Connect with us

Culture

ഉമ്മയും യാത്രയായി; കനലെരിയുന്ന മനസ്സുമായി റാഫി

Published

on

 

ഉമ്മ ആസ്യയുടെ മയ്യിത്ത് വെട്ടിഒഴിഞ്ഞതോട്ടം ജുമാ മസ്ജിദില്‍ ജനാസ നമസ്‌കാരത്തിന് വച്ചപ്പോള്‍ മകന്‍ മുഹമ്മദ് റാഫിയെ ഏതാനും പേര്‍ താങ്ങിപിടിച്ച് എത്തിക്കുകയായിരുന്നു. നമസ്‌കാരം മിനുട്ടുകള്‍കൊണ്ട് പൂര്‍ത്തിയാക്കി. ഖബര്‍സ്ഥാനിലെ പ്രാര്‍ത്ഥനക്കും കരഞ്ഞുകലങ്ങിയ കണ്ണുമായി റാഫി എത്തിയിരുന്നു. കരിഞ്ചോലമല സംഹാരരുദ്രമായി താണ്ഡവമാടിയപ്പോള്‍ റാഫിക്ക് നഷ്ടമായത് കുടുംബത്തിലെ എട്ടുപേരെയാണ്. ഉപ്പ ഹസനും ഉമ്മ ആസ്യയും ഭാര്യ ഷംനയും ഏകമകള്‍ നിയ ഫാത്തിമയും സഹോദരിമാരായ നുസ്രത്ത്, ജന്നത്ത്, നുസ്രത്തിന്റെ മക്കളായ റിന്‍ഷ മെഹറിന്‍, റിസ്്‌വാന മറിയം എന്നിവരെയാണ് ദുരന്തം വിഴുങ്ങിയത്.
പ്രിയപ്പെട്ടവര്‍ മുഴുവന്‍ മരണത്തിന്റെ തീരത്തണഞ്ഞപ്പോള്‍ പൊട്ടിക്കരയാനല്ലാതെ റാഫിക്ക് ഒന്നും ചെയ്യാനില്ലാതെയായി. ഗള്‍ഫില്‍ നിന്ന്്് എത്തിയ റാഫി ശനിയാഴ്ചയാണ് കരിഞ്ചോലമലയിലെ ദുരന്തഭൂമിയില്‍ എത്തിയത്. വേണ്ടപ്പെട്ടവരെയെല്ലാം ഭൂമി വിഴുങ്ങി എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാവാതെ കരിഞ്ചോലമലക്ക് സമീപമുള്ള മറ്റൊരു വീട്ടില്‍ കഴിയുകയായിരുന്നു ഹതാശനായ റാഫി. ആരുടെയും ആശ്വാസവാക്കുകള്‍ ഉള്ളിലെ തീ കെടുത്തിയില്ല. കഴിഞ്ഞ ദിവസം ബന്ധുക്കളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തപ്പോഴെല്ലാം കരളുരുകുന്ന വേദനയോടെ സാക്ഷിയാവുകയായിരുന്നു ഈ ചെറുപ്പക്കാരന്‍. സുഹൃത്തുക്കളെയും നാട്ടുകാരെയും കാണുമ്പോള്‍ റാഫിക്ക് സഹിക്കാനാവുന്നില്ല. അതുകൊണ്ടുതന്നെ വിവരങ്ങള്‍ തിരക്കിയെത്തുന്നവരില്‍ നിന്ന് ബന്ധുക്കള്‍ റാഫിയെ സംരക്ഷിച്ചുനിര്‍ത്തുകയായിരുന്നു.
റാഫി ഏതാനും വര്‍ഷങ്ങളായി ഗള്‍ഫിലായിരുന്നു. കരിഞ്ചോലമലയുടെ അടിവാരത്ത് വീട് വെച്ചതും റാഫിയുടെ അധ്വാനത്തിന്റെ ഫലമായിരുന്നു. വീടിന്റെ അടയാളം പോലും അവശേഷിപ്പിക്കാതെയാണ് ഉരുള്‍പൊട്ടല്‍ കടന്നുപോയത്. ഒപ്പം പ്രിയപ്പെട്ടവരെയും കവര്‍ന്നെടുത്തു.ഉപ്പ ഹസന്‍ ഏറെക്കാലമായി അസുഖബാധിതനായിരുന്നു. വീല്‍ചെയറില്‍ കഴിയുന്ന ഉപ്പക്ക് വിദഗ്ധ ചികിത്സ നല്‍കാനും വീടിന്റെ അവശേഷിക്കുന്ന ജോലികള്‍ തീര്‍ക്കാനും നാട്ടിലേക്ക് എത്താനിരുന്നതായിരുന്നു. എന്നാല്‍ എല്ലാ കണക്കുകൂട്ടലും തെറ്റിച്ചുകൊണ്ട് ദുരന്തവാര്‍ത്തയാണ് റാഫിയെ തേടിയെത്തിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Continue Reading

Film

സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല

പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

Published

on

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.

പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.

പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.

സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.

‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.

രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.

Continue Reading

Art

ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Published

on

ആരാധകരെ ആവേശത്തിലാഴ്ത്താൻ വേടൻ വീണ്ടുമെത്തുന്നു. ഇത്തവണ തെരുവിന്റെ മോൻ എന്ന ഗാനത്തിന്റെ മ്യൂസിക്ക് വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. വേടന്റെ തന്നെ ഏറെ ജനപ്രിയമായ ‘കരയല്ലേ നെഞ്ചേ കരയല്ലേ, ഇന്നു വീണ മുറിവ് നാളെ അറിവല്ലേ…’ എന്ന ഗാനമാണ് സംവിധായകൻ ജാഫർ അലിയും സൈന മ്യൂസിക്ക് ഇന്റിയുടെ ബാനറിൽ ആഷിഖ് ബാവയും ചേർന്ന് ഇപ്പോൾ മ്യൂസിക് വീഡിയോയായി ഇറക്കിയിരിക്കുന്നത്.
വേടന്റെ മറ്റ് ഗാനങ്ങളെപ്പോലെത്തന്നെ ഏറെ ആരാധകരുള്ള ഗാനമാണ് ‘തെരുവിന്റെ മോൻ’. റാപ്പ് സംഗീതാസ്വാധകരുടെ പ്ലേലിസ്റ്റിൽ ഉള്ള ഗാനമാണിത്. അതിനാണ് ഇപ്പോൾ ദൃശ്യഭാഷ്യം വന്നിരിക്കുന്നത്. നേരത്തെ പുറത്തിറക്കിയ ഇതിന്റെ ടീസറിന് ഊഷ്മളമായ പ്രതികരണമായിരുന്നു ആരാധകരിൽ നിന്നും ലഭിച്ചത് എന്ന് അണിയറപ്രവർത്തകർ. ‘തെരുവിന്റെ മോന്റെ’ മ്യൂസിക്ക് പ്രൊഡ്യൂസർ ഋഷിയാണ്. വേടന്റേയും ഋഷിയുടേയും കൂടെ ഒരു നായയും പാട്ടിൽ കഥാപാത്രമായി വരുന്നുണ്ട്.
ഹൃധ്വിക്ക് ശശികുമാർ ആണ് ഛായാഗ്രഹണം. എഡിറ്റർ- കശ്യപ് ഭാസ്ക്കർ. മലയാളത്തിൽ ഈയിടെയായി ഉയർന്നു വരുന്ന സ്വതന്ത്ര സംഗീത മുന്നേറ്റത്തിന് പ്രധാന വേദി നൽകിവരുന്ന പ്ലാറ്റ്ഫോം ആണ് സൈന മ്യൂസിക് ഇൻഡി. അതിലൂടെയാണ് നേരത്തെ വേടന്റെ തന്നെ ‘ഉറങ്ങട്ടെ’ എന്ന ജനപ്രിയ ഗാനവും പുറത്തിറക്കിയിരുന്നത്.
Continue Reading

Trending