Culture
വോട്ട് വിഹിത ന്യായീകരണം പാളുന്നു; ത്രിപുര ബി.ജെ.പി പിടിച്ചതിലെ യഥാര്‍ത്ഥ പ്രതി സി.പി.എം തന്നെ

ത്രിപുര തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ ഞെട്ടിക്കുന്ന പരാജയം കോണ്‍ഗ്രസിന്റെ ചുമലില്‍ വെച്ച് ആശ്വാസം കണ്ടെത്താനുള്ള സി.പി.എം സൈബര്‍ അണികളുടെ തന്ത്രം പാളുന്നു. 2013 നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായിരുന്ന വോട്ടു വിഹിതം 2018 തെരഞ്ഞെടുപ്പില്‍ കുത്തനെ ഇടിഞ്ഞത് ചൂണ്ടിക്കാട്ടിയാണ്, ബി.ജെ.പിക്ക് മറിഞ്ഞത് മൊത്തം കോണ്‍ഗ്രസ് വോട്ടാണെന്ന ന്യായീകരണം ചമയ്ക്കുന്നത്. എന്നാല്‍, ഏറ്റവും അവസാനമായി നടന്ന 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് 64 ശതമാനം വോട്ടു വിഹിതം ഉണ്ടായിരുന്നു എന്ന കാര്യം ഇവര്‍ മനഃപൂര്‍വം മറച്ചു വെക്കുകയാണ്. നിയമസഭയില്‍ ഒറ്റയടിക്ക് 31 സീറ്റുകള്‍ നഷ്ടപ്പെട്ട് 49-ല്‍ നിന്ന് 18 സീറ്റിലേക്ക് കൂപ്പുകുത്തിയതൊന്നും വലിയ കാര്യമല്ല എന്ന മട്ടിലാണ് കോണ്‍ഗ്രസ് വിമര്‍ശനം കൊഴുക്കുന്നത്.
2013 നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം 49 സീറ്റ് നേടി അധികാരത്തിലെത്തിയപ്പോള്‍ ഇടതുപക്ഷത്തിന്റെ വോട്ട് വിഹിതം 48.1 ശതമാനമായിരുന്നു. പ്രധാന പ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസിന്റേതാകട്ടെ 36.5 ശതമാനവും. എന്നാല്‍, തൊട്ടടുത്ത വര്‍ഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം ക്രമാതീതമായി ഇടിയുകയും സി.പി.എം വന്‍ നേട്ടമുണ്ടാക്കുകയും ചെയ്തു. രണ്ടാം യു.പി.എ സര്‍ക്കാറിനെതിരായ ഭരണവിരുദ്ധ തരംഗം പ്രതിഫലിച്ചപ്പോള്‍ ത്രിപുരയില്‍ കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം 15.4 ലേക്ക് വീണപ്പോള്‍ സി.പി.എമ്മിന്റേത് 64.8 ലേക്ക് ഉയര്‍ന്നു.
അവസാനം നടന്ന 2014 തെരഞ്ഞെടുപ്പിലെ വോട്ട് വിഹിതത്തെ പൂര്‍ണമായും അവഗണിച്ചാണ് തൊട്ടു മുന്‍ വര്‍ഷത്തെ കണക്കുകള്‍ എടുത്തുകാട്ടി സി.പി.എം ഇപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്നത്. 2014-മായി താരതമ്യം ചെയ്യുമ്പോള്‍ കോണ്‍ഗ്രസിനുണ്ടായത് മൊത്തം വോട്ടുവിഹിതത്തിലെ 13 ശതമാനമാണെങ്കില്‍ സി.പി.എമ്മിന് 22 ശതമാനം വോട്ടാണ് നഷ്ടമായത്. കോണ്‍ഗ്രസിന് പത്ത് സീറ്റ് നഷ്ടമായപ്പോള്‍ ഇടതുപക്ഷത്തിന് 31 സീറ്റും രണ്ട് പതിറ്റാണ്ടിലേറെ കൈവശമുണ്ടായിരുന്ന അധികാരവും നഷ്ടമായി.
1992-ല്‍ അധികാരം നഷ്ടപ്പെട്ട ശേഷം ത്രിപുര രാഷ്ട്രീയത്തിന്റെ മുന്‍നിരയിലേക്ക് ശക്തമായി മുന്നേറാന്‍ കഴിയാതിരുന്ന കോണ്‍ഗ്രസിന്റെ ഏറ്റവും മോശം കാലയളവായിരുന്നു സമീപകാലത്തേത്. എന്നാല്‍, 2013-ലെ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ഒരു വര്‍ഷത്തിനിടെ 64 ശതമാനം വോട്ടു വിഹിതം സ്വന്തമാക്കിയ സി.പി.എമ്മിന് ത്രിപുരയില്‍ ഒരു തകര്‍ച്ച എന്നത് കടുത്ത രാഷ്ട്രീയ എതിരാളികള്‍ പോലും സ്വപ്‌നം കണ്ടിരുന്നതല്ല. സ്വന്തം വോട്ട്ബാങ്കിലുണ്ടായ ചോര്‍ച്ചയും ബി.ജെ.പിയെ പ്രതിരോധിക്കുന്നതില്‍ വന്ന വീഴ്ചയുമാണ് രാജ്യത്ത് ഒരു സംസ്ഥാനത്തെ അധികാരത്തിലേക്ക് മാത്രം ചുരുങ്ങാന്‍ സി.പി.എമ്മിനെ നിര്‍ബന്ധിക്കുന്നത്.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala3 days ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
india2 days ago
തപാല്‍ വകുപ്പും ഇനി ഡിജിറ്റലാവും; പിന്‍കോഡിന് പകരം ഇനി ഡിജിപിന്‍
-
film2 days ago
അന്ന് മുതല്‍ ഇന്ന് വരെ ചിരിപ്പിച്ചു ബൈജു സന്തോഷ് ; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന്
-
india3 days ago
ചിന്ന സ്വാമി സ്റ്റേഡിയം അപകടം; ആര്‍സിബി മാര്‍ക്കറ്റിംങ് ഹെഡ് അറസ്റ്റില്‍
-
india3 days ago
യുപിയിലെ സംഭലില്‍ ഖബര്‍സ്ഥാനിലും ബുള്‍ഡോസര്‍ രാജ്
-
kerala2 days ago
‘സഹോദരങ്ങളെ പൈസ കയ്യിലില്ലാ, സഹായിക്കണം’ പ്രചാരണത്തിന് ധനസഹായം ചോദിച്ച് പി വി അൻവർ
-
kerala2 days ago
ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു
-
india2 days ago
രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് കമല്‍ ഹാസന്