Video Stories
സഊദിയില്‍ വനിതകള്‍ക്കും വാഹനം ഓടിക്കാം
സഊദി അറേബ്യയിലെ തെരുവുകളിലൂടെ വനിതകള്‍ വാഹനമോടിക്കുന്നത് പതിവ് കാഴ്ചയായി മാറുന്നതിന് ഇനി ഒമ്പത് മാസം മാത്രം. ശവ്വാല്‍ പത്ത് (2018 ജൂണ്‍ 24) ഞായറാഴ്ച മുതല്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നതിനും വനിതകളെ വാഹനമോടിക്കുന്നതിന് അനുവദിക്കുന്നതിനും തീരുമാനമായി. സഊദി ഭരണാധികാരി സല്മാന് രാജാവ് ആണ് സഊദിയില്‍ വനിതാവകാശ, ശാക്തീകരണ ചരിത്രത്തില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തുന്ന, സാമൂഹിക-സാമ്പത്തിക മേഖലകളില്‍ അടിമുടി മാറ്റങ്ങളുണ്ടാക്കുന്ന സുപ്രധാന ഉത്തരവിറക്കിയത്.
വനിതകളെ വാഹനമോടിക്കുന്നതിന് അനുവദിക്കാത്തതിന്റെ നിഷേധാത്മക ഫലങ്ങളും ശരീഅത്ത് വ്യവസ്ഥകള്‍ പാലിച്ച് വനിതകള്‍ക്ക് ഡ്രൈവിംഗ് അനുമതി നല്‍കുന്നതിന്റെ ഗുണവശങ്ങളും പരിശോധിച്ചും വനിതകളെ വാഹനമോടിക്കുന്നത് ഇസ്ലാമിക ശരീഅത്ത് അനുവദിക്കുന്നുണ്ടെന്ന ഉന്നത പണ്ഡിതസഭയിലെ ഭൂരിഭാഗം അംഗങ്ങളുടെ അഭിപ്രായങ്ങളും പരിഗണിച്ചാണ് വനിതകള്‍ക്ക് ഡ്രൈവിംഗ് അനുമതി നല്‍കുന്നതെന്ന് സല്മാന് രാജാവ് അറിയിച്ചു. ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കല്‍ അടക്കം ട്രാഫിക് നിയമത്തിലെയും ഗതാഗത നിയമാവലിയിലെയും വകുപ്പുകള്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഒരുപോലെ ബാധകമാക്കണമെന്ന് രാജകല്പന പറഞ്ഞു. ഇത് നടപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങളെ കുറിച്ച് പഠിക്കുന്നതിന് ആഭ്യന്തര, ധന, തൊഴില്‍ മന്ത്രാലയങ്ങളെ ഉള്‍പ്പെടുത്തി ഉന്നതതല കമ്മിറ്റി രൂപീകരിക്കുന്നതിനും രാജാവ് ആവശ്യപ്പെട്ടു. പഠന റിപ്പോര്‍ട്ട് കമ്മിറ്റി മുപ്പത് ദിവസത്തിനകം തനിക്ക് സമര്‍പ്പിക്കണം. ശരീഅത്ത് വ്യസ്ഥകള്‍ക്കും നിയമങ്ങള്‍ക്കും അനുസൃതമായി ശവ്വാല്‍ പത്ത് മുതല്‍ വനിതകള്‍ക്കുള്ള ഡ്രൈവിംഗ് അനുമതി നടപ്പാക്കി തുടങ്ങുമെന്നും രാജകല്പന വ്യക്തമാക്കി.
ഡ്രൈവിംഗ് അനുമതി നേടിയെടുക്കുന്നതിന് സഊദിയില്‍ വനിതാ ആക്ടിവിസ്റ്റുകള്‍ ഏറെ കാലമായി ശ്രമിച്ചുവരികയായിരുന്നു. വനിതകള്‍ക്ക് ഡ്രൈവിംഗ് അനുമതി നല്കുന്ന നിലക്ക് ട്രാഫിക് നിയമത്തില്‍ ഭേദഗതികള്‍ വരുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഒന്നിലധികം തവണ ശൂറാ കൗണ്‍സിലിന് വനിതാ അംഗങ്ങള്‍ക്ക് സമര്‍പ്പിച്ചിരുന്നെങ്കിലും ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണ ലഭിക്കാത്തതിനാല്‍ തള്ളപ്പെടുകയായിരുന്നു. വനിതകള്‍ക്കുള്ള ഡ്രൈവിംഗ് വിലക്ക് മതപരമായ പ്രശ്നമല്ലെന്നും ഇക്കാര്യത്തില്‍ സാമൂഹിക തലത്തില്‍ പൊതുധാരണയുണ്ടാവുകയാണ് വേണ്ടതെന്നും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്മാന് കഴിഞ്ഞ ഏപ്രിലില്‍ വ്യക്തമാക്കിയിരുന്നു. സഊദിയില്‍ പുരുഷ സമൂഹത്തില്‍ നല്ലൊരു വിഭാഗം വനിതകള്‍ വാഹനമോടിക്കുന്നതിനെ ശക്തിയുക്തം എതിര്‍ത്തുവരികയായിരുന്നു. നിരവധി വനിതകളുടെ മോഹം സാക്ഷാല്‍ക്കരിക്കുന്നതാണ് രാജകല്പനയെന്ന് സഊദി അറേബ്യയിലെ പാര്‍ലമെന്റ് ആയ ശൂറ കൗണ്‍സില്‍ ഇന്നലെ വിലയിരുത്തി.
ഹൗസ് ഡ്രൈവര്‍മാരായി ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നതിന് പുതിയ പരിഷ്കരണം ഇടയാക്കുമെന്നാണ് വിലയിരുത്തല്‍. സഊദിയില്‍ 15 ലക്ഷത്തോളം വിദേശികള്‍ ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. വാഹന വില്പന വര്‍ധിക്കുന്നതിനും തീരുമാനം സഹായിക്കും. ടാക്സി കമ്പനികള്‍ക്കും തീരുമാനം തിരിച്ചടിയാകും. ടാക്സി ഉപയോക്താക്കളില്‍ 80 ശതമാനവും വനിതകളാണ്. വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നതിനും തീരുമാനം സഹായിക്കും. സ്വദേശി വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്നതിനുള്ള സന്നദ്ധത ചില ടാക്സി കമ്പനികള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. സാമ്പത്തിക, സാമൂഹിക തലങ്ങളില്‍ വലിയ പ്രതിഫലനങ്ങള്‍ പുതിയ തീരുമാനമുണ്ടാക്കും. പ്രാദേശിക തൊഴില്‍ വിപണിയില്‍ വനിതാ പങ്കാളിത്തം വലിയ തോതില്‍ ഉയര്‍ത്തുന്നതിനും തീരുമാനം സഹായകമാകും. വനിതാ ജീവനക്കാര്‍ നിലവില്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്ന് മിതമായ നിരക്കില്‍, അനുയോജ്യവും സുരക്ഷിതവുമായ ഗതാഗത സൗകര്യങ്ങളുടെ അഭാവമാണ്. നിവില്‍ പ്രാദേശിക തൊഴില്‍ വിപണിയില്‍ വനിതാ പങ്കാളിത്തം 22 ശതമാനമാണ്. ഇത് 40 ശതമാനമായി ഉയര്‍ത്തുന്നതിന് വനിതകള്‍ക്ക് ഡ്രൈവിംഗ് അനുമതി ലഭിക്കുന്നതിലൂടെ കഴിയുമെന്ന് ഓക്സ്ഫോര്‍ഡ് ബിസിനസ് ഗ്രൂപ്പ് നടത്തിയ പഠനം വ്യക്തമാക്കുന്നു. ശൂറ കൗണ്‍സില്‍ അംഗങ്ങളും വ്യവസായികളും അധ്യാപകരും അടക്കം നാനാതുറകളില്‍ പ്രവര്‍ത്തിക്കുന്ന സ്വദേശി വനിതകള്‍ ഡ്രൈവിംഗ് അനുമതി തീരുമാനത്തില്‍ ആഹ്ലാദം പ്രകടിപ്പിക്കുകയും ഭരണാധികാരികള്‍ക്ക് നന്ദി പറയുകയും ചെയ്തു. ചരിത്രപരമായ ഈ തീരുമാനത്തെ സല്മാന് രാജാവ് സ്വദേശി വനിതകള്‍ക്ക് നല്കുന്ന അമൂല്യമായ സമ്മാനമായി ഇവര്‍ വിശേഷിപ്പിച്ചു. പ്രവിശ്യ ഗവര്‍ണര്‍മാരും മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പണ്ഡിതരും വ്യവസായികളും അംബാസഡര്‍മാരും അടക്കമുള്ളവര്‍ തീരുമാനത്തെ സ്വാഗതം ചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് അടക്കമുള്ള വിദേശ നേതാക്കളും രാജകല്പനയെ സ്വാഗതം ചെയ്ത് രംഗത്തെത്തി.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
-
india20 hours agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF20 hours agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala3 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala18 hours agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala17 hours agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
india18 hours agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala15 hours agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി

