ന്യൂഡല്‍ഹി: നോട്ട് നിരോധനം വന്നിട്ട് 44 ദിവസം പിന്നിട്ടിരിക്കുകയാണ്. 50 ദിവസം കൊണ്ട് പ്രശ്നമെല്ലാം പരിഹരിക്കപ്പെടുമെന്നാണ് മോദിയുടെ വാക്ക്. എന്നാല്‍ നോട്ടു പ്രതിസന്ധിയും ചില്ലറ ക്ഷാമവും കൊണ്ട് ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടിന് യാതൊരു കുറവും ഇതുവരെ വന്നിട്ടില്ല.
നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് രാജ്യത്ത് നിരന്തരം വാദപ്രതിവാദങ്ങളും പ്രതിഷേധങ്ങളും ഉയരുമ്പോള്‍, ശക്തമായ ചോദ്യവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. വ്യാഴാഴ്ച നടന്ന പാര്‍ലമെന്ററി കമ്മിറ്റിയിലാണ് നോട്ട് പ്രതിസന്ധിയില്‍ രാജ്യം ഉലയുമ്പോള്‍ നോട്ട് അസാധു നടപടിയുമായി ബന്ധപ്പെട്ട ശക്തമായ സംശയവുമായി മന്‍മോഹന്‍ സിംഗ് മുന്നോട്ടുവന്നത്.
കേന്ദ്ര സര്‍ക്കാറിന്റെ നോട്ട് അസാധു നടപടിയെ കുറിച്ച് ആലോചന നടത്താന്‍ റിസര്‍വ് ബാങ്കിന് വേണ്ടത്ര സമയം ലഭിച്ചിരുന്നോ, എന്നാണ് മന്‍മോഹന്‍ സിംഗ് ചോദിച്ചത്. നോട്ട് നിരോധനത്തെ കുറിച്ച് പഠിക്കുന്ന കമ്മിറ്റിയുടെ മുന്നിലാണ് സാമ്പത്തിക വിദഗ്ധന്‍ കൂടിയായ മന്‍മോഹന്‍ സിംഗ് ചോദ്യം ഉന്നഴിച്ചത്.
‘റിസര്‍വ് ബാങ്കില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍, രാജ്യത്തെ 500, 1000 രൂപ നോട്ടുകള്‍ നിരോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം റിസര്‍വ് ബാങ്കിനെ അറിയിച്ചത് നവംബര്‍ 7നും ആ വിവരം പുറത്തു വരുന്നത് നവംബര്‍ 8നുമാണ്’, മന്‍മോഹന്‍ സിംഗ് പറഞ്ഞു. അതിനാല്‍ നിലവിലെ വിവരപ്രകാരം നോട്ടുഅസാധു വിഷയത്തില്‍ റിസര്‍വ് ബാങ്കിന് തീരുമാനം എടുക്കാന്‍ ലഭിച്ചത് ഒറ്റ ദിവസം മാത്രമാണെന്നും സിംഗ് വ്യക്തമാക്കി.
മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ കൂടിയായ മന്‍മോഹന്‍ സിംഗിന്റെ സംശയം നിരവധി ചോദ്യങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ യാഥാര്‍ഥ്യമാണെങ്കില്‍ നോട്ട് നിരോധന തീരുമാനം സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനു മേല്‍ അടിച്ചേല്‍പ്പിച്ച തീരുമാനമായിരിക്കുമെന്നാണ് വിലയിരുത്തല്‍.
നോട്ട് നിരോധനം നടപ്പാക്കി 45 ദിവസത്തിനിടെ 60 ഉത്തരവുകളാണ് പുറത്തിറക്കിയിരിക്കുന്നതെന്നും ഇത് തന്നെ നോട്ട് നിരോധനത്തില്‍ റിസര്‍വ് ബാങ്കിന് വേണ്ടത്ര സമയം ലഭിച്ചില്ല എന്നതിന്റെ വ്യക്തമായ തെളിവാണെന്നും സിംഗ് ചൂണ്ടിക്കാട്ടി. ദിവസേനയുള്ള ഇത്തരം ഉത്തരവുകളിലൂടെ ബുദ്ധിമുട്ടിലാകുന്നത് സാധാരണക്കാരാണ് അദ്ദേഹം കുറ്റപ്പെടുത്തി.
നോട്ട് നരോധനത്തെ കുറിച്ച് ഡിസംബര്‍ 21 ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ വശദീകരണം നല്‍കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് ജനുവരിയിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ആദ്യം വിശദീകരണം നല്‍കേണ്ടത് സര്‍ക്കാരാണെന്നും എന്നിട്ട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സംസാരിച്ചാല്‍ മതിയന്നുമാണ് സംഗിന്റെ അഭിപ്രായം. റിസര്‍വ് ബാങ്കിന്റെ സ്വയംഭരണാധികാരത്തെ കുറിച്ച് ഗവര്‍ണറോട് ചോദിക്കണമെന്ന് സിംഗ് പാര്‍ലമെന്ററി കമ്മിറ്റിയോട് ആവശ്യപ്പെട്ടു.
നേരത്തെ പാര്‍ലമെന്റിലും സിംഗ് നോട്ട് നിരോധനത്തെ എതിര്‍ത്തിരുന്നു. നോട്ടു നിരോധനം വലിയ പരാജയമാണെന്നും അത് രാജ്യത്തെ ദാരിദ്രത്തിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. നിയമ വിധേയമായ മണ്ടത്തരം സംഘടിതമായ കവര്‍ച്ചയുമാണണിതെന്നുമാണ്
അദ്ദേഹം നിരോധനത്തെ വിശേഷിപ്പിച്ചത്.
ടൊവിനോ തോമസ്, തൃഷ കൃഷ്ണൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അഖിൽ പോൾ, അനസ് ഖാൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ചിത്രമാണ് ഐഡന്റിറ്റി. ചിത്രം ഒ.ടി.ടിയിൽ എത്തുന്നുന്നു. ജനുവരി 31 ന് സീ 5 ആണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്. മലയാളത്തെ കൂടാതെ കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം കാണാം.
രാഗം മൂവീസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ. റോയ് സി ജെയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.ജനുവരി 2 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് ഗംഭീര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിച്ചത്.
തൃഷയായിരുന്നു ചിത്രത്തിലെ നായിക. വിനയ് റോയ്,അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ എന്നിവരാണ് മറ്റുതാരങ്ങൾ.ബോളിവുഡ് താരം മന്ദിര ബേദി ഒരു പ്രധാനകഥാപാത്രത്തെ അവതരപ്പിച്ചിട്ടുണ്ട്.
സംവിധായകരായ അഖിൽ പോൾ -അനസ് ഖാൻ എന്നിവർ ചേർന്നാണ് ഐഡന്റിറ്റിയുടെ തിരക്കഥയും രചിച്ചിരിക്കുന്നത്.അഖിൽ ജോർജാണ് ഛായാഗ്രാഹകൻ. സംഗീതവും പശ്ചാത്തല സംഗീതവും ജേക്സ് ബിജോയിയുടെതാണ്.
കർണാടക സർക്കാർ 2019ലെ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖാപിച്ചത് ഈയിടെയാണ്. മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് കിച്ച സുദീപ് ആണ്. അദ്ദേഹത്തിന് അവാർഡ് ലഭിച്ചത് പയൽവാൻ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ്. എന്നാൽ, ഈ പുരസ്‌കാരം നിരസിച്ചിരിക്കുകയാണ് താരം.
തനിക്ക് പകരം അർഹരായ മറ്റാർക്കെങ്കിലും അവാർഡ് നല്കണമെന്നാണ് അദ്ദേഹം സർക്കാരിനോടും ജൂറിയോടും അഭ്യർത്ഥിച്ചിരിക്കുന്നത്. സമൂഹ മാധ്യമത്തിലൂടെയാണ് നടൻ്റെ പ്രതികരണം. പുരസ്കാരങ്ങൾ സ്വീകരിക്കില്ലെന്ന് കുറേ കാലങ്ങളായി തീരുമാനിച്ചിരിക്കുന്നതാണ്. ഭാവിയിലും ഒരു പുരസ്കാരവും സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തിപരമായ കാരണങ്ങൾകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.
Respected Government of Karnataka and Members of the Jury,
It is truly a privilege to have received the state award under the best actor category, and I extend my heartfelt thanks to the respected jury for this honor. However, I must express that I have chosen to stop receiving…
സിനിമയ്ക്കുവേണ്ടി ഹൃദയം നൽകിയ അർഹരായ മറ്റ് അഭിനേതാക്കൾ ഇൻഡസ്ട്രിയിലുണ്ട്. ഈ പുരസ്കാരം അങ്ങനെ അവർക്ക് നൽകണം. അതുകാണുമ്പോൾ താൻ ഏറെ സന്തോഷിക്കുമെന്ന് അദ്ദേഹം കുറിച്ചു. ജൂറി അംഗങ്ങളോടും സംസ്ഥാന സർക്കാരിനോടും ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു.
എന്റെ തിരഞ്ഞെടുപ്പിനെ നിങ്ങൾ ബഹുമാനിക്കുകയും ഞാൻ തിരഞ്ഞെടുത്ത പാതയിൽ എന്നെ പിന്തുണയ്ക്കുകയും ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ പ്രവർത്തനത്തെ അംഗീകരിച്ചതിനും ഈ അവാർഡിന് എന്നെ പരിഗണിച്ചതിനും ബഹുമാനപ്പെട്ട ജൂറി അംഗങ്ങൾക്കും സംസ്ഥാന സർക്കാരിനും ഒരിക്കൽ കൂടി നന്ദി പറയുന്നുവെന്ന് സുദീപ് കൂട്ടിച്ചേർത്തു.
തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുൻ നായകനാക്കി സുകുമാർ സംവിധാനം നിർവഹിച്ച പാൻ ഇന്ത്യൻ ചിത്രമാണ് പുഷ്പ 2 . ഇന്ത്യൻ സിനിമയിലെ സമീപകാല കളക്ഷൻ റെക്കോർഡുകൾ എല്ലാം പഴങ്കഥയാക്കി മുന്നേറുകയാണ് ഈ അല്ലു അർജുൻ ചിത്രം. സിനിമയ്ക്ക് തീയേറ്ററുകളിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നതെങ്കിൽ പോലും ഇതൊന്നും ചിത്രത്തിന്റെ കളക്ഷനെ ബാധിച്ചിട്ടില്ല. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ചിത്രം ആഗോള ബോക്സ്ഓഫീസിൽ 1800 കോടിയിലധികം കളക്ഷൻ സ്വന്തമാക്കിയിട്ടുണ്ട്. തിയേറ്ററുകളിൽ വലിയ ആരവം സൃഷ്‌ടിച്ച സിനിമയുടെ ഒടിടി റിലീസ് സംബന്ധിച്ച അപ്ഡേറ്റുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.ജനുവരി 30-31 തീയതികളിൽ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ സിനിമ ലഭ്യമാകും എന്നാണ് സൂചന.
ലോകമെമ്പാടുമുള്ള 12,500 ൽ അധികം സ്‌ക്രീനുകളിൽ ഡിസംബര്‍ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്തത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. പുഷ്പ ആദ്യഭാഗം ആഗോളതലത്തില്‍ 350 കോടിയോളം രൂപയായിരുന്നു നേടിയിരുന്നത്. ഈ തുക രണ്ട് ദിവസം കൊണ്ട് പുഷ്പ 2 മറികടന്നിരുന്നു. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് പുഷ്പ 2 കേരളത്തിലെത്തിച്ചത്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സുനില്‍, ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മിച്ചത്.