Connect with us

crime

സിറ്റി സെെബര്‍ പൊലീസ് ഇടപെടലില്‍ ലഭിച്ചു ഓണ്‍ലൈന്‍, സോഷ്യല്‍ മീഡിയ വഴി നഷ്ടപ്പെട്ടവരുടെ 74,548 രൂപ

പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് 4,73,000 രൂപ നല്‍കി ജോലി ലഭിച്ചില്ലെന്നും പണവും തിരികെ ലഭിച്ചില്ലെന്ന എടക്കാട് സ്വദേശിയുടെ പരാതിയില്‍ 72,468 രുപയാണ് തിരികെ ലഭിച്ചത്

Published

on

കണ്ണൂര്‍: ഓണ്‍ലൈന്‍, സോഷ്യല്‍ മീഡിയ തട്ടിപ്പുമായി ബന്ധപ്പെട്ട പൊലീസ് ഇടപെടലിന് ഫലം കാണുന്നു. വ്യാജ വാഗദാനങ്ങള്‍ നല്‍കി പണം നഷ്ടപ്പെട്ടവര്‍ക്ക് നാഷണല്‍ സെെബര്‍ ക്രെെം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടല്‍ മുഖേന പരാതികളെ തുടര്‍ന്ന് ലഭിച്ചത് 74,548 രൂപ.

കണ്ണൂർ സിറ്റി സൈബര്‍ പൊലീസ് സ്റ്റേഷന്‍ അന്വേഷണം മുഖേനയാണ് നടപടി സ്വീകരിക്കാനായത്. പാന്‍ വിവരം അപ്ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്ബിഐ ബാങ്കില്‍ നിന്നെന്ന വ്യാജേനെ അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെട്ടതിന് പിന്നാലെ ഒടിപി നല്‍കി എടക്കാട് സ്വദേശിനിക്ക് ലഭിച്ചത് 17,041രുപയാണ്. നഷ്ടപ്പെട്ടതില്‍ അന്വേഷണം നടത്തിയപ്പോള്‍ ജാര്‍ക്കണ്ട് ഗിരിധ് എന്ന സ്ഥലത്തെ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ചതായി മനസ്സിലായതോടെ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്.
പാര്‍ട്ടൈം ജോലി നല്‍കാമെന്ന് വാട്സപ്പിലൂടെ വ്യാജ വാഗ്ദാനം നല്‍കി വളപട്ടണം സ്വദേശിയുടെ 1,04,000 തട്ടിയെടുത്ത് പിന്നീട് ജോലിയോ പണമോ നല്‍കാതെ ചതിച്ചെന്ന പരാതിയില്‍ 1,800 രൂപയും തിരികെ ലഭിച്ചു.

പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് 4,73,000 രൂപ നല്‍കി ജോലി ലഭിച്ചില്ലെന്നും പണവും തിരികെ ലഭിച്ചില്ലെന്ന എടക്കാട് സ്വദേശിയുടെ പരാതിയില്‍ 72,468 രുപയാണ് തിരികെ ലഭിച്ചത്.

ദിവസം നല്ലൊരു വരുമാനം വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. പാർട്ട്ടൈമായി ജോലി ചെയ്യാമെന്നും ജോലിയിൽ മുൻപരിചയം ആവശ്യമില്ലെന്നും കാണിച്ച് വരുന്ന പരസ്യങ്ങൾ വിശ്വസിച്ചാണ് നിരവധി പേര്‍ തട്ടിപ്പിനിരയായാകുന്നത്. ഓൺലൈൻ തട്ടിപ്പിൽ ലക്ഷങ്ങൾ വരെ നഷ്ടപ്പെട്ട നിരവധി പരാതികള്‍ ലഭിക്കുന്നുണ്ട്.
ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവ വഴിയാണ് കമ്പനികളുടെ വ്യാജ പരസ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നത്. വാട്ട്സാപ്പ്, ടെലഗ്രാം, ഇൻസ്റ്റഗ്രാം തുടങ്ങിയ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ഇത്തരം സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലർത്ത സൈബർ കുറ്റകൃത്യങ്ങൾ വർധിച്ച് വരുന്ന കാലത്ത് പരിചയമല്ലാത്ത ഫോൺ നമ്പറുകളിൽ നിന്ന് വരുന്ന ഇതു മെസേജുകളോ കമ്പനികളുടെ പരസ്യങ്ങളോ കോളുകളോ ലിങ്കുകളോ ലഭിച്ചാൽ തിരിച്ച് മെസേജ് അയക്കുകയോ അന്വേഷിക്കുകയോ ചെയ്യരുത്.

സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയായാൽ ഉടൻ 1930 എന്ന പൊലീസ് സൈബർ ഹെൽപ്പ്ലൈനിൽ ബന്ധപ്പെടണം. അല്ലെങ്കിൽ www.cybercrime.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ പരാതി റിപ്പോർട്ട് ചെയ്യണം.

crime

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് വയലില്‍ ഉപേക്ഷിച്ച് കടന്ന നാലംഗ സംഘം പിടിയില്‍

ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍

Published

on

പറ്റ്ന: ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍.ഉത്തരാഗണ്ഡിലെ ഹരിദ്വാര്‍ സ്വദേശികളായ ഷേര്‍ സിംഗ ്(55), ആകാശ് സിംഗ് (27), ബ്രിജ്ലാല്‍ സിംഗ് (30), ഷയാമു സിംഗ ്(25) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് കിഷന്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹലീം ചൗക്കിലുള്ള വീട്ടില്‍ നിന്ന് യുവതിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.

യുവതിയെ ഒരു ചോളത്തോട്ടത്തില്‍ എത്തിച്ച് ക്രൂരമായി മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയും സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടില്‍ എത്തിയ യുവതി കുടുംബത്തോട് വിവരം പറയുകയും ഉടന്‍ തെന്നെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പൊലീസ് നടത്തിയ അന്വോഷണത്തില്‍ അരാരിയ ജില്ലയിലെ മഹല്‍ഗാവില്‍ നിന്ന് പ്രതികളെ പിടികൂടുകയും ഐപിസി 363,366,376 ഡി,506,34 വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

 

Continue Reading

crime

ചെന്നൈയില്‍ മലയാളി ദമ്പതികളെ കൊലപ്പെടുത്തി നൂറു പവന്‍ കവര്‍ന്നു

ചെെന്നെയില്‍ മലയാളി ദമ്പതികളെ കൊലപ്പെടുത്തി നൂറു പവന്‍ സ്വര്‍ണം കവര്‍ന്നു

Published

on

ചെന്നൈ:മലയാളി ദമ്പതികളെ കൊലപ്പെടുത്തി നൂറു പവന്‍ സ്വര്‍ണം കവര്‍ന്നു.ഡോക്ട്‌റായ ശിവന്‍ നായറും ഭാര്യ പ്രസന്നകുമാരിയുമാണ് മോഷ്ടാക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.രോഗികളെന്ന വ്യാജേന വീട്ടില്‍ പ്രവേശിച്ച ശേഷമാണ് മോഷ്ടാക്കള്‍ ആക്രമണം നടത്തിയത്.വീട്ടില്‍ നിന്ന് അസാധാരണ ബഹളം കേട്ടതിനെ തുടര്‍ന്ന് അയല്‍ക്കാരാണ് പൊലീസില്‍ അറിയിച്ചത്.

പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും ഇരുവരെയും ആക്രമിച്ച് സ്വര്‍ണവുമായി മോഷ്ടാക്കള്‍ രക്ഷപ്പെട്ടിരുന്നു.സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വോഷണം ആരംഭിച്ചു.

 

Continue Reading

crime

സുഹൃത്തുക്കളുമായി വീഡിയോകോൾ പതിവ്; ഭാര്യയുടെ കൈവെട്ടി ഭർത്താവ്

ഒരു സുഹൃത്തുമായി വീഡിയോകോളിൽ സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു ആക്രമണം

Published

on

ചെന്നൈ: ഭാര്യ കൂടുതൽ സമയം സുഹൃത്തുക്കളുമായി വിഡിയോകോളിൽ സംസാരിക്കുന്നുവെന്ന് ആരോപിച്ച് ഭർത്താവ് ഭാര്യയുടെ കൈ വെട്ടി. വെല്ലൂരിൽ നെയ്ത്തു തൊഴിലാളി ശേഖറാണ് (41) ഭാര്യ രേവതിയുടെ കൈ അരിവാൾ ഉപയോഗിച്ച് വെട്ടിയത്.

ഒരു സുഹൃത്തുമായി വീഡിയോകോളിൽ സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു ആക്രമണം. ഭാര്യയുടെ വലതുകൈയ്ക്കാണ് ഇയാൾ വെട്ടിയത്. നിലവിളി കേട്ടെത്തിയ അയൽവാസികൾ രേവതിയെ ആശുപത്രിയിലെത്തിച്ചു. ആദ്യം ഗുഡിയാത്തം ആശുപത്രിയിൽ പ്രവേശിപ്പിച്ച രേവതിയെ പിന്നീട് വെല്ലൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവ ശേഷം ഗുഡിയാത്തം പൊലീസ് സ്റ്റേഷനിൽ ശേഖർ കീഴടങ്ങി. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും ഇയാളുമായാണ് സ്ഥിരമായി വിഡിയോകോളിൽ സംസാരിച്ചിരുന്നതെന്നും ശേഖർ സംശയിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

Continue Reading

Trending