Connect with us

Culture

കോഹ്‌ലി 154 നോട്ട് ഔട്ട്; ഇന്ത്യക്ക് ഏഴു വിക്കറ്റ് ജയം

Published

on

ചണ്ഡീഗഢ്: വിരാട് കോഹ്്‌ലി മിന്നിയപ്പോള്‍ വീണ്ടും ന്യൂസിലാന്‍ഡ് തോറ്റു. കോഹ്്‌ലി മങ്ങിപ്പോയ രണ്ടാം ഏകദിനത്തില്‍ വിജയവുമായി ഇന്ത്യന്‍ പര്യടനത്തില്‍ ആദ്യമായി തലയുയര്‍ത്തിയ കവികള്‍ക്ക് മൊഹാലിയില്‍ കിട്ടിയത് കനത്ത പ്രഹരം.

134 പന്തില്‍ 154 റണ്‍സുമായി കോഹ്്‌ലി വിജയം വരെ ക്രീസില്‍ തുടര്‍ന്നപ്പോള്‍ ഇന്ത്യക്ക് ഏഴു വിക്കറ്റിന്റെ അനായാസ വിജയം. കിവികള്‍ മൂന്നോട്ടുവെച്ച 286 റണ്‍സ് വിജയ ലക്ഷ്യം മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടക്കുമ്പോള്‍ പത്ത് പന്ത് ബാക്കി നില്‍ക്കുന്നുണ്ടായിരുന്നു. 80 റണ്‍സുമായി ക്യാപ്റ്റന്‍ എം.എസ് ധോണി ഏറെ നാള്‍ക്കു ശേഷം ഫോം കണ്ടെത്തിയെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. ജയത്തോടെ അഞ്ചു മത്സര പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി.

സച്ചിന്‍ തെണ്ടുല്‍ക്കറുടെ അവിസ്മരണീയ കരിയറുമായി ഇടയ്ക്കിടെ മാറ്റുരക്കപ്പെടുന്ന കോഹ്്‌ലി ഇന്നലെ ഏകദിനത്തില്‍ തന്റെ 26-ാം സെഞ്ച്വറിയാണ് കുറിച്ചത്. 172 കളികളില്‍ നിന്നായിരുന്നു ഈ നേട്ടം. 463 ഏകദിനങ്ങളില്‍ 49 സെഞ്ച്വറി കുറിച്ച സച്ചിനിലേക്ക് കോഹ്്‌ലിക്ക് ഇനിയും ദൂരമുണ്ട്. പക്ഷേ, കോഹ്്‌ലിക്ക് ഇപ്പോള്‍ 27 ആണ് പ്രായം.
ഭേദപ്പെട്ട സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യക്ക് തുടക്കം പിഴച്ചിരുന്നു. ഓപണര്‍മാര്‍ പെട്ടെന്നു മടങ്ങി. അജിന്‍ക്യ രഹാനെ അഞ്ചു റണ്‍സെടുത്തു പുറത്തായപ്പോള്‍ രോഹിത് ശര്‍മയുടെ ഇന്നിങ്‌സ് പതിമൂന്ന് റണ്‍സില്‍ അവസാനിച്ചു.
അതോടെ നായകനും ഉപനായകനും ക്രീസിലൊന്നിച്ചു. രോഹിത്തിനൊപ്പം 28 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ കോഹ്്‌ലി 21 റണ്‍സെടുത്ത് താളം കണ്ടെത്തിത്തുടങ്ങിയിരുന്നു. ധോണി എത്തിയതോടെ ഇന്ത്യ മാത്രമായി കളത്തില്‍. ധോണി – കോഹ്്‌ലി കൂട്ടുകെട്ടില്‍ 151 റണ്‍സാണ് പിറന്നത്. ഇതില്‍ 80 റണ്‍സും ധോണി സംഭാവന ചെയ്തപ്പോള്‍ 66 റണ്‍സായിരുന്നു കോഹ്്‌ലിയുടെ നേട്ടം.

എന്നാല്‍ സ്‌കോറിങ് വേഗത കൂട്ടിയ കോഹ്്‌ലി മനീഷ് പാണ്ഡെക്കൊപ്പം ചേര്‍ത്ത 97 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടില്‍ 67 റണ്‍സും സ്വന്തമാക്കി. 34 പന്തില്‍ 28 റണ്‍സായിരുന്നു പാണ്ഡെയുടെ നേട്ടം.
കോഹ്്‌ലി ഒരു സിക്‌സറും പതിനാറ് ഫോറും കുറിച്ചപ്പോള്‍ മൂന്നു സിക്‌സറും ആറു ബൗണ്ടറികളും അടങ്ങുന്നതായിരുന്നു ധോണിയുടെ പ്രകടനം. മാറ്റ് ഹെന്റി കിവീസിനു വേണ്ടി രണ്ടു വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടമായി ആദ്യം ബാറ്റുചെയ്യേണ്ടി വന്ന ന്യൂസിലാന്‍ഡിനു വേണ്ടി ഉജ്ജ്വല ഫോം തുടരുന്ന ടോം ലാഥമും (61) ജെയിംസ് നീഷമും (47 പന്തില്‍ 57) അര്‍ദ്ധ ശതകങ്ങള്‍ നേടി. റോസ്ടയ്‌ലര്‍ 44 റണ്‍സെടുത്തു. ഓപണര്‍ മാര്‍ട്ടിന്‍ ഗപ്ടില്‍ (27), കഴിഞ്ഞ കളിയില്‍ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (22), കോറി ആന്‍ഡേഴ്‌സണ്‍ (ആറ്), ലൂക് റോഞ്ചി (ഒന്ന്) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ പ്രകടനം. ഉമേഷ് യാദവും കേദാര്‍ ജാദവും മൂന്നു വീതം വിക്കറ്റ് സ്വന്തമാക്കി.

 

kerala

തുടർച്ചയായ ഇടിവിനൊടുവിൽ സ്വർണവില കൂടി

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്.

Published

on

സംസ്ഥാനത്ത് അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വര്‍ണവില കൂടി. ഇന്ന് നേരിയ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 65,650 രൂപയായി. സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 8195 രൂപയായി.

കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ പവന് 1000 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത തീരുവ യുദ്ധമാണ് അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില കുതിച്ചുയരാന്‍ കഴിഞ്ഞയാഴ്ച കാരണമായിരുന്നത്. റെക്കോര്‍ഡുകള്‍ ഭേദിച്ചുകൊണ്ടാണ് കഴിഞ്ഞയാഴ്ച സ്വര്‍ണവിലയില്‍ ഉയര്‍ച്ചയുണ്ടായത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

Continue Reading

crime

സൗദിയില്‍ സ്ത്രീകളെയും കുട്ടികളെയും യാചനക്കെത്തിച്ച 15 പേര്‍ പിടിയില്‍

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

Published

on

റിയാദ്: പൊതുസ്ഥലങ്ങളിലും റോഡുകളിലും യാചനയ്ക്കായി സ്വന്തം രാജ്യക്കാരായ സ്ത്രീകളെ യും കുട്ടികളെയും എത്തിച്ചു ചൂഷണം ചെയ്ത 12 യമനി പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു.

യാചകരെ നിരീക്ഷിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ജിദ്ദ ഗവര്‍ണറേറ്റിലെ ജിദ്ദ സെക്യൂരിറ്റി പട്രോളുകള്‍, കമ്മ്യൂണിറ്റി സെക്യൂരിറ്റി ആന്‍ഡ് കോംബാറ്റിംഗ് ട്രാഫിക്കിംഗ് ഇന്‍ പേഴ്സണ്‍ ഡിപ്പാര്‍ട്ട്മെന്റുമായി ഏകോപിപ്പിച്ച് നടത്തിയ സുരക്ഷാ കാമ്പെയ്നിനിടെയാണ് അറസ്റ്റ്.

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. എന്നാല്‍ ചൂഷണത്തിന് ഇരയായവര്‍ക്ക് ആവശ്യമായ മാനുഷിക സേവനങ്ങള്‍ നല്‍കുന്നതിന് സുരക്ഷാ അധികാരികള്‍ ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കി.

Continue Reading

GULF

പുണ്യഭൂമിയിലെ 32 ലക്ഷം ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധേയനായി 105 കാരൻ

 സുപാര്‍നോ ബിന്‍ മുസ്തുജാഫ് തന്റെ വാര്‍ധക്യത്തെ മറന്നാണ് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി പുണ്യഭൂമിയിലെത്തിയിട്ടുള്ളത്.

Published

on

റസാഖ് ഒരുമനയൂര്‍
മക്ക:  ഇരുപത്തിയേഴാം രാവിന്റെ പുണ്യം പരിശുദ്ധ ഹറമില്‍നിന്നും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ  മക്കയില്‍ എത്തിയ
ഏറ്റവും 32 ലക്ഷത്തിലധികം വരുന്ന തീര്‍ത്ഥാടകര്‍ക്കിടയില്‍ ശ്രദ്ധേയനാവുകയാണ് ഇന്തോനേഷ്യയില്‍നിന്നുള്ള 105 കാരന്‍.
 സുപാര്‍നോ ബിന്‍ മുസ്തുജാഫ് തന്റെ വാര്‍ധക്യത്തെ മറന്നാണ് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി പുണ്യഭൂമിയിലെത്തിയിട്ടുള്ളത്.
അഞ്ചുനേരവും തന്റെ താമസസ്ഥലത്തുനിന്നും പരിശുദ്ധ കഅബാലയ സമീപത്തേക്ക് നടന്നുചെന്നാണ്  പ്രാര്‍ത്ഥനകള്‍ നിര്‍വ്വഹിക്കുന്നത്.
മകന്റെ  കൈപിടിച്ചു കുനിഞ്ഞു നടക്കുമ്പോഴും കണ്ണുകളില്‍ വിശ്വാസത്തിന്റെ പ്രകാശധാര ജ്വലിച്ചുനില്‍ക്കുന്നു. വാര്‍ധക്യസഹചമായ പ്രയാസങ്ങളുണ്ടെങ്കിലും പുണ്യകഅബാലയത്തില്‍ എത്തുകയെന്ന ആഗ്രഹം നിറവേറ്റാനാണ് തന്റെ പിതാവ് വന്നതെന്ന് മകന്‍ ചന്ദ്രികയോട് പറഞ്ഞു.
രാത്രി തറാവീഹും അതുകഴിഞ്ഞു അര്‍ധരാത്രി ഖിയാമുല്ലൈലി നമസ്‌കാരത്തിനും കഅബാഷരീഫിന് സമീപമെത്തും. പുലര്‍ച്ചെ മൂന്നുമണിയോടെ താമസിക്കുന്ന ഹോട്ടലില്‍ തിരിച്ചെത്തുന്ന ഇദ്ദേഹം രാവിലെ നാലരയോടെ വീണ്ടും സുബ്ഹി നമസ്‌കാരത്തിനായി കഅബയുടെ സമീപമെത്തും. കഅബയുടെ തൊട്ടടുത്ത് എത്തുന്നതിന് പരിമിധികളുള്ളതുകൊണ്ട് പരമാവധി അടുത്തെത്താനാണ് എപ്പോഴും ശ്രമിക്കുന്നത്.

Continue Reading

Trending