Culture
ഉമ്മയും യാത്രയായി; കനലെരിയുന്ന മനസ്സുമായി റാഫി

ഉമ്മ ആസ്യയുടെ മയ്യിത്ത് വെട്ടിഒഴിഞ്ഞതോട്ടം ജുമാ മസ്ജിദില്‍ ജനാസ നമസ്കാരത്തിന് വച്ചപ്പോള്‍ മകന് മുഹമ്മദ് റാഫിയെ ഏതാനും പേര് താങ്ങിപിടിച്ച് എത്തിക്കുകയായിരുന്നു. നമസ്കാരം മിനുട്ടുകള്‍കൊണ്ട് പൂര്‍ത്തിയാക്കി. ഖബര്‍സ്ഥാനിലെ പ്രാര്‍ത്ഥനക്കും കരഞ്ഞുകലങ്ങിയ കണ്ണുമായി റാഫി എത്തിയിരുന്നു. കരിഞ്ചോലമല സംഹാരരുദ്രമായി താണ്ഡവമാടിയപ്പോള്‍ റാഫിക്ക് നഷ്ടമായത് കുടുംബത്തിലെ എട്ടുപേരെയാണ്. ഉപ്പ ഹസനും ഉമ്മ ആസ്യയും ഭാര്യ ഷംനയും ഏകമകള്‍ നിയ ഫാത്തിമയും സഹോദരിമാരായ നുസ്രത്ത്, ജന്നത്ത്, നുസ്രത്തിന്റെ മക്കളായ റിന്‍ഷ മെഹറിന്, റിസ്്വാന മറിയം എന്നിവരെയാണ് ദുരന്തം വിഴുങ്ങിയത്.
പ്രിയപ്പെട്ടവര്‍ മുഴുവന്‍ മരണത്തിന്റെ തീരത്തണഞ്ഞപ്പോള്‍ പൊട്ടിക്കരയാനല്ലാതെ റാഫിക്ക് ഒന്നും ചെയ്യാനില്ലാതെയായി. ഗള്‍ഫില്‍ നിന്ന്്് എത്തിയ റാഫി ശനിയാഴ്ചയാണ് കരിഞ്ചോലമലയിലെ ദുരന്തഭൂമിയില്‍ എത്തിയത്. വേണ്ടപ്പെട്ടവരെയെല്ലാം ഭൂമി വിഴുങ്ങി എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാവാതെ കരിഞ്ചോലമലക്ക് സമീപമുള്ള മറ്റൊരു വീട്ടില്‍ കഴിയുകയായിരുന്നു ഹതാശനായ റാഫി. ആരുടെയും ആശ്വാസവാക്കുകള്‍ ഉള്ളിലെ തീ കെടുത്തിയില്ല. കഴിഞ്ഞ ദിവസം ബന്ധുക്കളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തപ്പോഴെല്ലാം കരളുരുകുന്ന വേദനയോടെ സാക്ഷിയാവുകയായിരുന്നു ഈ ചെറുപ്പക്കാരന്. സുഹൃത്തുക്കളെയും നാട്ടുകാരെയും കാണുമ്പോള്‍ റാഫിക്ക് സഹിക്കാനാവുന്നില്ല. അതുകൊണ്ടുതന്നെ വിവരങ്ങള്‍ തിരക്കിയെത്തുന്നവരില് നിന്ന് ബന്ധുക്കള്‍ റാഫിയെ സംരക്ഷിച്ചുനിര്‍ത്തുകയായിരുന്നു.
റാഫി ഏതാനും വര്‍ഷങ്ങളായി ഗള്‍ഫിലായിരുന്നു. കരിഞ്ചോലമലയുടെ അടിവാരത്ത് വീട് വെച്ചതും റാഫിയുടെ അധ്വാനത്തിന്റെ ഫലമായിരുന്നു. വീടിന്റെ അടയാളം പോലും അവശേഷിപ്പിക്കാതെയാണ് ഉരുള്‍പൊട്ടല്‍ കടന്നുപോയത്. ഒപ്പം പ്രിയപ്പെട്ടവരെയും കവര്‍ന്നെടുത്തു.ഉപ്പ ഹസന് ഏറെക്കാലമായി അസുഖബാധിതനായിരുന്നു. വീല്‍ചെയറില്‍ കഴിയുന്ന ഉപ്പക്ക് വിദഗ്ധ ചികിത്സ നല്‍കാനും വീടിന്റെ അവശേഷിക്കുന്ന ജോലികള്‍ തീര്‍ക്കാനും നാട്ടിലേക്ക് എത്താനിരുന്നതായിരുന്നു. എന്നാല്‍ എല്ലാ കണക്കുകൂട്ടലും തെറ്റിച്ചുകൊണ്ട് ദുരന്തവാര്‍ത്തയാണ് റാഫിയെ തേടിയെത്തിയത്.
Film
വാഹനാപകടം; നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala3 days ago
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
kerala3 days ago
പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
-
india3 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
Celebrity1 day ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
Football2 days ago
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്
-
kerala3 days ago
തീപിടിച്ച ചരക്കുകപ്പല്‍ ചെരിഞ്ഞു; രക്ഷാദൗത്യം പ്രതിസന്ധിയില്‍
-
india2 days ago
മൂല്യം 17,000 കോടി രൂപ; ആര്‍സിബി വില്‍പ്പനയ്ക്ക്?
-
Health2 days ago
കോവിഡ്: ‘പ്രായമായവരിലും രോഗികളിലും കോവിഡ് ഗുരുതരമാകുന്നു, മാസ്ക് നിർബന്ധം’: ആരോഗ്യമന്ത്രി