Connect with us

kerala

കോണ്‍ഗ്രസ് സഖ്യം; വ്യക്തതയില്ലാതെ സി.പി.എം

അഞ്ച് ദിവസമായി കണ്ണൂരില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസ് സമാപിക്കുന്നത് കോണ്‍ഗ്രസുമായി സ്വീകരിക്കേണ്ട രാഷ്ട്രീയ നയത്തില്‍ വ്യക്തതയില്ലാതെ. കേരള ഘടകത്തിന്റെ കരട് നയഭേദഗതിയെ പശ്ചിമബംഗാളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടെ എതിര്‍ത്തതിനെ തുടര്‍ന്നാണ് രാഷ്ട്രീയ നയരൂപീകരണത്തില്‍ വ്യക്തതയില്ലാതെയാണ് പിരിഞ്ഞത്

Published

on

അഞ്ച് ദിവസമായി കണ്ണൂരില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസ് സമാപിക്കുന്നത് കോണ്‍ഗ്രസുമായി സ്വീകരിക്കേണ്ട രാഷ്ട്രീയ നയത്തില്‍ വ്യക്തതയില്ലാതെ. കേരള ഘടകത്തിന്റെ കരട് നയഭേദഗതിയെ പശ്ചിമബംഗാളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടെ എതിര്‍ത്തതിനെ തുടര്‍ന്നാണ് രാഷ്ട്രീയ നയരൂപീകരണത്തില്‍ വ്യക്തതയില്ലാതെയാണ് പിരിഞ്ഞത്. പ്രാദേശിക തലത്തില്‍ മതേതര, ജനാധിപത്യ കക്ഷികളുമായി സഖ്യമുണ്ടാക്കാനും ഭാവിനയങ്ങള്‍ പിബി, കേന്ദ്ര കമ്മിറ്റികള്‍ ചേര്‍ന്ന് രൂപീകരിക്കാനും ധാരണയായെന്നാണ് വിവരം.

സമ്മേളനത്തിന് ശേഷവും പിബിക്ക് അകത്തും പുറത്തും കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച് തര്‍ക്കം തുടരുമെന്ന കാര്യം ഇതോടെ വ്യക്തമായി. ബിജെപിക്കെതിരെ ശക്തമായി യെച്ചൂരി ആഞ്ഞടിച്ചപ്പോള്‍ കോണ്‍ഗ്രസിനോട് മൃദുസമീപനമാണ് സ്വീകരിച്ചത്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ ബിജെപിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാത്തതും ശ്രദ്ധേയമാണ്.

കോണ്‍ഗ്രസ് ഇതര മുന്നണികളുമായി സഖ്യമെന്നതാണ് കേരള ഘടകം മുന്നോട്ട് വെച്ചത്. എന്നാല്‍ കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിയുള്ള രാഷ്ട്രീയ ലൈന്‍ പാര്‍ട്ടിക്ക് ക്ഷീണമായിരിക്കുമെന്ന് ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ വ്യക്തമാക്കി. ഈ സമീപനത്തോട് ചേര്‍ന്നു നില്‍ക്കുന്ന നിലപാടാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മറുപടി പ്രസംഗത്തില്‍ സ്വീകരിച്ചത്.

ദേശീയ തലത്തില്‍ തമിഴ്‌നാട് മാതൃകയിലുള്ള രാഷ്ട്രീയ സഖ്യം വേണമെന്ന യെച്ചൂരിയുടെ ലൈനിനെ അനുകൂലിക്കാന്‍ പിബി അംഗം പ്രകാശ്കാരാട്ട് തയ്യാറാവാത്തതും ശ്രദ്ധേയമാണ്. കേരള ഘടകത്തോട് ചേര്‍ന്നു നില്‍ക്കുന്ന സമീപനമാണ് കാരാട്ട് സ്വീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധം സ്വീകരിക്കുന്ന കാരാട്ട് എന്നും കേരളത്തിന്റെ താല്‍പര്യത്തോടൊപ്പമാണ് നിലകൊള്ളുന്നത്. 2024ല്‍ നടക്കുന്ന തിരഞ്ഞെടുപ്പ് നയങ്ങള്‍ ഇപ്പോള്‍ സ്വീകരിക്കേണ്ടതില്ലെന്നും അപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് മതിയെന്നും പലപ്രതിനിധികളും വാദിച്ചു. ഈ സമീപനത്തോട് തത്വത്തില്‍ യോജിക്കുകയായിരുന്നു കേന്ദ്ര നേതൃത്വം.

പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇന്നലെ ഉച്ചയോടെ സംഘടനാ തിരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായി. പിബിയില്‍ ഇടം പിടിക്കുമെന്ന് കരുതിയ എ. കെ ബാലനും കെ രാധാകൃഷ്ണനും അവസാന നിമിഷം പുറത്തായി. വിജയരാഘവന് മാത്രമാണ് നറുക്കുവീണത്. 85 അംഗ കേന്ദ്രകമ്മിറ്റിയില്‍ 84 പേരെയാണ് തിരഞ്ഞെടുത്തത്. കേരളത്തില്‍ നിന്ന് പി രാജീവ്, ബാലഗോപാല്‍, സിഎസ് സുജാത, പി സതീദേവി എന്നിവര്‍ ഇടം പിടിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്

മുന്നണി മര്യാദകള്‍ പാലിക്കാതെ സിപിഎം സ്ഥാനാര്‍ഥിയെ തീരുമാനിച്ചെന്ന് ആരോപിച്ചാണ് സിപിഐ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്.

Published

on

മലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത. പറപ്പൂര്‍ പഞ്ചായത്തില്‍ സിപിഎമ്മിനെതിരെ മത്സരിക്കാന്‍ സിപിഐ രംഗത്ത്. മുന്നണി മര്യാദകള്‍ പാലിക്കാതെ സിപിഎം സ്ഥാനാര്‍ഥിയെ തീരുമാനിച്ചെന്ന് ആരോപിച്ചാണ് സിപിഐ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. സിപിഎം നിശ്ചയിച്ച സ്ഥാനാര്‍ഥി എ.എം ദിവ്യക്കെതിരെ സിപിഐ സ്ഥാനാര്‍ഥിയായി മുനീറ റിഷ്ഫാനയാണ് മത്സരിക്കുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷമാണ് പറപ്പൂരില്‍ സിപിഐ കമ്മിറ്റി രൂപീകരിക്കുന്നതും പ്രവര്‍ത്തമാരംഭിക്കുകയും ചെയ്യുന്നത്. അതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തങ്ങള്‍ക്ക് സീറ്റ് വേണമെന്ന ആവശ്യവുമായി സിപിഐ രംഗത്ത് വരികയായിരുന്നു. എട്ടാം വാര്‍ഡ് സിപിഐക്ക് നല്‍കാമെന്ന് തീരുമാനമായെങ്കിലും അവസാനനിമിഷം സിപിഎം സ്ഥാനാര്‍ഥിയെ നിശ്ചയിക്കുകയായിരുന്നു.

ഇതോടെ, സ്വാഭാവികമായും സിപിഐ മാറിക്കൊടുക്കുകയും ഏഴാം വാര്‍ഡിന് വേണ്ടി ആവശ്യമുന്നയിക്കുകയും ചെയ്തു. എന്നാല്‍, സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വം ഏഴാം വാര്‍ഡിലും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഭിന്നത രൂക്ഷമായത്. തുടര്‍ന്ന് സിപിഐ തങ്ങളുടെ സ്ഥാനാര്‍ഥിയെ തീരുമാനിക്കുകയായിരുന്നു.

Continue Reading

kerala

മദ്യലഹരിയില്‍ സുഹൃത്തിനെ കൊലപ്പെടുത്തി; പ്രതി അറസ്റ്റില്‍

ദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് അന്വേഷണം വ്യക്തമാക്കുന്നു.

Published

on

കൊച്ചി: എറണാകുളം കോതമംഗലം വാരപ്പെട്ടിയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ സുഹൃത്ത് ഫ്രാന്‍സിസിനെ പൊലീസ് അറസ്റ്റ് ചെയ്തു. അരഞ്ഞാണി സ്വദേശിയായ സിജോയാണ് തലയ്ക്ക് അടിയേറ്റ് മരിച്ചത്. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് അന്വേഷണം വ്യക്തമാക്കുന്നു. ഫ്രാന്‍സിസ് പിക്കാസ് ഉപയോഗിച്ച് സിജോയുടെ തലയില്‍ അടിച്ചതായാണ് പൊലീസ് കണ്ടെത്തല്‍. സംഭവത്തിനു പിന്നാലെ ‘വീട്ടില്‍ വലിയൊരു സംഭവം സംഭവിച്ചുണ്ട്’എന്ന് പറഞ്ഞ് നാട്ടുകാരെ വിളിച്ചുവരുത്തിയും ഫ്രാന്‍സിസ് തന്നെ സംഭവം പുറത്തുകൊണ്ടുവന്നിരുന്നു. നാട്ടുകാര്‍ എത്തിയപ്പോള്‍ തുണികൊണ്ട് മൂടിയ നിലയില്‍ സിജോയുടെ രക്തത്തില്‍ കുളിച്ച മൃതദേഹമാണ് കണ്ടത്. സംഭവസമയത്ത് മദ്യലഹരിയില്‍ തളര്‍ന്ന നിലയിലായിരുന്നു ഫ്രാന്‍സിസ്. ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെയാണ് ഇത് കൊലപാതകമാണെന്ന് പൊലീസ് ഉറപ്പ് നല്‍കിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ തുടരുന്നുവെന്ന് പൊലീസ് അറിയിച്ചു.

Continue Reading

kerala

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം

തിങ്കളാഴ്ച വരെ ദിവസേന 5000 പേര്‍ക്ക് മാത്രമായിരിക്കും അവസരം. ആളുകളുടെ തിരക്ക് കുറയ്ക്കാനാണ് കോടതി ഇടപെടല്‍.

Published

on

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി ഇടപെടല്‍. തിങ്കളാഴ്ച വരെ ദിവസേന 5000 പേര്‍ക്ക് മാത്രമായിരിക്കും അവസരം. ആളുകളുടെ തിരക്ക് കുറയ്ക്കാനാണ് കോടതി ഇടപെടല്‍.

വിഷയത്തില്‍ ഹൈക്കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ശബരിമലയിലെ തിരക്കില്‍ വേണ്ടത്ര ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താത്തതിലും മുന്നൊരുക്കങ്ങള്‍ നടത്താത്തതിലുമായിരുന്നു വിമര്‍ശനം. ഇതിന്റെ ഉത്തരവിലാണ്, സ്‌പോട്ട് ബുക്കിങ് സംബന്ധിച്ച ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.

സ്‌പോട്ട് ബുക്കിങ് ഇല്ലാതെ പോലും നിരവധി പേര്‍ കയറുകയും സ്ത്രീകളും കുട്ടികളും മണിക്കൂറോളം ക്യൂ നില്‍ക്കുകയും തിരക്ക് വര്‍ധിക്കുന്നത് ഭക്തര്‍ക്ക് ബുദ്ധിമുട്ടാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി നിര്‍ദേശം.

സ്‌പോട്ട് ബുക്കിങ്ങില്‍ കര്‍ശന നിയന്ത്രണം വേണ്ടതുണ്ടെന്നും തിങ്കളാഴ്ച വരെ ദിനേന 5000 പേര്‍ക്കേ അവസരം നല്‍കൂ എന്നുമാണ് കോടതി വ്യക്തമാക്കിയത്. കാനനപാത വഴിയും 5,000 പേര്‍ക്ക് പാസ് നല്‍കും. വനംവകുപ്പായിരിക്കും പാസ് നല്‍കുകയെന്നും ഹൈക്കോടതി വ്യക്തമാക്കി. സ്‌പോട്ട് ബുക്കിങ് കുറയ്‌ക്കേണ്ടിവരുമെന്ന് രാവിലെ കോടതി പറഞ്ഞിരുന്നു.

പറഞ്ഞത് ഒന്നും നടന്നില്ലല്ലോ എന്നും ആളുകളെ തിക്കിത്തിരക്കി കയറ്റുന്നത് എന്തിനെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. വിഷയത്തില്‍ ഏകോപനം ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ശബരിമലയില്‍ എത്ര പേരെ പരമാവധി ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി ചോദിച്ചു. 90,000 പേരെ പ്രവേശിപ്പിക്കാന്‍ കഴിയുമെന്ന് ദേവസ്വം ബോര്‍ഡ് മറുപടി നല്‍കി.

എന്നാല്‍, അങ്ങനെ തിക്കിത്തിരക്കി ആളുകളെ കയറ്റിയിട്ട് എന്ത് കാര്യമെന്നും കോടതി ചോദിച്ചു. മണ്ഡല, മകരവിളക്ക് തീര്‍ഥാടനം സംബന്ധിച്ചുള്ള ഒരുക്കങ്ങള്‍ ആറു മാസം മുന്‍പെങ്കിലും തുടങ്ങേണ്ടതായിരുന്നില്ലേ എന്നും കോടതി ആരാഞ്ഞു.

Continue Reading

Trending