Connect with us

kerala

വെള്ള കാര്‍ഡുള്ളവരെ സര്‍ക്കാര്‍ അവഗണിക്കുന്നതായി പരാതി

സംസ്ഥാനത്ത് 14,235 റേഷന്‍ കടകളിലായി 26,33402 വെള്ള റേഷന്‍ കാര്‍ഡകളാണ് ഉള്ളത്

Published

on

വെള്ള റേഷന്‍ കാര്‍ഡുള്ളവരെ സര്‍ക്കാര്‍ പൂര്‍ണ്ണമായി അവഗണിക്കുന്നതായി പരാതി. സംസ്ഥാനത്ത് 14,235 റേഷന്‍ കടകളിലായി 26,33402 വെള്ള റേഷന്‍ കാര്‍ഡകളാണ് ഉള്ളത്. നിരവധി കുടുംബങ്ങള്‍ ബിപിഎല്‍ കാര്‍ഡിന് അര്‍ഹത ഉണ്ടായിട്ടും അതിന്റെ യാതൊരു ആനുകൂല്യങ്ങളും ലഭിക്കാതെ പോകുകയാണ്. റേഷന്‍ സാധനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന അരിയും ഗോതമ്പും, സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡിയുള്ള സാധനങ്ങളും വെള്ള കാര്‍ഡുകാര്‍ക്ക് ലഭ്യമല്ല. ഈ മാസം കേവലം മൂന്ന് കിലോ അരി മാത്രമാണ് ഇവര്‍ക്ക് ഒരു മാസത്തേക്ക് ലഭിക്കുന്നത്. കാര്‍ഡില്‍ ഒരാള്‍ ആയാലും പത്ത് പേരായാലും ഈ മൂന്ന് കിലോ മാത്രമേ അവര്‍ക്കുള്ളൂ. ഇത് ഒരു മാസത്തേക്ക് എന്ത് ചെയ്യാനാവുമെന്നാണ് പലരും ചോദിക്കുന്നത്.

വീടിന്റെ വിസ്തീര്‍ണ്ണം ആയിരം സ്‌ക്വയര്‍ ഫീറ്റില്‍ അധികരിക്കുകയോ, പട്ടണപ്രദേശത്ത് സ്വന്തമായി വീട് വെയ്ക്കാന്‍ ആവശ്യമായ സ്ഥല സൗകര്യമില്ലാത്തതിനാല്‍ മുകളില്‍ നില നിര്‍മ്മിക്കുകയോ ചെയ്തവര്‍ക്ക് സാമ്പത്തിക നില പരിഗണിക്കാതെ വെള്ള കാര്‍ഡ് ആണ് നല്‍കുന്നത്. കിലോക്ക് 11 രൂപ നിരക്കിലാണ് ഈ വിഭാഗത്തിന് മൂന്ന് കിലോ നല്‍കുന്നത്.

പ്രസ്തുത വിഭാഗത്തിന്റെ അരി അതാത് താലൂക്കിലെ സ്‌റ്റോക്കിനനുസരിച്ചു കൊണ്ട് പച്ചരി, പുഴുക്കല്ലരി, കുത്തരി (മട്ട) എന്ന ക്രമത്തില്‍ വീതിച്ചു നല്‍കുന്നതു കൊണ്ട് ഉപഭോക്താക്കള്‍ റേഷന്‍ വാങ്ങുന്നതില്‍ നിന്ന് അകന്ന് നില്‍ക്കുന്നു. പലപ്പോഴും 3 കിലോ അരി വാങ്ങാന്‍ 3 സഞ്ചിയുമായി റേഷന്‍ കടയില്‍ എത്തേണ്ട സാഹചര്യമാണുള്ളത്. ഇതിനു പുറമേ ഇവര്‍ക്ക് നേരത്തെ നല്‍കിയിരുന്ന കിലോക്ക് പതിനഞ്ച് രൂപ നിരക്കിലുള്ള സ്‌പെഷല്‍ അരി വിതരണവും അവസാനിപ്പിച്ചതും മണ്ണെണ്ണയുടെ വിതരണം നിര്‍ത്തിവെച്ചത് കൊണ്ടും റേഷന്‍ വിതരണത്തില്‍ ഗണ്യമായ കുറവുകള്‍ ഉണ്ടായിരിക്കയാണ്. 13 മാസത്തെ കിറ്റ് ഓണത്തോട് കൂടി നിര്‍ത്തല്‍ ചെയ്തത് കാരണവും പലരും റേഷന്‍ കടകളില്‍ പോകാതെ നില്‍ക്കുന്ന മുന്‍ഗണനാ വിഭാഗത്തിലെ റേഷന്‍ കാര്‍ഡ്കാരുടെ ആയിരം സ്‌ക്വയര്‍ ഫീറ്റ് പരിധി എന്ന മാനദണ്ഡം ഉപേക്ഷിച്ചു കൊണ്ട് അവരുടെ ജീവിത നിലവാരം പരിഗണിച്ചു വെള്ള കാര്‍ഡുകാരില്‍ നിന്നും അര്‍ഹരായവരെ മുന്‍ഗണനാ വിഭാഗത്തില്‍ നിലനിര്‍ത്തണമെന്ന് ആവശ്യമുയരുന്നു.

വെള്ള കാര്‍ഡുകാര്‍ക്ക് വിതരണം ചെയ്യുന്ന അരി ഒന്നിച്ചു നല്‍കുന്നതിന്ന് വേണ്ടി ഇ.പോസ് മെഷീനില്‍ കോമ്പോ സംവിധാനം ഏര്‍പെടുത്തണമെന്ന് ആവശ്യമുയരുന്നുണ്ട്. റേഷന്‍ കടകളില്‍ സ്‌റ്റോക്കുള്ള സ്‌പെഷ്യല്‍ അരി വിറ്റുതീര്‍ക്കുവാനും ആവശ്യമുള്ള കടകളിലേക്ക് 5 കിലോ തോതില്‍ എല്ലാ മാസങ്ങളിലും വിതരണം നടത്തുവാനുള്ള അലോട്ട്‌മെന്റ് വ്യാപാരികള്‍ ആവശ്യപെടുന്ന അളവില്‍ അനുവദിക്കണമെന്നും ആള്‍ കേരളാ റീട്ടേയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.മുഹമ്മദാലി ഹാജി ആവശ്യമുന്നയിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍

എപിക് കാര്‍ഡ് കൈവശമില്ലാത്തവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച ഫോട്ടോ പതിച്ച മറ്റു 12 അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യാനാവുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാൻ ഏപ്രില്‍ 26ന് പോളിങ് ബൂത്തില്‍ എത്തുമ്പോള്‍ തിരിച്ചറിയില്‍ രേഖയായി ഉപയോഗിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഫോട്ടോ ഐ.ഡി കാര്‍ഡ് (എപിക്) ആണ്.

എന്നാല്‍, എപിക് കാര്‍ഡ് കൈവശമില്ലാത്തവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച ഫോട്ടോ പതിച്ച മറ്റു 12 അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യാനാവുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു.

സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിലൂടെ രാഷ്ട്രനിര്‍മാണത്തില്‍ പങ്കാളികളാകാന്‍ ലഭിക്കുന്ന ഈ അവസരം എല്ലാ വോട്ടര്‍മാരും അഭിമാനത്തോടെ ഉപയോഗപ്പെടുത്തണമെന്നും അത് എല്ലാ വോട്ടര്‍മാരുടെയും ഉത്തരവാദിത്തമാണെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

വോട്ടര്‍ ഐ.ഡി കാര്‍ഡിന് പകരം പോളിങ് ബൂത്തില്‍ ഹാജരാക്കാവുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഇവയാണ്.

*ആധാര്‍ കാര്‍ഡ്

*എം.എൻ.‍ആര്‍.ഇ.ജി.എ തൊഴില്‍ കാര്‍ഡ് (ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്)

*ബാങ്ക്/പോസ്റ്റ് ഓഫീസ് നല്‍കുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകള്‍

*തൊഴില്‍ മന്ത്രാലയത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്

*ഡ്രൈവിംഗ് ലൈസന്‍സ്

*പാന്‍ കാര്‍ഡ്

*ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴില്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്‍കുന്ന സ്മാര്‍ട്ട് കാര്‍ഡ്

*ഇന്ത്യന്‍ പാസ്‌പോര്‍ട്ട്

*ഫോട്ടോ സഹിതമുള്ള പെന്‍ഷന്‍ രേഖ

*കേന്ദ്ര, സംസ്ഥാന ജീവനക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, പബ്ലിക്ക് ലിമിറ്റഡ് കമ്പനി എന്നിവയിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് നല്‍കുന്ന ഫോട്ടോ പതിച്ച ഐഡികാര്‍ഡ്

*പാര്‍ലമെന്റ്‌റ് അംഗങ്ങള്‍/ നിയമസഭകളിലെ അംഗങ്ങള്‍/ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ക്ക് നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍

*ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ് (യു.ഡി.ഐ.ഡി കാര്‍ഡ്)

Continue Reading

kerala

അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ആത്മഹത്യ: രണ്ടുപേർ അറസ്റ്റിൽ

പ്രതികൾക്ക് എതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ക്രൈംബ്രാഞ്ച് ചുമത്തി. ഇവരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.

Published

on

കൊല്ലം പരവൂർ മുൻസിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ജീവനൊടുക്കിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ. പരവൂർ കോടതിയിലെ ഡിഡിപി അബദുൾ ജലീൽ, എപിപി ശ്യാം കൃഷ്ണ എന്നിവരാണ് അറസ്റ്റിലായത്.

പ്രതികൾക്ക് എതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ക്രൈംബ്രാഞ്ച് ചുമത്തി. ഇവരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. മാനസിക സമ്മർദം താങ്ങാനാകതെ എപിപി അനീഷ്യ ആത്മഹത്യ ചെയ്‌തെന്നാണ് കേസ്.

പരവൂരിലെ അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ആത്മഹത്യക്ക് പിന്നിൽ സഹപ്രവർത്തകരുടെ മാനസിക പീഡനം എന്ന് കുടുംബം ആരോപിച്ചിരുന്നു. ഇത് സാധൂകരിക്കുന്ന അനീഷയുടെ ശബ്ദ സന്ദേശവും ആത്മഹത്യാക്കുറിപ്പും പിന്നീട് ലഭിച്ചിരുന്നു. ജനുവരി 21 നാണ് അനീഷ്യ ജീവനൊടുക്കിയത്. വീട്ടിലെ കുളിമുറിയുടെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

അനീഷ്യയുടെ ആത്മഹത്യയിൽ സഹപ്രവർത്തകനും മേലുദ്യോഗസ്ഥനും പങ്കുണ്ടെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. മരിക്കുന്നതിന് മുമ്പുള്ള ഇവരുടെ ശബ്ദരേഖയിലും ആത്മഹത്യാക്കുറിപ്പിലും ഇരുവർക്കുമെതിരെ ആരോപണങ്ങളുണ്ടായിരുന്നു. ഏറെ വികാരഭരിതയായി സംസാരിക്കുന്ന അഞ്ച് ശബ്ദസന്ദേശങ്ങളാണ് പുറത്തുവന്നിരുന്നു.

Continue Reading

kerala

വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന ആരോപണം; എംവി ഗോവിന്ദനും കെകെ ശൈലജക്കുമെതിരെ ഡിജിപിക്ക് പരാതി നൽകി ഷാഫി പറമ്പിൽ

നേരത്തെ കെകെ ശൈലജക്കെതിരെ ഷാഫി പറമ്പിൽ വക്കീൽ നോട്ടീസ് അയച്ചിരുന്നു.

Published

on

വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന ആരോപണത്തിൽ എംവി ഗോവിന്ദനും കെകെ ശൈലജക്കുമെതിരെ ഡിജിപിക്ക് പരാതി നൽകി ഷാഫി പറമ്പിൽ. രാഷ്ട്രീയ ലക്ഷ്യത്തോടെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു എന്ന് പരാതിയിൽ പറയുന്നു.

നേരത്തെ കെകെ ശൈലജക്കെതിരെ ഷാഫി പറമ്പിൽ വക്കീൽ നോട്ടീസ് അയച്ചിരുന്നു. കെകെ ശൈലജ വാർത്താ സമ്മേളനത്തിൽ അപകീർത്തിപ്പെടുത്തിയെന്ന് ഷാഫി പറമ്പിൽ പറയുന്നു. 24 മണിക്കൂറിനുള്ളിൽ കെകെ ശൈലജ മാപ്പ് പറയണമെന്നായിരുന്നു ഷാഫി പറമ്പിൽ ആവശ്യപ്പെട്ടത്. മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടിയിലേക്ക് കടക്കുമെന്നും ഷാഫി പറമ്പിൽ അറിയിച്ചിരുന്നു.

കെകെ ശൈലജയെ അപകീർത്തിപ്പെടും വിധത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചുവെന്നയാരുന്നു ഷാഫി പറമ്പിലിനെതിരെ ഉയർന്ന ആരോപണം. മോശം വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന് കാട്ടി ശൈലജ പൊലീസ് പരാതിയും നൽകിയിരുന്നു. എന്നാൽ വീഡിയോയെ കുറിച്ച് താൻ പറഞ്ഞിട്ടില്ലെന്ന് കെകെ ശൈലജ വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. സി.പി.എമ്മിന് അത് തിരിച്ചടിയാവുകയും ചെയ്തു.

Continue Reading

Trending