Connect with us

kerala

അർധരാത്രിയില്‍ ജെസിബിയുമായെത്തി വീടിന്‍റെ മതിലും ഗേറ്റും തകർത്ത് സിപിഎം സംഘം; കൂത്തുപറമ്പ് പൊലീസില്‍ പരാതി

കണ്ണൂര്‍ മാങ്ങാട്ടിടം കുളിക്കടവിലെ തഫ്‌സീല മന്‍സിലില്‍ പി.കെ. ഹാജിറയുടെ വീട്ടുമതിലും ഗേറ്റും തകര്‍ത്തതായാണ് പരാതി.

Published

on

റോഡിന് ഉദ്ദേശിച്ച അത്ര സ്ഥലം കൊടുത്തില്ല എന്നാരോപിച്ച് അര്‍ധരാത്രി മണ്ണുമാന്തി യന്ത്രവുമായി എത്തി വീട്ടുമതിലും ഗേറ്റും സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്തതായി പരാതി. കണ്ണൂര്‍ മാങ്ങാട്ടിടം കുളിക്കടവിലെ തഫ്‌സീല മന്‍സിലില്‍ പി.കെ. ഹാജിറയുടെ വീട്ടുമതിലും ഗേറ്റും തകര്‍ത്തതായാണ് പരാതി. കൂത്തുപറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയും മാങ്ങാട്ടിടം പഞ്ചായത്തും തമ്മില്‍ ബന്ധിപ്പിക്കുന്ന കുളിക്കടവില്‍ പുതിയ പാലം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി ഹാജിറയുടെ വീടിന്റെ മുന്‍വശത്ത് റോഡ് നവീകരിക്കുന്നുണ്ട്. ആവശ്യമായ സ്ഥലം റോഡിന് വിട്ടുനല്‍കിയാണ് വീട്ടുമതില്‍ നിര്‍മ്മിച്ചത്. എന്നാല്‍ വീണ്ടും സ്ഥലം വിട്ട് തരണമെന്ന് ആവശ്യമുയര്‍ന്നപ്പോള്‍ വേണ്ടത്ര സ്ഥലം ഉള്ളപ്പോള്‍ പുതുതായി നിര്‍മ്മിച്ച മതിലും ഗേറ്റും പൊളിച്ച് മാറ്റാന്‍ കഴിയില്ല എന്ന് ഇവര്‍ വ്യക്തമാക്കി.

ഇതേത്തുടര്‍ന്ന് ഒരാഴ്ച മുമ്പ് ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സിപിഎം സംഘം മതില്‍ പൊളിച്ചതെന്ന് ഹാജിറ പറയുന്നു.

ചൊവ്വാഴ്ച അര്‍ധരാത്രി 12.45-ഓടെയാണ് വീട്ടുമതിലും ഗേറ്റും തകര്‍ത്തത്. തുടര്‍ന്ന് കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനില്‍ ഹാജിറ പരാതി നല്‍കി. മതില്‍ പൊളിക്കുന്ന സമയത്ത് വീട്ടിലുള്ളവര്‍ പുറത്ത് ഇറങ്ങാതിരിക്കാന്‍ വീടിന് മുന്നിലെ ഗ്രില്‍ വാതില്‍ പൂട്ടിയതായും ആക്ഷേപമുണ്ട്. ശബ്ദം കേട്ട് പുറത്തിറങ്ങാന്‍ നോക്കിയപ്പോള്‍ മണ്ണുമാന്തി യന്ത്രവുമായി സംഘം രക്ഷപ്പെട്ടു. ഏറെ പണിപ്പെട്ട് ഗ്രില്‍സ് തുറന്നതിനു ശേഷമാണ് മതിലും ഗേറ്റും തകര്‍ന്നുവീണതായി കണ്ടത്. അതിക്രമത്തില്‍ ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മിശ്രവിവാഹം നടത്തി; തിരുനെല്‍വേലി സി.പി.എം ജില്ല കമ്മിറ്റി ഓഫിസ് തകര്‍ത്തു

കേസിൽ 13 പേർ അറസ്റ്റിൽ. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

Published

on

മിശ്രവിവാഹം നടത്തിയതിന് പെൺകുട്ടിയുടെ വീട്ടുകാർ സംഘം ചേർന്ന് തിരുനെൽവേലി സി.പി.എം ജില്ല കമ്മിറ്റി ഓഫിസ് അടിച്ചു തകർത്തു. കേസിൽ 13 പേർ അറസ്റ്റിൽ. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

പട്ടികജാതി വിഭാഗമായ അരുന്ധതിയാർ സമുദായത്തിൽപ്പെട്ട തിരുനെൽവേലി പാളയംകോട്ട നമ്പിക്കൈ നഗർ മദൻ (28), മേൽജാതിയായ വെള്ളാളർ സമുദായത്തിലെ പെരുമാൾപുരം മുരുകവേലിന്റെ മകൾ ഉദയ ദാക്ഷായണി(23) എന്നിവരുടെ വിവാഹമാണ് റെഡിയാർപട്ടി റോഡിലെ സി.പി.എം ഓഫിസിൽ നടത്തിയത്. ഇരുവരും കുറെക്കാലമായി പ്രണയത്തിലായിരുന്നു.

വിവാഹത്തിന് പെൺകുട്ടിയുടെ വീട്ടുകാർ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതോടെ ഇരുവരും ഒളിച്ചോടി സി.പി.എം ഓഫിസിൽ അഭയം പ്രാപിച്ചു. ഇതറിഞ്ഞ പെൺകുട്ടിയുടെ വീട്ടുകാരും വെള്ളാള മുന്നേറ്റ കഴകം സംഘടനയിൽപ്പെട്ട പ്രവർത്തകരും ഉൾപ്പെടെ മുപ്പതുപേർ പാർട്ടി ഓഫിസിൽ അതിക്രമിച്ചുകയറി അടിച്ചുതകർക്കുകയായിരുന്നു.

അതേസമയം, മിശ്ര വിവാഹങ്ങൾക്കായി സി.പി.എം ഓഫിസുകൾ എപ്പോഴും തുറന്നിടുമെന്ന് പാർട്ടി തിരുനെൽവേലി ജില്ല സെക്രട്ടറി ശ്രീറാം അറിയിച്ചു. മിശ്ര വിവാഹം നടത്തിയതിന് പാർട്ടി ഓഫിസ് അടിച്ചുതകർക്കപ്പെട്ട സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Continue Reading

kerala

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: ആര്‍.ഡി.ഡി ഓഫിസ് ഉപരോധിച്ച എം.എസ്.എഫ് നേതാക്കള്‍ അറസ്റ്റില്‍

Published

on

1 പഠനം, മുഴുവൻ അപേക്ഷകർക്കും സീറ്റ് നൽകുക എന്ന ആവശ്യം ഉന്നയിച്ച് മലപ്പുറത്ത് RDD ഓഫീസ് പൂട്ടിയിട്ട് പ്രതിഷേധിച്ച എം എസ് എഫ് സംസ്ഥാന പ്രസിഡന്റ്‌ പി.കെ.നവാസ്,സെക്രട്ടറി പി.എ. ജവാദ്, ജില്ലാ ജനറൽ സെക്രട്ടറി വി.എ വഹാബ്, ട്രഷറർ കെ.എൻ ഹക്കീം തങ്ങൾ അടക്കമുള്ള പത്തോളം നേതാക്കളെയും സഹ പ്രവർത്തകരെയും മലപ്പുറം പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Continue Reading

GULF

ഇന്ന് അറഫാ സംഗമം; ഹജ്ജ് തീര്‍ത്ഥാടകര്‍ മിനായില്‍ നിന്നും അറഫയിലേക്ക്

Published

on

പ്രാർഥനാനിർഭരമായ മനസ്സുമായി ലോകമെമ്പാടും നിന്നുള്ള ലക്ഷക്കണക്കിനു ഹജ്ജ് തീർഥാടകർ ഇന്ന് അറഫയിൽ സംഗമിക്കും. തീർഥാടനത്തിന്റെ രണ്ടാം ദിവസമായ ഇന്നാണു ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമം.

ഇന്നലെ മിനായിൽ തങ്ങിയ തീർഥാടകർ ഇന്ന് നമിറ പള്ളിയിലെ പ്രാർഥനകൾക്കു ശേഷം കാരുണ്യത്തിന്റെ മല എന്നറിയപ്പെടുന്ന ജബലുറഹ്മയിൽ പ്രാർഥനകളിൽ മുഴുകും. തുടർന്ന് അറഫയിൽനിന്നു 10 കിലോമീറ്റർ അകലെ മുസ്ദലിഫയിലേക്കു നീങ്ങും. നാളെ പുലർച്ചെയോടെ മിനായിലേക്കു തിരിക്കും. മിനായിൽ സാത്താന്റെ പ്രതീകമായ ജംറത്തുൽ അഖ്ബയിൽ കല്ലേറു കർമം നടത്തും.”

“അന്ത്യപ്രവാചകര്‍ മുഹമ്മദ് നബി (സ) തങ്ങളുടെ വിടവാങ്ങല്‍ പ്രസംഗത്തെ അനുസ്മരിച്ച് അറഫയിലെ മസ്ജിദുന്നമിറയില്‍ നടക്കുന്ന ഖുതുബക്കും നിസ്‌കാരത്തിനും സഊദിയിലെ മുതിര്‍ന്ന പണ്ഡിതനും മസ്ജിദുല്‍ ഹറമിലെ ഇമാമുമായ ശൈഖ് ഡോ: മാഹിര്‍ ബിന്‍ ഹമദ് അല്‍മുഹൈഖ്‌ലിയാണ് നേതൃത്വം നല്‍കുക.

അറഫാ സംഗമത്തിന് ശേഷം സൂര്യാസ്തമയത്തോടെ ഹാജിമാര്‍ മുസ്ദലിഫയില്‍ രാപ്പാര്‍ക്കുകയും മുസ്ദലിഫയിലെത്തിയ ശേഷം മഗ്‌രിബും ഇശാഉം ഒരുമിച്ച് നിസ്‌കരിക്കുകയും ചെയ്യും. ബലി പെരുന്നാള്‍ ദിനത്തില്‍ ജംറകളില്‍ എറിയാനുള്ള കല്ലുകള്‍ ശേഖരിച്ചാണ് ഹാജിമാര്‍ മിനായിലേക്ക് യാത്ര തിരിക്കുക.”

Continue Reading

Trending