Connect with us

kerala

സി.പി.എം ജില്ലാ സെക്രട്ടറിയുടെ മകന് വേണ്ടി ചട്ടം മറികടന്ന് ട്രാന്‍സ്ഫര്‍; ഉദ്യോഗസ്ഥരെ ബലിയാടാക്കി പാര്‍ട്ടി തലയൂരുന്നു

ചട്ടങ്ങള്‍ മറികടന്നു രാത്രി ഒമ്പത് മണിക്ക് ശേഷം ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി വെള്ളമുണ്ട എ.യു.പി സ്‌കൂളില്‍ പുതിയ തസ്തിക സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്് സി.പി.എം വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിന്റെ മകന്‍ രഞ്ജിതിന് വേണ്ടിയാണെന്ന ആരോപണം ശക്തമായതിന് പിന്നാലെ ഉദ്യോഗസ്ഥരെ ബലിയാടാക്കി തലയൂരാന്‍ സി.പി.എം ശ്രമം.

Published

on

കല്‍പ്പറ്റ: ചട്ടങ്ങള്‍ മറികടന്നു രാത്രി ഒമ്പത് മണിക്ക് ശേഷം ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി വെള്ളമുണ്ട എ.യു.പി സ്‌കൂളില്‍ പുതിയ തസ്തിക സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്് സി.പി.എം വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിന്റെ മകന്‍ രഞ്ജിതിന് വേണ്ടിയാണെന്ന ആരോപണം ശക്തമായതിന് പിന്നാലെ ഉദ്യോഗസ്ഥരെ ബലിയാടാക്കി തലയൂരാന്‍ സി.പി.എം ശ്രമം. ഇതിന്റെ ആദ്യപടിയായാണ് ജില്ലാ വിദ്യാഭ്യാസ ഉപഡരക്ടര്‍ അടുത്ത ദിവസം വെള്ളമുണ്ടയിലെ സ്‌കൂളിലെത്തി പരിശോധന നടത്തുന്നത്. പാര്‍ട്ടിയുടെ മുഖം രക്ഷിക്കാന്‍ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് വിഷയത്തില്‍ നിന്ന് തല്‍ക്കാലത്തേക്ക് തലയൂരാനായിരിക്കും സി.പി.എം ശ്രമം.

മകന്‍ സ്‌കൂളിലെ താല്‍ക്കാലിക അധ്യാപകന്‍ മാത്രമാണെന്നും മറ്റുള്ള കാര്യങ്ങള്‍ അറിയില്ലെന്നുമാണ് സെക്രട്ടറിയുടെ വിശദീകരണം. പാര്‍ട്ടിയും ഇക്കാര്യത്തില്‍ മൗനത്തിലാണ്. സെക്രട്ടറിയുടെ മകന് വേണ്ടി അധിക തസ്തിക സൃഷ്ടിക്കാനായി ആറാം പ്രവൃത്തി ദിനത്തില്‍ (ജൂണ്‍ 8) നടത്തിയ ചട്ടവിരുദ്ധ നീക്കങ്ങളെക്കുറിച്ച് നേരിട്ടന്വേഷിക്കാനാണ് ജില്ലാ വിദ്യാഭ്യാസ ഉപഡരക്ടര്‍ അടുത്ത ദിവസം വെള്ളമുണ്ടയിലെ സ്‌കൂളിലെത്തുന്നത്. ഇതിന്റെ മുന്നോടിയായി മാനന്തവാടി എ.ഇ.ഒ എം.എം ഗണേഷില്‍ നിന്നും ഇന്നലെ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും വൈകുന്നേരത്തോടെ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.

ജൂണ്‍ 8ന് സമ്പൂര്‍ണ്ണ വെബ്‌പോര്‍ട്ടല്‍ ബ്ലോക്കായതിനാല്‍ രാത്രി 10 മണി വരെ ഉപയോഗിക്കാനുള്ള അനുമതി പോര്‍ട്ടല്‍ കൈകാര്യം ചെയ്യുന്ന കൈറ്റ് നല്‍കിയതായാണ് എ.ഇ.ഒ യുടെ വിശദീകരണം. വൈകുന്നേരം അഞ്ചേമുക്കാലോടെ തരുവണ സ്‌കൂളില്‍ നിന്നും റീസെറ്റ് ചെയ്യാനായി അപേക്ഷ വന്നിരുന്നുവെന്നും അത് പ്രകാരമാണ് റീസെറ്റ് ചെയ്യാനനുമതി നല്‍കിയതെന്നും എ.ഇ.ഒ വ്യക്തമാക്കുന്നു. എന്നാല്‍ മാനന്തവാടി എ ഇ ഒയുടെ അനുമതിപ്രകാരമുള്ള കാര്യം മാത്രമെ ഞാന്‍ ചെയ്തിട്ടുള്ളുവെന്നാണ് വിഷയത്തില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പറയുന്നത്. രണ്ട് പേര്‍ക്ക് പാര്‍ട്ടിയില്‍ നിന്ന് കാര്യമായ സമ്മര്‍ദ്ദമുണ്ടായിരുന്നതായാണ് വിവരം.

തരുവണ ജി.യു.പി സ്‌കൂളില്‍ നിന്ന് മാത്രം ആറാം പ്രവൃത്തി ദിനത്തില്‍ ആറാംക്ലാസ്സിലേക്ക് മൂന്ന് പേര്‍ക്കാണ് ടി.സി നല്‍കിയത്. ഇതില്‍ ഒരാള്‍ക്ക്് രാത്രിയാണ് ടി. സി നല്‍കിയത്. ഈ കുട്ടിയെ അതേദിവസം തന്നെ വെള്ളമുണ്ടയിലെ രജിസ്റ്ററില്‍ ചേര്‍ക്കുകയും ചെയ്തു. ഈ ക്ലാസിലെ അധ്യാപകനാണ് ജില്ലാ സെക്രട്ടറിയുടെ മകന്‍. വഞ്ഞോട് എ യു പി സ്‌കൂളില്‍ നിന്നും ഏതാനും കുട്ടികളെയും വെള്ളമുണ്ടയിലേക്ക് മാറ്റിച്ചേര്‍ത്തിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അനധികൃത രൂപമാറ്റം നടത്തിയ ബസ്സുകള്‍ക്കെതിരെ കൂട്ട നടപടി; 2. 46 ലക്ഷം രൂപ പിഴ ചുമത്തി

ടൂറിസ്റ്റ് ബസുകളുടെ അനധികൃത രൂപമാറ്റത്തില്‍ കടുത്ത നിലപാട് സ്വീകരിക്കാനൊരുങ്ങി ഹൈക്കോടതി.

Published

on

സംസ്ഥാനത്ത് ടൂറിസ്റ്റ് ബസ്സുകള്‍ക്കെതിരെ കൂട്ട നടപടിയെടുത്ത് എംവിഡി. എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 36 ടൂറിസ്റ്റ് ബസുകളിലെ നിയമലംഘനങ്ങള്‍ പിടികൂടി. സ്പീഡ് ഗവര്‍ണര്‍ കട്ട് ചെയ്തു. എയര്‍ഹോണ്‍, ഡാന്‍സ് ഫ്‌ലോര്‍ തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. രൂപമാറ്റം വരുത്തിയ ബസ്സുകള്‍ക്ക് 2. 46 ലക്ഷം രൂപ പിഴ ചുമത്തി.

ടൂറിസ്റ്റ് ബസുകളുടെ അനധികൃത രൂപമാറ്റത്തില്‍ കടുത്ത നിലപാട് സ്വീകരിക്കാനൊരുങ്ങി ഹൈക്കോടതി. നിരത്തുകളില്‍ പരിശോധന ശക്തമാക്കാനും അനധികൃത രൂപമാറ്റങ്ങളില്‍ പരമാവധി ഉയര്‍ന്ന പിഴ തന്നെ ഈടാക്കണമെന്ന് എംവിഡിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു.

അപകടമുണ്ടാക്കുന്ന ബസുകള്‍ക്ക് മാത്രം ഉയര്‍ന്ന പിഴ ഈടാക്കിയാല്‍ പോരെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. നിയമലംഘനം നടത്തുന്ന എല്ലാ വാഹനങ്ങള്‍ക്കും പരമാവധി ഉയര്‍ന്ന പിഴ ഈടാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

Continue Reading

kerala

തിരുവല്ല മുത്തൂരില്‍ മൂന്ന് കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 16 യാത്രക്കാര്‍ക്ക് പരിക്ക്

മുത്തൂര്‍ എസ്.എന്‍.ഡി.പി ശ്രീ സരസ്വതി ക്ഷേത്രത്തിന് സമീപം ഇന്ന് വൈകീട്ടാണ് അപകടം നടന്നത്

Published

on

പത്തനംത്തിട്ട തിരുവല്ല മുത്തൂരില്‍ മൂന്ന് കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് അപകടം. സംഭവത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 16 യാത്രക്കാര്‍ക്ക് പരിക്കേറ്റു.

മുത്തൂര്‍ എസ്.എന്‍.ഡി.പി ശ്രീ സരസ്വതി ക്ഷേത്രത്തിന് സമീപം ഇന്ന് വൈകീട്ടാണ് അപകടം നടന്നത്. ചങ്ങനാശ്ശേരി ഭാഗത്തുനിന്നും തിരുവല്ല ഭാഗത്തേക്ക് വന്ന കെ.എസ്.ആര്‍.ടി.സി ബസ് കുറുകെ വെട്ടിച്ച ഓട്ടോറിക്ഷയില്‍ ഇടിക്കാതിരിക്കാന്‍ പെട്ടെന്ന് ബ്രേക്ക് ഇട്ടതിന് തുടര്‍ന്ന് പിന്നാലെ എത്തിയ കൊല്ലത്തേക്ക് പോവുകയായിരുന്ന ബസ് പിന്നില്‍ ഇടിക്കുകയായിരുന്നു. തൊട്ടു പിന്നാലെ എത്തിയ സൂപ്പര്‍ഫാസ്റ്റ് ബസ് കൊല്ലത്തേക്ക് പോയിരുന്ന ബസ്സിന് പിന്നിലും ഇടിച്ചു. അപകടത്തില്‍പ്പെട്ടവരെ രണ്ട് ആംബുലന്‍സുകളിലായി തിരുവല്ല ടി.എം.എം ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

kerala

പിണറായി സര്‍ക്കാറിന്റെ കാലത്ത് അട്ടപ്പാടിയില്‍ 32 ശിശുമരണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്

32 പട്ടികവര്‍ഗ ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് മന്ത്രി ഒ.ആര്‍. കേളു നിയമസഭയെ അറിയിച്ചു

Published

on

പിണറായി സര്‍ക്കാറിന്റെ കാലത്ത് അട്ടപ്പാടിയില്‍ 32 പട്ടികവര്‍ഗ ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് മന്ത്രി ഒ.ആര്‍. കേളു നിയമസഭയെ അറിയിച്ചു. 2021 (മെയ് മുതല്‍)- അഞ്ച്, 2022 ല്‍ 12, 2023ല്‍ അഞ്ച്, 2024ല്‍ ഒമ്പത്, 2025 ല്‍ ഒന്ന് എന്നിങ്ങനെയാണ് ഓരോ വര്‍ഷവും നടന്ന ശിശുമരങ്ങള്‍. അട്ടപ്പാടിയിലെ ആദിവാസിമേഖലയില്‍ ശിശു മരണങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യം നിലവിലില്ലെങ്കിലും ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Continue Reading

Trending