Connect with us

kerala

സംസ്ഥാന ഖജനാവ് കാലിയാക്കിയതില്‍ കമ്മീഷനുകള്‍ക്കും പങ്ക്

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും കണക്കെണിയിലും പെട്ടിരിക്കെ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനും നിയമോപദേശങ്ങള്‍ക്കും രണ്ട് പിണറായി സര്‍ക്കാരുകള്‍ ചെലവഴിച്ചത് കോടികള്‍.

Published

on

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും കണക്കെണിയിലും പെട്ടിരിക്കെ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനും നിയമോപദേശങ്ങള്‍ക്കും രണ്ട് പിണറായി സര്‍ക്കാരുകള്‍ ചെലവഴിച്ചത് കോടികള്‍. ഇതുവരെ നിയമിച്ച ഏഴ് ജൂഡീഷ്യല്‍ കമ്മീഷനുകള്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവായത് 6,01,11,166 രൂപ. നാലുവര്‍ഷം നിയമോപദേശങ്ങള്‍ക്കായി മാത്രം മുടക്കിയത് ഒന്നരക്കോടി രൂപയാണെന്ന് സി.ഐ.ജി റിപ്പോര്‍ട്ടിലെ കണക്കുകളിലും വ്യക്തമാണ്. കമ്മീഷനുകളിലേറെയും രാഷ്ട്രീയ താല്‍പര്യം മുന്‍നിര്‍ത്തി നിയോഗിച്ചവയാണെങ്കില്‍ നിയമോപദേശങ്ങളില്‍ കൂടുതല്‍ പണം ചെലവഴിച്ചത് സി.പി.എം നേതാക്കളെ രക്ഷിക്കാനുമാണ്. സോളാര്‍ കേസിലെ നിയമോപദേശത്തിനും സര്‍വകലാശാല വി.സി നിയമനവിവാദവുമായി ബന്ധപ്പെട്ടും നിയമോപദേശം തേടിയിരുന്നു.

2016 ജൂണ്‍ മുതല്‍ ഇതുവരെ ഏഴ് കമ്മീഷനുകള്‍ക്ക് ഇതുവരെയുള്ള ചെലവ് 6.01 കോടി രൂപ മുന്‍ സര്‍ക്കാരുകളെയെല്ലാം കടത്തിവെട്ടുന്നതാണ്. ഏറ്റവും അധികം പണം ചെലവായത് ജസ്റ്റിസ് പി.എ മുഹമ്മദ് കമ്മീഷനാണ്, 2,77,44814 കോടി. ഹൈക്കോടതിയില്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലെ സംഘര്‍ഷവും പിന്നാലെയുണ്ടായ പൊലീസ് നടപടിയുമായിരുന്നു അന്വേഷണ വിഷയം. ഏഴില്‍ രണ്ട് കമ്മീഷനുകള്‍ ഇതുവരെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല.

ലോക്‌നാഥ് ബെഹ്‌റ പൊലീസ് മേധാവിയായിരുന്ന കാലത്ത് പൊലീസില്‍ ചട്ടങ്ങള്‍ ലംഘിച്ചുള്ള ഇടപാടുകള്‍ സി.എ.ജി കണ്ടെത്തി. പൊലീസ് വകുപ്പിലെ പര്‍ച്ചേസുകള്‍ക്കും കരാറുകള്‍ക്കും മാനദണ്ഡങ്ങള്‍ ഉണ്ടാക്കാന്‍ സി.എന്‍ രാമചന്ദ്രന്‍നായരുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ മൂന്നംഗ കമ്മീഷന്‍ ഉണ്ടാക്കി. മൂന്ന് വര്‍ഷമായിട്ടും റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. കമ്മീഷനായി ഇതുവരെ ചെലവിട്ടത് 12,36,074 രൂപ. സ്വര്‍ണക്കടത്ത് വിവാഗത്തില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ അന്വേഷണം നടത്താന്‍ ജസ്റ്റിസ് വി.കെ മോഹന്‍ന്‍ കമ്മീഷനെ നിയോഗിച്ചത് വന്‍വിവാദമായിരുന്നു. 2021 മെയ് ഏഴിനായിരുന്നു നിയമനം. ഒന്നര വര്‍ഷം കഴിഞ്ഞിട്ടും റിപ്പോര്‍ട്ടായിട്ടില്ല. ഇതുവരെ ഉണ്ടായ ചെലവാകട്ടെ 83,76 489 രൂപയും.

മറ്റ് കമ്മീഷനുകളുടെ ചെലവ് ഇങ്ങനെ: ജസ്റ്റിസ് പി.എസ് ഗോപിനാഥന്‍ കമ്മീഷന്‍ 1,07,82,661 രൂപ (പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തില്‍ നടന്ന വെടിക്കെട്ടപകടം), ജസ്റ്റിസ് പി.എസ് ആന്റണി കമ്മിഷന്‍- 25,85,232 രൂപ (എ.കെ ശശീന്ദ്രന്‍ മന്ത്രിയായിരിക്കെ ഫോണ്‍ കെണി വിവാദം), ജസ്റ്റിസ് കെ. നാരായണ കുറുപ്പ് കമ്മിഷന്‍- 92,84,305 രൂപ (നെടുങ്കണ്ടം കസ്റ്റഡിമരണം), ജസ്റ്റിസ് പി.കെ ഹനീഫ കമ്മിഷന്‍- 1,01,791 രൂപ (വാളയാര്‍ പെണ്‍കുട്ടികളുടെ മരണം).

ജില്ലാ ജഡ്ജിയുടെ റാങ്കിലുള്ള നിയമസെക്രട്ടറിയും എ.ജിയും രണ്ട് അഡീഷനല്‍ എ.ജിമാരും പ്ലീഡര്‍മാരുടെ വന്‍ സംഘവുമുണ്ടായിട്ടും പുറത്തുനിന്നള്ള നിയമോപദേശങ്ങള്‍ക്കും ചെലവിടുന്നത് കോടികളാണ്. 2019 മുതല്‍ 22 വരെയുള്ള കാലത്ത് നിയമോപദേശങ്ങള്‍ക്ക് ചെലവാക്കിയത് 1,47,40,000 രൂപയെന്നാണ് നിയമസഭയില്‍ നിയമമന്ത്രി രേഖാമൂലം നല്‍കിയ മറുപടിയില്‍ പറയുന്നു. സോളാറിലെ നിയമോപദേശത്തിന് 5.50 ലക്ഷം നല്‍കി. സര്‍വകലാശാല വി.സി നിയമനവിവാദത്തില്‍ വാക്കാലുള്ള അഭിപ്രായത്തിന് ചെലവായത് 15 ലക്ഷം. സംസ്ഥാനത്തിന് പുറത്തുന്നിനുള്ള അഭിഭാഷകരെ കൊണ്ട് വന്നതിന് 12 കോടിയോളം രൂപ ചെലവഴിച്ചതായി സഭാ സമ്മേളനതതില്‍ കണക്ക് വന്നിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തൃശ്ശൂരില്‍ ബേക്കറിയില്‍ നിന്ന് വാങ്ങിയ പരിപ്പുവടയില്‍ തേരട്ട; ബേക്കറി അടപ്പിച്ചു

ഈറ്റ്‌സ് ആന്റ് ട്രീറ്റ്‌സ് എന്ന ബേക്കറിയില്‍ നിന്ന് വാങ്ങിയ പരിപ്പുവടയിലാണ് ചത്തനിലയില്‍ തേരട്ടയെ കണ്ടെത്തിയത്.

Published

on

തൃശ്ശൂരില്‍ ബേക്കറിയില്‍ നിന്ന് വാങ്ങിയ പരിപ്പുവടയില്‍ തേരട്ട. പുതുക്കാട് സിഗ്‌നല്‍ ജങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ഈറ്റ്‌സ് ആന്റ് ട്രീറ്റ്‌സ് എന്ന ബേക്കറിയില്‍ നിന്ന് വാങ്ങിയ പരിപ്പുവടയിലാണ് ചത്തനിലയില്‍ തേരട്ടയെ കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് ബേക്കറി അടപ്പിച്ചു.

ഇന്ന് രാവിലെ പുതുക്കാട് കേരള ബാങ്കിലെ ജീവനക്കാര്‍ വാങ്ങിയ പലഹാരങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന പരിപ്പുവടയിലാണ് തേരട്ടയെ കിട്ടിയത്. ഉടന്‍ ബാങ്ക് ജീവനക്കാര്‍ ആരോഗ്യ വിഭാഗത്തെ അറിയിക്കുകയായിരുന്നു. പഞ്ചായത്തിന്റെ ലൈസന്‍സ് ഇല്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. നാലുപേര്‍ ജോലിചെയ്യുന്ന സ്ഥാപനത്തില്‍ ഒരാള്‍ക്ക് മാത്രമാണ് ഹെല്‍ത്ത് കാര്‍ഡ് ഉള്ളതെന്നും രാത്രിയും പകലും പ്രവര്‍ത്തിക്കുന്ന കടയില്‍ വൃത്തിഹീനമായ രീതിയിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

Continue Reading

kerala

കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യക്കു നേരെ വെടിയുതിര്‍ത്തു; ഭര്‍ത്താവ് അറസ്റ്റില്‍

മംഗലംഡാം പൂതകോട് ആണ് മദ്യലഹരിയിലായിരുന്ന ഭര്‍ത്താവ് ഭാര്യയ്ക്ക് നേരെ എയര്‍ ഗണ്‍ എടുത്ത് വെടിയുതിര്‍ത്തത്.

Published

on

പാലക്കാട് കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യക്കു നേരെ വെടിയുതിര്‍ത്ത ഭര്‍ത്താവ് അറസ്റ്റില്‍. മംഗലംഡാം പൂതകോട് ആണ് മദ്യലഹരിയിലായിരുന്ന ഭര്‍ത്താവ് ഭാര്യയ്ക്ക് നേരെ എയര്‍ ഗണ്‍ എടുത്ത് വെടിയുതിര്‍ത്തത്.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. പാലക്കാട് മംഗലംഡാം പൂതംകോട് കുന്നത്ത് വീട്ടില്‍ ശിവന്‍ (58) ആണ് ഭാര്യ മേരിയെ (52) വെടിവെച്ചത്. കാല്‍മുട്ടിന് പരിക്കേറ്റ മേരി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. മംഗലംഡാം പൊലീസ് കസ്റ്റഡിയിലെടുത്ത ശിവനെ ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Continue Reading

kerala

ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ ചില്ല് തകര്‍ത്ത് യുവാവ് പുറത്തേക്ക് ചാടി; ഗുരുതര പരിക്ക്

ഝാര്‍ഖണ്ഡ് സ്വദേശിയായ യുവാവ് തല കൊണ്ട് ചില്ല് ഇടിച്ച് പൊളിച്ച് താഴേക്ക് ചാടികയായിരുന്നു.

Published

on

വയനാട്ടില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ മുന്‍വശത്തെ ചില്ല് തകര്‍ത്ത് യുവാവ് പുറത്തേക്ക് ചാടി. ഇതര സംസ്ഥാന തെഴിലാളിയായ മനോജ് കിഷന്‍ (28) ആണ് കെഎസ്ആര്‍ട്ടിസി സിന്റെ മുന്‍വശത്തെ ചില്ല് തകര്‍ത്ത് ചാടിയത്.

ഝാര്‍ഖണ്ഡ് സ്വദേശിയായ യുവാവ് തല കൊണ്ട് ചില്ല് ഇടിച്ച് പൊളിച്ച് താഴേക്ക് ചാടികയായിരുന്നു. തലയ്ക്ക് ഗുരുതര പരുക്കേറ്റ മനോജിനെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.

സുഹൃത്തുക്കളോടൊപ്പം കോഴിക്കോട് നിന്നും ബസ്സില്‍ കയറിയ മനോജ് ചുണ്ടേല്‍ മുതല്‍ ബസ്സിനുള്ളില്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി ബസ് ജീവനക്കാര്‍ അറിയിച്ചു.
കോഴിക്കോട് നിന്നും മാനന്തവാടിക്ക് വരികയായിരുന്ന കോഴിക്കോട് ഡിപ്പോയിലെ എ ടി സി 25 ബസ്സില്‍ വെച്ച് മാനന്തവാടി ദ്വാരകയ്ക്ക് സമീപമായിരുന്നു സംഭവം.

Continue Reading

Trending