Video Stories
നോട്ട് അസാധുവാക്കല്‍: രാജ്യത്തിന്റെ സാമ്പത്തിക നിലയെ ഗുരുതരമായി ബാധിക്കുമെന്ന് പഠനം
ന്യൂഡല്‍ഹി: 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി രാജ്യത്തിന്റെ സാമ്പത്തിക നിലയെ ഗുരുതരമായി ബാധിച്ചേക്കുമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്റ് പോളിസി (എന്‍ .ഐ. പി.എഫ്.പി) നടത്തിയ പഠനം വ്യക്തമാക്കുന്നു. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടു കൂടി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് എന്‍. ഐ.പി.എഫ്.പി.
സാമ്പത്തിക നിലയെ താറുമാറാക്കുന്നതോടൊപ്പം സാമൂഹികമായ അസമത്വത്തിന് നടപടി കാരണമാവുമെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തെ മൊത്തം കറന്‍സിയുടെ 86 ശതമാനത്തോളം വരുന്ന ഉയര്‍ന്ന മൂല്യമുള്ള 500, 1000 നോട്ടുകള്‍ റദ്ദാക്കിയത് രാജ്യത്തുടനീളം ജനങ്ങളെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. നിക്ഷേപിച്ച പണം പിന്‍വലിക്കുന്നതിനും അസാധുവാക്കിയ നോട്ടുകള്‍ മാറി എടുക്കുന്നതിനുമായി ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുന്നില്‍ ജനങ്ങള്‍ പുലര്‍ച്ചെ മുതല്‍ അര്‍ധരാത്രി വരെ ക്യൂ നില്‍ക്കേണ്ടി വരുന്നുണ്ട്. റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണം, അനൗദ്യോഗിക മേഖല തുടങ്ങി ഒട്ടുമിക്ക മേഖലകളേയും നോട്ട് അസാധുവാക്കല്‍ ഗുരുതരമായി ഇതിനോടകം ബാധിച്ചിട്ടുണ്ട്.
ബാങ്ക് അക്കൗണ്ടുകള്‍ കാര്യമായില്ലാത്ത ഗ്രാമീണ മേഖലയെയാണ് സര്‍ക്കാര്‍ നടപടി ഏറ്റവും ഗുരുതരമായി ബാധിച്ചത്. പ്രതിപക്ഷവും ഈ രംഗത്തെ വിദഗ്ധരും, സുപ്രീംകോടതിയും സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിക്കുന്നതിനിടെയാണ് എന്‍.ഐ.പി.എഫ്.പി ഇതേകുറിച്ച് പഠനം നടത്തിയത്. നോട്ട് അസാധുവാക്കല്‍ രാജ്യത്തെ ഹ്രസ്വകാല, ഇടക്കാല, ദീര്‍ഘകാല പ്രതിഫലനമുണ്ടാക്കുമെന്നാണ് കണ്ടെത്തല്‍. എത്രത്തോളം പണം മാറ്റിയെടുക്കാന്‍ സാധിച്ചു എത്രത്തോളം പ്രശ്നങ്ങള്‍ അവസാനിച്ചു എന്നതിനെ ആശ്രയിച്ചാണ് ഇടക്കാല സ്വാധീനം അറിയാന്‍ സാധിക്കുകയെന്നാണ് എന്‍.ഐ.പി.എഫ്.പി പറയുന്നത്.
നോട്ട് പിന്‍വലിക്കലിന്റെ ഭാഗമായി വരുമാനവും ഉപഭോഗവും ചുരുങ്ങുകയാണെങ്കില്‍ അത് രാജ്യത്തെ സാമൂഹിക അസമത്വത്തിലേക്കായിരിക്കും തള്ളി വിടുകയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അസാധുവാക്കിയ പണത്തിനു പകരം ബാങ്ക് അക്കൗണ്ട് വഴിയുള്ള ഇടപാടുകള്‍ മാത്രമാണ് നടക്കുന്നതെങ്കില്‍ ഇത് സാമ്പത്തിക രംഗത്ത് ഗണ്യമായ മാറ്റമുണ്ടാക്കും.
ഫലത്തില്‍ ഇത് വരുമാനത്തില്‍ കുറവു വരാനും തൊഴിലില്ലായ്മക്കും കാരണമാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത് പിന്നീട് സംഘടിത മേഖലയിലേക്കും പടരാന്‍ സാധ്യതയുള്ളതായും എന്‍. ഐ. പി. എഫ്.പി ചൂണ്ടിക്കാണിക്കുന്നു.
പെട്ടെന്നുള്ള ഫലം
പണത്തിന്റെ ലഭ്യതക്കുറവു വരുന്നതിലൂടെ ചില മേഖലകളിലെ ഇടപാടുകള്‍ നിര്‍ത്തേണ്ടി വരുന്നു. ഇടപാടുമായി വരുമാനവും ഉപഭോഗവും നേരിട്ടു ബന്ധപ്പെടുന്നതിനാല്‍ ഇത് ഗണ്യമായി കുറയും. പണത്തിന്റെ ലഭ്യതകുറവ് മൂലം ആളുകളുടെ വാങ്ങാനുള്ള ശക്തി താരതമ്യേന കുറഞ്ഞു വരും.
ഇത് ഉത്പാദനത്തേയും സാരമായി ബാധിക്കും. വില്പന കുറയുമ്പോള്‍ സാധനങ്ങളുടെ വില ഗണ്യമായി കുറയുമെന്ന് ചിലര്‍ കരുതുന്നുണ്ടെങ്കിലും ഉത്പാദനം കുറക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാവുന്നതു വഴി സാധനങ്ങളുടെ വില ഉയരാനും ഇത് ഇടയാക്കും.
ഹ്രസ്വകാല സ്വാധീനം
അസാധുവാക്കപ്പെട്ട മുഴുവന്‍ പണവും പെട്ടെന്ന് മാറ്റിയെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കൃഷി, ഓട്ടോമൊബൈല്‍, നിര്‍മാണ മേഖല തുടങ്ങിയ ചില മേഖലകളെ ഇത് ഗുരുതരമായി ബാധിക്കും. റാബി വിളകളുടെ വിളവെടുപ്പ് കാലവും ഖാരിഫ് വിളകള്‍ കൃഷി ചെയ്യുന്ന സമയവും ആയതിനാല്‍ ഈ മേഖലയിലെ വാങ്ങല്‍, വില്പനകള് പൂര്‍ണമായും പണത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. പണം ലഭ്യമല്ലാത്തതിനാല്‍ വിളവെടുപ്പിനെ സാരമായി ബാധിച്ചതായി കര്‍ഷകര്‍ ഇതിനോടകം തന്നെ പരാതി ഉന്നയിച്ചു കഴിഞ്ഞു. ഇത് നല്ല വില കിട്ടുന്നതിന് കര്‍ഷകര്‍ക്ക് തടസ്സമാവും.
ഇടക്കാല സ്വാധീനം
നോട്ട് അസാധുവാക്കല്‍ ബാങ്ക് ഡെപ്പോസിറ്റുകള്‍ വര്‍ധിക്കാന്‍ കാരണമാവുമെങ്കിലും ബാങ്ക് വായ്പകള്‍ ഒരിക്കലും വര്‍ധിക്കില്ല. കാരണം നിലവിലെ സാഹചര്യത്തില്‍ വായ്പകള്‍ക്കായി കൂടുതല്‍ ആവശ്യമുന്നയിക്കാന്‍ ആരും ധൈര്യപ്പെടില്ല. വായ്പകളുടെ പലിശ ലഭ്യത കുറയുമ്പോള്‍ ബാങ്കുകള്‍ മറ്റു രീതിയില്‍ പണം കടം നല്‍കുന്നതിനായി ആലോചന നടത്തും. അമേരിക്കന്‍ സാമ്പത്തിക നിലയില്‍ ഭവന വായ്പകള്‍ കുമിഞ്ഞു കൂടിയത് ഇത്തരത്തിലുള്ളതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു. ഇത് സംവിധാനത്തെ തന്നെ കൂടുതല്‍ ദുഷ്കരമാക്കി മാറ്റും.
എന്തിനു വേണ്ടി
വിദഗ്ധര്‍ പറയുന്നത് കള്ളപ്പണം അധികവും പണമായി കൈവശം വെക്കുന്നുവെന്നാണ്. അതിനാല്‍ ഇത് തടയുന്നതിനുള്ള ശ്രമമായാണ് നോട്ടുകള്‍ പിന്‍വലിച്ചത്. അതിനാല്‍ പഴയ നോട്ടുകള്‍ നിശ്ചിത സമയത്തിനു ശേഷം ഉപയോഗിക്കാന്‍ അനുവദിക്കില്ല.
Video Stories
യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം
ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന് യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
-
india3 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment3 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india3 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
Sports20 hours agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala3 days agoസംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ‘ദിത്വ ചുഴലിക്കാറ്റ്’ തമിഴ്നാട്-ആന്ധ്രാ തീരത്തേക്ക്

