Connect with us

kerala

സി.പി.എം ജില്ലാ സെക്രട്ടറിയുടെ മകന് വേണ്ടി ചട്ടം മറികടന്ന് ട്രാന്‍സ്ഫര്‍; ഉദ്യോഗസ്ഥരെ ബലിയാടാക്കി പാര്‍ട്ടി തലയൂരുന്നു

ചട്ടങ്ങള്‍ മറികടന്നു രാത്രി ഒമ്പത് മണിക്ക് ശേഷം ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി വെള്ളമുണ്ട എ.യു.പി സ്‌കൂളില്‍ പുതിയ തസ്തിക സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്് സി.പി.എം വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിന്റെ മകന്‍ രഞ്ജിതിന് വേണ്ടിയാണെന്ന ആരോപണം ശക്തമായതിന് പിന്നാലെ ഉദ്യോഗസ്ഥരെ ബലിയാടാക്കി തലയൂരാന്‍ സി.പി.എം ശ്രമം.

Published

on

കല്‍പ്പറ്റ: ചട്ടങ്ങള്‍ മറികടന്നു രാത്രി ഒമ്പത് മണിക്ക് ശേഷം ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി വെള്ളമുണ്ട എ.യു.പി സ്‌കൂളില്‍ പുതിയ തസ്തിക സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്് സി.പി.എം വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിന്റെ മകന്‍ രഞ്ജിതിന് വേണ്ടിയാണെന്ന ആരോപണം ശക്തമായതിന് പിന്നാലെ ഉദ്യോഗസ്ഥരെ ബലിയാടാക്കി തലയൂരാന്‍ സി.പി.എം ശ്രമം. ഇതിന്റെ ആദ്യപടിയായാണ് ജില്ലാ വിദ്യാഭ്യാസ ഉപഡരക്ടര്‍ അടുത്ത ദിവസം വെള്ളമുണ്ടയിലെ സ്‌കൂളിലെത്തി പരിശോധന നടത്തുന്നത്. പാര്‍ട്ടിയുടെ മുഖം രക്ഷിക്കാന്‍ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് വിഷയത്തില്‍ നിന്ന് തല്‍ക്കാലത്തേക്ക് തലയൂരാനായിരിക്കും സി.പി.എം ശ്രമം.

മകന്‍ സ്‌കൂളിലെ താല്‍ക്കാലിക അധ്യാപകന്‍ മാത്രമാണെന്നും മറ്റുള്ള കാര്യങ്ങള്‍ അറിയില്ലെന്നുമാണ് സെക്രട്ടറിയുടെ വിശദീകരണം. പാര്‍ട്ടിയും ഇക്കാര്യത്തില്‍ മൗനത്തിലാണ്. സെക്രട്ടറിയുടെ മകന് വേണ്ടി അധിക തസ്തിക സൃഷ്ടിക്കാനായി ആറാം പ്രവൃത്തി ദിനത്തില്‍ (ജൂണ്‍ 8) നടത്തിയ ചട്ടവിരുദ്ധ നീക്കങ്ങളെക്കുറിച്ച് നേരിട്ടന്വേഷിക്കാനാണ് ജില്ലാ വിദ്യാഭ്യാസ ഉപഡരക്ടര്‍ അടുത്ത ദിവസം വെള്ളമുണ്ടയിലെ സ്‌കൂളിലെത്തുന്നത്. ഇതിന്റെ മുന്നോടിയായി മാനന്തവാടി എ.ഇ.ഒ എം.എം ഗണേഷില്‍ നിന്നും ഇന്നലെ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും വൈകുന്നേരത്തോടെ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.

ജൂണ്‍ 8ന് സമ്പൂര്‍ണ്ണ വെബ്‌പോര്‍ട്ടല്‍ ബ്ലോക്കായതിനാല്‍ രാത്രി 10 മണി വരെ ഉപയോഗിക്കാനുള്ള അനുമതി പോര്‍ട്ടല്‍ കൈകാര്യം ചെയ്യുന്ന കൈറ്റ് നല്‍കിയതായാണ് എ.ഇ.ഒ യുടെ വിശദീകരണം. വൈകുന്നേരം അഞ്ചേമുക്കാലോടെ തരുവണ സ്‌കൂളില്‍ നിന്നും റീസെറ്റ് ചെയ്യാനായി അപേക്ഷ വന്നിരുന്നുവെന്നും അത് പ്രകാരമാണ് റീസെറ്റ് ചെയ്യാനനുമതി നല്‍കിയതെന്നും എ.ഇ.ഒ വ്യക്തമാക്കുന്നു. എന്നാല്‍ മാനന്തവാടി എ ഇ ഒയുടെ അനുമതിപ്രകാരമുള്ള കാര്യം മാത്രമെ ഞാന്‍ ചെയ്തിട്ടുള്ളുവെന്നാണ് വിഷയത്തില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പറയുന്നത്. രണ്ട് പേര്‍ക്ക് പാര്‍ട്ടിയില്‍ നിന്ന് കാര്യമായ സമ്മര്‍ദ്ദമുണ്ടായിരുന്നതായാണ് വിവരം.

തരുവണ ജി.യു.പി സ്‌കൂളില്‍ നിന്ന് മാത്രം ആറാം പ്രവൃത്തി ദിനത്തില്‍ ആറാംക്ലാസ്സിലേക്ക് മൂന്ന് പേര്‍ക്കാണ് ടി.സി നല്‍കിയത്. ഇതില്‍ ഒരാള്‍ക്ക്് രാത്രിയാണ് ടി. സി നല്‍കിയത്. ഈ കുട്ടിയെ അതേദിവസം തന്നെ വെള്ളമുണ്ടയിലെ രജിസ്റ്ററില്‍ ചേര്‍ക്കുകയും ചെയ്തു. ഈ ക്ലാസിലെ അധ്യാപകനാണ് ജില്ലാ സെക്രട്ടറിയുടെ മകന്‍. വഞ്ഞോട് എ യു പി സ്‌കൂളില്‍ നിന്നും ഏതാനും കുട്ടികളെയും വെള്ളമുണ്ടയിലേക്ക് മാറ്റിച്ചേര്‍ത്തിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വംശീയ അധിക്ഷേപത്തിനെതിരെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് പരാതി നല്‍കി ബ്ലാസ്റ്റേഴ്‌സ്

കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന ഐഎസ്എല്‍ ഉദ്ഘാടന മത്സരത്തിനിടെ ബ്ലാസ്റ്റേഴ്‌സ് താരം ഐബാന്‍ബ ഡോഹ്‌ലിങിനെതിരെ, ബെംഗളൂരുവിന്റെ വിദേശ താരം റയാന്‍ വില്യംസ് വംശീയ അധിക്ഷേപം നടത്തിയതായി പരാതി.

Published

on

കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന ഐഎസ്എല്‍ ഉദ്ഘാടന മത്സരത്തിനിടെ ബ്ലാസ്റ്റേഴ്‌സ് താരം ഐബാന്‍ബ ഡോഹ്‌ലിങിനെതിരെ, ബെംഗളൂരുവിന്റെ വിദേശ താരം റയാന്‍ വില്യംസ് വംശീയ അധിക്ഷേപം നടത്തിയതായി പരാതി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വംശീയമായി അപമാനിക്കുന്ന തരത്തിലുള്ള ആംഗ്യങ്ങള്‍ ഐബാന്‍ബക്കെതിരെ വില്യംസ് കാണിക്കുന്നതായി വീഡിയോയില്‍ വ്യക്തമാണെന്ന് ആരാധകര്‍ പറയുന്നു. സംഭവത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് ടീം പരാതി നല്‍കിയിട്ടുണ്ട്.

കളിയുടെ 82ാമത്തെ മിനിറ്റിലാണ് സംഭവം. പന്തിനായി പോരാടുന്നതിനിടെ ഐബാന്‍ വില്യംസുമായി കൊമ്പുകോര്‍ത്തു. തൊട്ടുപിന്നാലെ മൂക്ക് പൊത്തി വായ്‌നാറ്റം സൂചിപ്പിക്കുന്ന പോലെ വില്യംസ് പരിഹസിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. താരത്തിനെതിരെ നടപടി വേണമെന്ന് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ഐഎസ്എലിന്റെ ഔദ്യോഗിക സമൂഹമാധ്യമ പേജുകളിലടക്കം ആവശ്യമുയര്‍ത്തുന്നുണ്ട്. മുമ്പ് വംശീയക്കെതിരേ സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ പ്രതികരിച്ച താരമാണ് വില്യംസ്. ഈ സീസണിലാണ് ഓസ്‌ട്രേലിയക്കാരനായ വിങര്‍ ബെംഗളൂരു എഫ്‌സിയിലെത്തുന്നത്. ഐഎസ്എലില്‍ വില്യംസിന്റെ ആദ്യ മത്സരമായിരുന്നു ഇന്നലത്തേത്. 27കാരനായ ഐബാന്‍ബ ഗോവ എഫ്‌സിയില്‍ നിന്നാണ് ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സിലെത്തിയത്.

Continue Reading

kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: ഇ.ഡിക്കെതിരായ പരാതിയില്‍ പൊലീസ് നിയമോപദേശത്തിന്

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിനിടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) ഉദ്യോഗസ്ഥര്‍ മര്‍ദിച്ചെന്ന സിപിഎം കൗണ്‍സിലറുടെ പരാതിയില്‍ നിയമോപദേശം തേടാനൊരുങ്ങി പൊലീസ്.

Published

on

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിനിടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) ഉദ്യോഗസ്ഥര്‍ മര്‍ദിച്ചെന്ന സിപിഎം കൗണ്‍സിലറുടെ പരാതിയില്‍ നിയമോപദേശം തേടാനൊരുങ്ങി പൊലീസ്. കേന്ദ്ര ഏജന്‍സിയുമായി ബന്ധപ്പെട്ട കേസായതിനാലാണ് പൊലീസ് നിയമോപദേശം തേടുന്നത്. ഇ.ഡി ഉദ്യോഗസ്ഥര്‍ മര്‍ദിച്ചെന്നാരോപിച്ച് വടക്കാഞ്ചേരി നഗരസഭ സിപിഎം കൗണ്‍സിലര്‍ പി.ആര്‍ അരവിന്ദാക്ഷനാണ് കഴിഞ്ഞ ദിവസം എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയത്.

തുടര്‍ന്ന് സെന്‍ട്രല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ അനീഷ് ജോയി ഇ.ഡി ഓഫീസിലെത്തി ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിരുന്നു. മുന്‍ മന്ത്രിയും വടക്കാഞ്ചേരി എംഎല്‍എയുമായ എ.സി മൊയ്തീനെതിരെ മൊഴിനല്‍കാന്‍ പറഞ്ഞായിരുന്നു മര്‍ദനമെന്നാണ് അരവിന്ദാക്ഷന്റെ ആരോപണം. അതേസമയം സഹകരണ ബാങ്ക് ബിനാമി വായ്പാ തട്ടിപ്പ് കേസില്‍ എ.സി മൊയ്തീനെ പ്രതി ചേര്‍ക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നീക്കം ശക്തമാക്കി. ഇ.ഡിയുടെ നീക്കത്തെക്കുറിച്ച് സൂചന ലഭിച്ചതോടെ എ.സി മൊയ്തീന് വേണ്ടി സിപിഎം നേതൃത്വം പാര്‍ട്ടിയുമായി ബന്ധപ്പെട്ട സീനിയര്‍ അഭിഭാഷകരില്‍ നിന്നും നിയമമോപദേശം തേടി. ഈ മാസം 19ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മൊയ്തീന് ഇ.ഡി കത്തു നല്‍കിയിരുന്നുവെങ്കിലും 19,20 തീയതികളില്‍ ഹാജരാകാന്‍ കഴിയില്ലെന്ന് അദ്ദേഹം ഇ.ഡിയെ അറിയിച്ചിരുന്നു. ഈ ദിവസങ്ങളില്‍ കേസുമായി ബന്ധപ്പെട്ട് റെയ്ഡിന്റെ തിരക്കിലായതിനാല്‍ എ.സി മൊയ്തീനെ പിന്നീട് ഇ.ഡി ചോദ്യം ചെയ്യലിന് വിളിച്ചിരുന്നില്ല. എന്നാല്‍ വീണ്ടും അദ്ദേഹത്തോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഉടന്‍ നോട്ടീസ് നല്‍കുമെന്നാണ് സൂചന. എ.സി മൊയ്തീന്‍ ഹാജരാക്കിയ രേഖകള്‍ അപൂര്‍ണമാണെന്നും ചോദ്യം ചെയ്യാന്‍ വീണ്ടും വിളിപ്പിക്കുമെന്നും ഇ.ഡി നേരത്തെ വ്യക്തമാക്കിയിരുന്നു.

Continue Reading

kerala

ജനസമ്പര്‍ക്കം സിപിഎമ്മിന്റെ ഇലക്ഷന്‍ സ്റ്റണ്ടെന്ന് കെ സുധാകരന്‍ എംപി

ജനസമ്പര്‍ക്കം സിപിഎമ്മിന്റെ ഇലക്ഷന്‍ സ്റ്റണ്ടെന്ന് കെ സുധാകരന്‍ എംപി

Published

on

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തിയ ജനസമ്പര്‍ക്ക പരിപാടിയെ കഠിനമായി ആക്ഷേപിക്കുകയും അതില്‍ പങ്കെടുക്കാനെത്തിയ പാവപ്പെട്ടവരെ കായികമായി വരെ ആക്രമിക്കുകയും ചെയ്ത സിപിഎം ഇപ്പോള്‍ അതേ പരിപാടിയുമായി രംഗത്തുവന്നത് തെരഞ്ഞെടുപ്പ് മാത്രം മുന്നില്‍ കണ്ടുള്ള രാഷ്ട്രീയതട്ടിപ്പാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.

ജനസമ്പര്‍ക്ക പരിപാടിക്ക് ഐക്യരാഷ്ട്രസംഘടനയുടെ അവാര്‍ഡ് നേടി തിരിച്ചെത്തിയ രാജ്യത്തെ ഏക മുഖ്യമന്ത്രിയെ സിപിഎം സ്വീകരിച്ചത് കരിങ്കൊടിയും കല്ലും പ്ലക്കാര്‍ഡുകളുമായി ആയിരുന്നു. എല്ലാ ജില്ലകളിലും സിപിഎം ജനസമ്പര്‍ക്ക പരിപാടി തടയുകയും ചിലയിടങ്ങളില്‍ ജനങ്ങളെ തല്ലിയോടിക്കുകയും ചെയ്തു. കനത്ത പോലീസ് ബന്തവസിലാണ് അന്നു പരിപാടി നടത്തിയത്. മുഖ്യമന്ത്രി നടത്തിയ ജനസമ്പര്‍ക്ക പരിപാടി വില്ലേജ് ഓഫീസര്‍ ചെയ്യേണ്ട പണിയാണെന്നും ഐക്യരാഷ്ട്രസംഘടനയുടെ അവാര്‍ഡ് തട്ടിപ്പാണെന്നും പറഞ്ഞുപരത്തി. ഇതെല്ലാം കഴിഞ്ഞിട്ട് ഇപ്പോള്‍ പേരിനൊരു ജനസമ്പര്‍ക്ക പരിപാടിയുമായി സിപിഎം രംഗത്തുവന്നത് അപഹാസ്യമാണ്.

ഉമ്മന്‍ ചാണ്ടി പതിനെട്ടും ഇരുപതും മണിക്കൂര്‍ ജനമധ്യത്തില്‍ ഉണ്ണാതെ ഉറങ്ങാതെ കണ്ണിമചിമ്മാതെ ഈ പരിപാടി നടത്തിയത് ജനങ്ങളോട് അഗാധമായ സ്നേഹവും കരുതലും ഉള്ളതുകൊണ്ടായിരുന്നു. ഇത്തരമൊരു പരിപാടി നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിക്കുന്നു. രണ്ടു മണിക്കൂര്‍ പോലും അദ്ദേഹത്തിന് ജനങ്ങളോടൊത്ത് സഹവസിക്കാനാകില്ല. പ്രമുഖരുമായി കൂടിക്കാഴ്ചയും ഭക്ഷണവുമൊക്കെയായി പഞ്ചനക്ഷത്ര പരിപാടിയായിട്ടാണ് സിപിഎം ഇതു നടത്തുന്നത്. പരമാവധി പിരിവു നടത്താന്‍ പാര്‍ട്ടിക്കാര്‍ക്ക് അവസരം നല്കിയിട്ടുണ്ട്.

ഉമ്മന്‍ ചാണ്ടി ജനസമ്പര്‍ക്ക പരിപാടിയില്‍ അനുവദിച്ച ധനസഹായം ആയിരക്കണക്കിനാളുകള്‍ക്ക് 2016ല്‍ പിണറായി വിജയന്‍ അധികാരമേറ്റതിനെ തുടര്‍ന്ന് നിഷേധിച്ചിരുന്നു. ഇതിനെതിരേ ഉമ്മന്‍ ചാണ്ടി പല തവണ സര്‍ക്കാരിനെ സമീപിച്ചെങ്കിലും അതെല്ലാം കുട്ടയിലിടുകയാണു ചെയ്തതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

Continue Reading

Trending