Video Stories
നോട്ട് അസാധുവാക്കല്‍: രാജ്യത്തിന്റെ സാമ്പത്തിക നിലയെ ഗുരുതരമായി ബാധിക്കുമെന്ന് പഠനം

ന്യൂഡല്‍ഹി: 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി രാജ്യത്തിന്റെ സാമ്പത്തിക നിലയെ ഗുരുതരമായി ബാധിച്ചേക്കുമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്റ് പോളിസി (എന്‍ .ഐ. പി.എഫ്.പി) നടത്തിയ പഠനം വ്യക്തമാക്കുന്നു. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടു കൂടി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് എന്‍. ഐ.പി.എഫ്.പി.
സാമ്പത്തിക നിലയെ താറുമാറാക്കുന്നതോടൊപ്പം സാമൂഹികമായ അസമത്വത്തിന് നടപടി കാരണമാവുമെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തെ മൊത്തം കറന്‍സിയുടെ 86 ശതമാനത്തോളം വരുന്ന ഉയര്‍ന്ന മൂല്യമുള്ള 500, 1000 നോട്ടുകള്‍ റദ്ദാക്കിയത് രാജ്യത്തുടനീളം ജനങ്ങളെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. നിക്ഷേപിച്ച പണം പിന്‍വലിക്കുന്നതിനും അസാധുവാക്കിയ നോട്ടുകള്‍ മാറി എടുക്കുന്നതിനുമായി ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുന്നില്‍ ജനങ്ങള്‍ പുലര്‍ച്ചെ മുതല്‍ അര്‍ധരാത്രി വരെ ക്യൂ നില്‍ക്കേണ്ടി വരുന്നുണ്ട്. റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണം, അനൗദ്യോഗിക മേഖല തുടങ്ങി ഒട്ടുമിക്ക മേഖലകളേയും നോട്ട് അസാധുവാക്കല്‍ ഗുരുതരമായി ഇതിനോടകം ബാധിച്ചിട്ടുണ്ട്.
ബാങ്ക് അക്കൗണ്ടുകള്‍ കാര്യമായില്ലാത്ത ഗ്രാമീണ മേഖലയെയാണ് സര്‍ക്കാര്‍ നടപടി ഏറ്റവും ഗുരുതരമായി ബാധിച്ചത്. പ്രതിപക്ഷവും ഈ രംഗത്തെ വിദഗ്ധരും, സുപ്രീംകോടതിയും സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിക്കുന്നതിനിടെയാണ് എന്‍.ഐ.പി.എഫ്.പി ഇതേകുറിച്ച് പഠനം നടത്തിയത്. നോട്ട് അസാധുവാക്കല്‍ രാജ്യത്തെ ഹ്രസ്വകാല, ഇടക്കാല, ദീര്‍ഘകാല പ്രതിഫലനമുണ്ടാക്കുമെന്നാണ് കണ്ടെത്തല്‍. എത്രത്തോളം പണം മാറ്റിയെടുക്കാന്‍ സാധിച്ചു എത്രത്തോളം പ്രശ്നങ്ങള്‍ അവസാനിച്ചു എന്നതിനെ ആശ്രയിച്ചാണ് ഇടക്കാല സ്വാധീനം അറിയാന്‍ സാധിക്കുകയെന്നാണ് എന്‍.ഐ.പി.എഫ്.പി പറയുന്നത്.
നോട്ട് പിന്‍വലിക്കലിന്റെ ഭാഗമായി വരുമാനവും ഉപഭോഗവും ചുരുങ്ങുകയാണെങ്കില്‍ അത് രാജ്യത്തെ സാമൂഹിക അസമത്വത്തിലേക്കായിരിക്കും തള്ളി വിടുകയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അസാധുവാക്കിയ പണത്തിനു പകരം ബാങ്ക് അക്കൗണ്ട് വഴിയുള്ള ഇടപാടുകള്‍ മാത്രമാണ് നടക്കുന്നതെങ്കില്‍ ഇത് സാമ്പത്തിക രംഗത്ത് ഗണ്യമായ മാറ്റമുണ്ടാക്കും.
ഫലത്തില്‍ ഇത് വരുമാനത്തില്‍ കുറവു വരാനും തൊഴിലില്ലായ്മക്കും കാരണമാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത് പിന്നീട് സംഘടിത മേഖലയിലേക്കും പടരാന്‍ സാധ്യതയുള്ളതായും എന്‍. ഐ. പി. എഫ്.പി ചൂണ്ടിക്കാണിക്കുന്നു.
പെട്ടെന്നുള്ള ഫലം
പണത്തിന്റെ ലഭ്യതക്കുറവു വരുന്നതിലൂടെ ചില മേഖലകളിലെ ഇടപാടുകള്‍ നിര്‍ത്തേണ്ടി വരുന്നു. ഇടപാടുമായി വരുമാനവും ഉപഭോഗവും നേരിട്ടു ബന്ധപ്പെടുന്നതിനാല്‍ ഇത് ഗണ്യമായി കുറയും. പണത്തിന്റെ ലഭ്യതകുറവ് മൂലം ആളുകളുടെ വാങ്ങാനുള്ള ശക്തി താരതമ്യേന കുറഞ്ഞു വരും.
ഇത് ഉത്പാദനത്തേയും സാരമായി ബാധിക്കും. വില്പന കുറയുമ്പോള്‍ സാധനങ്ങളുടെ വില ഗണ്യമായി കുറയുമെന്ന് ചിലര്‍ കരുതുന്നുണ്ടെങ്കിലും ഉത്പാദനം കുറക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാവുന്നതു വഴി സാധനങ്ങളുടെ വില ഉയരാനും ഇത് ഇടയാക്കും.
ഹ്രസ്വകാല സ്വാധീനം
അസാധുവാക്കപ്പെട്ട മുഴുവന്‍ പണവും പെട്ടെന്ന് മാറ്റിയെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കൃഷി, ഓട്ടോമൊബൈല്‍, നിര്‍മാണ മേഖല തുടങ്ങിയ ചില മേഖലകളെ ഇത് ഗുരുതരമായി ബാധിക്കും. റാബി വിളകളുടെ വിളവെടുപ്പ് കാലവും ഖാരിഫ് വിളകള്‍ കൃഷി ചെയ്യുന്ന സമയവും ആയതിനാല്‍ ഈ മേഖലയിലെ വാങ്ങല്‍, വില്പനകള് പൂര്‍ണമായും പണത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. പണം ലഭ്യമല്ലാത്തതിനാല്‍ വിളവെടുപ്പിനെ സാരമായി ബാധിച്ചതായി കര്‍ഷകര്‍ ഇതിനോടകം തന്നെ പരാതി ഉന്നയിച്ചു കഴിഞ്ഞു. ഇത് നല്ല വില കിട്ടുന്നതിന് കര്‍ഷകര്‍ക്ക് തടസ്സമാവും.
ഇടക്കാല സ്വാധീനം
നോട്ട് അസാധുവാക്കല്‍ ബാങ്ക് ഡെപ്പോസിറ്റുകള്‍ വര്‍ധിക്കാന്‍ കാരണമാവുമെങ്കിലും ബാങ്ക് വായ്പകള്‍ ഒരിക്കലും വര്‍ധിക്കില്ല. കാരണം നിലവിലെ സാഹചര്യത്തില്‍ വായ്പകള്‍ക്കായി കൂടുതല്‍ ആവശ്യമുന്നയിക്കാന്‍ ആരും ധൈര്യപ്പെടില്ല. വായ്പകളുടെ പലിശ ലഭ്യത കുറയുമ്പോള്‍ ബാങ്കുകള്‍ മറ്റു രീതിയില്‍ പണം കടം നല്‍കുന്നതിനായി ആലോചന നടത്തും. അമേരിക്കന്‍ സാമ്പത്തിക നിലയില്‍ ഭവന വായ്പകള്‍ കുമിഞ്ഞു കൂടിയത് ഇത്തരത്തിലുള്ളതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു. ഇത് സംവിധാനത്തെ തന്നെ കൂടുതല്‍ ദുഷ്കരമാക്കി മാറ്റും.
എന്തിനു വേണ്ടി
വിദഗ്ധര്‍ പറയുന്നത് കള്ളപ്പണം അധികവും പണമായി കൈവശം വെക്കുന്നുവെന്നാണ്. അതിനാല്‍ ഇത് തടയുന്നതിനുള്ള ശ്രമമായാണ് നോട്ടുകള്‍ പിന്‍വലിച്ചത്. അതിനാല്‍ പഴയ നോട്ടുകള്‍ നിശ്ചിത സമയത്തിനു ശേഷം ഉപയോഗിക്കാന്‍ അനുവദിക്കില്ല.
kerala
നന്ദി അറിയിക്കാന്‍ പാണക്കാടെത്തി ഷൗക്കത്ത്; മധുരം നല്കി സ്വീകരിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
തെരഞ്ഞെടുപ്പ് പ്രചരണം മുന്നില്‍ നിന്ന് നയിച്ചത് മുസ്ലിം ലീഗാണെന്ന് ആര്യാടന് ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്ത് നന്ദി അറിയിക്കാന്‍ പാണക്കാടെത്തി. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഷൗക്കത്തിനിനെ മധുരം നല്കി സ്വീകരിച്ചു.
തെരഞ്ഞെടുപ്പ് പ്രചരണം മുന്നില്‍ നിന്ന് നയിച്ചത് മുസ്ലിം ലീഗാണെന്ന് ആര്യാടന് ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു. കൂട്ടായ, ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങളുടെ വിജയമാണ് നിലമ്പൂരിലുണ്ടായതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. ഈ വിജയം ആത്മവിശ്വാസം നല്‍കുന്നതാണെന്നും കേരളത്തെ വീണ്ടെടുക്കുന്നതിലേക്കുള്ള പ്രയാണമാണ് നടത്താനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് ഒരുമയോടെ കെട്ടിപ്പടുത്ത വിജയമാണ് നിലമ്പൂരിലേതെന്നും കൃത്യമായ, ജനപക്ഷ രാഷ്ട്രീയം മുന്നില്‍വെച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ജനാംഗീകാരം ലഭിച്ചെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. നിയമസഭയില്‍ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ യു.ഡി.എഫിന് പുതിയൊരംഗത്തിന്റെ അധിക കരുത്ത് കൂടി. നിലമ്പൂരിലെ വിഷയങ്ങള്‍ സഭയില്‍ ശക്തമായി ഉന്നയിക്കാനും ആ ജനതക്ക് സുരക്ഷിതത്വം ഉറപ്പ് നല്‍കാനും അവരുടെ ആകുലതകള്‍ പരിഹരിക്കാനും ഷൗക്കത്തിന് സാധിക്കട്ടെയെന്നും അദ്ദേഹം കുറിച്ചു.
kerala
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് തൃശൂരില്‍ അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ചായിരുന്നു യുവാവ് ലൈംഗികാതിക്രമം നടത്തിയത്. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിന് ഓള് കേരള മെന്‍സ് അസോസിയേഷന് സ്വീകരണം നല്കിയ സംഭവം ഏറെ വിവാദമായിരുന്നു.
മെന്‍സ് അസോസിയേഷന് പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആലുവ സബ് ജയിലിനു പുറത്ത് സവാദിന് സ്വീകരണം നല്‍കിയത്. ജയിലിന് പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.
GULF
ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര് ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്, ഉസ്മാന് എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്വ തുടങ്ങിയവരും പങ്കെടുത്തു.
ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,
ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്കി.
-
film2 days ago
‘ജെ എസ് കെ’യുടെ പ്രദര്‍ശനാനുമതി തടഞ്ഞ് സെന്‍സര്‍ ബോര്‍ഡ് ; കാരണം ജാനകി
-
kerala3 days ago
തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
-
gulf3 days ago
ഫാസിസ്റ്റ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ന്യൂനപക്ഷ വിരുദ്ധതക്കെതിരിൽ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ചു ഐക്യപ്പെടുക; ചരിത്ര സത്യങ്ങൾ ഓർമപ്പെടുത്തി മുസ്ലിം ലീഗ് നേതാക്കൾ
-
kerala3 days ago
കൈകൂലി വാങ്ങിയ സംഭവം; സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന് അറസ്റ്റില്‍
-
News3 days ago
ഇസ്രാഈല്‍ ആക്രമണം; നെതന്യാഹുവിനെ ഹിറ്റ്ലറുമായി താരതമ്യം ചെയ്ത് തുര്‍ക്കി പ്രസിഡന്റ് ഉര്ദുഗാന്
-
kerala3 days ago
തിരുവനന്തപുരത്ത് യുവതിയെ അടിച്ച് കൊന്നു; സഹോദരന് കസ്റ്റഡിയില്‍
-
kerala3 days ago
താമരശേരിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി ബസ് ജീവനക്കാര്‍ മര്‍ദിച്ചതായി പരാതി
-
News2 days ago
ഇറാനില്‍ യുഎസ് ആക്രമണം; ഇസ്രാഈല്‍ വ്യോമപാത അടച്ചു