Connect with us

kerala

സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു; വിജയിച്ചപ്പോള്‍ മുസ്‌ലിം ലീഗില്‍ ചേര്‍ന്നു-സംഭവിച്ചത് ഇങ്ങനെ

തെരഞ്ഞെടുപ്പിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ നടന്ന കുതിരക്കച്ചവടത്തിലാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി പോലും അറിയാതെ സിപിഎം ലീഗ് വിമതന് രഹസ്യ പിന്തുണ നല്‍കിയത്.

Published

on

തൊട്ടില്‍പ്പാലം: കായക്കൊടി ഗ്രാമപഞ്ചായത്ത് പൂളക്കണ്ടി വാര്‍ഡില്‍ മുസ്‌ലിം ലീഗിനെതിരെ വിമതനായി മത്സരിച്ച് വിജയിച്ച കുമ്പളം കണ്ടി അമ്മദിന് സിപിഎം വോട്ടുകള്‍ മറിച്ചതില്‍ പ്രതിഷേധിച്ച് സിപിഎമ്മിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഷറഫുദ്ദീന്‍ കെ.വി പാര്‍ട്ടി വിട്ട് മുസ്‌ലിം ലീഗില്‍ ചേര്‍ന്നു. തെരഞ്ഞെടുപ്പിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ നടന്ന കുതിരക്കച്ചവടത്തിലാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി പോലും അറിയാതെ സിപിഎം ലീഗ് വിമതന് രഹസ്യ പിന്തുണ നല്‍കിയത്. ഇത് ചന്ദ്രിക നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മുസ്‌ലിം ലീഗില്‍ ചേര്‍ന്ന കെ.വി ഷറഫുദ്ദീനെ മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് വി.പി കുഞ്ഞബ്ദുല്ല മാസ്റ്റര്‍ സ്വീകരിച്ചു. ശാഖ പ്രസിഡന്റ് സി.സി മൊയ്തു അധ്യക്ഷത വഹിച്ചു.

അതിനിടെ ഷറഫുദ്ദീന് ലീഗ് ഒരുക്കിയ സ്വീകരണ പരിപാടി അലങ്കോലമാക്കാന്‍ സിപിഎം ശ്രമിച്ചത് സംഘര്‍ഷത്തിന് കാരണമായി. അക്രമത്തില്‍ ശാഖ ലീഗ് പ്രസിഡന്റ് പി.കെ ഹമീദിന് പരിക്കേറ്റു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന

Published

on

തുടര്‍ച്ചയായ മൂന്നാം ദിനവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 9090 രൂപയായി. 72720 രൂപയായാണ് പവന്റെ വില വര്‍ധിച്ചത്. കഴിഞ്ഞ ദിവസവും കേരളത്തില്‍ സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു.

സ്‌പോട്ട് ഗോള്‍ഡിന്റെ വില 0.3 ശതമാനമായി ഉയര്‍ന്നു. ഔണ്‍സിന് 3,361 ഡോളറായാണ് വില ഉയര്‍ന്നത്. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.2 ശതമാനം ഉയര്‍ന്ന് 3,384.20 ഡോളറായി ഉയര്‍ന്നു.

Continue Reading

kerala

പ്രവേശനോത്സവത്തില്‍ പോക്‌സോ കേസ് പ്രതി; പശ്ചാത്തലം അറിയാതെ പങ്കെടുപ്പിച്ചതില്‍ മാപ്പ് ചോദിച്ച് സംഘാടകര്‍

സംഭവത്തില്‍ പ്രധാന അധ്യാപകന് വീഴ്ച സംഭവിച്ചെന്നാണ് റിപ്പോര്‍ട്ട്.

Published

on

പോക്‌സോ കേസ് പ്രതിയായ വ്ളോഗര്‍ മുകേഷ് എം നായരെ സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ മുഖ്യാതിഥിയാക്കിയ സംഭവത്തില്‍ മാപ്പ് ചോദിച്ച് സംഘാടകര്‍. സംഭവത്തില്‍ പ്രധാന അധ്യാപകന് വീഴ്ച സംഭവിച്ചെന്നാണ് റിപ്പോര്‍ട്ട്. വിഷയത്തില്‍ ഡിഡിയുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് വ്യക്തമാക്കുന്നത്. തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്‌കൂളില്‍ നടന്ന ചടങ്ങിലാണ് മുകേഷ് എം നായര്‍ മുഖ്യാതിഥിയായി എത്തിയത്.

അതേസമയം പ്രവേശനോത്സവത്തില്‍ പോക്സോ കേസ് പ്രതി ഉണ്ടായതില്‍ പ്രധാന അധ്യാപകന് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാനാകില്ലെന്ന് ഡിഡിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ പോക്സോ കേസ് പ്രതി മുഖ്യാതിഥിയായി എത്തിയ സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടിയിരുന്നു. അടിയന്തരമായി വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണം എന്നായിരുന്നു തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നല്‍കിയ നിര്‍ദേശം.

റീല്‍സ് ഷൂട്ടിംഗിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ചെന്ന കേസിലെ പ്രതിയാണ് ഇയാള്‍. ഇയാള്‍ക്കെതിരെ കോവളം സ്റ്റേഷനില്‍ പോക്സോ കേസ് നിലവിലുണ്ട്.

പോക്‌സോ കേസ് പ്രതികളായ അധ്യാപകര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തവിട്ടിരുന്നു. ഇതേ ദിവസം തന്നെയാണ് അതിഥിയായി പോക്‌സോ പ്രതി എത്തുന്നത്. തുടര്‍ന്നാണ് മന്ത്രി അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

Continue Reading

kerala

ഐബി ഉദ്യോഗസ്ഥയുടെ മരണം: പ്രതിയുമായി ഇന്ന് തെളിവെടുപ്പ് നടത്തും

ഐബി ഉദ്യോഗസ്ഥയുമായി പ്രതി കൂടിക്കാഴ്ച നടത്തിയിരുന്ന തിരുവനന്തപുരത്താണ് ആദ്യം തെളിവെടുപ്പ് നടത്തുക.

Published

on

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി സുകാന്ത് സുരേഷുമായി ഇന്ന് തെളിവെടുപ്പ് നടത്തും. ഐബി ഉദ്യോഗസ്ഥയുമായി പ്രതി കൂടിക്കാഴ്ച നടത്തിയിരുന്ന തിരുവനന്തപുരത്താണ് ആദ്യം തെളിവെടുപ്പ് നടത്തുക.

കൂടാതെ പ്രതിയുടെ ലൈംഗികശേഷി പരിശോധനയും നടത്തും. ബലാത്സംഗ കുറ്റം കൂടി ചുമത്തിയതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. രണ്ടു ദിവസത്തേക്കാണ് സുകാന്തിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.

ഐബി ഉദ്യോഗസ്ഥ മരിച്ചതിനു പിന്നാലെ പ്രതി സുകാന്ത് ഒളിവില്‍ പോയിരുന്നു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതിനെ തുടര്‍ന്ന് സുകാന്ത് കഴിഞ്ഞ മാസം അവസാനം കീഴടങ്ങുകയായിരുന്നു.

മാര്‍ച്ച് 24നാണ് തിരുവനന്തപുരം പേട്ടയ്ക്കു സമീപം റെയില്‍വേ ട്രാക്കില്‍ പത്തനംതിട്ട സ്വദേശിയായ ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിനു പിന്നാലെസുഹൃത്തായിരുന്ന സുകാന്തിനെതിരെ യുവതിയുടെ കുടുംബം രംഗത്തെത്തിയിരുന്നു.

Continue Reading

Trending