Connect with us

kerala

വെള്ള കാര്‍ഡുള്ളവരെ സര്‍ക്കാര്‍ അവഗണിക്കുന്നതായി പരാതി

സംസ്ഥാനത്ത് 14,235 റേഷന്‍ കടകളിലായി 26,33402 വെള്ള റേഷന്‍ കാര്‍ഡകളാണ് ഉള്ളത്

Published

on

വെള്ള റേഷന്‍ കാര്‍ഡുള്ളവരെ സര്‍ക്കാര്‍ പൂര്‍ണ്ണമായി അവഗണിക്കുന്നതായി പരാതി. സംസ്ഥാനത്ത് 14,235 റേഷന്‍ കടകളിലായി 26,33402 വെള്ള റേഷന്‍ കാര്‍ഡകളാണ് ഉള്ളത്. നിരവധി കുടുംബങ്ങള്‍ ബിപിഎല്‍ കാര്‍ഡിന് അര്‍ഹത ഉണ്ടായിട്ടും അതിന്റെ യാതൊരു ആനുകൂല്യങ്ങളും ലഭിക്കാതെ പോകുകയാണ്. റേഷന്‍ സാധനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന അരിയും ഗോതമ്പും, സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡിയുള്ള സാധനങ്ങളും വെള്ള കാര്‍ഡുകാര്‍ക്ക് ലഭ്യമല്ല. ഈ മാസം കേവലം മൂന്ന് കിലോ അരി മാത്രമാണ് ഇവര്‍ക്ക് ഒരു മാസത്തേക്ക് ലഭിക്കുന്നത്. കാര്‍ഡില്‍ ഒരാള്‍ ആയാലും പത്ത് പേരായാലും ഈ മൂന്ന് കിലോ മാത്രമേ അവര്‍ക്കുള്ളൂ. ഇത് ഒരു മാസത്തേക്ക് എന്ത് ചെയ്യാനാവുമെന്നാണ് പലരും ചോദിക്കുന്നത്.

വീടിന്റെ വിസ്തീര്‍ണ്ണം ആയിരം സ്‌ക്വയര്‍ ഫീറ്റില്‍ അധികരിക്കുകയോ, പട്ടണപ്രദേശത്ത് സ്വന്തമായി വീട് വെയ്ക്കാന്‍ ആവശ്യമായ സ്ഥല സൗകര്യമില്ലാത്തതിനാല്‍ മുകളില്‍ നില നിര്‍മ്മിക്കുകയോ ചെയ്തവര്‍ക്ക് സാമ്പത്തിക നില പരിഗണിക്കാതെ വെള്ള കാര്‍ഡ് ആണ് നല്‍കുന്നത്. കിലോക്ക് 11 രൂപ നിരക്കിലാണ് ഈ വിഭാഗത്തിന് മൂന്ന് കിലോ നല്‍കുന്നത്.

പ്രസ്തുത വിഭാഗത്തിന്റെ അരി അതാത് താലൂക്കിലെ സ്‌റ്റോക്കിനനുസരിച്ചു കൊണ്ട് പച്ചരി, പുഴുക്കല്ലരി, കുത്തരി (മട്ട) എന്ന ക്രമത്തില്‍ വീതിച്ചു നല്‍കുന്നതു കൊണ്ട് ഉപഭോക്താക്കള്‍ റേഷന്‍ വാങ്ങുന്നതില്‍ നിന്ന് അകന്ന് നില്‍ക്കുന്നു. പലപ്പോഴും 3 കിലോ അരി വാങ്ങാന്‍ 3 സഞ്ചിയുമായി റേഷന്‍ കടയില്‍ എത്തേണ്ട സാഹചര്യമാണുള്ളത്. ഇതിനു പുറമേ ഇവര്‍ക്ക് നേരത്തെ നല്‍കിയിരുന്ന കിലോക്ക് പതിനഞ്ച് രൂപ നിരക്കിലുള്ള സ്‌പെഷല്‍ അരി വിതരണവും അവസാനിപ്പിച്ചതും മണ്ണെണ്ണയുടെ വിതരണം നിര്‍ത്തിവെച്ചത് കൊണ്ടും റേഷന്‍ വിതരണത്തില്‍ ഗണ്യമായ കുറവുകള്‍ ഉണ്ടായിരിക്കയാണ്. 13 മാസത്തെ കിറ്റ് ഓണത്തോട് കൂടി നിര്‍ത്തല്‍ ചെയ്തത് കാരണവും പലരും റേഷന്‍ കടകളില്‍ പോകാതെ നില്‍ക്കുന്ന മുന്‍ഗണനാ വിഭാഗത്തിലെ റേഷന്‍ കാര്‍ഡ്കാരുടെ ആയിരം സ്‌ക്വയര്‍ ഫീറ്റ് പരിധി എന്ന മാനദണ്ഡം ഉപേക്ഷിച്ചു കൊണ്ട് അവരുടെ ജീവിത നിലവാരം പരിഗണിച്ചു വെള്ള കാര്‍ഡുകാരില്‍ നിന്നും അര്‍ഹരായവരെ മുന്‍ഗണനാ വിഭാഗത്തില്‍ നിലനിര്‍ത്തണമെന്ന് ആവശ്യമുയരുന്നു.

വെള്ള കാര്‍ഡുകാര്‍ക്ക് വിതരണം ചെയ്യുന്ന അരി ഒന്നിച്ചു നല്‍കുന്നതിന്ന് വേണ്ടി ഇ.പോസ് മെഷീനില്‍ കോമ്പോ സംവിധാനം ഏര്‍പെടുത്തണമെന്ന് ആവശ്യമുയരുന്നുണ്ട്. റേഷന്‍ കടകളില്‍ സ്‌റ്റോക്കുള്ള സ്‌പെഷ്യല്‍ അരി വിറ്റുതീര്‍ക്കുവാനും ആവശ്യമുള്ള കടകളിലേക്ക് 5 കിലോ തോതില്‍ എല്ലാ മാസങ്ങളിലും വിതരണം നടത്തുവാനുള്ള അലോട്ട്‌മെന്റ് വ്യാപാരികള്‍ ആവശ്യപെടുന്ന അളവില്‍ അനുവദിക്കണമെന്നും ആള്‍ കേരളാ റീട്ടേയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.മുഹമ്മദാലി ഹാജി ആവശ്യമുന്നയിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് മഴ ശക്തമാകും; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Published

on

തിരുവനന്തപുരം: കന്യാകുമാരി കടലിനും ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലുണ്ടായ ചക്രവാതച്ചുഴിയും ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദവും കാരണം സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. ബുധനാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്.

ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ട് തുടരും.

കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ തിങ്കളാഴ്ച വരെ മത്സ്യബന്ധനം ഒഴിവാക്കണമെന്ന് മുന്നറിയിപ്പുണ്ട്.

 

Continue Reading

kerala

സിവില്‍ പൊലീസ് ഓഫീസറെ ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസ്; എസ്.ഐക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

ഇടപ്പള്ളിയിലെ ഒരു സ്പായുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടന്നത്

Published

on

കൊച്ചി: സിവില്‍ പൊലീസ് ഓഫീസറെ ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പാലാരിവട്ടം സ്റ്റേഷനിലെ എസ്.ഐ കെ.കെ. ബിജുവിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇടപ്പള്ളിയിലെ ഒരു സ്പായുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടന്നത്. സ്പാ ജീവനക്കാരി രമ്യ, സഹപ്രവര്‍ത്തകന്‍ ഷിഹാം എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.

കൊച്ചി സിറ്റി എ.ആര്‍ ക്യാമ്പിലെ മരട് സ്വദേശിയായ പൊലീസുകാരനാണ് പണം നഷ്ടമായത്. സി.പി.ഒ സ്പായില്‍ പോയി തിരിച്ച് വന്നതിന് പിന്നാലെ മാല നഷ്ടമായെന്ന് കാണിച്ച് ജീവനക്കാരി സി.പി.ഒക്കെതിരെ പരാതി ഉന്നയിക്കുകയായിരുന്നു. നല്‍കാതിരുന്നാല്‍ ഭാര്യയെയും ബന്ധുക്കളെയും വിവരം അറിയിച്ച് നാണം കെടുത്തുമെന്ന് ഷിഹാം ഭീഷണിപ്പെടുത്തി.

ഇതിനിടെ പ്രശ്‌നം തീര്‍പ്പാക്കാമെന്ന് പറഞ്ഞ് ഇടപെട്ട എസ്.ഐ ബിജു, വീട്ടില്‍ വിഷയം അറിഞ്ഞാല്‍ പ്രശ്നം ഉണ്ടാകുമെന്ന് പറഞ്ഞ് സി.പി.ഒയെ സമ്മര്‍ദ്ദത്തിലാക്കി. നാല് ലക്ഷം രൂപ നല്‍കണമെന്ന ആവശ്യമാണ് ഇതിലൂടെ സി.പി.ഒയ്ക്ക് മുന്നില്‍ വച്ചതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.

തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞ സി.പി.ഒ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് ശേഷം എസ്.ഐ ബിജുവടക്കം മൂന്ന് പേരെ പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തു. ബിജുവിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. വകുപ്പുതല നടപടി ഉള്‍പ്പെടെ ശക്തമായ നടപടിയുണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

 

Continue Reading

kerala

മുതിര്‍ന്ന സിപിഎം നേതാവ് ജി. സുധാകരന്‍ കുളിമുറിയില്‍ വീണ് പരിക്കേറ്റു

ആശുപത്രിയില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ അസ്ഥികള്‍ക്ക് ഒന്നിലധികം പൊട്ടലുകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരം അറിയിച്ചത്.

Published

on

ആലപ്പുഴ: മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി. സുധാകരന്‍ കുളിമുറിയില്‍ വഴുതി വീണ് പരിക്കേറ്റു. ആശുപത്രിയില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ അസ്ഥികള്‍ക്ക് ഒന്നിലധികം പൊട്ടലുകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരം അറിയിച്ചത്.

വിദഗ്ധ ചികിത്സയ്ക്കായി സുധാകരനെ പരുമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശസ്ത്രക്രിയ ആവശ്യമായി വരാനുള്ള സാധ്യതയുണ്ടെന്നാണ് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തുന്നത്. ശസ്ത്രക്രിയയും തുടര്‍ചികിത്സയും നടക്കുന്നതിനാല്‍ അടുത്ത രണ്ട് മാസം പൂര്‍ണ്ണ വിശ്രമത്തിലായിരിക്കും അദ്ദേഹം.

 

Continue Reading

Trending