Connect with us

Culture

100 മീറ്റര്‍ അടുത്തുകൂടെ പാക് ഡ്രോണുകള്‍; ഭീതിയില്‍ മുങ്ങി അതിര്‍ത്തി ഗ്രാമങ്ങള്‍

Published

on

അത്താരി: ഇന്ത്യ പാക്ക് അതിര്‍ത്തിക്കു സമീപം ദുരൂഹ സാഹചര്യത്തില്‍ ആളില്ലാ വിമാനം(ഡ്രോണ്‍) കണ്ടെത്തിയതായി ബി.എസ്.എഫ്. അതിര്‍ത്തിക്കു 100 മീറ്റര്‍ അടുത്തുവരെ ഡ്രോണ്‍ എത്തിയതായി കണ്ടതിനെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കിയതായി ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ കെ.കെ.ശര്‍മ പറഞ്ഞു.

അതിര്‍ത്തിയിലെ നമ്മുടെ തയാറെടുപ്പുകള്‍ എന്താണെന്ന് അറിയുന്നതിനുള്ള പാക്ക് ശ്രമമായിരുന്നു അത്. ഭീകരരെ ഒരു തരത്തിലും കടന്നുകയറി ആക്രമണം നടത്താന്‍ അനുവദിക്കില്ല. ഏതു സാഹചര്യത്തിലും പാക്കിസ്ഥാന് തക്കതായ തിരിച്ചടി നല്‍കാന്‍ ഇന്ത്യന്‍ സേന തയാറാണെന്നും ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി.

പാക്ക് അധിനിവേശ കശ്മീരില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയതിനെ തുടര്‍ന്ന് ഏതു സമയത്തും പാക്ക് ഭീകരര്‍ ആക്രമണം നടത്തിയേക്കുമെന്ന നിഗമനത്തിലാണ് സൈന്യം. ഇപ്പോള്‍ വെടിയൊച്ചകള്‍ ഇന്ത്യന്‍ അതിര്‍ത്തിയിലാണ്. യുദ്ധസമാനമായ അവസ്ഥയില്‍ അതിര്‍ത്തി പ്രദേശങ്ങളിലെ സുരക്ഷ മുന്‍പേ തന്നെ സേന ശക്തമാക്കിയിരുന്നു. അതിനായി പതിവു സുരക്ഷാ സന്നാഹങ്ങള്‍ക്കു പുറമേ ബിഎസ്എഫിന്റെയും സൈന്യത്തിന്റെയും കൂടുതല്‍ സാന്നിധ്യം മേഖലയില്‍ ഉറപ്പുവരുത്തിയിടുണ്ട്. അയല്‍രാജ്യങ്ങള്‍ തമ്മിലെ ബന്ധം കൂടുതല്‍ വഷളായതോടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നുള്ളവരെ ഇന്ത്യ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയുമാണ്.

ഇന്ത്യ-പാക്ക് അതിർത്തിയിൽ കാവൽ നിൽക്കുന്ന ഇന്ത്യയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ

ഇന്ത്യ-പാക്ക് അതിർത്തിയിൽ കാവൽ നിൽക്കുന്ന ഇന്ത്യയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ

ഭീതിയില്‍ മുങ്ങി അതിര്‍ത്തി ഗ്രാമങ്ങള്‍

ശക്തമായ വെടിനിര്‍ത്തല്‍ കരാര്‍ലംഘനമാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്നു കഴിഞ്ഞ ദിവസങ്ങളിലായി ഉണ്ടാകുന്നത്. പലതും ഇന്ത്യന്‍ ഗ്രാമങ്ങളെ ലക്ഷ്യമിട്ടും. അഞ്ചു പേര്‍ക്ക് ഇതുവരെ പരുക്കുപറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇങ്ങനെയൊക്കെ ആണെങ്കിലും പലരും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ തയാറാകുന്നില്ല.

കശ്മീരിലെ നിയന്ത്രണരേഖയ്ക്കു സമീപത്തുനിന്നുള്ള ദൃശ്യം

കശ്മീരിലെ നിയന്ത്രണരേഖയ്ക്കു സമീപത്തുനിന്നുള്ള ദൃശ്യം

ജനിച്ചുവീണ മണ്ണും ജീവിതോപാധിയും വിട്ട് പോകാന്‍ ഇവര്‍ക്കാകാത്തതാണ് കാരണം. പലയിടങ്ങളിലും വിളവെടുക്കുന്ന സമയമാണ്. ദിവസങ്ങളോ മാസങ്ങളോ കാത്തിരുന്നു നട്ടുനനച്ചാണ് ഇത്രയുംവരെയാക്കിയത്. ചിലരുടെ സാമ്പത്തികമാര്‍ഗം കന്നുകാലികളാണ്. പെട്ടെന്ന് ഒരു ദിവസം എല്ലാം ഉപേക്ഷിച്ച് പോകാന്‍ പറയുമ്പോള്‍ എങ്ങനെ സ്വീകരിക്കാന്‍ കഴിയും. താല്‍ക്കാലികമാണ് പാലായനമെന്നു പറയുമ്പോഴും തിരികെ വരുമ്പോള്‍ എന്തൊക്കെ അവിടെയുണ്ടാകുമെന്ന് ആര്‍ക്കും ഉറപ്പ് പറയാന്‍ കഴിയാത്ത അവസ്ഥ.

പഞ്ചാബിൽ ഗുർദാസ്പൂരിലെ ഇന്ത്യ-പാക്ക് അതിർത്തിയിലെ പാടത്തുനിന്നുള്ള ദൃശ്യം

പഞ്ചാബിൽ ഗുർദാസ്പൂരിലെ ഇന്ത്യ-പാക്ക് അതിർത്തിയിലെ പാടത്തുനിന്നുള്ള ദൃശ്യം

പാക് അതിര്‍ത്തിക്ക് പുറമെ ഇന്ത്യ-ബംഗ്ലദേശ് അതിര്‍ത്തി വഴി ഭീകരര്‍ നുഴഞ്ഞുകയറാനുള്ള സാധ്യത കണക്കിലെടുത്ത് അവിടുത്തെ സുരക്ഷയും കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. അതേസമയം, പാക്ക് അതിര്‍ത്തിയില്‍ പ്രകോപനം തുടരുകയാണ്. നിയന്ത്രണരേഖയില്‍ വെടിവയ്പ്പ് നടക്കുന്നുണ്ട്. ഷെല്ലുകളടക്കമുള്ളവ ഉപയോഗിച്ചാണ് അവര്‍ ആക്രമണം നടത്തുന്നത്. ഇവിടെ സൈന്യത്തിന് ആവശ്യമായ പിന്തുണ നല്‍കുകയാണ്.

ഇന്ത്യ-ബംഗ്ലദേശ് അതിർത്തിയിൽ കാവൽ നിൽക്കുന്ന ഇന്ത്യയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ

ഇന്ത്യ-ബംഗ്ലദേശ് അതിർത്തിയിൽ കാവൽ നിൽക്കുന്ന ഇന്ത്യയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ

എന്നാല്‍, അതിര്‍ത്തി ഗ്രാമങ്ങള്‍ ഒഴിയാന്‍ ആര്‍ക്കും നിര്‍ദേശം നല്‍കിയിട്ടില്ലെന്നും അതാതു ഗ്രാമാധികാരികളാകാം ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയതെന്നും ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ കെ.കെ.ശര്‍മ കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

കണ്ണൂര്‍ സ്ക്വാഡിനെക്കുറിച്ചുള്ള നിരൂപണങ്ങളും അഭിപ്രായങ്ങളും ഹൃദയം നിറയ്ക്കുന്നുവെന്ന് മമ്മൂട്ടി

താന്‍ നായകനും നിര്‍മ്മാതാവുമായ പുതിയ ചിത്രം കണ്ണൂര്‍ സ്ക്വാഡ് സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി.

Published

on

“കണ്ണൂര്‍ സ്ക്വാഡിനെക്കുറിച്ചുള്ള നിങ്ങളുടെ നിരൂപണങ്ങളും അഭിപ്രായങ്ങളും ഞങ്ങള്‍ ഏവരുടെയും ഹൃദയം നിറയ്ക്കുകയാണ്. നിങ്ങള്‍ ഓരോരുത്തരോടും ഒരുപാട് നന്ദിയുണ്ട്. ഞങ്ങള്‍ക്ക് ആഴത്തില്‍ വിശ്വാസമുണ്ടായിരുന്ന ഒരു സിനിമയാണിത്. ആത്മാര്‍ഥമായി പരിശ്രമിച്ചിട്ടുമുണ്ട്. അതിന് ഒരുപാട് സ്നേഹം തിരിച്ച് കിട്ടുന്നത് കാണുമ്പോള്‍ ഒത്തിരി സന്തോഷം”താന്‍ നായകനും നിര്‍മ്മാതാവുമായ പുതിയ ചിത്രം കണ്ണൂര്‍ സ്ക്വാഡ് സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി. എഎസ്ഐ ജോര്‍ജ് മാര്‍ട്ടിനായി മമ്മൂട്ടി എത്തുന്ന ചിത്രം ഇന്‍വെസ്റ്റി​ഗേഷന്‍ കഥയാണ്. കാസര്‍​ഗോഡ് നടക്കുന്ന ഒരു കുറ്റകൃത്യം നടത്തിയ പ്രതികളെ പിടിക്കാന്‍ ജോര്‍ജും സംഘവും ഇന്ത്യയൊട്ടാകെ നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ പശ്ചാത്തലം.

 

 

Continue Reading

Celebrity

ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്ന ഒരാള്‍ കൂടി വിട പറയുന്നു’; കെ ജി ജോര്‍ജിന്റെ വിയോഗത്തില്‍ മമ്മൂട്ടി

ടി.കെ. രാജീവ്കുമാര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ മഹാനഗരം (1992) എന്ന ചിത്രം നിര്‍മ്മിച്ചത് കെ.ജി.ജോര്‍ജായിരുന്നു

Published

on

അന്തരിച്ച സംവിധായകന്‍ കെ ജി ജോര്‍ജിന്റെ വിയോഗത്തില്‍ അനുസ്മരിച്ച് മമ്മൂട്ടി. ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്ന ഒരാള്‍ കൂടി വിട പറയുന്നുവെന്നണ് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ടി.കെ. രാജീവ്കുമാര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ മഹാനഗരം (1992) എന്ന ചിത്രം നിര്‍മ്മിച്ചത് കെ.ജി.ജോര്‍ജായിരുന്നു.

മമ്മൂട്ടിയുമായുള്ള കെ ജി ജോര്‍ജിന്റെ ദീര്‍ഘകാല ബന്ധത്തിന് തുടക്കമിട്ട ചിത്രം 1980ല്‍ പുറത്തിറങ്ങിയ മേളയാണ്.രഘുവും മമ്മൂട്ടിയും അഭിനയിച്ച ചിത്രത്തില്‍, സര്‍ക്കസിലെ കുറുകിയ ശരീര പ്രകൃതമുള്ള ഒരു കോമാളി, സുന്ദരിയായ ഒരു സ്ത്രീയെ വിവാഹം കഴിക്കുന്നതും പിന്നീട് അവന്റെ ജീവിതം എങ്ങനെ മാറുന്നു എന്നതിനെയും കുറിച്ചാണ്.

ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്ന ഒരാള്‍ കൂടി വിട പറയുന്നു. ആദരാഞ്ജലികള്‍ ജോര്‍ജ് സാര്‍’. മമ്മൂട്ടി കുറിച്ചു.

1998ല്‍ പുറത്തിറങ്ങിയ ‘ഇലവങ്കോടുദേശം’ ആണ് കെ ജി ജോര്‍ജിന്റെ അവസാന ചിത്രം. 2003ല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അധ്യക്ഷനായിരുന്നു. 2003ല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അധ്യക്ഷനായിരുന്നു. 2016ല്‍ ജെ.സി. ഡാനിയേല്‍ പുരസ്‌കരത്തിന് അര്‍ഹനായി. 2006ല്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ അധ്യക്ഷനായ അദ്ദേഹം അഞ്ചു വര്‍ഷം പ്രവര്‍ത്തിച്ചു. മാക്ട ചേയര്‍മാനായും കെ.ജി. ജോര്‍ജ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

Continue Reading

Celebrity

പ്രശസ്ത സംവിധായകന്‍ കെ.ജി. ജോര്‍ജ് അന്തരിച്ചു

യവനിക, പഞ്ചവടിപ്പാലം, ഇരകള്‍, ആദാമിന്റെ വാരിയെല്ല് തുടങ്ങിയ ചിത്രങ്ങളിലൂടെ തൊട്ടതെല്ലാം പൊന്നാക്കിയാണു മലയാള സിനിമയില്‍ അദ്ദേഹം ചുവടുറപ്പിച്ചത്.

Published

on

പ്രശസ്ത സംവിധായകന്‍ കെ.ജി. ജോര്‍ജ് (78) അന്തരിച്ചു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.വാര്‍ധക്യസഹജമായ അസുഖങ്ങളും അലട്ടിയിരുന്നു. യവനിക, പഞ്ചവടിപ്പാലം, ഇരകള്‍, ആദാമിന്റെ വാരിയെല്ല് തുടങ്ങിയ ചിത്രങ്ങളിലൂടെ തൊട്ടതെല്ലാം പൊന്നാക്കിയാണു മലയാള സിനിമയില്‍ അദ്ദേഹം ചുവടുറപ്പിച്ചത്. സ്വപ്നാടനം എന്ന ആദ്യ ചിത്രത്തിനു തന്നെ ദേശീയ പുരസ്‌കാരം തേടിയെത്തി. 40 വര്‍ഷത്തിനിടെ 19 സിനിമകളാണ് സംവിധാനം ചെയ്തത്.

ഗായകനും നടനുമായ പാപ്പുക്കുട്ടി ഭാഗവതരുടെ മകളും ഗായികയുമായ സല്‍മയാണ് ഭാര്യ. 1977 ഫെബ്രവരി ഏഴിനായിരുന്നു വിവാഹം. ശരദിന്ദു മലര്‍ദീപ നാളം നീട്ടി (ഉള്‍ക്കടല്‍ )എന്ന ഹിറ്റ് ഗാനം ആലപിച്ചത് സല്‍മയാണ്. നടന്‍ മോഹന്‍ ജോസ് ഭാര്യാ സഹോദരനാണ്. അരുണ്‍, താര എന്നീ രണ്ടു മക്കള്‍.

സാമുവല്‍ – അന്നാമ്മ ദമ്പതികളുടെ മൂത്ത മകനായി 1945 മെയ് മെയ് 24ന്. തിരുവല്ലയിലായിരുന്നു കെ.ജി.ജോര്‍ജിന്റെ ജനനം. കുളക്കാട്ടില്‍ ഗീവര്‍ഗീസ് ജോര്‍ജ് എന്നാണ് മുഴുവന്‍ പേര്. തിരുവല്ല എസ്ഡി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.

ചങ്ങനാശേരി എന്‍എസ്എസ് കോളജില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയ ശേഷം പുണെ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്നും സിനിമാ സംവിധാനം കോഴ്‌സ് പൂര്‍ത്തിയാക്കി. പ്രശസ്ത സംവിധായകന്‍ രാമു കാര്യാട്ടിന്റെ സഹായിയായിട്ടാണ് സിനിമാരംഗത്തേയ്ക്കു ചുവടുവച്ചത്.

നെല്ല് എന്ന ചിത്രത്തിന് തിരക്കഥയൊരുക്കി. ആദ്യ ചിത്രമായ ‘സ്വപ്നാടനം’ 1976ല്‍ ആണ് പുറത്തിറങ്ങിയത്. മികച്ച മലയാള ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരവും മികച്ച പ്രാദേശിക ഭാഷാ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ‘സ്വപ്നാടനം’ നേടി.

മികച്ച തിരക്കഥയ്ക്ക് പമ്മന്‍, കെ.ജി. ജോര്‍ജ് എന്നിവര്‍ക്കും പുരസ്‌കാരം ലഭിച്ചു. ഉള്‍ക്കടല്‍, മേള, യവനിക, ലേഖയുടെ മരണം ഒരു ഫ്‌ലാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകള്‍, മറ്റൊരാള്‍ തുടങ്ങിയവയാണ് ജോര്‍ജിന്റെ മറ്റു പ്രധാന ചിത്രങ്ങള്‍. ഇവയില്‍ മിക്കവയും ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടി. 1998ല്‍ പുറത്തിറങ്ങിയ ‘ഇലവങ്കോടുദേശം’ ആണ് അവസാന ചിത്രം.

ടി.കെ. രാജീവ്കുമാര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ മഹാനഗരം (1992) എന്ന ചിത്രം നിര്‍മ്മിച്ചത് കെ.ജി.ജോര്‍ജാണ്. 2003ല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അധ്യക്ഷനായിരുന്നു.

200ല്‍ ദേശീയ ഫിലിം അവാര്‍ഡ് ജൂറി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2016ല്‍ ജെ.സി. ഡാനിയേല്‍ പുരസ്‌കരത്തിന് അര്‍ഹനായി. 2006ല്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെഎസ്എഎഫ്ഡിസി) അധ്യക്ഷനായി. അഞ്ചു വര്‍ഷം പ്രവര്‍ത്തിച്ചു. മാക്ട ചെയര്‍മാനായും പ്രവര്‍ത്തിച്ചു

Continue Reading

Trending