Connect with us

More

വിദ്യാര്‍ത്ഥിനിയുടെ ദുരൂഹമരണം: പൊലീസ് വീഴ്ചക്കെതിരെ പ്രതിപക്ഷം ക്രൈംബ്രാഞ്ച് അന്വേഷിക്കും

Published

on

 

തിരുവനന്തപുരം: കൊച്ചിയില്‍ കായലില്‍ ദുരൂഹസാഹചര്യത്തില്‍ സി.എ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജി യെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൈകാര്യം ചെയ്യുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. വിഷയം ചൂണ്ടിക്കാട്ടി പ്രതിപക്ഷം ആവശ്യപ്പെട്ട അടിയന്തരപ്രമേയ ചര്‍ച്ചക്ക് സ്പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണച്ചുമതല ലോക്കല്‍ പൊലീസില്‍ നിന്നും മാറ്റി ക്രൈം ബ്രാഞ്ച് പ്രത്യേക സംഘത്തെ ഏല്‍പ്പിക്കുമെന്ന് പ്രതിപക്ഷത്തിന് മറുപടി നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സംഭവത്തില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് അന്വേഷണം നടന്നു വരികയാണ്. ഫോണ്‍കോളുകളും പരിശോധിക്കുന്നുണ്ട്. മിഷേലിന്റെ മാതാപിതാക്കളില്‍ നിന്നും പരാതി സ്വീകരിക്കുന്നതില്‍ പൊലീസ് കാലതാമസം വരുത്തിയെന്ന പരാതിയും ക്രൈംബ്രാഞ്ച് അന്വേഷിക്കും. കാലതാമസമുണ്ടായിട്ടില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്. ഇത്തരം സംഭവങ്ങളില്‍ കുറ്റവാളികളെ പിടിക്കാത്തതുകൊണ്ടല്ല സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്. കുറ്റവാളികള്‍ എത്ര ഉന്നതരായാലും നടപടിയെടുക്കുമെന്നതിന്റെ ഉദാഹരണമാണ് ഇരിട്ടിയില്‍ പുരോഹിതന്‍ അറസ്റ്റിലായത്. ഇക്കാര്യത്തില്‍ പൊലീസിന്റെ ഭാഗത്ത് ലാഘവത്വം ഉണ്ടായിട്ടില്ല. ഉണ്ടായിട്ടുണ്ടെങ്കില്‍ ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും സംസ്ഥാനത്തെ സാമൂഹികാന്തരീക്ഷം തകര്‍ക്കാനുള്ള കുറ്റവാളികളുടെ ശ്രമം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിക്കുകയും പ്രതിപക്ഷം ഇറങ്ങിപ്പോകുകയുമായിരുന്നു. മിഷേലിനെ കാണാതായ മാര്‍ച്ച് അഞ്ചാം തിയതി തന്നെ മാതാപിതാക്കള്‍ പരാതി നല്‍കിയെങ്കിലും എസ്.ഐ ഇല്ലെന്നു പറഞ്ഞ് പിറ്റേന്നുവരാന്‍ ആവശ്യപ്പെട്ട് പൊലീസ് മടക്കിയയക്കുകയായിരുന്നെന്ന് അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച അനൂപ് ജേക്കബ് കുറ്റപ്പെടുത്തി. സംഭവം ആത്മഹത്യയാക്കി എഴുതിത്തള്ളാനാണ് പൊലീസ് തിടുക്കം കാട്ടിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഏറ്റുവാങ്ങാന്‍ പോലും പൊലീസ് തയാറായില്ല. മിഷേല്‍ കലൂര്‍ പള്ളിയില്‍ പോകുന്നതിന്റെയും അവിടെ രണ്ടു പേര്‍ പെണ്‍കുട്ടിയെ നിരീക്ഷിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സി.സി ടിവിയില്‍നിന്ന് ലഭിച്ചിരുന്നു. പൊലീസ് ഇതും പരിശോധിച്ചില്ല. ഈ സംഭവവുമായി ബന്ധപ്പെട്ട് ആരെയോ രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്നും അനൂപ് ജേക്കബ് കുറ്റപ്പെടുത്തി. പ്രതിപക്ഷനേതാക്കളായ കെ.സി ജോസഫ്, ഡോ.എം.കെ മുനീര്‍ എന്നിവരും പൊലീസിന്റെ നിരുത്തരവാദ നിലപാടിനെ അതിനിശിതമായി വിമര്‍ശിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കെഫോണിനെയല്ല, അതിനുപിന്നിലെ അഴിമതിയെയാണ് വിമര്‍ശിച്ചത്: വി.ഡി സതീശന്‍

50% ടെന്‍ഡര്‍ എക്‌സസ് അനുവദിച്ചത് കൊടിയ അഴിമതിയാണ് പത്ത് ശതമാനം മാത്രമേ അനുവദിക്കാവുവെന്ന് ധനകാര്യ വകുപ്പിന്റെ ഉത്തരവുണ്ട്

Published

on

എ.ഐ കാമറ , കെ. ഫോണ്‍ അഴിമതി ആരോപിച്ച പ്രതിപക്ഷത്തെ മുഖ്യമന്ത്രി പരിഹസിക്കുന്നുവെന്ന് വി ഡി സതീശന്‍. പദ്ധതിയെയല്ല പ്രതിപക്ഷം വിമര്‍ശിച്ചത്,പദ്ധതിയിലെ അഴിമതിയാണ് വിമര്‍ശിക്കുന്നത്.

50% ടെന്‍ഡര്‍ എക്‌സസ് അനുവദിച്ചത് കൊടിയ അഴിമതിയാണ്. പത്ത് ശതമാനം മാത്രമേ അനുവദിക്കാവുവെന്ന് ധനകാര്യ വകുപ്പിന്റെ ഉത്തരവുണ്ട്. 40 ലക്ഷം പേര്‍ക്ക് കണക്ഷന്‍ കൊടുക്കുമെന്ന് പറയുന്നു. 60,000 പേര്‍ക്ക് കൊടുക്കാനുള്ള അനുമതി മാത്രമാണുള്ളത്. രണ്ടര ലക്ഷം പേര്‍ക്ക് കൂടി കണക്ഷന്‍ കൊടുക്കാനുള്ള ടെന്‍ഡര്‍ വിളിച്ചു. അത് കറക്ക് കമ്പനികള്‍ക്ക് പുറത്തുള്ള ഒരു കമ്പനിക്ക് ടെന്‍ഡര്‍ എല്‍ വണ്‍ വന്നു. അവരെ ഇല്ലാത്ത പരാതി കൊടുത്ത് ടെന്‍ഡറില്‍ നിന്ന് പുറത്താക്കി.എസ്ആര്‍ഐടി ക്ക് ടെന്‍ഡര്‍ ലഭിക്കുന്നതിന് ടെന്‍ഡര്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തി. മറ്റുള്ളവരെ ഒഴിവാക്കി. ഇത് ജനങ്ങളെ വെല്ലുവിളിച്ചു കൊണ്ടുള്ള തട്ടിപ്പാണ്. ഇന്നലെ കുത്തക കമ്പനികള്‍ക്കെതിരെ പറഞ്ഞു. ഈ കണക്ഷന്റെ 50% ടെലികോം സര്‍വീസുകള്‍ക്ക് കൊടുക്കാന്‍ തീരുമാനം. അവരല്ലേ കുത്തകകളെന്ന് വി ഡി സതീശന്‍ ചോദിച്ചു.

ഇന്ത്യയില്‍ നിന്നും സാധനം വാങ്ങുമെന്ന് എഴുതിവെച്ചിട്ട് ചൈനയില്‍ നിന്നും വാങ്ങി. എന്നിട്ട് മുഖ്യമന്ത്രി ന്യായീകരിക്കുന്നു. ധൂര്‍ത്തല്ല എന്ന് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞു. 4.3 കോടി രൂപ കേരളത്തില്‍ ഈ പരിപാടിക്കായി അനുവദിച്ചു. ഇത് ധൂര്‍ത്തല്ലേ, സാങ്കേതികമായി മുന്നേറി എന്ന് പറയുന്ന കേരളം ആദ്യം റേഷന്‍ കൊടുക്കാനുള്ള സര്‍വര്‍ നന്നാക്കണം. ആളുകള്‍ക്ക് റേഷന്‍ ഇല്ല, ഒരുലക്ഷം ഡോളര്‍ തരുന്നവരുമായി ഊണ് കഴിക്കാന്‍ മുഖ്യമന്ത്രി പോകുന്നു.

Continue Reading

kerala

സുരേഷ് ഗോപിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് പരാതി; ലോറി ഡ്രൈവര്‍ അറസ്റ്റില്‍

ഇയാള്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു

Published

on

സുരേഷ് ഗോപിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ലോറിഡ്രൈവറെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശിയായ ഭരത്തിനെയാണ് കളമശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

Continue Reading

india

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; മൂന്നു പേര്‍ കൊല്ലപ്പെട്ടു; നാലുപേര്‍ക്ക് പരിക്ക്

സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ പലമേഖലകളിലും ഇന്റര്‍നെറ്റ് വിലക്ക് തുടരുകയാണ്

Published

on

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഇന്നലെയുണ്ടായ ഏറ്റുമുട്ടലില്‍ 3 പേര്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ പലമേഖലകളിലും ഇന്റര്‍നെറ്റ് വിലക്ക് തുടരുകയാണ്.

ദേശീയപാത അടക്കം തടസ്സപ്പെടുത്തിയായിരുന്നു അക്രമം. മണിപ്പൂരിലെ നാഗാ വിഭാഗം എംഎല്‍എമാരുമായി അമിത് ഷാ ഇന്ന് ചര്‍ച്ച നടത്താനിരിക്കെയാണ് പുതിയ സംഘര്‍ഷം. കേന്ദ്രത്തിന്റെ ഇടപെടല്‍ സംഘര്‍ഷത്തില്‍ യാതൊരു വിധ മാറ്റവും ഉണ്ടാക്കിയിട്ടില്ലെന്ന് ഇപ്പോഴത്തെ സാഹചര്യം കൊണ്ട് തന്നെ മനസ്സിലാക്കാവുന്നതാണ്.

Continue Reading

Trending