Connect with us

Video Stories

സിവില്‍ സര്‍വീസ്: ആശങ്കയും അതിജീവനവും

Published

on

എം. മുഹമ്മദ് മുസ്തഫ

കേരളത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതിയില്‍ സംസ്ഥാന ജീവനക്കാര്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് കേരളം മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന കാലം മുതല്‍ ജീവനക്കാരുടെ സാന്നിധ്യവും സംഭാവനയും ചര്‍ച്ച ചെയ്യപ്പെട്ടതാണ്. മലബാറിന്റെ ഉദ്യോഗപര്‍വത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ റവന്യൂ, കോടതി ഉദ്യോഗസ്ഥരെ നിയോഗിച്ച് ജനങ്ങളെ പരമാവധി ദ്രോഹിച്ചതിന്റെ ചിത്രങ്ങള്‍ കാണാന്‍ കഴിയും. നികുതി പിരിവിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പീഡനങ്ങള്‍ ചരിത്രത്തില്‍ കാണാം. തിരുവിതാംകൂറിലും കൊച്ചിയിലും ബ്രിട്ടീഷുകാരെ തൃപ്തിപ്പെടുത്തുന്നതിനാണ് ശ്രമിച്ചിരുന്നത്. അതുകൊണ്ടുതന്നെ സാധാരണക്കാരായ ആളുകള്‍ക്ക് സര്‍ക്കാറില്‍ നിന്ന് നീതി ലഭിക്കാത്ത അവസ്ഥ വന്നു. വില്ലേജ് അധികാരി ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ സാധാരണക്കാര്‍ക്ക് പേടിസ്വപ്‌നമായി മാറുകയും ചെയ്തു. സ്വാതന്ത്ര്യത്തിനുശേഷം കാര്യങ്ങളില്‍ മെല്ലെ മെല്ലെ മാറ്റം വന്നു. 1957ല്‍ ഐക്യകേരളം രൂപം കൊണ്ടതിനുശേഷം കേന്ദ്രാവിഷ്‌കൃത പഞ്ചവത്സര പദ്ധതികള്‍ നടപ്പാക്കുന്നതിന് സംസ്ഥാനത്തുടനീളം പുതിയ ഓഫീസുകള്‍ സ്ഥാപിക്കുകയും അതുവഴി ജീവനക്കാരും ജനങ്ങളും നേരിട്ട് ഇടപഴകേണ്ട അവസരങ്ങള്‍ വര്‍ധിക്കുകയും ചെയ്തു. പഞ്ചവത്സര പദ്ധതികളൊക്കെ സമയബന്ധിതമായി നടപ്പാക്കാന്‍ കഴിഞ്ഞത് വിവിധ തട്ടുകളിലുള്ള ജീവനക്കാരുടെ നിസ്വാര്‍ത്ഥവും ആത്മാര്‍ത്ഥവുമായ പ്രവര്‍ത്തനം കൊണ്ടായിരുന്നു എന്ന് എടുത്തുപറയേണ്ടതാണ്. ഇക്കാര്യം എല്ലാ സര്‍ക്കാറുകളും അംഗീകരിക്കുന്ന വസ്തുതയാണ്. ജീവനക്കാരെ വിശ്വാസത്തിലെടുത്തുകൊണ്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിരുന്നത്. അതുകൊണ്ടുതന്നെ ജീവനക്കാര്‍ക്ക് ആശങ്കപ്പെടേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല.
എന്നാല്‍ രണ്ടായിരത്തിനുശേഷം കാര്യങ്ങള്‍ മാറിമറിഞ്ഞു. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ വായ്പ നേടിയെടുക്കുന്നതിന് വിദേശ ഏജന്‍സികളുടെ പല നിബന്ധനകളും പാലിക്കുന്നതിന് സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ഓരോ പദ്ധതിയും നടപ്പാക്കുന്നതിന് കരാര്‍ ജീവനക്കാരെ നിയോഗിക്കുക എന്നതാണ് ഇതിലെ ഏറ്റവും പ്രധാന വ്യവസ്ഥ. നിലവിലുള്ള ജീവനക്കാരെ പദ്ധതി പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുകയും ക്രമേണ മുഴുവന്‍ ജോലികളും കരാറുകാരെ ഏല്‍പിക്കുകയും ചെയ്യുന്ന അവസ്ഥയാണ് വരാന്‍ പോകുന്നത്. സ്വദേശത്തെയും വിദേശത്തെയും കുത്തകകള്‍ ഇതിനായി കിണഞ്ഞു പരിശ്രമിക്കുകയാണ്.
ദേശീയ തലത്തില്‍ സര്‍ക്കാറില്‍ നിന്ന് ലഭിക്കേണ്ട പല സേവനങ്ങളും സ്വകാര്യ ഏജന്‍സികളെ ഏല്‍പിക്കുകയാണ്. പാസ്‌പോര്‍ട്ട് സംബന്ധമായ സേവനങ്ങള്‍ സ്വകാര്യ മേഖലയില്‍ എത്തിക്കഴിഞ്ഞു. റെയില്‍വെ സ്‌റ്റേഷനുകളുടെ സ്വകാര്യവത്കരണം പരോക്ഷമായി തുടങ്ങി. ഇതോടെ ഇതുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് സാധാരണജനങ്ങള്‍ കണക്കിലധികം പണം ചെലവഴിക്കേണ്ട അവസ്ഥയാണ് ഉണ്ടാകാന്‍ പോകുന്നത്.
ജനങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കും എന്ന പ്രചാരണം ഒരു വശത്തും അവരെ അമിതമായ ചൂഷണം ചെയ്യുക എന്ന യാഥാര്‍ത്ഥ്യം മറുവശത്തും നടക്കുകയാണ്. ജനങ്ങള്‍ക്ക് ഇതുവരെ സൗജന്യമായി ലഭിച്ചിരുന്ന സേവനങ്ങള്‍ സ്വകാര്യ ഏജന്‍സികള്‍ വഴിയാക്കുമ്പോള്‍ സൗജന്യം നഷ്ടമാവുന്നു. ആധുനികവത്കരണത്തിന്റെയും പേപ്പര്‍ലെസ് ഓഫീസിന്റെയും മറ്റും പേരില്‍ തസ്തികകള്‍ വെട്ടികുറക്കാനുള്ള നീക്കം ശക്തമാണ്. ഐ.ടി മേഖലയിലും മറ്റും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്ന പ്രവണത തുടങ്ങിയിട്ടുണ്ട്. ഇതിനു നേരെ കണ്ണടക്കാന്‍ നമുക്ക് പറ്റില്ല.
സര്‍ക്കാര്‍ ജീവനക്കാര്‍ ഗവണ്‍മെന്റ് പദ്ധതികള്‍ നടപ്പാക്കാന്‍ ബദ്ധശ്രദ്ധരാണ്. എന്നാല്‍, ഇവരെ പൊതു ഖജനാവിലെ പണം കാലിയാക്കുന്ന വെള്ളാനകളായി ചിത്രീകരിക്കുന്ന പ്രവണത ഇവിടെയുണ്ട്. ഇക്കാര്യത്തില്‍ അപവാദങ്ങള്‍ ഉണ്ടാവാം. എന്നാല്‍ മുഴുവന്‍ ജീവനക്കാരെയും വെള്ളാനകളായി കാണുന്നത് ശരിയല്ല. ഇത്തരം പ്രചാരണങ്ങളുടെ പിന്നില്‍ സ്വകാര്യ കുത്തകകളാണുള്ളതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പദ്ധതികളുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ കൃത്യമായും കാര്യക്ഷമമായും എത്തിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പകരമായി കരാര്‍ ജീവനക്കാരെ കാണാനാവില്ല. സ്വകാര്യ കുത്തകകളുടെ നീരാളിപിടിത്തത്തില്‍ നിന്ന് നാടിനെയും ജനങ്ങളെയും രക്ഷിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ പൊതുജനങ്ങളും ജീവനക്കാരും ഒന്നിച്ച് പോരാടേണ്ടതുണ്ട്. അസ്തിത്വം ചോദ്യം ചെയ്യപ്പെടുന്ന സന്ദിഗ്ധ ഘട്ടത്തിലൂടെയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ കടന്നുപോകുന്നത്. അതിനെ അതിജീവിക്കാന്‍ സജ്ജരാവുക എന്ന സന്ദേശമാണ് സ്‌റ്റേറ്റ് എംപ്ലോയീസ് യൂണിയന്റെ ആലപ്പുഴയില്‍ ആരംഭിച്ച സംസ്ഥാന സമ്മേളനം നല്‍കുന്നത്. മൂന്നു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം ജീവനക്കാരുടെ മുഴുവന്‍ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യും. ഇതിനായി ഭരണ-പ്രതിപക്ഷ അനുകൂല സര്‍വീസ് സംഘടനകളുടെ കൂട്ടായ്മ രൂപപ്പെടേണ്ടതുണ്ട്.
(സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

വയനാട്, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ അവധി.

Published

on

കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ അവധി. നാളെ 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വയനാട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും. കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

Continue Reading

Video Stories

രാജ്യത്തെ നശിപ്പിച്ച ഒന്നാംപ്രതി നെഹ്‌റു എന്ന മുസല്‍മാനാണ്; വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി ബിജെപി നേതാവ് പി.സി ജോര്‍ജ്

മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്‌ലിം സമൂഹം വളര്‍ത്തിക്കൊണ്ടുവരുന്നതായും പി.സി ജോര്‍ജ് വര്‍ഗീയ പ്രസ്താവന നടത്തി.

Published

on

വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി ബിജെപി നേതാവ് പി.സി ജോര്‍ജ്. രാജ്യത്തെ നശിപ്പിച്ച ഒന്നാംപ്രതി നെഹ്‌റു എന്ന മുസല്‍മാനാണ്. ദൈവവിശ്വാസമില്ല എന്ന് പറഞ്ഞു നടന്നിരുന്ന നെഹ്‌റു വീട്ടിനകത്ത് അഞ്ചു നേരം നമസ്‌കരിച്ചിരുന്നെന്നും പി.സി ജോര്‍ജ് പറഞ്ഞു. മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്‌ലിം സമൂഹം വളര്‍ത്തിക്കൊണ്ടുവരുന്നതായും പി.സി ജോര്‍ജ് വര്‍ഗീയ പ്രസ്താവന നടത്തി.

ഭാരതത്തോട് സ്‌നേഹമില്ലാത്ത ഒരുത്തനും ഇവിടെ ജീവിക്കുന്നത് ശരിയല്ല. ക്രിക്കറ്റ് മാച്ചില്‍ പാകിസ്താന്റെ വിക്കറ്റ് പോകുമ്പോള്‍ ചിലര്‍ അല്ലാഹു അക്ബര്‍ എന്ന് വിളിക്കുന്നു. ഇതിന്റെ പേരില്‍ പിണറായി ഒരു കേസ് കൂടിയെടുത്താലും തനിക്ക് പ്രശ്‌നമില്ല. ബാക്കി കോടതിയില്‍ തീര്‍ത്തോളാമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

‘അടിയന്തരാവസ്ഥക്ക് ആരംഭം കുറിച്ചത് നെഹ്‌റുവാണ്. നെഹ്‌റു ഭരണഘടന ഭേദഗതിയിലൂടെ രാജ്യത്തെ തകര്‍ത്തു. ആദ്യ ഭരണഘടനാ ഭേദഗതിയിലൂടെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കി. അതിന്റെ തുടര്‍ച്ചയാണ് ഇന്ധിരാ ഗാന്ധി ചെയ്തത്. ഇന്ത്യ എന്ന പേര് തിരുത്തേണ്ട സമയമായി. അത് സായിപ്പ് ഇട്ട പേരാണ്. അതും ചുമന്നു നടന്നാല്‍ ഒരു കാര്യവുമില്ല. ഋശീശ്വരന്മാരുടെമാരുടെ പൈതൃകം പേറുന്ന നാടാണ് നമ്മുടേത്. പേരിലും അത് ഉള്‍കൊള്ളാന്‍ തയ്യാറാകണം.’ പി.സി ജോര്‍ജ് പറഞ്ഞു.

എച്ച്ആര്‍ഡിഎസിന്റെ നേതൃത്വത്തില്‍ ഇടുക്കിയില്‍ സംഘടിപ്പിച്ച അടിയന്തരാവസ്ഥ അനുസ്മരണ പരിപാടിയിലാണ് പി.സി ജോര്‍ജിന്റെ വിജിത്രവാദങ്ങള്‍ ഉന്നയിച്ചത്.

Continue Reading

GULF

മാസങ്ങളായി ശമ്പളം നല്‍കിയില്ല, ആശുപത്രി ഉപകരണങ്ങള്‍ ലേലം ചെയ്യാം; ഉത്തരവിട്ട് കോടതി

ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് ദുബൈ കോടതി വിധി പറഞ്ഞത്.

Published

on

ദുബൈ : മാസങ്ങളായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതില്‍ ആശുപത്രി ഉപകരണങ്ങള്‍ ലേലത്തില്‍ വില്‍ക്കണമെന്ന് ഉത്തരവിറക്കി ദുബൈ കോടതി.

ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് ദുബൈ കോടതി വിധി പറഞ്ഞത്. 3.07 ദശലക്ഷം ദിര്‍ഹമാണ് ശമ്പളമായി ജീവനക്കാര്‍ക്ക് നല്‍കാനുള്ളത്.

ശമ്പളം നല്‍കുന്നതില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് കോടതിക്കു ബോധ്യപ്പെട്ടതോടെ ആശുപത്രിയിലെ ഉപകരണങ്ങള്‍ ലേലം ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.

ജൂലൈ 8ന് റാസ് അല്‍ ഖോര്‍ പരിസരത്ത് വൈകിട്ട് അഞ്ച് മണിക്ക് ലേലം നടത്താനാണ് തീരുമാനം. നേരത്തെ ആശുപത്രി ഉപകരണങ്ങള്‍ കണ്ടു കെട്ടാന്‍ കോടതി ഉത്തരവിട്ടിരുന്നു.

എക്‌സ്-റേ മെഷീനുകള്‍, ഓട്ടോമേറ്റഡ് അനലൈസറുകള്‍, ബ്രോങ്കോസ്‌കോപ്പി ഉപകരണങ്ങള്‍, രോഗി കിടക്കകള്‍, ഇന്‍ഫ്യൂഷന്‍ പമ്പുകള്‍ എന്നിവയുള്‍പ്പെടെ മുഴുവന്‍ ഉപകരണങ്ങളും ലേലത്തിലൂടെ വില്‍ക്കും.

അതേസമയം ലേലത്തില്‍ എതിര്‍പ്പുള്ളവര്‍ക്ക് ലേലം നടക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് വരെ അനുബന്ധ രേഖകള്‍ സമര്‍പ്പിക്കാമെന്നും കോടതി അറിയിച്ചു.

Continue Reading

Trending