Connect with us

GULF

അഡിപെകിന് സമാപനം; ചരിത്രം തിരുത്തി

10 ബില്യന്‍ ഡോളറിന്റെ ഇടപാടുകള്‍

Published

on

ചിത്രം : അഡിപെക്

റസാഖ് ഒരുമനയൂര്‍

അബുദാബി: അന്താരാഷ്ട്ര പെട്രോളിയം പ്രദര്‍ശനത്തിന് സമാപനമായി. ലോകത്തിലെ ഏറ്റവും സ്വാധീനമുള്ളതും വാണിജ്യപരമായി വിജയകരവുമായ ഒന്നായി അഡിപെക് ലോകശ്രദ്ധനേടുകയും ചെയ്തു. നാലുദിവസത്തിനിടെ പത്ത് ബില്യന്‍ ഡോളറിന്റെ ഇടപാടുകള്‍ നടത്തി ചരിത്രം തിരുത്തിയാണ് അഡിപെകിന് തിരശ്ശീല വീണത്. കഴിഞ്ഞ 40 വര്‍ഷമായി നടന്നുവരുന്ന അഡിപെകിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മേളനവും പ്രദര്‍ശനവുമാണ് ഇക്കുറി നടന്നതെന്ന് അധികൃതര്‍ അവകാശപ്പെട്ടു.

172 രാജ്യങ്ങളില്‍നിന്നുള്ള 205,139 സന്ദര്‍ശകര്‍ എത്തിയെന്നതും വിജയത്തിന്റെ മാറ്റുകൂട്ടി. ഊര്‍ജ്ജം, സാങ്കേതികവിദ്യ, നൂതനാശയങ്ങളുടെ ആഗോള കേന്ദ്രമായി മാറാന്‍ അബുദാബിയിലെ പ്രദര്‍ശനത്തിന് കഴിഞ്ഞുവെന്ന് വിവിധ രാജ്യങ്ങളില്‍നിന്നുള്ള ഉന്നതര്‍ വിലയിരുത്തി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20,000 ലധി കംപേരാണ് ഈ വര്‍ഷം അധികമായി അഡിപെകില്‍ പങ്കെടുത്തതെന്ന് അധികൃതര്‍ വ്യക്തമാക്കി. 370 സെഷനുകളിലായി 40 മന്ത്രിമാരുള്‍പ്പെടെ 1,800-ലധികം അന്താരാഷ്ട്ര പ്രമുഖര്‍ വിവിധ സെഷനുകളില്‍ സംബന്ധിച്ചു. മുപ്പത് രാജ്യങ്ങളില്‍നിന്നായി 2200 കമ്പനികളാണ് തങ്ങളുടെ ഉല്‍പ്പന്നങ്ങളുമായി എത്തിയത്.
ഊര്‍ജ്ജരംഗത്തെ ഏറ്റവും വലിയ വിപണിയില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളെ പരിചയപ്പെടുത്താനും വിവിധ രാജ്യങ്ങളുമായി കരാറുകളിലേര്‍പ്പെടുവാനും ഇവര്‍ക്ക് സാധ്യമായി.

അമേരിക്ക, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഇന്ത്യ തുടങ്ങി ലോകത്തിലെ വന്‍കിട ഉല്‍പ്പാദകരും ആ രാജ്യങ്ങളിലെ ഉന്നതരും അഡിപെകിന്റെ ഭാഗമാ യിമാറാന്‍ എത്തിയിരുന്നു. ഇന്ത്യയില്‍നിന്ന് അമ്പതില്‍പരം കമ്പനികള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളുമായി എത്തിയിരുന്നു. ഇടപാടുകളില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്കും കഴിഞ്ഞു. കേന്ദ്ര ഊര്‍ജ്ജവകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരി സംബന്ധിച്ചു. യുഎഇ യില്‍നിന്നുള്ള ചെറുതും വലുതുമായ നിരവധി നിര്‍മ്മാതാക്കളും ഇറക്കുമതിക്കാരും അതിനൂതന സാധന സാമഗ്രികളുടെ വന്‍ശേഖരം തന്നെ ലോകത്തിന് പരിചയപ്പെടുത്തി. പെട്രോളിയം മേഖലയിലെ വിസ്മയം പകരുന്ന അതിനൂതന സംവിധാനങ്ങ ള്‍ അബുദാബിയില്‍ എത്തിക്കുന്നതില്‍ വിവിധ രാജ്യങ്ങളിലെ ഉല്‍പ്പാദകര്‍ പ്രത്യേകം താല്‍പര്യം കാട്ടി.

കഴിഞ്ഞ നാലു ദിവസങ്ങളില്‍ തലസ്ഥാന നഗരിയിലെ ഹോട്ടലുകളിലെല്ലാം വന്‍തിരക്കാണ് അനുഭവപ്പെട്ടത്. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ നൂറുകണക്കിന് പ്രമുഖ വ്യക്തികളും 2200 കമ്പനികളില്‍നിന്നുള്ള പ്രതിനിധികളും അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ ആയിരക്കണക്കിനുപേരാണ് ഹോട്ടലുകളില്‍ മുറിയെടുത്തത്. ഇവര്‍ക്ക് പ്രദര്‍ശനം നടക്കുന്ന അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററി ലേക്കും തിരിച്ചുമുള്ള യാത്രക്കായി നൂറുകണക്കിന് വാഹനങ്ങളാണ് സര്‍വ്വീസ് നടത്തിയത്. അതുകൊണ്ടു തന്നെ കഴിഞ്ഞ ദിവസങ്ങളില്‍ തലസ്ഥാന നഗരിയിലെ റോഡുകളില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്.

GULF

കുവൈറ്റില്‍ റഗ്ഗായിയില്‍ ഫ്ലാറ്റ് സമുച്ചയത്തില്‍ തീപിടിത്തം; അഞ്ച് മരണം

അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

Published

on

കുവൈറ്റിലെ റഗ്ഗായിയില്‍ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ അഞ്ചു പേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്.

അഗ്നിശമന സേന വിഭാഗം സംഭവസ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. അതേസമയം മൂന്നു പേര്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. തീ വളരെ വേഗം അടുത്തുള്ള അപ്പാര്‍ട്ട്മെന്റുകളിലേക്കും വ്യാപിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തീ പടര്‍ന്നതോടെ ചില താമസക്കാര്‍ ഫ്ലാറ്റിന്റെ മുകളിലത്തെ നിലകളില്‍ നിന്ന് ചാടി. കെട്ടിടത്തില്‍ നിന്ന് കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ അധികൃതര്‍ കണ്ടെടുത്തു. അതേസമയം തീപിടിത്തത്തില്‍ രണ്ട് അപ്പാര്‍ട്ടുമെന്റുകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചതായാണ് വിവരം.

തീപിടിക്കാനുള്ള കാരണമെന്താണെന്ന് നിര്‍ണ്ണയിക്കാന്‍ ജനറല്‍ ഫയര്‍ ഫോഴ്‌സ് അന്വേഷണം ആരംഭിച്ചു.

Continue Reading

GULF

പോലീസ് ജിയു-ജിറ്റ്സു ചാമ്പ്യന്‍ഷിപ്പ്:  അബുദാബി, ഷാര്‍ജ പൊലീസ് ജേതാക്കള്‍

Published

on

അബുദാബി: അബുദാബി പോലീസ് ജനറല്‍ കമാന്‍ഡുമായി സഹകരിച്ച് പോലീസ് സ്പോര്‍ട്സ് ഫെഡറേഷന്‍ സംഘടിപ്പിച്ച ഏഴാമത് പോലീസ് ജിയു-ജിറ്റ്സു ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ ഷാര്‍ജ പോലീസ് ജനറല്‍ കമാന്‍ഡ് ടീം ഒന്നാം സ്ഥാനം നേടി. ദുബൈ പോലീസ് ടീം രണ്ടാം സ്ഥാനവും അബുദാബി പൊലീസ് ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
അബുദാബി ഫാത്തിമ ബിന്ത് മുബാറക് ലേഡീസ് സ്പോര്‍ട്സ് അക്കാദമിയില്‍ ആവേശകരമായ മത്സരമാണ് അരങ്ങേറിയത്. യുഎഇ ആഭ്യന്തര മന്ത്രാലയത്തി ലെ വിവിധ മേഖലകളില്‍ നിന്നും യുഎഇ യിലുടനീളമുള്ള പൊലീസ് ജനറല്‍ ആസ്ഥാനങ്ങളില്‍ നിന്നുമു ള്ളവരുമാണ് മത്സരത്തില്‍ പങ്കാളികളായത്.
എലൈറ്റ് – പുരുഷ വിഭാഗത്തില്‍ ദുബൈ പൊലീസ് ടീം ഒന്നാം സ്ഥാനവും അബുദാബി പൊലീസ് ടീം രണ്ടാം സ്ഥാനവും ഫുജൈറ പൊലീസ് ടീം മൂന്നാം സ്ഥാനവും നേടി. വനിതാ വിഭാഗത്തില്‍ അബുദാ ബി പൊലീസ് ടീം ഒന്നാം സ്ഥാനവും ദുബൈ പൊലീസ് ടീം രണ്ടാം സ്ഥാനവും ആഭ്യന്തര മന്ത്രാലയ ടീം മൂന്നാം സ്ഥാനവും നേടി.
അബുദാബി പൊലീസിലെ ധനകാര്യ, സേവന മേഖല ഡയറക്ടര്‍ മേജര്‍ ജ നറല്‍ ഖലീഫ മുഹമ്മദ് അല്‍ ഖൈലി, പൊലീസ് സ്പോര്‍ട്സ് ഫെഡറേഷന്‍ ഡയറക്ടറും ആഭ്യന്തര മ ന്ത്രാലയത്തിലെ സ്പോര്‍ട്സ് കമ്മിറ്റി ചെയര്‍മാനുമായ ബ്രിഗേഡിയര്‍ ഡോ. ഒമര്‍ മുഹമ്മദ് അല്‍ ഖയാല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ചടങ്ങില്‍ വിജയികളായ ടീമുകളെ ആദരിച്ചു.
മത്സരത്തില്‍ പങ്കെടുത്തവരുടെ മികച്ച കായിക പ്രകടനത്തെയും ഉയര്‍ന്ന നിലവാരത്തിലുള്ള അച്ചടക്കത്തെയും മേജര്‍ ജനറല്‍ അല്‍ ഖൈലി പ്രശംസിച്ചു. യുഎഇയിലെ വിവിധ മേഖലകളിലെയും പൊലീസ് ഉദ്യോഗസ്ഥരുടെ സന്നദ്ധതയും ശാരീരിക ക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതില്‍ ഇത്തരം ചാമ്പ്യന്‍ ഷിപ്പുകളുടെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
Continue Reading

GULF

എംബിസെഡ്-അല്‍വര്‍ഖ റോഡ് ഉടനെ തുറക്കും; യാത്രാസമയം മൂന്നര മിനുട്ടായി ചുരുങ്ങും

ദൂരം 5.7 കിലോമീറ്ററില്‍നിന്നും 1.5 ആയി കുറയും

Published

on

ദുബൈ: ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ നിന്ന് നേരിട്ട് അല്‍ വര്‍ഖയിലേക്കും തിരിച്ചുമുള്ള പുതിയ റോഡ് ജൂണ്‍ ആദ്യത്തില്‍ ഗതാഗതത്തിനു തുറന്നുകൊടുക്കുമെന്ന് ദുബൈ ആര്‍ടിഎ അ റിയിച്ചു. ഇതോടെ ഈ ഭാഗത്തേക്കുള്ള യാത്രാ സമയം 20 മിനുട്ടില്‍നിന്നും മൂന്നര മിനുട്ട് മാത്രമായി ചു രുങ്ങും.
പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ മണിക്കൂറില്‍ 5,000 വാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള സൗകര്യമു ണ്ടായിരിക്കും. യാത്രാ സമയം 80ശതമാനവും യാത്രാ ദൂരം 5.7 കിലോമീറ്ററില്‍നിന്ന് 1.5 കിലോമീറ്ററായി ചുരുങ്ങുകയും ചെയ്യും.
താമസക്കാര്‍ക്കും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും സേവനം നല്‍കുന്നതിനായി അ ല്‍വര്‍ഖ 1 സ്ട്രീറ്റ് 13 ലെ ഗതാഗത മെച്ചപ്പെടുത്തല്‍ പ്രവര്‍ത്തനങ്ങളും ആര്‍ടിഎ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഗതാഗത ഒഴുക്ക് മെച്ചപ്പെടുത്തുന്നതിനും പ്രാദേശിക റോഡ് ശൃംഖലയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും, താമസ ക്കാരുടെ ജീവിത നിലവാരം വര്‍ധിപ്പിക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന എട്ടു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആന്തരിക റോഡ് വികസന പദ്ധതിയുടെ ഭാഗമാണിത്. ദുബൈയുടെ നഗര, ജനസംഖ്യാ വളര്‍ച്ചാ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി, റെസിഡന്‍ഷ്യല്‍ ഏരിയകള്‍ക്കുള്ളില്‍ റോഡുകള്‍, ലൈറ്റിംഗ്, സ്റ്റോം വാട്ടര്‍ ഡ്രെയിനേജ് സംവിധാനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന സംയോജിത അടിസ്ഥാന സൗക ര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് ആര്‍ടിഎ നടപ്പാക്കുന്നത്.
അല്‍വര്‍ഖ വികസന പദ്ധതിക ളില്‍ അല്‍ വര്‍ഖ 3, 4 എന്നിവിടങ്ങളിലെ ഉള്‍റോഡുകളുടെ നവീ കരണവും നടപ്പാതകള്‍, പാര്‍ക്കിംഗുകള്‍ എന്നിവയുടെ നിര്‍മ്മാണം, 23 കിലോമീറ്ററില്‍ കൂടുതലുള്ള സൈക്ലിംഗ് ട്രാക്കുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. സമീപങ്ങളിലെ സൈക്കിള്‍ ട്രാക്കുകളുമായുള്ള കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുകയും സുസ്ഥിര ഗതാ ഗത മാര്‍ഗ്ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. അടുത്ത ഘട്ടത്തില്‍ അല്‍ വര്‍ഖ ഒന്നിലെ ഗതാഗതശേഷി വര്‍ദ്ധിപ്പിക്കുകയും നിലവിലുള്ള റൗണ്ട്എബൗട്ടുകളെ സ്മാര്‍ട്ട് ട്രാഫിക് ലൈറ്റു കളുള്ള സിഗ്‌നലൈസ്ഡ് ജംഗ്ഷനുകളാക്കി മാറ്റുകയും ചെയ്യുമെന്ന് ആര്‍ടിഎ വ്യക്തമാക്കി.
ഇതിലൂടെ ഗതാഗത പ്രവാഹം 30ശതമാനം വരെ മെച്ചപ്പെടുത്താനാകു മെന്നാണ് കരുതുന്നത്. ഈ വര്‍ഷം അവസാന ത്തോടെ പദ്ധതി പൂര്‍ത്തിയാക്കാനാകും.നിരവധി ഉള്‍റോഡ് വികസനത്തിലൂടെ അല്‍ര്‍ഖ 4 ലെ സ്‌കൂള്‍ ഓഫ് റിസര്‍ച്ച് സയന്‍സിന് ചു റ്റുമുള്ള ഗതാഗതം സുഗമമാക്കല്‍, 150 അധിക പാര്‍ക്കിംഗ് നിര്‍മ്മാണം, പുതിയ പാര്‍ക്കിംഗുകള്‍ക്കായി സുരക്ഷിതമായ എന്‍ട്രി, എക്‌സിറ്റ് പോയിന്റുകള്‍ എന്നിവയും സമീപകാലത്ത് പൂര്‍ത്തിയാക്കിയിരുന്നു.
സ്‌കൂള്‍ മേഖലയിലെ തിരക്ക് കുറക്കുന്നതിനും ഏകദേശം 35 മുതല്‍ 50ശതമാനംവരെ സമയം കുറക്കുന്ന തിനും ഇതിലൂടെ സാധ്യമായിട്ടുണ്ട്. 136 റെസിഡന്‍ഷ്യല്‍ വില്ലകള്‍ ഉള്‍പ്പെടുന്ന അല്‍വര്‍ഖ നാലിലെ മുഹമ്മദ് ബിന്‍ റാഷിദ് ഹൗസിംഗ് എസ്റ്റാബ്ലിഷ്മെന്റ് പദ്ധതിക്ക് സഹായകമായ ആന്തരിക റോഡുകളും ആര്‍ടിഎ പൂര്‍ത്തിയാക്കി. റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും താമസക്കാരുടെ മൊബിലിറ്റി മെച്ചപ്പെടുത്തു ന്നതിനും ലക്ഷ്യമിട്ടുള്ള നടപ്പാതകള്‍, വാഹന ആക്സസ് പോയിന്റുകള്‍, പൂര്‍ണ്ണമായും സംയോജിത ലൈറ്റിംഗ് സംവിധാനം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. വിനോദത്തിനും  സൈക്ലിംഗ് പ്രോ ത്സാഹിപ്പിക്കുന്ന തിനുമായി 7.4 കിലോമീറ്റര്‍ സൈക്ലിംഗ് ട്രാക്കും നിര്‍മ്മിച്ചു.
Continue Reading

Trending