Connect with us

india

ഇന്‍ഡോറില്‍ മലിനജലം കുടിച്ച് മരണം; കലക്ടര്‍ ആര്‍എസ്എസ് ഓഫീസില്‍ ചര്‍ച്ചയില്‍

ഇന്‍ഡോര്‍ കലക്ടര്‍ ശിവം വര്‍മ്മ മേയര്‍ പുഷ്യമിത്ര ഭാര്‍ഗവിനൊപ്പം ആര്‍എസ്എസ് കാര്യാലയമായ ‘സുദര്‍ശന്‍’ സന്ദര്‍ശിച്ചത്

Published

on

ഇന്‍ഡോര്‍: മധ്യപ്രദേശിന്റെ വ്യാവസായിക തലസ്ഥാനവും സ്വച്ഛ് ഭാരത് സര്‍വേ പ്രകാരം രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി തെരഞ്ഞെടുത്ത ഇന്‍ഡോറില്‍ മലിനജലം കുടിച്ച് ആളുകള്‍ മരിച്ച സംഭവത്തിനിടെ കലക്ടര്‍ ആര്‍എസ്എസ് കാര്യാലയം സന്ദര്‍ശിച്ചത് വിവാദമായി. ഇന്‍ഡോര്‍ കലക്ടര്‍ ശിവം വര്‍മ്മ മേയര്‍ പുഷ്യമിത്ര ഭാര്‍ഗവിനൊപ്പം ആര്‍എസ്എസ് കാര്യാലയമായ ‘സുദര്‍ശന്‍’ സന്ദര്‍ശിച്ചത്. സംഭവത്തില്‍ കലക്ടര്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തുവന്നു

ബുധനാഴ്ച രാത്രിയാണ് കലക്ടറും മേയറും ആര്‍എസ്എസ് മാള്‍വ പ്രാന്ത് പ്രചാരക് രാജ് മോഹന്‍ സിംഗുമായി കൂടിക്കാഴ്ച നടത്തിയത്. ഭഗീരഥപുരയിലെ മലിനജല ദുരന്തം ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് ചര്‍ച്ചയായതെന്നാണ് വിവരം. സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്.

കലക്ടര്‍ ഒരു ഭരണാധികാരിയെക്കാള്‍ ബിജെപി പ്രവര്‍ത്തകനെപ്പോലെയാണ് പെരുമാറുന്നതെന്ന് മധ്യപ്രദേശ് പിസിസി അധ്യക്ഷന്‍ ജിതു പട്വാരി ആരോപിച്ചു. ”ഡ്യൂട്ടി സമയത്ത് രാഷ്ട്രീയ സംഘടനകളുടെ ഓഫീസില്‍ പോകാനല്ല കലക്ടര്‍ ബാധ്യസ്ഥന്‍. നഗരത്തില്‍ ജനങ്ങള്‍ മരിച്ചുവീഴുമ്പോള്‍ കലക്ടര്‍ തന്റെ ഓഫീസിലിരുന്ന് ചീഫ് സെക്രട്ടറിയുമായും ബന്ധപ്പെട്ട മന്ത്രിമാരുമായും അടിയന്തര പരിഹാരങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതായിരുന്നു,” പട്വാരി പറഞ്ഞു. കലക്ടര്‍ രാഷ്ട്രീയ വിധേയത്വം കാണിക്കുകയാണെന്നും ഇത്തരം പ്രവണതകള്‍ തുടര്‍ന്നാല്‍ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഇന്‍ഡോറിലെ ഭഗീരഥപുര പ്രദേശത്ത് കുടിവെള്ളത്തില്‍ മലിനജലം കലര്‍ന്നതിനെ തുടര്‍ന്നാണ് ദുരന്തമുണ്ടായത്. സംഭവത്തില്‍ 17 പേര്‍ മരിച്ചതായാണ് തദ്ദേശവാസികളുടെ ആരോപണം. മരണസംഖ്യ 20 ആണെന്ന് ജിതു പട്വാരി പറഞ്ഞു. ഇതുവരെ 18 കുടുംബങ്ങള്‍ക്കാണ് സര്‍ക്കാര്‍ ധനസഹായം വിതരണം ചെയ്തിരിക്കുന്നത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബി.ജെ.പിയെ ‘ഭ്രഷ്ട് ജനതാ പാർട്ടി’യെന്ന് രാഹുൽ ഗാന്ധി; ഇരട്ട എൻജിൻ സർക്കാറുകൾ ജനജീവിതം നശിപ്പിക്കുന്നുവെന്ന് ആരോപണം

വിവിധ സംസ്ഥാനങ്ങളിലെ ‘ഇരട്ട എൻജിൻ’ സർക്കാറുകൾ അഴിമതി, അധികാരദുർവിനിയോഗം, അഹങ്കാരത്തിന്റെ വിഷം എന്നിവയിലൂടെ ജനങ്ങളുടെ ജീവിതം തകർക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

Published

on

ന്യൂഡൽഹി: ബി.ജെ.പിയെ ‘ഭ്രഷ്ട് ജനതാ പാർട്ടി’ എന്ന് വിശേഷിപ്പിച്ച് കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. വിവിധ സംസ്ഥാനങ്ങളിലെ ‘ഇരട്ട എൻജിൻ’ സർക്കാറുകൾ അഴിമതി, അധികാരദുർവിനിയോഗം, അഹങ്കാരത്തിന്റെ വിഷം എന്നിവയിലൂടെ ജനങ്ങളുടെ ജീവിതം തകർക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

ഉത്തരാഖണ്ഡിലെ അങ്കിത ഭണ്ഡാരി കൊലപാതകം, ഉത്തർപ്രദേശിലെ ഉന്നാവോ ബലാത്സംഗക്കേസ്, ഇൻഡോറിൽ മലിനജലം കുടിച്ച് ഉണ്ടായ മരണങ്ങൾ തുടങ്ങിയ സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധിയുടെ ആക്രമണം. അഴിമതിയും അധികാരദുർവിനിയോഗവും ബി.ജെ.പിയുടെ രാഷ്ട്രീയത്തിൽ മുകളിൽ നിന്ന് താഴേക്ക് വ്യാപിച്ചിരിക്കുന്നുവെന്ന് ഹിന്ദിയിൽ ‘എക്സ്’ (ട്വിറ്റർ) പോസ്റ്റിലൂടെ അദ്ദേഹം പറഞ്ഞു.

മോദിയുടെ ‘ഇരട്ട എൻജിൻ’ സംവിധാനം ശതകോടീശ്വരന്മാർക്കുവേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നതെന്നും സാധാരണ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം അത് വികസനത്തിലല്ല, നാശത്തിലാണെന്നും രാഹുൽ ആരോപിച്ചു. ഈ സംവിധാനത്തിന്റെ ഫലമായി ഓരോ ദിവസവും ഒരാളുടെ ജീവിതം തകരുകയാണെന്നും ‘#ഭ്രഷ്ട്_ജനതാ_പാർട്ടി’ എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് അദ്ദേഹം വിമർശനം ശക്തമാക്കി.

ദരിദ്രർ, നിസ്സഹായർ, തൊഴിലാളികൾ, മധ്യവർഗം എന്നിവരുടെ ജീവിതം വെറും സ്ഥിതിവിവരക്കണക്കുകളായി ചുരുങ്ങിയിരിക്കുകയാണെന്നും വികസനത്തിന്റെ പേരിൽ കൊള്ളയടിക്കുന്ന സംവിധാനമാണ് നിലനിൽക്കുന്നതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

Continue Reading

india

വ്യാജ നിയമന കത്ത് തട്ടിപ്പ്: കേരളമടക്കം ആറു സംസ്ഥാനങ്ങളിലെ 15 കേന്ദ്രങ്ങളിൽ ഇ.ഡി റെയ്ഡ്

കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. കേരളത്തിൽ എറണാകുളം, പന്തളം, അടൂർ എന്നിവിടങ്ങളിലാണ് ഇ.ഡി പരിശോധന നടത്തിയത്

Published

on

ന്യൂഡൽഹി: സർക്കാർ ജോലികൾക്കായി വ്യാജ നിയമന കത്തുകൾ അയച്ച് വൻതോതിൽ തട്ടിപ്പ് നടത്തിയ കേസിൽ കേരളമടക്കം ആറു സംസ്ഥാനങ്ങളിലെ 15 കേന്ദ്രങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തി. കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. കേരളത്തിൽ എറണാകുളം, പന്തളം, അടൂർ എന്നിവിടങ്ങളിലാണ് ഇ.ഡി പരിശോധന നടത്തിയത്.

ബിഹാർ, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെയും റെയ്ഡുകൾ പട്‌നയിലെ ഇ.ഡി ഓഫീസിന്റെ നേതൃത്വത്തിലാണ് നടന്നത്. റെയിൽവേയുടെ പേരിൽ നടത്തിയ വ്യാജ നിയമന തട്ടിപ്പാണ് ആദ്യം പുറത്തുവന്നത്. തുടർന്ന് വനംവകുപ്പ്, റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ്, ഇന്ത്യ പോസ്റ്റ്, ആദായനികുതി വകുപ്പ്, ഹൈക്കോടതികൾ, പി.ഡബ്ല്യു.ഡി, ബിഹാർ സർക്കാർ, ഡൽഹി വികസന അതോറിറ്റി, രാജസ്ഥാൻ സെക്രട്ടേറിയറ്റ് തുടങ്ങിയ 40ലധികം സ്ഥാപനങ്ങളിലെ ജോലികൾക്കെന്ന പേരിലും തട്ടിപ്പ് നടത്തിയതായി ഇ.ഡി കണ്ടെത്തി.

വ്യാജ നിയമന കത്തുകൾ അയയ്ക്കാൻ തട്ടിപ്പുസംഘം വ്യാജ ഇ-മെയിൽ അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നതായും ഉദ്യോഗാർഥികളുടെ വിശ്വാസം നേടുന്നതിനായി മൂന്നു മാസത്തെ ശമ്പളം മുൻകൂറായി നൽകിയിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. ആർ.പി.എഫ്, ടി.ടി.ഇ, ടെക്നീഷ്യൻ തുടങ്ങിയ പദവികളിലേക്കാണ് വ്യാജ നിയമനങ്ങൾ നൽകിയിരുന്നത്.

ബിഹാറിലെ മുസാഫർപൂർ, മോത്തിഹാരി, പശ്ചിമ ബംഗാളിലെ കൊൽക്കത്ത, തമിഴ്‌നാട്ടിലെ കൊടൂർ, ചെന്നൈ, ഗുജറാത്തിലെ രാജ്കോട്ട്, ഉത്തർപ്രദേശിലെ ഗോരഖ്പൂർ, പ്രയാഗ്‌രാജ്, ലഖ്‌നോ തുടങ്ങിയ കേന്ദ്രങ്ങളിലാണ് ഇ.ഡി റെയ്ഡ് നടത്തിയത്. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും അന്വേഷണം തുടരുമെന്നും ഇ.ഡി അറിയിച്ചു.

Continue Reading

india

തെരുവുനായ്ക്കളെ ഇല്ലാതാക്കിയാൽ എലികൾ പെരുകുമെന്ന് മൃഗസ്നേഹികൾ; കൂടുതൽ പൂച്ചകളെ വളർത്തി പരിഹരിക്കാമെന്ന് കോടതി

Published

on

ന്യൂഡൽഹി: തെരുവുനായ്ക്കളെ ഇല്ലാതാക്കിയാൽ എലികൾ പെരുകുമെന്നും സന്തുലിതാവസ്ഥ നഷ്ടപ്പെടുമെന്നും ചൂണ്ടിക്കാട്ടിയ മൃഗസ്നേഹികളോട്, കൂടുതൽ പൂച്ചകളെ വളർത്തി അത് പരിഹരിക്കാമെന്ന് പറഞ്ഞ് സുപ്രീംകോടതി. വ്യാഴാഴ്ച വാദത്തിനിടയിലാണ് സുപ്രീംകോടതി പരാമർശം.

മനുഷ്യരിലുണ്ടാകുന്ന ഭയം നായ്ക്കൾക്ക് മണത്തറിയാനാകുമെന്നും ഇത്തരത്തിലാണ് അവർ മനുഷ്യരെ കടിക്കുന്നതെന്നും വ്യാഴാഴ്ച വാദത്തിനിടെ ബെഞ്ച് ചൂണ്ടിക്കാട്ടി. നായ്ക്കൾ എപ്പോൾ ആക്രമിക്കുമെന്ന് പ്രവചിക്കാൻ സാധിക്കില്ല. അതിനാൽ പൊതുസ്ഥാപനങ്ങളുടെ പരിസരത്തുനിന്ന് സുരക്ഷ കാരണങ്ങൾ മുൻനിർത്തി അവയെ നീക്കം ചെയ്യണം. തെരുവുനായ്ക്കളെ പൂർണമായും തുടച്ചുനീക്കാനല്ല അവയുടെ എണ്ണം നിയന്ത്രിക്കുന്നതിന് മൃഗ ജനന നിയന്ത്രണ (എ.ബി.സി) നിയമങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് തങ്ങൾ ചെയ്യുന്നതെന്ന് തെരുവുനായ് കേസിൽ വാദം കേൾക്കുന്നതിനിടെ കോടതി വ്യക്തമാക്കി.

തെരുനായ്ക്കളെ വന്ധ്യംകരിക്കുക, വാക്സിനേഷൻ നൽകുക, അതേസ്ഥലത്ത് തുറന്നുവിടുക എന്നതാണ് എ.ബി.സി നിയമപ്രകാരം ചെയ്യേണ്ടത്. എന്നാൽ, ഇത് നടപ്പാക്കുന്നതിൽ പല സംസ്ഥാനങ്ങളും മുനിസിപ്പാലിറ്റികളും പരാജയപ്പെട്ടുവെന്നും കോടതി വ്യാഴാഴ്ചയും വാദം കേൾക്കുന്നതിനിടെ ആവർത്തിച്ചു. ഡൽഹി സർവകലാശാലയിൽ തെരുവുനായ്ക്കളെ നിയന്ത്രണ വിധേയമാക്കിയത് കോടതി ചൂണ്ടിക്കാട്ടി.

ആളുകളെ കടിക്കാതിരിക്കാൻ നായ്ക്കൾക്ക് കൗൺസലിങ് കൊടുക്കുക മാത്രമാണ് ഇനി പോംവഴി​യെന്ന് കഴിഞ്ഞദിവസം ജസ്റ്റിസ് വി​ക്രം നാഥ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഹസിച്ചിരുന്നു.

Continue Reading

Trending