More
ഇ.അഹമ്മദ് സ്മരണയില്‍ കണ്ണൂരില്‍ മാതൃകാ ഐക്യരാഷ്ട്ര സമ്മേളനം

കണ്ണൂര്‍: സമര്‍പ്പിത ജീവിതം കൊണ്ട് സമൂഹത്തിനും രാഷ്ട്രത്തിനും അളവറ്റ സംഭാവനകള്‍ നല്‍കിയ മികച്ച പാര്‍ലമെന്റേറിയന്‍ ഇ.അഹമ്മദിന്റെ സ്മരണയില്‍ കണ്ണൂരില്‍ ഐക്യരാഷ്ട്ര സഭയുടെ മാതൃകാ സമ്മേളനം സംഘടിപ്പിക്കുന്നു. നാളെയും മറ്റെന്നാളും സിറ്റി ഹംദര്‍ദ് സര്‍വകലാശാല അങ്കണത്തിലാണ് സമ്മേളനം.
പി.എം ഫൗണ്ടേഷന്‍ ആതിഥ്യമരുളുന്ന സമ്മേളനത്തില്‍ രാജ്യാന്തര പ്രശസ്തമായ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ഐക്യരാഷ്ട്ര സഭ മോണ്ടിസറി മാതൃകാ സമ്മേളനത്തിന്റെ ഗുഡ്്‌വില്‍ അംബാസിഡര്‍ മലേഖ അരിവാല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനത്തോടനുബന്ധിച്ച് കേന്ദ്ര വിദേശകാര്യ സഹ മന്ത്രിയായിരുന്ന ഇ.അഹമ്മദ് ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് നടത്തിയ പ്രസംഗ സമാഹാരം ‘ഇന്ത്യയുടെ ശബ്ദം ഐക്യരാഷ്ട്ര സഭയില്‍’ പുസ്തകത്തിന്റെ പ്രകാശനവും അനുസ്മരണ പ്രസംഗവും നടക്കും. ഹംദര്‍ദ് സര്‍വകലാശാല, ഏഴിമല നേവല്‍ അക്കാദമി എന്നിവ ചേര്‍ന്ന് ഒരുക്കുന്ന പ്രദര്‍ശനവും ഇ.അഹമ്മദ് ജീവിതയാത്ര പ്രദര്‍ശനവും ഉണ്ടാകും.
വിദ്യാര്‍ത്ഥികളില്‍ അന്തര്‍ദേശീയ വിവരങ്ങള്‍ ഉള്‍കാഴ്ചയോടെ അവതരിപ്പിക്കാന്‍ സാഹചര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഐക്യരാഷ്ട്ര സഭ മാതൃകാ സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് ഹംദര്‍ദ് സര്‍വകലാശാല ഡയറക്ടര്‍ ഡോ.ടി.പി മമ്മൂട്ടിയും കോ-ഓര്‍ഡിനേറ്റര്‍ നൗഷാദ് പൂതപ്പാറയും പറഞ്ഞു. രാജ്യാന്തര വിഷയങ്ങള്‍ ലോക നിലവാരത്തോടെ സ്വതന്ത്രവും ശക്തവുമായി അവതരിപ്പിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുമെന്നും ഇരുവരും പറഞ്ഞു. ഇംഗ്ലീഷ്, മലയാള ഭാഷകളില്‍ വിഷയാവതരണമുണ്ടാകും. ഒമാനിലെ അല്‍ഗുബ്ര ഇന്ത്യന്‍ സ്‌കൂളാണ് പ്രധാന സംരംഭകര്‍.
വിവിധ വിദ്യാലയങ്ങളില്‍ നിന്നെത്തുന്ന പ്രതിനിധികള്‍ ലോക സമാധാനം, പരിസ്ഥിതി, സമ്പദ് വ്യവസ്ഥ, ആരോഗ്യം, മനുഷ്യാവകാശം, വിവര സാങ്കേതിക വിദ്യ, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നീ വിഷയങ്ങളില്‍ അഭിസംബോധന ചെയ്യും. പ്രമുഖ നയതന്ത്ര വിദഗധരുമായും മഹത് വ്യക്തിത്വങ്ങളുമായും വിദ്യാര്‍ത്ഥികള്‍ സംവാദം നടത്തും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. എം.എല്‍.എമാരായ കെ.എം ഷാജി, കെ.സി ജോസഫ്, വിദേശകാര്യ സെക്രട്ടറി അനില്‍ വാധ്വ, കേരള റോഡ്‌സ് ആന്റ് ബ്രിഡ്ജസ് വികസന കോര്‍പ്പറേഷന്‍ എം.ഡി പി.എം മുഹമ്മദ് ഹനീഷ് തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ഗ്രന്ഥകാരന്‍ ഡോ.ജിതീഷ്, ദീനുല്‍ ഇസ്്‌ലാം സഭ ഗേള്‍സ് ഹയര്‍സെക്കന്ററി പ്രിന്‍സിപ്പള്‍ ടി.പി മഹറൂഫ് എന്നിവരും പങ്കെടുത്തു.
crime
മഴു ഉപയോഗിച്ച് ഭാര്യയുടെ തലവെട്ടി, വെട്ടിയ തലയുമായി സ്കൂട്ടറിൽ യാത്ര; യുവാവ് പിടിയിൽ

ബെംഗളൂരുവിൽ ഭാര്യയെ കൊലപ്പെടുത്തി തലയറുത്ത് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് യുവാവ്. ആനേക്കാല്ലിൽ ആണ് സംഭവം. മാനസ (26) ആണ് കൊല്ലപ്പെട്ടത്. പ്രതി ശങ്കറിനെ പോലീസ് പിടികൂടി. ബൈക്കിൽ ആണ് ഭാര്യയുടെ തലയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയത്.
രക്തം പുരണ്ട ഷർട്ട് ധരിച്ച് ഒരാൾ രാത്രി സ്കൂട്ടർ ഓടിച്ചു വരുന്നതു കണ്ടാണ് പൊലീസ് സംഘം വാഹനം തടഞ്ഞത്. പരിശോധനയിൽ സ്കൂട്ടറിന്റെ ഫുട്ബോർഡിൽ യുവതിയുടെ തല കണ്ടെത്തുകയായിരുന്നു. കുടുംബ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം. അനേക്കലിൽ നിന്ന് ചന്ദാപുരയിലേക്കുള്ള ഹൈവേയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിന്‍റെ ക്വിക് റെസ്പോൺസ് ടീമാണ് നടുക്കുന്ന ഒരു കാഴ്ച കണ്ടത്. രക്തത്തിൽ കുളിച്ച നിലയിൽ ഒരു യുവാവ് സ്കൂട്ടറോടിച്ച് ഹൈവേയിലൂടെ അതിവേഗത്തിൽ പോകുകയായിരുന്നു.
ഴു ഉപയോഗിച്ചാണ് യുവതിയുടെ കഴുത്തിൽ വെട്ടിയത്. 5 വർഷം മുൻപാണ് ഇവർ വിവാഹിതരായത്. മൂന്നു വയസ്സുള്ള മകളുണ്ട്. വാടകവീട്ടിലാണ് താമസിച്ചിരുന്നത്. സ്വകാര്യ സ്ഥാപനങ്ങളിലായിരുന്നു ഇരുവർക്കും ജോലി.
kerala
തെന്നല ബാലകൃഷ്ണപിളളയ്ക്ക് വിട നല്‍കി കേരളം; സംസ്‌കാര ചടങ്ങ് തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍പ്രസിഡന്റുമായ തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് വിട. തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ തെന്നലയ്ക്ക് അന്തിമോപചാരമാര്‍പ്പിച്ചു.
ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ കെപിസിസി ആസ്ഥാനത്തേക്ക് എത്തി അന്തിമോപചാരമര്‍പ്പിച്ചു. പുതുതലമുറ മാതൃകയാക്കേണ്ട നേതാവായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയെന്ന് ഗവര്‍ണര്‍ പി. എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. നെട്ടയത്തെ വീട്ടിലും കെപിസിസി ഓഫീസിലുമായി നേതാക്കള്‍ അടക്കം ആയിരങ്ങളാണ് തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയത്.
kerala
ബിജെപി നേതാവ് ജി.കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്
മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാരുടേതാണ് പരാതി

തിരുവനന്തപുരം: ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാറിനും മകള്‍ക്കും എതിരെ തട്ടിക്കൊണ്ട് പോവല്‍ കേസ്. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായി ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതിയിലാണ് നടപടി.
കവടിയാറില്‍ ഒ ബൈ ഓസി എന്ന പേരില്‍ നടത്തുന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് പരാതി നല്‍കിയത്. തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി പണം വാങ്ങാന്‍ ശ്രമിച്ചു എന്നാണ് പരാതി. ക്യൂആര്‍ കോഡില്‍ കൃത്രിമം കാട്ടി ദിയയുടെ സ്ഥാപനത്തില്‍ നിന്നും പണം തട്ടിയെന്ന് കാട്ടി ജീവനക്കാര്‍ക്ക് എതിരെ നേരത്തെ പരാതി നല്‍കിയിരുന്നു. 69 ലക്ഷം രൂപ തട്ടിയെടുത്തു എന്നായിരുന്ന പരാതിയില്‍ മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം.
സ്ഥാനത്തില്‍ നിന്നും പണം നഷ്ടപ്പെട്ട സംഭവത്തില്‍ ആരോപണ വിധേയരായ ജീവനക്കാരുമായി കൃഷ്ണ കുമാറും ദിയയും ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. അതുപ്രകാരം എട്ട് ലക്ഷം രൂപ നല്‍കി. ബാക്കി പിന്നീട് നല്‍കാമെന്നായിരുന്നു ജീവനക്കാരികളും അവരുടെ ബന്ധുക്കളും അറിയിച്ചത്.
-
kerala2 days ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
kerala3 days ago
ബലി പെരുന്നാള്‍; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
-
india2 days ago
ചിന്ന സ്വാമി സ്റ്റേഡിയം അപകടം; ആര്‍സിബി മാര്‍ക്കറ്റിംങ് ഹെഡ് അറസ്റ്റില്‍
-
film2 days ago
അന്ന് മുതല്‍ ഇന്ന് വരെ ചിരിപ്പിച്ചു ബൈജു സന്തോഷ് ; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന്
-
india2 days ago
തപാല്‍ വകുപ്പും ഇനി ഡിജിറ്റലാവും; പിന്‍കോഡിന് പകരം ഇനി ഡിജിപിന്‍
-
kerala2 days ago
ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു
-
india2 days ago
യുപിയിലെ സംഭലില്‍ ഖബര്‍സ്ഥാനിലും ബുള്‍ഡോസര്‍ രാജ്
-
india2 days ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു