Connect with us

Culture

സി.ഒ.ടി നസീര്‍ വധശ്രമം: ഗൂഢാലോചന എംഎല്‍എ ഉപയോഗിക്കുന്ന ഇന്നോവയില്‍ വെച്ച്; എ.എന്‍ ഷംസീറിന് കുരുക്ക് മുറുകുന്നു

Published

on

സി.ഒ.ടി നസീര്‍ വധശ്രമത്തിലെ പ്രതികള്‍ ഗൂഢാലോചന നടത്തിയത് എ.എന്‍ ഷംസീര്‍ എംഎല്‍എ ഉപയോഗിക്കുന്ന വാഹനത്തില്‍ വച്ചെന്ന് മൊഴി. മുഖ്യ പ്രതി പൊട്ടി സന്തോഷാണ് ഇതു സംബന്ധിച്ച മൊഴി നല്‍കിയത്. ഷംസീറിന്റെ സഹോദരന്‍ എ.എന്‍ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള ഇന്നോവ കാറാണിത്.

എ.എന്‍ ഷംസീര്‍ എംഎല്‍എയുടെ ഉറ്റ സഹായിയും സന്തത സഹചാരിയായ എന്‍ .കെ.രാഗേഷ് പ്രധാന പ്രതിയായ പൊട്ടി സന്തോഷുമായി നസീറിനെ അക്രമിക്കാനുള്ള ഗൂഢാലോചാന നടത്തിയത് ഷംസീര്‍ ഉപയോഗിക്കുന്ന വാഹനത്തില്‍ വെച്ചാണെന്നാണ് പൊട്ടി സന്തോഷ് മൊഴി നല്‍കിയിരിക്കുന്നത്. KLO7 സി.ഡി 6887 എന്ന ഇന്നോവ കാറിലാണ് ഗൂഡാലോചന നടന്നത്. മിക്ക ദിവസങ്ങളിലും ഈ കാര്‍ ഡ്രൈവ് ചെയ്യുന്നത് വധശ്രമ കേസില്‍ നേരത്തെ അറസ്റ്റിലായ എന്‍.കെ.രാഗേഷാണ്.

വധശ്രമകേസില്‍ എ.എന്‍.ഷംസീര്‍ എം.എല്‍.എയുടെ കാര്‍ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തേക്കുമെന്നാണ് വിവരം. എന്നാല്‍ വാഹനം ഓടിച്ച പുല്യോട് ബ്രാഞ്ച് സെക്രട്ടറിയായ എന്‍.കെ.രാഗേഷും ക്വട്ടേഷന്‍ ഏറ്റെടുത്ത പൊട്ടിയന്‍ സന്തോഷും മാത്രമാണ് ഉണ്ടായിരുന്നതെന്ന നിഗമനത്തിലാണ് നിലവില്‍ അന്വേഷണ സംഘം. മറ്റ് തെളിവുകള്‍ ലഭിച്ചിട്ടില്ല.
അതേസമയം സംഭവ ദിവസവും തൊട്ടടുത്ത ദിവസങ്ങളിലും രാഗേഷിനെയും സന്തോഷിനെയും ഷംസീര്‍ നിരവധി തവണ ഫോണ്‍ ചെയ്തതായും പോലീസ് കണ്ടെത്തി. എ.എന്‍ രാഗേഷില്‍ കേസ് അന്വേഷണം അവസാനിപ്പിക്കാനായിരുന്നു പൊലീസ് നീക്കം. ഇതിന് ഇടയിലാണ് എ.എന്‍.ഷംസീറിനെതിരെ പൊട്ടി സന്തോഷ് മൊഴി നല്‍കിയത്. ന്നാല്‍ വധശ്രമ കേസില്‍ ഷംസീര്‍ എംഎല്‍എയുടെ മൊഴി എടുക്കും.

എന്നാല്‍ ഗൂഡാലോചന നടത്തിയ കാര്‍ കസ്റ്റഡിയിലെടുക്കാനൊ ഉടമയെ ചോദ്യം ചെയ്യാനൊ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. ഇത് വിവാദത്തിന് കാരണമായിട്ടുണ്ട്. കേസില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലായിരുന്നു സി.ഒ.ടി നസീര്‍. ഇതിന് ഇടയിലാണ് എ.എന്‍ ഷംസീറിന്റെ മൊഴി എടുക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.

മേയ് 18 ന് രാത്രിയിലാണ് മൂന്നംഗ സംഘം തലശ്ശേരിയില്‍ നസീറിനെ ആക്രമിച്ചത്. അതേസമയം കണ്ണൂരില്‍ വിവിധ ഭാഗങ്ങളില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മാല പാര്‍വതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പൊലീസ് കേസെടുത്തു

മനേഷ് എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്.

Published

on

നടി മാല പാര്‍വതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയില്‍ കൊച്ചി സൈബര്‍ പൊലീസ് കേസെടുത്തു. മനേഷ് എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് നടി പരാതി നല്‍കിയത്.

പതിനായിരത്തിലധികം അംഗങ്ങളുള്ള ഫെയ്‌സ്ബുക്ക് പേജിലാണ് നടിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. മാനേജറാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയതെന്ന് നടി പറയുന്നു.

സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ആരാണ് പേജിന്റെ അഡ്മിന്‍ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. സ്ത്രീത്വത്തെ അപമാനിച്ചതിന്റെ പേരിലും ഐടി ആക്ട് പ്രകാരവുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതിക്കായുള്ള അന്വേഷണം തുടരുകയാണ് പൊലീസ്.

Continue Reading

Film

എഎംഎംഎയുടെ അധ്യക്ഷസ്ഥാനത്തേയ്ക്കുള്ള മത്സരത്തില്‍ നിന്ന് നടന്‍ ജഗദീഷ് പിന്മാറും

നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയായ ഇന്ന് ജഗദീഷ് പത്രിക പിന്‍വലിക്കും.

Published

on

താരസംഘടനയായ എഎംഎംഎയുടെ അധ്യക്ഷസ്ഥാനത്തേയ്ക്കുള്ള മത്സരത്തില്‍ നിന്ന് നടന്‍ ജഗദീഷ് പിന്മാറും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയായ ഇന്ന് ജഗദീഷ് പത്രിക പിന്‍വലിക്കും. പ്രത്യേക ദൂതന്‍ വഴി കത്ത് കൈമാറാനാണ് തീരുമാനം.

വനിതകള്‍ നേതൃത്വത്തിലെത്തുമെന്ന ഉറപ്പിലാണ് ജഗദീഷിന്റെ തീരുമാനം. വനിതാ അധ്യക്ഷ ഉണ്ടാകണമെന്ന് ജഗദീഷ് നേരത്തെത്തന്നെ ആവശ്യപ്പെട്ടിരുന്നു.

അതേസമയം എഎംഎംഎയില്‍ ഇന്ന് മത്സര ചിത്രം തെളിയും. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനുമാണ് മത്സരിക്കുക. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ്, കുക്കു പരമേശ്വരന്‍, രവീന്ദ്രന്‍ തുടങ്ങിയവര്‍ മത്സരിക്കുന്നുണ്ട്. ഓഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ്.

എഎംഎംഎ അധ്യക്ഷസ്ഥാനത്തേക്ക് വനിതകള്‍ വരുന്നതിനെ നിരവധി പേര്‍ അനുകൂലിച്ചിരുന്നു.

Continue Reading

Film

ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുത്ത് സാന്ദ്ര തോമസ്

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്.

Published

on

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിര്‍മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക.

സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും നാമനിര്‍ദേശ പത്രിക ഇന്ന് സമപ്പിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.

സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താന്‍ പ്രസിഡന്റായാല്‍ നല്ല മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.

സാന്ദ്ര തോമസ് തന്നെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിന്‍ സ്റ്റീഫന്‍ പരാതി നല്‍കിയിരുന്നു. സാന്ദ്രയ്‌ക്കെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും നല്‍കിയിരുന്നു.

Continue Reading

Trending