Connect with us

News

സംശയകരമായ ക്യാച്ചുകളുടെ കാര്യത്തില്‍ സോഫ്റ്റ് സിഗ്‌നലിലുടെ ഔട്ട് വിധിക്കുന്ന വ്യവസ്ഥക്ക് മാറ്റം

സംശയകരമായ ക്യാച്ചുകളുടെ കാര്യത്തില്‍ ഫീല്‍ഡ് അമ്പയര്‍മാര്‍ സോഫ്റ്റ് സിഗ്‌നലിലുടെ ഔട്ട് വിധിക്കുന്ന വ്യവസ്ഥക്ക് മാറ്റം.

Published

on

ലണ്ടന്‍: സംശയകരമായ ക്യാച്ചുകളുടെ കാര്യത്തില്‍ ഫീല്‍ഡ് അമ്പയര്‍മാര്‍ സോഫ്റ്റ് സിഗ്‌നലിലുടെ ഔട്ട് വിധിക്കുന്ന വ്യവസ്ഥക്ക് മാറ്റം. ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഐ.സി.സിയുടെ പുതിയ ചട്ട പ്രകാരം ഫീല്‍ഡ് അമ്പയര്‍മാര്‍ ക്യാച്ചുകളുടെ കാര്യത്തില്‍ സോഫ്റ്റ് സിഗ്‌നല്‍ നല്‍കേണ്ടതില്ല. നിലവില്‍ സോഫ്റ്റ് സിഗ്‌നല്‍ നല്‍കുന്ന ഫീല്‍ഡ് അമ്പയര്‍മാര്‍ തീരുമാനം സ്ഥിരീകരിക്കാന്‍ ടെലിവിഷന്‍ അമ്പയറുടെ സ്ഥിരീകരണം തേടലാണ്.

എന്നാല്‍ പലപ്പോഴും ഇത്തരം ക്യാച്ചുകളുടെ റിപ്ലേകളില്‍ അവ്യക്തത പ്രകടമാവാറുണ്ട്. അപ്പോള്‍ ടെലിവിഷന്‍ അമ്പയര്‍ വിഷമ വൃത്തത്തിലാവും. ഫീല്‍ഡ് അമ്പയര്‍ക്കാണ് മൈതാന കാര്യത്തില്‍ വ്യക്തമായ കാഴ്ച്ച. അപ്പോള്‍ അവര്‍ക്ക്് തന്നെ തീരുമാനമെടുക്കാമെന്നാണ് സൗരവ് ഗാംഗുലി അധ്യക്ഷനായ ഐ.സി.സി ടെക്നിക്കല്‍ കമ്മിറ്റിയുടെ ശിപാര്‍ശ. സോഫ്റ്റ് സിഗ്‌നല്‍ നല്‍കുന്നതിന് പകരം ഫീല്‍ഡ് അമ്പയര്‍ക്ക് ടെലിവിഷന്‍ അമ്പയറുടെ സഹായം തേടാം.

india

രാജ്യത്തെ പ്രമുഖ പ്രഫഷനല്‍ സ്ഥാപനങ്ങളില്‍ ആര്‍.എസ്.എസ് നുഴഞ്ഞുകയറി നശിപ്പിച്ചു: ജയറാം രമേശ്

Published

on

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ പ്രഫഷനൽ സ്ഥാപനങ്ങളിൽ ആർ‌.എസ്‌.എസ് നുഴഞ്ഞുകയറി നശിപ്പിച്ചതായി കോൺഗ്രസ്. കേന്ദ്ര വിജിലൻസ് കമീഷൻ (സി.വി.സി) അന്വേഷിക്കുന്ന ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിലെ (ഐ.സി.എച്ച്.ആർ) ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് രംഗത്തെത്തിയത്.

‘2014 മേയ് മുതൽ നുഴഞ്ഞുകയറ്റം നടക്കുന്നുണ്ട്. ഐ.സി.എച്ച്.ആർ അതിനൊരു ഉദാഹരണം മാത്രം. സാമ്പത്തിക കുറ്റം ചുമത്തിയാണ് സി.വി.സി അന്വേഷണം. 14 കോടിയുടെ അഴിമതിയാണ് നടന്നത്’ -അദ്ദേഹം ആരോപിച്ചു.

‘അഴിമതിക്ക് പിന്നിൽ അഖിൽ ഭാരതീയ ഇതിഹാസ് സങ്കലൻ യോജന (എ.ബി.ഐ.എസ്.വൈ) എന്ന ആർ‌.എസ്‌.എസ് സംഘടനയാണ്. നുഴഞ്ഞുകയറ്റം നടന്നത് ഐ.സി.എച്ച്.ആറിൽ മാത്രമല്ല. ഉന്നത സർവകലാശാലകൾ ഉൾപ്പെടെ നിരവധി അഭിമാനകരമായ സ്ഥാപനങ്ങൾ അങ്ങേയറ്റം സംശയാസ്പദമായ അക്കാദമിക യോഗ്യതകളുള്ള ആർ.‌എസ്‌.എസ് അനുഭാവികൾ നശിപ്പിക്കുന്നുണ്ട്’ -ജയ്റാം രമേശ് പറഞ്ഞു.

Continue Reading

kerala

‘വി വി പ്രകാശ് അവസാനമായി പുതച്ചത് പാർട്ടി പതാക, എന്നും കോൺഗ്രസ് പാർട്ടിക്കൊപ്പം’; പ്രകാശിൻ്റെ കുടുംബം

Published

on

മലപ്പുറം: എന്നും കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പമായിരിക്കുമെന്ന് അന്തരിച്ച മുന്‍ ഡിസിസി പ്രസിഡന്റും 2021ലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ വി വി പ്രകാശിന്റെ കുടുംബം. വി വി പ്രകാശ് അവസാനമായി പുതച്ചത് പാര്‍ട്ടി പതാകയാണെന്നും പ്രകാശിന്റെ ഭാര്യ സ്മിത പ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചു. ആ പാര്‍ട്ടി തന്നെയായിരിക്കും മരണം വരെയെന്നും കുടുംബം പ്രതികരിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി വി അന്‍വറിന്റെ സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു കുടുംബത്തിന്റെ പ്രതികരണം. വോട്ടഭ്യര്‍ത്ഥിച്ചാണ് അന്‍വര്‍ പ്രകാശിന്റെ വീട്ടിലെത്തിയത്.

 

Continue Reading

kerala

‘ചതി എന്ന പ്രയോഗം ഉപയോഗിക്കാൻ പറ്റുന്നയാൾ മുഖ്യമന്ത്രിയാണ്’: കെ.സി വേണുഗോപാൽ

Published

on

തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് എൽഡിഎഫ്- യുഡിഎഫ് പോരാട്ടമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഇതിനെ വഴി തിരിച്ചു വിടാൻ ആരും ശ്രമിക്കേണ്ടെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

‘ചതി എന്ന പ്രയോഗം ഉപയോഗിക്കാൻ പറ്റുന്നയാൾ മുഖ്യമന്ത്രിയാണ്. മലപ്പുറം ജില്ലക്കെതിരെ ചതിപ്രയോഗം നടത്തി കള്ളക്കടത്തിൻ്റെ കണക്ക് പറഞ്ഞ് മലപ്പുറം ജില്ലയെ സംശയമുനയിൽ നിർത്തിയതും അദേഹമാണ്. മലപ്പുറം ജില്ലയെ ഒറ്റതിരിഞ്ഞ് ആക്രമിച്ചു’. പാണക്കാട് തങ്ങളെയും മുഖ്യമന്ത്രി വെറുതെ വിട്ടില്ലെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് യു ഡി എഫ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദേഹം.

Continue Reading

Trending