Connect with us

india

കളക്ടര്‍ കൂടിക്കാഴ്ചക്ക് തയ്യാറായില്ല; തലകുത്തി നിന്ന് എംഎല്‍എയുടെ പ്രതിഷേധം

ഷര്‍ട്ട് ഊരിമാറ്റിയ പ്രവര്‍ത്തകര്‍ തലകുത്തി നില്‍ക്കുന്ന എംഎല്‍എയ്ക്ക് ചുറ്റുമിരുന്ന് സര്‍ക്കാരിനെതിരെ ഉറക്കെ മുദ്രാവാക്യം വിളിക്കുന്നത് വീഡിയോയില്‍ കാണാം.

Published

on

ഭോപ്പാല്‍: കളക്ടര്‍ കൂടിക്കാഴ്ചയ്ക്ക് തയ്യാറാവാത്തതിനെ തുടര്‍ന്ന് തലകുത്തി നിന്ന് എംഎല്‍എയുടെ പ്രതിഷേധം. മധ്യപ്രദേശിലാണ് സംഭവം. അടല്‍ എക്സ്പ്രസ് വേക്കായി ഭൂമി ഏറ്റെടുത്തതിന് നഷ്ടപരിഹാരം കൂട്ടി നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ഷകരും പാര്‍ട്ടി പ്രവര്‍ത്തകരുമായി ഷിയോപുറിലുളള കളക്ടറുടെ ഓഫീസിലെത്തിയതായിരുന്നു കോണ്‍ഗ്രസ് എംഎല്‍എ ബാബുസിങ് ജന്‍ഡേല്‍.

അപേക്ഷയുമായി ദീര്‍ഘനേരം പുറത്ത് വെയിലത്ത് കാത്തുനിന്നെങ്കിലും കളക്ടറെ കാണാന്‍ സാധിച്ചില്ല. ഇതേതുടര്‍ന്ന് പ്രവര്‍ത്തകരോട് നിലത്ത് കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കാന്‍ എംഎല്‍എ ആവശ്യപ്പെട്ടു. പിന്നീട് ഷര്‍ട്ട് ഊരിമാറ്റി എംഎല്‍എ തലകുത്തി നില്‍ക്കുകയായിരുന്നു.

ഷര്‍ട്ട് ഊരിമാറ്റിയ പ്രവര്‍ത്തകര്‍ തലകുത്തി നില്‍ക്കുന്ന എംഎല്‍എയ്ക്ക് ചുറ്റുമിരുന്ന് സര്‍ക്കാരിനെതിരെ ഉറക്കെ മുദ്രാവാക്യം വിളിക്കുന്നത് വീഡിയോയില്‍ കാണാം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഔദ്യോഗിക വസതിയില്‍ നിന്നും പണം കണ്ടെത്തിയ സംഭവം; ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്‌തേക്കും

യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് 146 എംപിമാര്‍ നോട്ടീസ് നല്‍കിയിരുന്നു.

Published

on

ഔദ്യോഗിക വസതിയില്‍ നിന്നും പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി മുന്‍ ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്യും. യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് 146 എംപിമാര്‍ നോട്ടീസ് നല്‍കിയിരുന്നു. ഇത് ലോകസഭ സ്പീക്കര്‍ ഓം ബിര്‍ള അംഗീകരിക്കുകയായിരുന്നു.

ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന നിര്‍ദേശം പരിശോധിക്കുക സുപ്രീംകോടതി ജഡ്ജി അരവിന്ദ് കുമാറിന്റെ അധ്യക്ഷതയിലുള്ള മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഹീന്ദര്‍ മോഹന്‍, നിയമവിദഗ്ധന്‍ ബി.വി. ആചാര്യ എന്നിവരടങ്ങിയ സമിതിയായിരിക്കും. സമിതി 3 മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അതുവരെ ഇംപീച്ച്‌മെന്റ് നിര്‍ദേശം പരിഗണനയില്‍ തുടരുമെന്നും ലോക്‌സഭാ സ്പീക്കര്‍ അറിയിച്ചു.

ആഭ്യന്തര അന്വേഷണത്തിനെതിരെ ജസ്റ്റിസ് വര്‍മ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. അന്വേഷണവും ഇതിന്റെ അടിസ്ഥാനത്തിനുള്ള തുടര്‍നടപടികളും ഭരണഘടനവിരുദ്ധമല്ലെന്ന് വ്യക്തമാക്കിയാണ് ഹര്‍ജി തള്ളിയത്. ഇതിനെ തുടര്‍ന്നാണ് ജഡ്ജിയെ ഇംപീച്ച് ചെയ്യാനുള്ള നടപടികളുമായി പാര്‍ലമെന്റ് മുന്നോട്ട് പോകുന്നത്.

Continue Reading

india

ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ മഖ്ബറയില്‍ അതിക്രമിച്ച് കയറി ഹിന്ദുത്വ വാദികള്‍; 150 പേര്‍ക്കെതിരെ കേസ്

ഇതിനുപിന്നാലെ സുരക്ഷാ ക്രമീകരണങ്ങള്‍ തകര്‍ത്ത് ബജ്‌റംഗ്ദള്‍, ബിജെപി, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ സംഘടനകളിലെ പ്രവര്‍ത്തകര്‍ മഖ്ബറയില്‍ അതിക്രമിച്ച് കയറുകയായിരുന്നു.

Published

on

ഉത്തര്‍പ്രദേശില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മുസ്ലിം മഖ്ബറ ഹിന്ദുത്വ വാദികള്‍ കയ്യേറി. ഫത്തേപൂര്‍ ജില്ലയിലെ അബൂ നഗരിലെ ഈദ്ഗാഹിനകത്ത് സ്ഥിതി ചെയ്യുന്ന നവാബ് അബ്ദുല്‍ സമദ് മഖ്ബറ പുരാതന ഹിന്ദുക്ഷേത്രമാണെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെ സുരക്ഷാ ക്രമീകരണങ്ങള്‍ തകര്‍ത്ത് ബജ്‌റംഗ്ദള്‍, ബിജെപി, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ സംഘടനകളിലെ പ്രവര്‍ത്തകര്‍ മഖ്ബറയില്‍ അതിക്രമിച്ച് കയറുകയായിരുന്നു. സംഭവത്തില്‍ 150 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഹിന്ദുക്ഷേത്രം തകര്‍ത്താണ് മഖ്ബറ നിര്‍മിച്ചത് എന്ന് സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചതോടെ പ്രദേശത്ത് സാമുദായി സംഘര്‍ഷാവസ്ഥ നിലനിനിന്നിരുന്നു. കഴിഞ്ഞദിവസം രാവിലെ 10 മണിയോടെ ബജ്‌റംഗ് ദള്‍, ഹിന്ദു മഹാസഭ, വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) തുടങ്ങിയ ഹിന്ദുത്വവാദികളായ 2,000ത്തോളം പേര്‍ മഖ്ബറയില്‍ എത്തി ഇത് ശിവന്റെയും ശ്രീകൃഷ്ണന്റെയും ക്ഷേത്രമാണെന്നവകാശപ്പെട്ട് പൂജയും ആരതിയും നടത്താന്‍ ശ്രമിക്കുകയായിരുന്നു. മഖ്ബറയുടെ മേല്‍ ഭഗവാ കൊടികള്‍ ഉയര്‍ത്തുകയും ജയ് ശ്രീ റാം മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തു.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് മഖ്ബറയ്ക്ക് ചുറ്റും ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ ഹിന്ദുത്വ ആള്‍ക്കൂട്ടം ഈ തടസ്സങ്ങള്‍ തകര്‍ത്ത് അകത്ത് കടന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ഹിന്ദു മഹാസഭയുടെ ഉത്തര്‍പ്രദേശ് സംസ്ഥാന ഉപാധ്യക്ഷന്‍ മനോജ് ത്രിവേദി അടക്കം കണ്ടാലറിയുന്നവരും അറിയാത്തവരുമായ 150ലേറെ പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Continue Reading

india

ഒരാള്‍ക്ക് ഒരു വോട്ട് എന്നത് ഭരണഘടനയുടെ അടിത്തറ, നടപ്പിലാക്കേണ്ടത്‌ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തം: രാഹുല്‍ ഗാന്ധി

‘വോട്ട് ചോരി’ ആരോപണത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

Published

on

‘വോട്ട് ചോരി’ ആരോപണത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വോട്ട് മോഷണം പലതവണ ഉണ്ടായിട്ടുണ്ടെന്നും അത് തെരഞ്ഞെടുപ്പ് കമ്മീഷനും അറിയാവുന്ന കാര്യമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഒരാള്‍ക്ക് ഒരു വോട്ട് എന്നത് ഭരണഘടനയുടെ അടിത്തറയാണെന്നും അത് നടപ്പിലാക്കേണ്ടത്‌ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാല്‍ ആ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ഒരു സീറ്റിലല്ല, ഒരുപാട് സീറ്റുകളിലാണ്. ദേശീയതലത്തില്‍ ആസൂത്രിതമായി ചെയ്തതാണ്. അത് തെരഞ്ഞെടുപ്പ് കമ്മീഷനും അറിയാം നമുക്കുമറിയാം. ആദ്യം തെളിവുകളുണ്ടായിരുന്നില്ല. ഇപ്പോള്‍ തെളിവുകളുണ്ട്. ഞങ്ങള്‍ ഭരണഘടനയെ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നു. ഒരാള്‍ക്ക് ഒരു വോട്ട് എന്നത് ഭരണഘടനയുടെ അടിത്തറയാണ്. ഒരാള്‍ക്ക് ഒരു വോട്ട് നടപ്പിലാക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തമാണ്. അവര്‍ അത് ചെയ്തില്ല. ഭരണഘടനയെ സംരക്ഷിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങളത് തുടര്‍ന്നുകൊണ്ടേയിരിക്കും’- രാഹുല്‍ ഗാന്ധി പറഞ്ഞു.

Continue Reading

Trending