Connect with us

Video Stories

നോട്ട് അസാധുവാക്കല്‍: രാജ്യത്തിന്റെ സാമ്പത്തിക നിലയെ ഗുരുതരമായി ബാധിക്കുമെന്ന് പഠനം

Published

on

ന്യൂഡല്‍ഹി: 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി രാജ്യത്തിന്റെ സാമ്പത്തിക നിലയെ ഗുരുതരമായി ബാധിച്ചേക്കുമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്റ് പോളിസി (എന്‍ .ഐ. പി.എഫ്.പി) നടത്തിയ പഠനം വ്യക്തമാക്കുന്നു. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടു കൂടി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് എന്‍. ഐ.പി.എഫ്.പി.

സാമ്പത്തിക നിലയെ താറുമാറാക്കുന്നതോടൊപ്പം സാമൂഹികമായ അസമത്വത്തിന് നടപടി കാരണമാവുമെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തെ മൊത്തം കറന്‍സിയുടെ 86 ശതമാനത്തോളം വരുന്ന ഉയര്‍ന്ന മൂല്യമുള്ള 500, 1000 നോട്ടുകള്‍ റദ്ദാക്കിയത് രാജ്യത്തുടനീളം ജനങ്ങളെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. നിക്ഷേപിച്ച പണം പിന്‍വലിക്കുന്നതിനും അസാധുവാക്കിയ നോട്ടുകള്‍ മാറി എടുക്കുന്നതിനുമായി ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുന്നില്‍ ജനങ്ങള്‍ പുലര്‍ച്ചെ മുതല്‍ അര്‍ധരാത്രി വരെ ക്യൂ നില്‍ക്കേണ്ടി വരുന്നുണ്ട്. റിയല്‍ എസ്‌റ്റേറ്റ്, സ്വര്‍ണം, അനൗദ്യോഗിക മേഖല തുടങ്ങി ഒട്ടുമിക്ക മേഖലകളേയും നോട്ട് അസാധുവാക്കല്‍ ഗുരുതരമായി ഇതിനോടകം ബാധിച്ചിട്ടുണ്ട്.

 
ബാങ്ക് അക്കൗണ്ടുകള്‍ കാര്യമായില്ലാത്ത ഗ്രാമീണ മേഖലയെയാണ് സര്‍ക്കാര്‍ നടപടി ഏറ്റവും ഗുരുതരമായി ബാധിച്ചത്. പ്രതിപക്ഷവും ഈ രംഗത്തെ വിദഗ്ധരും, സുപ്രീംകോടതിയും സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിക്കുന്നതിനിടെയാണ് എന്‍.ഐ.പി.എഫ്.പി ഇതേകുറിച്ച് പഠനം നടത്തിയത്. നോട്ട് അസാധുവാക്കല്‍ രാജ്യത്തെ ഹ്രസ്വകാല, ഇടക്കാല, ദീര്‍ഘകാല പ്രതിഫലനമുണ്ടാക്കുമെന്നാണ് കണ്ടെത്തല്‍. എത്രത്തോളം പണം മാറ്റിയെടുക്കാന്‍ സാധിച്ചു എത്രത്തോളം പ്രശ്‌നങ്ങള്‍ അവസാനിച്ചു എന്നതിനെ ആശ്രയിച്ചാണ് ഇടക്കാല സ്വാധീനം അറിയാന്‍ സാധിക്കുകയെന്നാണ് എന്‍.ഐ.പി.എഫ്.പി പറയുന്നത്.

നോട്ട് പിന്‍വലിക്കലിന്റെ ഭാഗമായി വരുമാനവും ഉപഭോഗവും ചുരുങ്ങുകയാണെങ്കില്‍ അത് രാജ്യത്തെ സാമൂഹിക അസമത്വത്തിലേക്കായിരിക്കും തള്ളി വിടുകയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അസാധുവാക്കിയ പണത്തിനു പകരം ബാങ്ക് അക്കൗണ്ട് വഴിയുള്ള ഇടപാടുകള്‍ മാത്രമാണ് നടക്കുന്നതെങ്കില്‍ ഇത് സാമ്പത്തിക രംഗത്ത് ഗണ്യമായ മാറ്റമുണ്ടാക്കും.
ഫലത്തില്‍ ഇത് വരുമാനത്തില്‍ കുറവു വരാനും തൊഴിലില്ലായ്മക്കും കാരണമാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത് പിന്നീട് സംഘടിത മേഖലയിലേക്കും പടരാന്‍ സാധ്യതയുള്ളതായും എന്‍. ഐ. പി. എഫ്.പി ചൂണ്ടിക്കാണിക്കുന്നു.

പെട്ടെന്നുള്ള ഫലം
പണത്തിന്റെ ലഭ്യതക്കുറവു വരുന്നതിലൂടെ ചില മേഖലകളിലെ ഇടപാടുകള്‍ നിര്‍ത്തേണ്ടി വരുന്നു. ഇടപാടുമായി വരുമാനവും ഉപഭോഗവും നേരിട്ടു ബന്ധപ്പെടുന്നതിനാല്‍ ഇത് ഗണ്യമായി കുറയും. പണത്തിന്റെ ലഭ്യതകുറവ് മൂലം ആളുകളുടെ വാങ്ങാനുള്ള ശക്തി താരതമ്യേന കുറഞ്ഞു വരും.
ഇത് ഉത്പാദനത്തേയും സാരമായി ബാധിക്കും. വില്‍പന കുറയുമ്പോള്‍ സാധനങ്ങളുടെ വില ഗണ്യമായി കുറയുമെന്ന് ചിലര്‍ കരുതുന്നുണ്ടെങ്കിലും ഉത്പാദനം കുറക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാവുന്നതു വഴി സാധനങ്ങളുടെ വില ഉയരാനും ഇത് ഇടയാക്കും.

ഹ്രസ്വകാല സ്വാധീനം
അസാധുവാക്കപ്പെട്ട മുഴുവന്‍ പണവും പെട്ടെന്ന് മാറ്റിയെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കൃഷി, ഓട്ടോമൊബൈല്‍, നിര്‍മാണ മേഖല തുടങ്ങിയ ചില മേഖലകളെ ഇത് ഗുരുതരമായി ബാധിക്കും. റാബി വിളകളുടെ വിളവെടുപ്പ് കാലവും ഖാരിഫ് വിളകള്‍ കൃഷി ചെയ്യുന്ന സമയവും ആയതിനാല്‍ ഈ മേഖലയിലെ വാങ്ങല്‍, വില്‍പനകള്‍ പൂര്‍ണമായും പണത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. പണം ലഭ്യമല്ലാത്തതിനാല്‍ വിളവെടുപ്പിനെ സാരമായി ബാധിച്ചതായി കര്‍ഷകര്‍ ഇതിനോടകം തന്നെ പരാതി ഉന്നയിച്ചു കഴിഞ്ഞു. ഇത് നല്ല വില കിട്ടുന്നതിന് കര്‍ഷകര്‍ക്ക് തടസ്സമാവും.

ഇടക്കാല സ്വാധീനം
നോട്ട് അസാധുവാക്കല്‍ ബാങ്ക് ഡെപ്പോസിറ്റുകള്‍ വര്‍ധിക്കാന്‍ കാരണമാവുമെങ്കിലും ബാങ്ക് വായ്പകള്‍ ഒരിക്കലും വര്‍ധിക്കില്ല. കാരണം നിലവിലെ സാഹചര്യത്തില്‍ വായ്പകള്‍ക്കായി കൂടുതല്‍ ആവശ്യമുന്നയിക്കാന്‍ ആരും ധൈര്യപ്പെടില്ല. വായ്പകളുടെ പലിശ ലഭ്യത കുറയുമ്പോള്‍ ബാങ്കുകള്‍ മറ്റു രീതിയില്‍ പണം കടം നല്‍കുന്നതിനായി ആലോചന നടത്തും. അമേരിക്കന്‍ സാമ്പത്തിക നിലയില്‍ ഭവന വായ്പകള്‍ കുമിഞ്ഞു കൂടിയത് ഇത്തരത്തിലുള്ളതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു. ഇത് സംവിധാനത്തെ തന്നെ കൂടുതല്‍ ദുഷ്‌കരമാക്കി മാറ്റും.

എന്തിനു വേണ്ടി
വിദഗ്ധര്‍ പറയുന്നത് കള്ളപ്പണം അധികവും പണമായി കൈവശം വെക്കുന്നുവെന്നാണ്. അതിനാല്‍ ഇത് തടയുന്നതിനുള്ള ശ്രമമായാണ് നോട്ടുകള്‍ പിന്‍വലിച്ചത്. അതിനാല്‍ പഴയ നോട്ടുകള്‍ നിശ്ചിത സമയത്തിനു ശേഷം ഉപയോഗിക്കാന്‍ അനുവദിക്കില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending