kerala

വെറ്ററിനറി സർവകലാശാലാ വിദ്യാർഥിയുടെ മരണം: എസ്.എഫ്.ഐ നേതാവും കോളേജ് യൂണിയൻ ചെയർമാനുമായ അരുൺ കീഴടങ്ങി

By webdesk13

February 29, 2024

വയനാട് വെറ്ററിനറി സർവകലാശാലാ വിദ്യാർഥി സിദ്ധാർഥിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ എസ്.എഫ്.ഐ നേതാവും കോളേജ് യൂണിയൻ ചെയർമാനുമായ അരുൺ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി.

ബി.വി.എസ്.സി രണ്ടാംവർഷ വിദ്യാർഥിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാർഥനെ ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മരിക്കും മുമ്പ് സിദ്ധാർഥന് ക്രൂരമർദനം നേരിടേണ്ടിവന്നുവെന്ന് തെളിയിക്കുന്നതായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. 3 ദിവസം ഭക്ഷണംപോലും നൽകാതെ തുടർച്ചയായി മർദ്ദിച്ചെന്നും ആരോപണമുണ്ടായിരുന്നു.

കേസിൽ എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി എസ്. അഭിഷേക് അടക്കം ആറ് പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്യായമായി തടഞ്ഞുവെക്കൽ, സംഘം ചേർന്ന് മർദിക്കൽ, മാരകായുങ്ങളുപയോഗിച്ച് പരിക്കേൽപിക്കൽ എന്നീ വകുപ്പുകൾക്കൊപ്പം റാഗിങ് നിരോധന നിയമപ്രകാരവും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറിയും കോളജ് യൂനിയൻ പ്രസിഡന്റും അടക്കം 12 വിദ്യാർഥികളെ ദിവസങ്ങൾക്കുശേഷം സസ്പെൻഡ് ചെയ്തിരുന്നു. കൂടുതൽ പ്രതിഷേധം ഉയർന്നതോടെ ഇവരെ പ്രതികളാക്കി പിന്നീട് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

മുഖ്യപ്രതി കെ. അഖിൽ നേരത്തെ അറസ്റ്റിലായിരുന്നു. ഒന്നാം വർഷ വിദ്യാർഥിയായ അഖിലാണ് കുറ്റവിചാരണയും ആക്രമണവും ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ സസ്‌പെൻഡ് ചെയ്ത വിദ്യാർഥികളിൽ 10 പേർ ഇപ്പോഴും ഒളിവിലാണ്. ഇവർക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കുമെന്ന് സൂചനയുണ്ട്.

വിദ്യാർഥിയുടെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോളജിൽ വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്. എം.എസ്.എഫ്, കെ.എസ്.യു, എ.ബി.വി.പി സംഘടനകൾ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്.

അതെ സമയം സിദ്ധാർത്ഥിൻ്റെ മരണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. വയനാട് എസ്.പിക്കാണ് അന്വേഷണത്തിന്റെ മേൽനോട്ടം. കൽപ്പറ്റ ഡിവൈ.എസ്.പിയെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചു. ഒരു ഡിവൈ.എസ്.പിയെക്കൂടി സംഘത്തിൽ ഉൾപ്പെടുത്തും. സംസ്ഥാന പൊലീസ് മേധാവിയുടേതാണ് ഉത്തരവ്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് പുതിയ സംഘത്തെ രൂപീകരിച്ചത്.