Connect with us

Culture

നോട്ട് അസാധു; ആലോചന നടത്താന്‍ റിസര്‍വ് ബാങ്കിന് വേണ്ടത്ര സമയം ലഭിച്ചിരുന്നോ: മന്‍മോഹന്‍ സിങ്

Published

on

ന്യൂഡല്‍ഹി: നോട്ട് നിരോധനം വന്നിട്ട് 44 ദിവസം പിന്നിട്ടിരിക്കുകയാണ്. 50 ദിവസം കൊണ്ട് പ്രശ്നമെല്ലാം പരിഹരിക്കപ്പെടുമെന്നാണ് മോദിയുടെ വാക്ക്. എന്നാല്‍ നോട്ടു പ്രതിസന്ധിയും ചില്ലറ ക്ഷാമവും കൊണ്ട് ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടിന് യാതൊരു കുറവും ഇതുവരെ വന്നിട്ടില്ല.

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് രാജ്യത്ത് നിരന്തരം വാദപ്രതിവാദങ്ങളും പ്രതിഷേധങ്ങളും ഉയരുമ്പോള്‍, ശക്തമായ ചോദ്യവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. വ്യാഴാഴ്ച നടന്ന പാര്‍ലമെന്ററി കമ്മിറ്റിയിലാണ് നോട്ട് പ്രതിസന്ധിയില്‍ രാജ്യം ഉലയുമ്പോള്‍ നോട്ട് അസാധു നടപടിയുമായി ബന്ധപ്പെട്ട ശക്തമായ സംശയവുമായി മന്‍മോഹന്‍ സിംഗ് മുന്നോട്ടുവന്നത്.

കേന്ദ്ര സര്‍ക്കാറിന്റെ നോട്ട് അസാധു നടപടിയെ കുറിച്ച് ആലോചന നടത്താന്‍ റിസര്‍വ് ബാങ്കിന് വേണ്ടത്ര സമയം ലഭിച്ചിരുന്നോ, എന്നാണ് മന്‍മോഹന്‍ സിംഗ് ചോദിച്ചത്. നോട്ട് നിരോധനത്തെ കുറിച്ച് പഠിക്കുന്ന കമ്മിറ്റിയുടെ മുന്നിലാണ് സാമ്പത്തിക വിദഗ്ധന്‍ കൂടിയായ മന്‍മോഹന്‍ സിംഗ് ചോദ്യം ഉന്നഴിച്ചത്.

‘റിസര്‍വ് ബാങ്കില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍, രാജ്യത്തെ 500, 1000 രൂപ നോട്ടുകള്‍ നിരോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം റിസര്‍വ് ബാങ്കിനെ അറിയിച്ചത് നവംബര്‍ 7നും ആ വിവരം പുറത്തു വരുന്നത് നവംബര്‍ 8നുമാണ്’, മന്‍മോഹന്‍ സിംഗ് പറഞ്ഞു. അതിനാല്‍ നിലവിലെ വിവരപ്രകാരം നോട്ടുഅസാധു വിഷയത്തില്‍ റിസര്‍വ് ബാങ്കിന് തീരുമാനം എടുക്കാന്‍ ലഭിച്ചത് ഒറ്റ ദിവസം മാത്രമാണെന്നും സിംഗ് വ്യക്തമാക്കി.

മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ കൂടിയായ മന്‍മോഹന്‍ സിംഗിന്റെ സംശയം നിരവധി ചോദ്യങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ യാഥാര്‍ഥ്യമാണെങ്കില്‍ നോട്ട് നിരോധന തീരുമാനം സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനു മേല്‍ അടിച്ചേല്‍പ്പിച്ച തീരുമാനമായിരിക്കുമെന്നാണ് വിലയിരുത്തല്‍.

നോട്ട് നിരോധനം നടപ്പാക്കി 45 ദിവസത്തിനിടെ 60 ഉത്തരവുകളാണ് പുറത്തിറക്കിയിരിക്കുന്നതെന്നും ഇത് തന്നെ നോട്ട് നിരോധനത്തില്‍ റിസര്‍വ് ബാങ്കിന് വേണ്ടത്ര സമയം ലഭിച്ചില്ല എന്നതിന്റെ വ്യക്തമായ തെളിവാണെന്നും സിംഗ് ചൂണ്ടിക്കാട്ടി. ദിവസേനയുള്ള ഇത്തരം ഉത്തരവുകളിലൂടെ ബുദ്ധിമുട്ടിലാകുന്നത് സാധാരണക്കാരാണ് അദ്ദേഹം കുറ്റപ്പെടുത്തി.

നോട്ട് നരോധനത്തെ കുറിച്ച് ഡിസംബര്‍ 21 ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ വശദീകരണം നല്‍കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് ജനുവരിയിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ആദ്യം വിശദീകരണം നല്‍കേണ്ടത് സര്‍ക്കാരാണെന്നും എന്നിട്ട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സംസാരിച്ചാല്‍ മതിയന്നുമാണ് സംഗിന്റെ അഭിപ്രായം. റിസര്‍വ് ബാങ്കിന്റെ സ്വയംഭരണാധികാരത്തെ കുറിച്ച് ഗവര്‍ണറോട് ചോദിക്കണമെന്ന് സിംഗ് പാര്‍ലമെന്ററി കമ്മിറ്റിയോട് ആവശ്യപ്പെട്ടു.

നേരത്തെ പാര്‍ലമെന്റിലും സിംഗ് നോട്ട് നിരോധനത്തെ എതിര്‍ത്തിരുന്നു. നോട്ടു നിരോധനം വലിയ പരാജയമാണെന്നും അത് രാജ്യത്തെ ദാരിദ്രത്തിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. നിയമ വിധേയമായ മണ്ടത്തരം സംഘടിതമായ കവര്‍ച്ചയുമാണണിതെന്നുമാണ്
അദ്ദേഹം നിരോധനത്തെ വിശേഷിപ്പിച്ചത്.

kerala

ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്‍

ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന്‍ പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Film

‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി

ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്

Published

on

വാരണസി: ചലച്ചിത്ര സംവിധായകന്‍ എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന്‍ രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.

സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.

Continue Reading

Film

മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍

ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.

Published

on

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

Continue Reading

Trending