Video Stories
സിവില്‍ സര്‍വീസ്: ആശങ്കയും അതിജീവനവും

എം. മുഹമ്മദ് മുസ്തഫ
കേരളത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതിയില്‍ സംസ്ഥാന ജീവനക്കാര്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് കേരളം മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന കാലം മുതല്‍ ജീവനക്കാരുടെ സാന്നിധ്യവും സംഭാവനയും ചര്‍ച്ച ചെയ്യപ്പെട്ടതാണ്. മലബാറിന്റെ ഉദ്യോഗപര്‍വത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ റവന്യൂ, കോടതി ഉദ്യോഗസ്ഥരെ നിയോഗിച്ച് ജനങ്ങളെ പരമാവധി ദ്രോഹിച്ചതിന്റെ ചിത്രങ്ങള്‍ കാണാന്‍ കഴിയും. നികുതി പിരിവിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പീഡനങ്ങള്‍ ചരിത്രത്തില്‍ കാണാം. തിരുവിതാംകൂറിലും കൊച്ചിയിലും ബ്രിട്ടീഷുകാരെ തൃപ്തിപ്പെടുത്തുന്നതിനാണ് ശ്രമിച്ചിരുന്നത്. അതുകൊണ്ടുതന്നെ സാധാരണക്കാരായ ആളുകള്‍ക്ക് സര്‍ക്കാറില്‍ നിന്ന് നീതി ലഭിക്കാത്ത അവസ്ഥ വന്നു. വില്ലേജ് അധികാരി ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ സാധാരണക്കാര്‍ക്ക് പേടിസ്വപ്‌നമായി മാറുകയും ചെയ്തു. സ്വാതന്ത്ര്യത്തിനുശേഷം കാര്യങ്ങളില്‍ മെല്ലെ മെല്ലെ മാറ്റം വന്നു. 1957ല്‍ ഐക്യകേരളം രൂപം കൊണ്ടതിനുശേഷം കേന്ദ്രാവിഷ്‌കൃത പഞ്ചവത്സര പദ്ധതികള്‍ നടപ്പാക്കുന്നതിന് സംസ്ഥാനത്തുടനീളം പുതിയ ഓഫീസുകള്‍ സ്ഥാപിക്കുകയും അതുവഴി ജീവനക്കാരും ജനങ്ങളും നേരിട്ട് ഇടപഴകേണ്ട അവസരങ്ങള്‍ വര്‍ധിക്കുകയും ചെയ്തു. പഞ്ചവത്സര പദ്ധതികളൊക്കെ സമയബന്ധിതമായി നടപ്പാക്കാന്‍ കഴിഞ്ഞത് വിവിധ തട്ടുകളിലുള്ള ജീവനക്കാരുടെ നിസ്വാര്‍ത്ഥവും ആത്മാര്‍ത്ഥവുമായ പ്രവര്‍ത്തനം കൊണ്ടായിരുന്നു എന്ന് എടുത്തുപറയേണ്ടതാണ്. ഇക്കാര്യം എല്ലാ സര്‍ക്കാറുകളും അംഗീകരിക്കുന്ന വസ്തുതയാണ്. ജീവനക്കാരെ വിശ്വാസത്തിലെടുത്തുകൊണ്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിരുന്നത്. അതുകൊണ്ടുതന്നെ ജീവനക്കാര്‍ക്ക് ആശങ്കപ്പെടേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല.
എന്നാല്‍ രണ്ടായിരത്തിനുശേഷം കാര്യങ്ങള്‍ മാറിമറിഞ്ഞു. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ വായ്പ നേടിയെടുക്കുന്നതിന് വിദേശ ഏജന്‍സികളുടെ പല നിബന്ധനകളും പാലിക്കുന്നതിന് സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ഓരോ പദ്ധതിയും നടപ്പാക്കുന്നതിന് കരാര്‍ ജീവനക്കാരെ നിയോഗിക്കുക എന്നതാണ് ഇതിലെ ഏറ്റവും പ്രധാന വ്യവസ്ഥ. നിലവിലുള്ള ജീവനക്കാരെ പദ്ധതി പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുകയും ക്രമേണ മുഴുവന്‍ ജോലികളും കരാറുകാരെ ഏല്‍പിക്കുകയും ചെയ്യുന്ന അവസ്ഥയാണ് വരാന്‍ പോകുന്നത്. സ്വദേശത്തെയും വിദേശത്തെയും കുത്തകകള്‍ ഇതിനായി കിണഞ്ഞു പരിശ്രമിക്കുകയാണ്.
ദേശീയ തലത്തില്‍ സര്‍ക്കാറില്‍ നിന്ന് ലഭിക്കേണ്ട പല സേവനങ്ങളും സ്വകാര്യ ഏജന്‍സികളെ ഏല്‍പിക്കുകയാണ്. പാസ്‌പോര്‍ട്ട് സംബന്ധമായ സേവനങ്ങള്‍ സ്വകാര്യ മേഖലയില്‍ എത്തിക്കഴിഞ്ഞു. റെയില്‍വെ സ്‌റ്റേഷനുകളുടെ സ്വകാര്യവത്കരണം പരോക്ഷമായി തുടങ്ങി. ഇതോടെ ഇതുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് സാധാരണജനങ്ങള്‍ കണക്കിലധികം പണം ചെലവഴിക്കേണ്ട അവസ്ഥയാണ് ഉണ്ടാകാന്‍ പോകുന്നത്.
ജനങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കും എന്ന പ്രചാരണം ഒരു വശത്തും അവരെ അമിതമായ ചൂഷണം ചെയ്യുക എന്ന യാഥാര്‍ത്ഥ്യം മറുവശത്തും നടക്കുകയാണ്. ജനങ്ങള്‍ക്ക് ഇതുവരെ സൗജന്യമായി ലഭിച്ചിരുന്ന സേവനങ്ങള്‍ സ്വകാര്യ ഏജന്‍സികള്‍ വഴിയാക്കുമ്പോള്‍ സൗജന്യം നഷ്ടമാവുന്നു. ആധുനികവത്കരണത്തിന്റെയും പേപ്പര്‍ലെസ് ഓഫീസിന്റെയും മറ്റും പേരില്‍ തസ്തികകള്‍ വെട്ടികുറക്കാനുള്ള നീക്കം ശക്തമാണ്. ഐ.ടി മേഖലയിലും മറ്റും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്ന പ്രവണത തുടങ്ങിയിട്ടുണ്ട്. ഇതിനു നേരെ കണ്ണടക്കാന്‍ നമുക്ക് പറ്റില്ല.
സര്‍ക്കാര്‍ ജീവനക്കാര്‍ ഗവണ്‍മെന്റ് പദ്ധതികള്‍ നടപ്പാക്കാന്‍ ബദ്ധശ്രദ്ധരാണ്. എന്നാല്‍, ഇവരെ പൊതു ഖജനാവിലെ പണം കാലിയാക്കുന്ന വെള്ളാനകളായി ചിത്രീകരിക്കുന്ന പ്രവണത ഇവിടെയുണ്ട്. ഇക്കാര്യത്തില്‍ അപവാദങ്ങള്‍ ഉണ്ടാവാം. എന്നാല്‍ മുഴുവന്‍ ജീവനക്കാരെയും വെള്ളാനകളായി കാണുന്നത് ശരിയല്ല. ഇത്തരം പ്രചാരണങ്ങളുടെ പിന്നില്‍ സ്വകാര്യ കുത്തകകളാണുള്ളതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പദ്ധതികളുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ കൃത്യമായും കാര്യക്ഷമമായും എത്തിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പകരമായി കരാര്‍ ജീവനക്കാരെ കാണാനാവില്ല. സ്വകാര്യ കുത്തകകളുടെ നീരാളിപിടിത്തത്തില്‍ നിന്ന് നാടിനെയും ജനങ്ങളെയും രക്ഷിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ പൊതുജനങ്ങളും ജീവനക്കാരും ഒന്നിച്ച് പോരാടേണ്ടതുണ്ട്. അസ്തിത്വം ചോദ്യം ചെയ്യപ്പെടുന്ന സന്ദിഗ്ധ ഘട്ടത്തിലൂടെയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ കടന്നുപോകുന്നത്. അതിനെ അതിജീവിക്കാന്‍ സജ്ജരാവുക എന്ന സന്ദേശമാണ് സ്‌റ്റേറ്റ് എംപ്ലോയീസ് യൂണിയന്റെ ആലപ്പുഴയില്‍ ആരംഭിച്ച സംസ്ഥാന സമ്മേളനം നല്‍കുന്നത്. മൂന്നു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം ജീവനക്കാരുടെ മുഴുവന്‍ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യും. ഇതിനായി ഭരണ-പ്രതിപക്ഷ അനുകൂല സര്‍വീസ് സംഘടനകളുടെ കൂട്ടായ്മ രൂപപ്പെടേണ്ടതുണ്ട്.
(സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)
Celebrity
‘പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്, ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്’: വേടന്‍
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.
film
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്
കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.
ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.
അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.
Video Stories
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി
ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.
ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
-
kerala3 days ago
പടിയൂര്‍ ഇരട്ടക്കൊലപാതകം; പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി
-
india2 days ago
അഹമ്മദാബാദില്‍ വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു
-
gulf3 days ago
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
-
india2 days ago
അഹമ്മദാബാദിലെ വിമാനദുരന്തം; ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
-
GULF3 days ago
ഒമാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ഈദ് സ്നേഹ സംഗമം ഇന്ന്
-
kerala3 days ago
48 മണിക്കൂറിനകം എണ്ണച്ചോര്‍ച്ച നീക്കണം; എംഎസ്എസി കപ്പല്‍ കമ്പനിക്ക് കേന്ദ്രത്തിന്റെ അന്ത്യശാസനം
-
india3 days ago
അഹമ്മദാബാദില്‍ യാത്രാവിമാനം തകര്‍ന്നുവീണു
-
india3 days ago
അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണു, വിമാനത്തില്‍ 242 യാത്രക്കാര്‍