Connect with us

main stories

കാത്തിരിപ്പിന് വിരാമം, കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചു: പൂനൈയില്‍ നിന്ന് ആദ്യലോഡ് പുറപ്പെട്ടു

ഇന്നുമാത്രം എട്ട് വിമാനങ്ങളിലായി രാജ്യത്തെ 13 ഇടങ്ങളിലേക്ക് വാക്‌സിന്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

Published

on

ന്യൂഡല്‍ഹി: കാത്തിരിപ്പിന് വിരാമം… രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചു. പൂനൈ സിറം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ആദ്യ ലോഡ് പുറപ്പെട്ടു. ശീതീകരിച്ച മൂന്ന് ട്രക്കുകളിലായാണ് ആദ്യ ലോഡ് കോവി ഷീല്‍ഡ് വാക്‌സിന്‍ ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ പൂനൈ വിമാനതാവളത്തിലേക്ക് എത്തിച്ചത്. പൂനൈയില്‍ നിന്ന് പ്രത്യേക കാര്‍ഗോ വിമാനത്തിലാണ് വാക്‌സിന്‍ കയറ്റി അയക്കുന്നത്. ഇന്നുമാത്രം എട്ട് വിമാനങ്ങളിലായി രാജ്യത്തെ 13 ഇടങ്ങളിലേക്ക് വാക്‌സിന്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. പൂനൈ സിറം ഇന്‍സ്റ്റിറ്റിയൂട്ടുമായി കേന്ദ്രസര്‍ക്കാരുണ്ടാക്കിയ കരാര്‍ പ്രകാരം ഒരുവാക്‌സിന് 210രൂപയാണ്. 1.1കോടി ഡോസ് വാക്‌സിന്‍ നല്‍കാനാണ് കരാര്‍.
പ്രധാന നഗരങ്ങളായ ഡല്‍ഹി, അഹമ്മദാബാദ്, കൊല്‍ക്കത്ത, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, വിജയവാഡ, ലക്‌നൗ എന്നിവിടങ്ങളിലാണ് ആദ്യം വാക്‌സിനെത്തുക. ജനുവരി 16 മുതലാണ് രാജ്യത്ത് കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ ആരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍ 30കോടി പേര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കും.

kerala

ബെയ്‌ലി പാലം താല്‍ക്കാലികമായി അടച്ചു

ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ നാളെ തുറക്കും

Published

on

ചൂരല്‍മല, മുണ്ടക്കൈ മേഖലകളില്‍ ഇന്നും അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ ബെയ്‌ലി പാലം താല്‍ക്കാലികമായി അടച്ചു. മഴ കുറയുന്നതു വരെ പ്രദേശത്തേക്ക് ആരെയും കടത്തിവിടില്ല. അട്ടമല, മുണ്ടക്കൈ മേഖലകളിലെ തോട്ടങ്ങളില്‍ തൊഴിലാളികളെ പ്രത്യേക അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവേശിപ്പിക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം പുഴയിലുണ്ടായ കനത്ത ഒഴുക്കില്‍ ബെയ്‌ലി പാലത്തിന്റെ സംരക്ഷണ ഭിത്തിക്കുള്ളിലെ മണ്ണൊലിച്ചുപോയി. പാലത്തിനു ബലക്ഷയം ഉണ്ടാകാതിരിക്കാന്‍ സംരക്ഷണ ഭിത്തിക്കുള്ളില്‍ മണ്ണിട്ടു നിറയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ബാണാസുര സാഗറിന്റെ ഷട്ടര്‍ നാളെ രാവിലെ തുറക്കും. ജില്ലയില്‍ ഇന്ന് അതീതീവ്രമഴ കണക്കിലെടുത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

Continue Reading

india

ചരിത്രമെഴുതി ശുഭാംശു ശുക്ല; ആക്‌സിയം-4 വിക്ഷേപിച്ചു

ശുഭാംശു ശുക്ലയും സംഘവും 14 ദിവസം ബഹിരാകാശ നിലയത്തില്‍ ചെലവഴിക്കും.

Published

on

ആക്‌സിയം-4 വിക്ഷേപിച്ചണം വിജയകരം. 41 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ബഹിരാകാശ യാത്രയാണിത്. ഇന്ത്യന്‍ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ല, നാസയുടെ മുന്‍നിര ബഹിരാകാശ സഞ്ചാരികളില്‍ ഒരാളായ പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ടില്‍നിന്നുള്ള സ്ലാവോസ് വിസ്‌നീവ്‌സ്‌കി, ഹംഗറിയുടെ ടിബോര്‍ കാപു എന്നിവര്‍ ബഹിരാകാശത്തേക്ക് പുറപ്പെട്ടു. ആക്സിയം സ്പേസ് ഇങ്ക്, നാഷണല്‍ എയറോനോട്ടിക്സ് ആന്‍ഡ് സ്പേസ് അഡ്മിനിസ്‌ട്രേഷന്‍ (നാസ), ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) എന്നിവര്‍ സംയുക്തമായാണ് ആക്‌സിയം -4 ബഹിരാകാശ ദൗത്യം നടത്തുന്നത്.

700 കോടി രൂപയിലധികം ചിലവ് വരുന്ന ബൃഹദ് പദ്ധതിയും വാണിജ്യപരമായി ഇന്ത്യ ക്രമീകരിക്കുന്ന ആദ്യ സ്‌പേസ് പര്യവേഷണം കൂടിയാണിത്. പോളണ്ട്, ഹംഗറി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുമായി ചേര്‍ന്നുള്ള സംയുക്ത ദൗത്യം, ലൈഫ് സപ്പോര്‍ട്ട് സിസ്റ്റത്തി ന് നിര്‍ണായകമായ സയനോ ബാക്ടീരിയ പരീക്ഷണം, വാര്‍ധക്യത്തെ ചെറുത്തു തോല്‍പ്പിക്കാനുള്ള പഠനങ്ങളും ദൗത്യത്തിന്റെ ഭാഗമാണ്.

ഭൂമിയുടെ ഭ്രമണപഥമായ ലിയോയില്‍ ശുഭാംശു ശുക്ലയും സംഘവും വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് എത്തുക. ഭ്രമണ പഥത്തില്‍ എത്തിക്കഴിഞ്ഞാല്‍ പേടകം ബഹിരാകാശ നിലയവുമായി ബന്ധിപ്പിക്കും. ലിയോയിലെ ഉപഗ്രഹങ്ങളും ബഹിരാകാശ നിലയങ്ങളും സെക്കന്‍ഡില്‍ ഏകദേശം 7.8 കിലോമീറ്റര്‍ വേഗത്തിലാണ് ഭൂമിക്ക് ചുറ്റും സഞ്ചരിക്കുക. 14 ദിവസം ഭൂമിയെ ചുറ്റാനുള്ള ദൗത്യമാണ് സംഘത്തിനുള്ളത്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് എത്തുന്ന ആദ്യ ഇന്ത്യക്കാരനായി ശുഭാംശു ശുക്ല. ഏഴ് തവണ മാറ്റി വച്ചശേഷമാണ് ഇന്ന് വിക്ഷേപിച്ചത്. ശുഭാംശു ശുക്ലയും സംഘവും 14 ദിവസം ബഹിരാകാശ നിലയത്തില്‍ ചെലവഴിക്കും.

Continue Reading

india

ജി.എം ബനാത് വാല സാഹിബ് വിടപറഞ്ഞിട്ട് ഇന്നേക്ക് 17 വര്‍ഷം

രാജ്യം കണ്ട പ്രഗത്ഭ പാര്‍ലമെന്റേറിയന്മാരില്‍ ഒരാളും ഭരണഘടനാ വിദഗ്ധനും ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങളുടെ അഭിമാനാവകാശ സംരക്ഷണ പോരാട്ടത്തിലെ ധീര നായകനുമായ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് അധ്യക്ഷന്‍ ഗുലാം മഹ്‌മൂദ് ബനാത്ത് വാല അന്തരിച്ചിട്ട് ഇന്ന് 17 വര്‍ഷം.

Published

on

രാജ്യം കണ്ട പ്രഗത്ഭ പാര്‍ലമെന്റേറിയന്മാരില്‍ ഒരാളും ഭരണഘടനാ വിദഗ്ധനും ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങളുടെ അഭിമാനാവകാശ സംരക്ഷണ പോരാട്ടത്തിലെ ധീര നായകനുമായ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് അധ്യക്ഷന്‍ ഗുലാം മഹ്‌മൂദ് ബനാത്ത് വാല അന്തരിച്ചിട്ട് ഇന്ന് 17 വര്‍ഷം. പ്രസിദ്ധ വാഗ്മിയും ഗ്രന്ഥകാരനുമായ ബനാത്ത് വാല മഹാരാഷ്ട്ര നിയമസഭയിലും മുംബൈ കോര്‍പറേഷനിലും അംഗവും 1977 മുതല്‍ തുടര്‍ച്ചയായി (1991 ഒഴികെ) ഏഴ് തവണ കേരളത്തിലെ പൊന്നാനി മണ്ഡലത്തെ ലക്ഷത്തില്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ലോക്‌സഭയില്‍ പ്രതിനിധീകരിച്ചു. 1986ല്‍ പ്രതിപക്ഷാംഗമായിരിക്കെ അദ്ദേഹം കൊണ്ടുവന്ന മുസ്ലിം വനിതാ ജീവനാംശം സംബന്ധിച്ച സ്വകാര്യ ബില്‍, രാജീവ്ഗാന്ധി ഗവണ്‍മെന്റ് ഏറ്റെടുത്ത് നിയമമാക്കിയത് ശ്രദ്ധേയമാണ്.

Continue Reading

Trending