന്നു ആ തിരിഞ്ഞു നോട്ടമെന്ന് എപ്പോഴും എല്ലാവരും അദ്ദേഹത്തോട് ചോദിച്ചിരുന്നു, മനസിലെ ഭയം. കുട്ടിക്കാലം നല്‍കിയ വേദന. റോമിന് മുമ്പ് ലാഹോറില്‍ ഇന്ത്യ-പാകിസ്താന്‍ ഗെയിംസ് നടന്നിരുന്നു. നെഹ്‌റു പറക്കുംപക്ഷി എന്ന് വിശേഷിപ്പിച്ച അബ്ദുല്‍ ഖാലിക്കിനോട് മല്‍സരിക്കാന്‍ ക്ഷണിക്കപ്പെട്ട ദിവസം തന്നെ അദ്ദേഹം അത് നിരസിച്ചിരുന്നു. 1954 ലെ മനില ഏഷ്യന്‍ ഗെയിംസിലും 58 ലെ ടോക്കിയോ ഏഷ്യന്‍ ഗെയിംസിലും അതിവേഗക്കാരനായി തെരഞ്ഞടുക്കപ്പെട്ട താരമായിരുന്നു ഖാലിക്ക്. അന്നത്തെ പാകിസ്താന്‍ പ്രസിഡണ്ട് ജനറല്‍ അയ്യൂബ് ഖാന്‍ നേരിട്ട് മില്‍ഖയെ ക്ഷണിച്ചിട്ടും അദ്ദേഹം വഴങ്ങിയിരുന്നില്ല. ഒടുവില്‍ നെഹ്‌റു ഇടപെട്ടു. മില്‍ഖ ലാഹോറില്‍ മല്‍സരിക്കണമെന്ന് പറഞ്ഞു. മനമില്ലാമനസോടെ അദ്ദേഹം ഗോവിന്ദപുര വഴി ലാഹോറിലെത്തി. 200 മീറ്ററില്‍ സാക്ഷാല്‍ ഖാലിക്കിനെ പിറകിലാക്കുമ്പോള്‍ ഗ്യാലറിയില്‍ ജനറല്‍ അയ്യൂബ് ഖാനുമുണ്ടായിരുന്നു. അദ്ദേഹം എഴുന്നേറ്റ്‌നിന്ന് കൈകളടിച്ചു. ലാഹോറിലെ സ്റ്റേഡിയം എഴുന്നേറ്റ് നിന്ന് ഹര്‍ഷാരവം മുഴക്കി. ഖാലിക്ക് മില്‍ഖയുടെ അരികിലെത്തി കെട്ടിപ്പിടിച്ചു. വേദിയിലേക്ക് മില്‍ഖയെ ക്ഷണിച്ച അയ്യൂബ് ഖാന്‍ അന്ന് വിളിച്ചു ഇവന്‍ പറക്കും സിക്ക്…. അതായിരുന്നു എക്കാലത്തും മില്‍ഖയുടെ മനോഹരമായ വിശേഷണം. അതും ഒരു പാകിസ്താന്‍ പ്രസിഡണ്ടിന്റെ സമ്മാനം.

മില്‍ഖയുടെ ജീവചരിത്രമുണ്ട് ദി റേസ് ഓഫ് മൈ ലൈഫ്. ആ പുസ്തകത്തെ അടിസ്ഥാനപ്പെടുത്തി ഓം പ്രകാശ് മെഹ്‌റ സംവിധാനം ചെയ്ത ബാഗ് മില്‍ഖാ ബാഗ് എന്ന ഫര്‍ഹാന്‍ അക്തര്‍ സിനിമയുണ്ട്. 100 കോടി ക്ലബില്‍ ഇടം നേടിയ മില്‍ഖാ ചിത്രം… ഇന്ത്യന്‍ വോളിബോള്‍ താരമായ നിര്‍മല്‍ കൗറും മില്‍ഖയും തമ്മിലുള്ള പ്രണയത്തിന്റെ സുന്ദര ചിത്രം കായിക ലോകത്തിനറിയാം. അദ്ദേഹത്തിന്റെ മകന്‍ ജീവ് ഇന്ത്യന്‍ ഗോള്‍ഫ് താരമായിരുന്നു.

ജീവിതം തേടി ഓടിയ മില്‍ഖയുടെ ജീവിതം അനശ്വര കാവ്യമാണ്… ആര്‍ക്ക് മുന്നിലും തല താഴ്ത്താതെയുള്ള ഓട്ടം. നെഞ്ച് വിരിച്ചുള്ള സംസാരം. ആ സംസാരത്തില്‍ ധാരാളം ശത്രുക്കള്‍. അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്താന്‍ വൈകി. കോവിഡ് നാളുകളില്‍ പോലും ജാഗ്രതയുടെ മുദ്രാവാക്യം മുഴക്കിയ മില്‍ഖക്ക് ഒടുവില്‍ സ്വന്തം പത്‌നിയുടെ ജീവന്‍ തന്നെ വൈറസ് അപഹരിക്കുന്നത് വേദനയോടെ നോക്കിനില്‍ക്കേണ്ടിവന്നു. നിര്‍മല്‍ അകന്ന വേദനയില്‍ മില്‍ഖ തലതാഴ്ത്തി. ശൈശവത്തില്‍ രക്ഷിതാക്കള്‍ കൊല്ലപ്പെട്ട കാഴ്ചയില്‍ ഉച്ചത്തില്‍ നിലവിളിച്ച മില്‍ഖ നിര്‍മലിന്റെ ചേതനയറ്റ ശരീരം നോക്കി വീണ്ടും കരഞ്ഞു. പിന്നെ തല ഉയര്‍ത്തിയില്ല. ശേഷം പ്രിയതമക്ക് അരികിലേക്കുള്ള ഓട്ടമായിരുന്നു. ആ ഓട്ടത്തില്‍ മാത്രം അദ്ദേഹം തിരിഞ്ഞ്‌നോക്കിയില്ല, കാരണം പ്രണയിനിക്ക് അരികിലേക്കുള്ള ഓട്ടത്തില്‍ താന്‍ തനിച്ചാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. മില്‍ഖാ, താങ്കളെ എഴുതുമ്പോള്‍, സ്മരിക്കുമ്പോള്‍ കണ്ണുകള്‍ ഈറനണിയുന്നു.. വിട…

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാന കേരളോൽസവം: ഇരട്ട മെഡൽ നേട്ടവുമായി ഗോകുൽ 

200 മീറ്റർ ഓട്ടത്തിൽ സ്വർണ്ണവും 100 മീറ്ററിൽ വെള്ളിയും നേടിയാണ് നേട്ടം കൈവരിച്ചത്.

Published

on

റഹൂഫ് കൂട്ടിലങ്ങാടി

മലപ്പുറം: തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കേരളോൽസവത്തിൽ ഇരട്ട മെഡൽ നേട്ടവുമായി മലപ്പുറം കൂട്ടിലങ്ങാടി പളളിപ്പുറം സ്വദേശി ഗോകുൽ.

സീനിയർ ആൺകുട്ടികളുടെ 200 മീറ്റർ ഓട്ടത്തിൽ സ്വർണ്ണവും 100 മീറ്ററിൽ വെള്ളിയും നേടിയാണ് ഗോകുൽ ജില്ലക്കഭിമാനമായത്.
കഴിഞ്ഞ നവംബറിൽ നടന്ന മലപ്പുറം ജില്ലാ കേരളോൽസവത്തിൽ 100 മീറ്റർ ഓട്ടത്തിൽ ഏറ്റവും വേഗത കൂടിയ താരമായി ഗോകുൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

മലപ്പുറം കൂട്ടിലങ്ങാടി പള്ളിപ്പുറത്തെ മുണ്ടക്കോട്ടിൽ സജിത്തിൻ്റെയും ബിന്ദുവിൻ്റെയും മകനായ ഗോകുൽ പള്ളിപ്പുറം മുണ്ടക്കോട് ഫാൽക്കൺ ക്ലബ് അംഗവും മഞ്ചേരിയിൽ സ്വകാര്യ ഇ.ടി.ഐയിൽ ഓട്ടോമൊബൈൽ വിദ്യാർത്ഥിയുമാണ്.

Continue Reading

Football

അത്‌ലറ്റികോ മാഡ്രിഡിനെ തകര്‍ത്തെറിഞ്ഞ് ബാഴ്സ

കൂളേഴ്‌സിന്റെ മുന്നേറ്റങ്ങള്‍ക്ക് മുന്നില്‍ ദയനീയമായി തകര്‍ന്നടിഞ്ഞ ഗ്രീസ്മാനെയും സംഘത്തെയും കണ്ടുനില്‍ക്കാനായിരുന്നു അവരുടെ വിധി.

Published

on

അത്‌ലോറ്റക്കായുടെ മൈതാനമായ മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തില്‍ ഇന്നലെ ആരാധകര്‍ക്ക് നിരാശയുടെ രാത്രിയാരുന്നു. കൂളേഴ്‌സിന്റെ മുന്നേറ്റങ്ങള്‍ക്ക് മുന്നില്‍ ദയനീയമായി തകര്‍ന്നടിഞ്ഞ ഗ്രീസ്മാനെയും സംഘത്തെയും കണ്ടുനില്‍ക്കാനായിരുന്നു അവരുടെ വിധി. എതിരില്ലാത്ത 3 ഗോളുകള്‍ക്കാണ് സ്വന്തം തട്ടകത്തില്‍ അത്ലറ്റിക്കോ തകര്‍ന്ന് തരിപ്പണമായത്.

ജാവോ ഫെലിക്സും റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിയും ഫെര്‍മിന്‍ ലോപസുമാണ് ബാഴ്സക്കായി വലകുലുക്കിയത്. രണ്ട് അസിസ്റ്റും ഒരു ഗോളുമായി കളം നിറഞ്ഞ ലെവന്‍ഡോവ്‌സ്‌കിയായിരുന്നു ബാഴ്‌സയുടെ ഹീറോ. ജയത്തോടെ ജിറോണയെ മറികടന്ന് ബാഴ്‌സലോണ ലാലിഗ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി.

മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ മുന്നേറ്റങ്ങളുമായി കളം പിടിച്ചത് അത്ലറ്റിക്കോ മാഡ്രിഡായിരുന്നു. എന്നാല്‍ 38ാം മിനിറ്റില്‍ മുന്‍ ക്ലബ്ബായ അത്‌ലറ്റിക്കോയെ ജാവോ ഫെലിക്സ് ഞെട്ടിച്ചു. മൈതാനത്തിന്റെ ഇടതുവിങ്ങിലൂടെ കുതിച്ചു കയറിയ ലെവന്‍ഡോവ്സ്‌കി നല്‍കിയ പന്തിനെ ഗോള്‍വലയിലേക്ക് തിരിച്ചു വിടേണ്ട പണി മാത്രമായിരുന്നു ഫെലിക്സിന്. സ്‌കോര്‍ 1-0

രണ്ടാം പകുതിയാരംഭിച്ച് രണ്ട് മിനിറ്റ് പിന്നിടും മുമ്പേ ലെവന്‍ഡോവ്സ്‌കിയുടെ ഗോളുമെത്തി. അത്ലറ്റിക്കോ മിഡ്ഫീല്‍ഡര്‍ റോഡ്രിഗോ ഡീ പോളിന്റെ കാലില്‍ നിന്ന് പന്ത് റാഞ്ചി റഫീഞ്ഞ ലെവന്‍ഡോവ്സ്‌കിക്ക് നല്‍കുന്നു. വലതു വിങ്ങിലൂടെ പാഞ്ഞ് പെനാല്‍ട്ടി ബോക്സിലേക്ക് കയറി ലെവന്‍ഡോവ്സ്‌കി ഷോട്ടുതിര്‍ത്തു. ലക്ഷ്യം തെറ്റാതെ പന്ത് വലയിലേക്ക് പതിച്ചു.

രണ്ട് ഗോളിന് പിന്നിലായതോടെ അത്ലറ്റിക്കോ ഗോള്‍ മടക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാരംഭിച്ചു. 52ാം മിനിറ്റില്‍ അത്‌ലറ്റിക്കോ താരങ്ങള്‍ക്ക് ലഭിച്ചൊരു സുവര്‍ണാവസരം ബാഴ്‌സ ഗോള്‍കീപ്പര്‍ ടെര്‍സ്റ്റഗന്റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ നിഷ്പ്രഭമായി.

65ാം മിനിറ്റില്‍ ഫെറാന്‍ ലോപസ് അത്ലറ്റിക്കോയുടെ പെട്ടിയിലെ അവസാന ആണിയടിച്ചു. ഇക്കുറിയും ലെവന്‍ഡോവ്സ്‌കിയാരുന്നു ഗോളിന് വഴിതുറന്നത്. വലതു വിങ്ങില്‍ നിന്ന് പാസ് സ്വീകരിച്ച് ലെവ ഗോള്‍മുഖത്തേക്ക് നീട്ടിയടിച്ച ക്രോസ് മനോഹരമായൊരു ഹെഡ്ഡറിലൂടെ ലോപസ് വലയിലാക്കി.

മത്സരത്തിന്റെ 94ാം മിനിറ്റില്‍ അപകടകരമായൊരു ഫൗളിന് അത്ലറ്റിക്കോ താരം നാഹ്വല്‍ മൊളീന ചുവപ്പ് കാര്‍ഡ് കണ്ട്പുറത്തായി. ആദ്യ പകുതിയില്‍ മാച്ച് ഒഫീഷ്യലുകളോട് കയര്‍ത്തതിന് ബാഴ്സലോണ കോച്ച് ചാവി ഹെര്‍ണാണ്ടസും ചുവപ്പ് കാര്‍ഡ് കണ്ടിരുന്നു.

 

Continue Reading

Football

എഫ് എ കപ്പില്‍ ഇന്ന് യുണൈറ്റഡ്-ലിവര്‍പൂള്‍ പോരാട്ടം

ചെല്‍സിയെ വീഴ്ത്തി കരബാവോ കപ്പ് സ്വന്തമാക്കിയ ലിവര്‍ പ്രീമിയര്‍ ലീഗിലും എഫ് എ കപ്പിലും തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുക്കുന്നത്.

Published

on

എഫ് എ കപ്പില്‍ ഇന്ന് തീപ്പാറും പോരാട്ടം. ക്വാര്‍ട്ടര്‍ ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ശക്തരായ ലിവര്‍പൂളിനെ നേരിടും. ഓള്‍ഡ് ട്രഫോര്‍ഡില്‍ ഇന്ത്യന്‍ സമയം രാത്രി 9 മണിക്കാണ് തീപാറുന്ന മത്സരം.

സ്ഥിരതയാര്‍ന്ന പ്രകടനത്തിന്റെയും മികച്ച ഫോമിന്റെയും ആത്മവിശ്വാസത്തിലാണ് ലിവര്‍പൂള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സ്വന്തം തട്ടകത്തിലെത്തുന്നത്. ചെല്‍സിയെ വീഴ്ത്തി കരബാവോ കപ്പ് സ്വന്തമാക്കിയ ലിവര്‍ പ്രീമിയര്‍ ലീഗിലും എഫ് എ കപ്പിലും തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുക്കുന്നത്.മാക്ക് അലിസ്റ്റര്‍, എന്‍ഡോ, ന്യൂനസ് എന്നിവര്‍ മികച്ച ഫോമിലാണിപ്പോള്‍. സൂപ്പര്‍ താരം മുഹമ്മദ് സലാ കൂടെ ഫിറ്റ്നസ് വീണ്ടടുത്ത് തിരിച്ചെത്തിയതും ലിവര്‍പൂളിന്റെ കരുത്ത് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

മറുവശത്ത് മാറിമറിയുന്ന ഫോമാണ് യുണൈറ്റഡിന്റേത്. സ്ഥിരതയില്ലാത്ത പ്രകടനവും എറിക് ടെന്‍ ഹാഗിന് തലവേദനയാണ്. അതേസമയം റാസ്മസ് ഹോയ്‌ലുണ്ട്, ഹാരി മഗ്വയര്‍, അരോണ്‍ വാന്‍- ബിസാക്ക എന്നീ താരങ്ങള്‍ പരിക്ക് മാറി തിരിച്ചെത്തിയത് യുണൈറ്റഡിന് ആശ്വാസം നല്‍കിയേക്കും.

 

Continue Reading

Trending