business
കോവിഡ് മൂലം സ്വര്‍ണഖനനത്തില്‍ വന്‍ ഇടിവ്; സ്വര്‍ണവില കുതിച്ചുയരുമെന്ന് റിപ്പോര്‍ട്ട്
ഖനനത്തില്‍ വന്‍ തോതിലുണ്ടായ കുറവ് സ്വര്‍ണവിലയില്‍ കാര്യമായ വര്‍ധനവിന് കാരണമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കൊച്ചി: കോവിഡ് പ്രതിസന്ധി സ്വര്‍ണഖനനത്തില്‍ വന്‍ ഇടിവുണ്ടാക്കിയെന്ന് കണക്കുകള്‍. തൊഴിലാളികളുടെ ലഭ്യതക്കുറവും കുതിച്ചുകയറിയ ഉല്‍പാദനച്ചെലവും പുതിയ ഖനികള്‍ തുറക്കുന്നതിനും തടസ്സമാവുന്നു. ഈ വര്‍ഷം ആദ്യ മൂന്നുമാസത്തില്‍ ഉല്‍പാദനത്തില്‍ മൂന്ന് ശതമാനത്തിന്റെ കുറവുണ്ടായതായി കണക്കാക്കപ്പെടുന്നു. ആകെ ഖനനം ചെയ്തത് 795.8 ടണ്‍ മാത്രം. 2015ന് ശേഷമുള്ള ഏറ്റവും കനത്ത ഇടിവാണിത്. സ്വര്‍ണഖനനത്തില്‍ മുന്നില്‍ നില്‍ക്കുന്ന ചൈനയില്‍ ഉല്‍പാദനത്തില്‍ 12 ശതമാനത്തിന്റെ കുറവുണ്ടായി.
ചില രാജ്യങ്ങള്‍ ഖനനം പുനരാരംഭിച്ചെങ്കിലും ഉല്‍പാദനത്തില്‍ പ്രതിക്ഷിച്ച വര്‍ധന കൈവരിക്കാനായിട്ടില്ല. ദക്ഷിണാഫ്രിക്ക നേരിട്ടത് 11 ശതമാനം ഇടിവാണ്. എന്നാല്‍ ഇക്വഡോര്‍, കാനഡ, ബുര്‍ക്കിനഫാസോ എന്നീ രാജ്യങ്ങള്‍ ഉല്‍പാദനത്തില്‍ നേട്ടമുണ്ടാക്കിയിട്ടുണ്ട്. പുതിയ ഖനികള്‍ നേരത്തെ തന്നെ കണ്ടെത്താനായതാണ് ഇവരുടെ നേട്ടമായത്.
കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കിയാല്‍ മാത്രമേ സ്വര്‍ണഖനികളുടെ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലാവുകയുള്ളൂ. ഖനികളില്‍ നിന്നുള്ള ലഭ്യത പാരമ്യത്തിലാണെന്ന് 2017ല്‍ തന്നെ വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പറഞ്ഞിരുന്നു. ഈ അവസ്ഥക്ക് പീക്ക് ഗോള്‍ഡ് എന്നാണ് പറയുന്നത്. ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകള്‍ പ്രകാരം ലോകത്ത് ഇതുവരെ 190,040 ടണ്‍ സ്വര്‍ണം ഖനനം ചെയ്തിട്ടുണ്ട്. ഭൂമിയുടെ അടിത്തട്ടില്‍ ഇനിയും 54,000 ടണ്‍ സ്വര്‍ണം ഖനനം ചെയ്യാനുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഖനനം ചെയ്‌തെടുക്കുന്ന സ്വര്‍ണ മണല്‍ത്തരികള്‍ ശുദ്ധീകരിക്കുമ്പോള്‍ നേരത്തെ 10 ഗ്രാം ശുദ്ധ സ്വര്‍ണം ലഭിച്ചിരുന്ന സ്ഥാനത്ത് നിലവില്‍ അത് 1.5 ഗ്രാം ആയി കുറഞ്ഞിട്ടുണ്ട്.
ഖനനത്തില്‍ വന്‍ തോതിലുണ്ടായ കുറവ് സ്വര്‍ണവിലയില്‍ കാര്യമായ വര്‍ധനവിന് കാരണമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ കോവിഡ് പ്രതിസന്ധി രൂക്ഷമായ സമയത്ത് ഓഗസ്റ്റ് ആദ്യവാരത്തില്‍ സ്വര്‍ണവില പവന് 42,000 രൂപ വരെ ഉയര്‍ന്നിരുന്നു. പിന്നീട് കോവിഡ് വാക്‌സിന്‍ സംബന്ധിച്ച ശുഭവാര്‍ത്തകള്‍ വന്നതോടെയാണ് വില താഴേക്ക് വന്നത്. ഉല്‍പാദനത്തിലുണ്ടായ വലിയ കുറവ് വന്‍തോതില്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ സ്വര്‍ണവിലയില്‍ വലിയ കുതിപ്പ് തന്നെയുണ്ടാക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
business
പൊള്ളുന്ന വില; സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില വര്‍ധിച്ചു; 81000 കടന്നു
അന്താരാഷ്ട്ര സ്വര്‍ണ വില 3640 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.15മായി.
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 10130 രൂപയും പവന് 160 രൂപ വര്‍ധിച്ച് 81040 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണ വില 3640 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.15മായി. അന്താരാഷ്ട്ര സ്വര്‍ണവില ഇന്നലത്തേതിനെക്കാള്‍ 5 ഡോളറിന്റെ കുറവ് വന്നിട്ടുണ്ടെങ്കിലും രൂപയുടെ വിനിമയ നിരക്ക് 88.15 ലേക്ക് ദുര്‍ബലമായതാണ് സ്വര്‍ണ വില ഉയരാന്‍ കാരണം. ഇന്നലെ 88 രൂപയില്‍ ആയിരുന്നു. അന്താരാഷ്ട്ര വിലയില്‍ ഒരു ചെറിയ കുറവ് വന്നാല്‍ പോലും കൂടുതല്‍ നിക്ഷേപകര്‍ എത്തുന്നതാണ് വീണ്ടുമുള്ള വില വര്‍ധനവിന് കാരണം.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം. ഇന്ന് ഗ്രാമിന് 90 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണം വാങ്ങാന്‍ 8,310 രൂപയാണ് നല്‍കേണ്ടത്. പവന് 720 രൂപയാണ് കുറഞ്ഞത്. 68,480 രൂപയായിരുന്ന പവന് 66,480 രൂപയായി കുറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലായി സ്വര്‍ണ വിലയിലുണ്ടായ വര്‍ധനവിന് ഒരാശ്വാസമാണ് ഇന്നത്തെ വിപണി. സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ പുതുക്കി മുന്നേറിയ കാഴ്ചകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാണാനായത്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. 18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.
business
സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു
7940 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്.
സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണം ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ പവന് 480 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഇന്ന് 63520 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടത്. 7940 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News2 days agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories12 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
