Video Stories
കോടതി വിധി സംശയിക്കപ്പെടുമ്പോള്‍
വൈക്കം സ്വദേശിനിയായ ഹൈന്ദവ യുവതി ഇസ്്‌ലാം മതം സ്വീകരിച്ച ശേഷം നടത്തിയ വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി കേരളത്തില്‍ മാത്രമല്ല രാജ്യത്താകെ നിയമപരവും നൈതികവും ദാര്‍ശനികവും മതപരവുമായ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്. മതം മാറിയ ഇരുപത്തിനാലുകാരിയുടെ ആഗ്രഹത്തിന് വിപരീതമായി അവളുടെ വിവാഹം റദ്ദാക്കി സ്വന്തം പിതാവിനോടൊപ്പം വിട്ടയക്കാനാണ് ബഹുമാനപ്പെട്ട കോടതി ഉത്തരവിട്ടിരിക്കുന്നത്. പ്രായപൂര്‍ത്തിയായ ഒരു യുവതിക്ക് ഇഷ്ടപ്പെട്ട ആശയത്തിലും മതത്തിലും വിശ്വസിക്കാനും ഇഷ്ടപ്പെട്ട വ്യക്തിയുമായി വിവാഹ ബന്ധത്തിലേര്‍പെടാനും ഇന്ത്യന്‍ ഭരണഘടന അനുവദിച്ചിരിക്കെ ആ ഭരണഘടനയുടെ വ്യാഖ്യാതാക്കളായ കോടതിക്ക് എങ്ങനെയാണ് ഇത്തരത്തിലൊരു വിധി പുറപ്പെടുവിക്കാനായത് എന്ന ചോദ്യം പ്രസക്തിയുള്ളതാണ്.
2015ലാണ് അഖില എന്ന യുവതി ഇസ്‌ലാം മതം സ്വീകരിക്കുന്നതിനായി സ്വന്തം ഇഷ്ടപ്രകാരം വീടുവിട്ടിറങ്ങിയത്. തുടര്‍ന്ന് പുത്രിയെ അന്യായമായി തടങ്കലില്‍ വെച്ചെന്നു കാട്ടി പിതാവ് കെ.എം അശോകന്‍ കോടതിയെ സമീപിക്കുകയിരുന്നു. അന്വേഷണത്തില്‍ മലപ്പുറത്ത് ഒരു സ്ഥാപനത്തില്‍ പെണ്‍കുട്ടി പഠിക്കുകയാണെന്നും അതിനാല്‍ പിതാവ് ആവശ്യപ്പെടുന്നതു പ്രകാരം കുട്ടിയെ വിട്ടുനല്‍കാനാവില്ലെന്നുമായിരുന്നു കോടതിയുടെ ഉത്തരവ്. ഇതിന് ഒരു വര്‍ഷത്തിനുശേഷം 2016 ഡിസംബര്‍ 19ന് പെണ്‍കുട്ടി പത്രത്തില്‍ കണ്ട വിവാഹ പരസ്യമനുസരിച്ച് മലപ്പുറം കോട്ടക്കല്‍ സ്വദേശിയായ 26കാരന്‍ ഷഫീന്‍ ജഹാനെ വിവാഹം ചെയ്തു. തുടര്‍ന്ന് വീണ്ടും കോടതിയില്‍ പിതാവിന്റെ കേസെത്തിയപ്പോഴാണ് കോടതിയുടെ മട്ടുമാറിയത്. മുപ്പത്തഞ്ച് ദിവസം കുട്ടിയെ പൊലീസ് കസ്റ്റഡിയില്‍ വെക്കുകയും ചെയ്തു. ഹാദിയയുടെ പരാതിയില്‍ പിന്നീട് മോചിപ്പിച്ചെങ്കിലും തീവ്രവാദ സംഘടനയായ ഐ.എസിലേക്ക് കൊണ്ടുപോകാനാണെന്ന് പറഞ്ഞ് പിതാവ് നല്‍കിയ പരാതിയിന്മേലായിരുന്നു കോടതിയുടെ മനംമാറ്റം. പൊലീസിനോട് ഇതേക്കുറിച്ച് അന്വേഷണം നടത്താനും കുട്ടിയുടെ ഭര്‍ത്താവില്‍നിന്ന് വേറിട്ട് ഹോസ്റ്റലില്‍ താമസിച്ച് പഠനം തുടരാനുമായിരുന്നു കോടതിയുടെ പിന്നീടുള്ള ഉത്തരവ്. കേസ് വീണ്ടും പരിഗണിച്ചപ്പോഴായിരുന്നു ഹൈക്കോടതി പെണ്‍കുട്ടിക്കെതിരായ വിധി പുറപ്പെടുവിച്ചത്. തന്റെ വിവാഹം ശരീഅത്ത് വിധികളനുസരിച്ച് രണ്ടു പ്രബലരായ സാക്ഷികളുടെ മുന്നില്‍വെച്ച് നടത്തിയതാണെന്നും ആയത് സാധുവാണെന്നും ഹാദിയയുടെ ഭര്‍ത്താവ് ഷഫീന്‍ ജഹാന്‍ പറയുന്നു. കഴിഞ്ഞ 156 ദിവസമായി തന്നെ കാണാനനുവദിച്ചില്ല. പക്ഷേ ഇദ്ദേഹത്തെ കേള്‍ക്കാന്‍ വിധി പ്രസ്താവിച്ച ജഡ്ജിമാര്‍ തയ്യാറായില്ല. കുട്ടിയെ ബലം പ്രയോഗിച്ച് പൊലീസ് പിതാവിന്റെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. കരഞ്ഞു നിലവിളിച്ചുകൊണ്ടാണ് ഹാദിയ പിതാവിനോടൊപ്പം വീട്ടിലേക്ക് പോയത്.
സാധാരണയായി ഹേബിയസ് കോര്‍പസ് (അന്യായമായി തടങ്കലില്‍ വെക്കല്‍) ഹര്‍ജികളില്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ട പുരുഷനോടൊപ്പം വിടാതെ രക്ഷിതാക്കള്‍ക്കൊപ്പം വിടുക എന്ന രീതിയാണ് കോടതികള്‍ സ്വീകരിക്കാറ്. ഇത് നിയമ ദൃഷ്ട്യാ ശരിയുമാണ്. പതിനെട്ടിന് താഴെ പക്വതയില്ലാത്ത പ്രായമായതിനാലാണ് കോടതി ഇങ്ങനെ ചെയ്യാറ്. അതേസമയം ഹാദിയയുടെ കാര്യത്തില്‍ കോടതി നടത്തിയത് തികച്ചും നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ വിധിയാണെന്ന വാദമാണ് പ്രമുഖ അഭിഭാഷകരടക്കം മുന്നോട്ടുവെക്കുന്നത്. ചില സമയങ്ങളില്‍ പെണ്‍കുട്ടി പ്രായപൂര്‍ത്തിയായിട്ടുണ്ടെങ്കിലും മാനസികമായ തകരാറുകളോ മറ്റോ ഉണ്ടെങ്കില്‍ അപൂര്‍വമായി കോടതി രക്ഷിതാക്കള്‍ക്കനുകൂലമായി മകളെ അവരോടൊപ്പം പറഞ്ഞുവിട്ടുകൊണ്ട് വിധി പ്രസ്താവിക്കാറുണ്ടെങ്കിലും മെഡിക്കല്‍ കോഴ്‌സിന് പഠിക്കുന്ന ആരും ആരോഗ്യപരമോ മാനസികമായോ പരാതിപ്പെടാത്തതുമായ ഹാദിയയുടെ കാര്യത്തില്‍ കോടതി കാട്ടിയ രീതിയാണ് പരക്കെ ചോദ്യം ചെയ്യപ്പെടുന്നത്.
മുസ്‌ലിമായി ജീവിക്കാന്‍ തനിക്ക് മറ്റേത് രാജ്യത്തേക്കും പോകേണ്ടെന്നും തനിക്കെതിരെയുള്ള പരാതികള്‍ പിന്‍വലിക്കണമെന്നും പലതവണ ഹാദിയ പിതാവിനോട് കത്തിലൂടെ ആവശ്യപ്പെട്ടിരുന്നതാണ്. വിവാഹത്തിന് വധുവിന്റെ മാതാപിതാക്കളില്ലാതിരുന്നതാണ് വിവാഹം സാധുവല്ലാതാകാന്‍ കാരണമായി കോടതി പറയുന്നതെങ്കില്‍, വിവാഹത്തിന് മാതാപിതാക്കള്‍ വേണമെന്നത് പുതിയ നിയമ വ്യാഖ്യാനമാണ്. വിവാഹം അസാധുവാണെന്ന് തെളിയിക്കാന്‍ കോടതിക്കോ പൊലീസിനോ കഴിഞ്ഞിട്ടുമില്ല. കോടതി തന്നെ നിയോഗിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ കൊടുത്ത റിപ്പോര്‍ട്ടില്‍ വിവാഹം ശരീഅത്ത് പ്രകാരം തന്നെ നിര്‍വഹിക്കപ്പെട്ടതായും പറയുന്നുണ്ട്. ഐ.എസിലേക്ക് ഹാദിയയെ വിട്ടയക്കുന്നതായാണ് പരാതിക്കാരനായ പിതാവ് ഉന്നയിച്ച വാദമെങ്കില്‍ അതും തെളിയിക്കപ്പെട്ടിട്ടില്ല. ഈ ഘട്ടത്തിലാണ് ഹൈക്കോടതിയുടെ ഉദ്ദേശ്യശുദ്ധിയെക്കുറിച്ചുള്ള സംശയങ്ങളുന്നയിക്കുന്നവരെ കുറ്റപ്പെടുത്താന്‍ കഴിയാതെ വരുന്നത്. മതംമാറ്റം തന്റെ സ്വന്തം തീരുമാനമാണെന്നാണ് ഹാദിയ പറയുന്നത്. ഇത് ചെവിക്കൊള്ളാതിരിക്കാന്‍ കോടതിക്കെങ്ങനെ കഴിഞ്ഞു. സംഘ്പരിവാരം പ്രചരിപ്പിച്ചത് അതേപടി ഏറ്റുപിടിക്കുന്നത് രീതിയാണ് വിധിയെന്ന വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.
ഇതുസംബന്ധിച്ച് ഹാദിയ മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതുകയും അതില്‍ ഹിന്ദുത്വ ശക്തികള്‍ തന്നെ വധിക്കുമെന്ന് ഭയപ്പെടുന്നതായും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്മേലൊന്നും ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്ന് മാത്രമല്ല, പൗരന്റെ അടിസ്ഥാന അവകാശത്തെപ്പോലും ചോദ്യം ചെയ്യുന്ന വിധി പുറത്തുവന്നിട്ട് ഇതുവരെയും ഇക്കാര്യത്തില്‍ ചെറു വിരലനക്കാന്‍ പോലും ഇക്കൂട്ടര്‍ തയ്യാറായിട്ടുമില്ല. സുപ്രീം കോടതിയില്‍ ഇതുസംബന്ധിച്ച അപ്പീലിനുള്ള നീക്കങ്ങള്‍ക്കൊപ്പം മതംമാറ്റത്തിനെതിരായ ഗൂഢനീക്കത്തിനെതിരെയും ചെറുത്തുനില്‍പുകളും ബോധവത്കരണങ്ങളും ഈ വിധിയിലൂടെ ആവശ്യമായിരിക്കുകയാണ്. വിധിക്കെതിരെ ഇന്നലെ ഹൈക്കോടതിയിലേക്ക് മുസ്്‌ലിം ഏകോപനസമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ മാര്‍ച്ചിനെ തദനുസൃതമായ നീക്കമായേ കാണാനാകൂ. എന്നാല്‍ ഇതിനെ പൊലീസ് നേരിട്ട രീതി ചോദ്യം ചെയ്യപ്പെടുകയാണ്. ഇതേ സര്‍ക്കാരിന്റെ ആളുകള്‍ എത്ര തവണയാണ് ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തിയിട്ടുള്ളത്. എറണാകുളം ജില്ലയിലെ ഇന്നത്തെ ഹര്‍ത്താല്‍ അതുകൊണ്ടുതന്നെ ഒഴിവാക്കപ്പെടേണ്ടതായിരുന്നു. പൗരന്മാരുടെ വിശ്വാസ്യതയും ആത്മവിശ്വാസവും നിലനിര്‍ത്തിക്കൊണ്ടുമാത്രമേ ഏതൊരു ജനാധിപത്യരാഷ്ട്രത്തിനും നിലനില്‍പുള്ളൂ എന്നത് സര്‍ക്കാരിന്റെ മൂന്നുതൂണുകളും ഒരുപോലെ ഓര്‍ക്കുന്നത് നന്നായിരിക്കും.
FinTech
സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു, നിഫ്റ്റി 25,700 ന് താഴെ; രണ്ടാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടം
മേഖലകളില്‍, നിഫ്റ്റി പിഎസ്യു ബാങ്ക് മികച്ച പ്രകടനമായി തുടര്‍ന്നു.
സെന്‍സെക്‌സും നിഫ്റ്റിയും ശക്തമായ ഒക്ടോബര്‍ റാലിക്ക് ശേഷം പിന്‍വാങ്ങി, സ്വകാര്യ ബാങ്കുകളുടെ ബലഹീനതയും അതിവേഗം ചലിക്കുന്ന ഉപഭോക്തൃ ഉല്‍പ്പന്ന ഓഹരികളും വികാരത്തെ തളര്‍ത്തി. എന്നിരുന്നാലും, ത്രൈമാസ വരുമാനവും പ്രതിമാസ വാഹന വില്‍പ്പന ഡാറ്റയും ഇടിവ് കുറയ്ക്കാന്‍ സഹായിച്ചു.
ഇന്ത്യന്‍ മുന്‍നിര സൂചികകള്‍ നവംബര്‍ 3 ന് തുടര്‍ച്ചയായ രണ്ടാം സെഷനിലും തങ്ങളുടെ നഷ്ടം നീട്ടി. സമ്മിശ്ര ആഗോള സൂചനകള്‍ക്കിടയില്‍ പുതിയ ആഴ്ചത്തെ മന്ദഗതിയിലാക്കി. രണ്ടാം പാദത്തിലെ വരുമാനത്തിനൊപ്പം, നിക്ഷേപകര്‍ ഇന്ത്യ-യുഎസ് വ്യാപാര സംഭവവികാസങ്ങളിലും ശ്രദ്ധ പുലര്‍ത്തുന്നു. ഇത് വരും ദിവസങ്ങളില്‍ വിപണികള്‍ക്ക് ടോണ്‍ സജ്ജമാക്കുമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.
രാവിലെ സെന്‍സെക്സ് 249.61 പോയിന്റ് അഥവാ 0.30 ശതമാനം താഴ്ന്ന് 83,689.10ലും നിഫ്റ്റി 55.90 പോയിന്റ് അഥവാ 0.22 ശതമാനം ഇടിഞ്ഞ് 25,666.20ലും എത്തി. മാര്‍ക്കറ്റ് വീതി പോസിറ്റീവായി, 1,788 ഓഹരികള്‍ മുന്നേറി, 1,206 ഇടിവ്, 213 മാറ്റമില്ലാതെ.
ആദ്യകാല വ്യാപാരത്തില്‍ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ 0.6 ശതമാനം വരെ ഉയര്‍ന്നതോടെ വിശാലമായ വിപണികള്‍ ഉറച്ചുനിന്നു. ഇന്ത്യ VIX, അസ്ഥിരത സൂചിക, 4 ശതമാനം ഉയര്‍ന്നു, ഇത് വ്യാപാരികള്‍ക്കിടയില്‍ ചില ജാഗ്രത പ്രതിഫലിപ്പിക്കുന്നു.
മേഖലകളില്‍, നിഫ്റ്റി പിഎസ്യു ബാങ്ക് മികച്ച പ്രകടനമായി തുടര്‍ന്നു. 5 ശതമാനം കുതിച്ചുചാട്ടത്തിന് ശേഷവും കഴിഞ്ഞ ആഴ്ചയിലെ ശക്തമായ മുന്നേറ്റം തുടര്‍ന്നു. രണ്ട് സൂചികകളും 0.5 ശതമാനം വീതം നേട്ടമുണ്ടാക്കിയതോടെ മെറ്റല്‍, ഫാര്‍മ ഓഹരികളിലും വാങ്ങല്‍ താല്‍പ്പര്യം കണ്ടു. മറുവശത്ത്, എഫ്എംസിജി, ഐടി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ സ്റ്റോക്കുകള്‍ സമ്മര്‍ദ്ദത്തിലായി.
കമ്പനികള്‍ അവരുടെ Q2 വരുമാനം രേഖപ്പെടുത്തുന്നത് തുടര്‍ന്നതിനാല്‍ സ്റ്റോക്ക്-നിര്‍ദ്ദിഷ്ട പ്രവര്‍ത്തനം ദൃശ്യമായിരുന്നു. കുറഞ്ഞ ക്രെഡിറ്റ് ചെലവ് ചൂണ്ടിക്കാട്ടി ബ്രോക്കറേജുകള്‍ പോസിറ്റീവ് വീക്ഷണം നിലനിര്‍ത്തിയതിനെത്തുടര്‍ന്ന് ശ്രീറാം ഫിനാന്‍സ് ഓഹരികള്‍ ആദ്യകാല വ്യാപാരത്തില്‍ 5 ശതമാനം ഉയര്‍ന്നു. CLSA അതിന്റെ മികച്ച റേറ്റിംഗ് ആവര്‍ത്തിച്ചു, ടാര്‍ഗെറ്റ് വില ഒരു ഷെയറിന് 735 രൂപയില്‍ നിന്ന് 840 രൂപയായി ഉയര്‍ത്തി, അതിന്റെ FY26-FY28 വരുമാന എസ്റ്റിമേറ്റ് 2-4 ശതമാനം ഉയര്‍ത്തി.
അടുത്തിടെ നടന്ന ട്രംപ്-ഷി ജിന്‍പിംഗ് ഉച്ചകോടി ‘യുഎസ്-ചൈന വ്യാപാര യുദ്ധത്തില്‍ ഒരു താല്‍ക്കാലിക ഉടമ്പടി മാത്രമാണ് നല്‍കിയത്, ഒരു പൂര്‍ണ്ണമായ കരാറല്ല’ എന്ന് ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ അഭിപ്രായപ്പെട്ടു. സാധ്യമായ യുഎസ്-ഇന്ത്യ വ്യാപാര കരാറില്‍ ഈ വികസനത്തിന്റെ സ്വാധീനം ”കാണാനിരിക്കുന്നതേയുള്ളൂ” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഓട്ടോമൊബൈലുകള്‍ക്ക്, പ്രത്യേകിച്ച് ചെറുകാറുകളുടെ ആവശ്യം, ശുഭപ്രതീക്ഷകളേക്കാള്‍ ശക്തമാണ്, ഇത് ഓട്ടോ ഷെയറുകളെ പ്രതിരോധശേഷി നിലനിര്‍ത്തും’ എന്ന് വിജയകുമാര്‍ ഓട്ടോ മേഖലയിലെ സ്ഥിരമായ പോസിറ്റീവ് പ്രവണത ചൂണ്ടിക്കാട്ടി.
Video Stories
തൊടുപുഴ ചീനിക്കുഴി കൂട്ടക്കൊലക്കേസില്‍ വിധി ഒക്ടോബര്‍ 30ന്
മുട്ടം ഒന്നാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്
ഇടുക്കി: തൊടുപുഴ ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും കത്തിച്ച് കൊലപ്പെടുത്തിയ ഭീകര കേസില്‍ പ്രതിക്ക് ശിക്ഷ ഒക്ടോബര്‍ 30ന് പ്രഖ്യാപിക്കും. മുട്ടം ഒന്നാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രതിയായ ആലിയക്കുന്നേല്‍ ഹമീദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു.
പ്രോസിക്യൂഷന്‍ വാദത്തില്‍ പ്രതി അതിക്രൂരമായ കൊലപാതകമാണ് നടത്തിയതെന്നും പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. കൊലപ്പെടുത്തിയവര്‍ നിഷ്‌കളങ്കരായ രണ്ട് കുട്ടികളുള്‍പ്പെടെ നാലുപേരാണെന്നും പ്രായം ഒഴിച്ചാല്‍ പ്രതിക്കെതിരെ ശക്തമായ തെളിവുകളാണെന്നും പ്രോസിക്യൂഷന്‍ അഡ്വ. എം. സുനില്‍ മഹേശ്വര പിള്ള വ്യക്തമാക്കി.
കോടതി പ്രതി കുറ്റക്കാരനാണെന്ന് നിരീക്ഷിച്ചതിനെ തുടര്‍ന്ന് ”എന്തെങ്കിലും പറയാനുണ്ടോ?” എന്ന ചോദ്യത്തിന് ഹമീദ് ശ്വാസംമുട്ടലും ആരോഗ്യപ്രശ്‌നങ്ങളുമുണ്ടെന്ന് വ്യക്തമാക്കി. പ്രതിഭാഗം വക്കീല്‍ ഹമീദിന്റെ പ്രായവും ആരോഗ്യനിലയും പരിഗണിച്ച് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടു.
2022 മാര്‍ച്ച് 18-നാണ് ഈ ക്രൂരക്കൊലപാതകം നടന്നത്. തൊടുപുഴ ചീനിക്കുഴിയിലെ ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹ്റ, അസ്ന എന്നിവരെയാണ് പിതാവായ ഹമീദ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. സ്വത്ത് വീതംവെച്ചതിനെച്ചൊല്ലിയുണ്ടായ കുടുംബവിവാദമാണ് ഈ ഭീകര സംഭവത്തിന് കാരണമായത്.
ശിക്ഷാ വിധി ഒക്ടോബര്‍ 30-ന് പ്രഖ്യാപിക്കാനിരിക്കെ, ഈ കേസിനോടുള്ള സംസ്ഥാനതല ശ്രദ്ധ വീണ്ടും വര്‍ദ്ധിച്ചിരിക്കുകയാണ്.
Local Sports
സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് സമാപനം
ജേതാക്കള്‍ക്ക് ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേള ഇന്ന് സമാപിക്കും. തുടക്കം മുതല്‍ തിരുവനന്തപുരമാണ് ആധിപത്യം ഉറപ്പിച്ചത്. ഓവറോള്‍ ചാന്പ്യന്‍ഷിപ്പ് തിരുവനന്ദപുരം കൊണ്ടുപോകാം. മലപ്പുറമാണ് അത്ലറ്റിക്സില്‍ മുന്നില്‍ നില്‍ക്കുന്നത്. പാലക്കാടാണ് രണ്ടാമത്. അത്ലറ്റിക്‌സില്‍ 16 ഫൈനലുകളാണ് ഇന്ന് നടക്കുക. വിവിധ വിഭാഗങ്ങളിലെ 4X 100 മീറ്റര്‍ റിലേ മത്സരങ്ങളോടെ ഈ വര്‍ഷത്തെ സംസ്ഥാന കായിക മേള അവസാനിക്കും. 400 മീറ്റര്‍ ഫൈനലും ഇന്നാണ്. വൈകീട്ട് 3.30 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും. ഇത്തവണ 117.5 പവന്‍ തൂക്കമുള്ള സ്വര്‍ണക്കപ്പ് സമ്മാനിക്കും. ഉച്ചയ്ക്ക് ശേഷം 3.30നാണ് സമാപന സമ്മേളനം. ജേതാക്കള്‍ക്ക് ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും.
മുന്‍പ് കാലങ്ങളായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മാത്രമായിരുന്നു സ്വര്‍ണ കപ്പ് സമ്മാനിച്ചിരുന്നത്.
-
kerala2 days agoമികച്ച നടന് മമ്മൂട്ടി നടി ഷംല, തെരഞ്ഞെടുപ്പ് കാലത്ത് ഇത് ബല്ലാത്ത ബിസ്മയം തന്നെ; വിദ്വേഷ പരാമര്‍ശവുമായി ബിജെപി നേതാവ്
-
kerala1 day ago‘അമ്മൂമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്’; അങ്കമാലിയിലെ കുഞ്ഞിന്റേത് കൊലപാതകമെന്ന് സ്ഥിരീകരണം
-
News1 day agoഇന്ത്യഓസീസ് ട്വന്റി20 പരമ്പരയില്‍ ആവേശം; കറാറയില്‍ നാലാം മത്സരം ഇന്ന്
-
Film3 days ago‘ജൂറി കണ്ണടച്ച് ഇരുട്ടാക്കരുത്’, പ്രകാശ് രാജിനെതിരെ ബാലതാരം ദേവനന്ദ
-
india3 days agoവിമാന ടിക്കറ്റ് റീഫണ്ടിങ് നിയമങ്ങളില്‍ വലിയ മാറ്റം: 48 മണിക്കൂറിനുള്ളില്‍ റദ്ദാക്കിയാല്‍ ചാര്‍ജ് ഈടാക്കില്ല
-
kerala3 days ago‘ഇ.പി ജയരാജന് ബി.ജെ.പിയില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നു, പക്ഷേ ഞങ്ങള്‍ക്ക് താല്പര്യമുണ്ടായിരുന്നില്ല’: എ.പി. അബ്ദുല്ലക്കുട്ടി,
-
News3 days agoയുഎഇയുടെ ആകാശത്ത് ഇന്ന് ബീവര്‍ സൂപ്പര്‍മൂണ്‍; ഈ വര്‍ഷത്തെ അവസാന സൂപ്പര്‍മൂണ്‍ ദൃശ്യമാകും
-
india3 days agoകര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ എച്ച്.വൈ മേട്ടി അന്തരിച്ചു

