Connect with us

Education

അപേക്ഷ ക്ഷണിക്കാതെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: വിതരണം ചെയ്യാന്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് എം.എസ്.എഫ്

കേന്ദ്ര സര്‍ക്കാറിന് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളോടുള്ള അതേ സമീപനമാണ് സംസ്ഥാന സര്‍ക്കാറും സ്വീകരിക്കുന്നത്.

Published

on

മുടങ്ങിക്കിടക്കുന്ന പത്ത് കോടിയോളം വരുന്ന എട്ട് സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് എംഎസ്എഫ് സംസ്ഥാന കമ്മിറ്റി. ന്യൂനപക്ഷ സകോളര്‍ഷിപ്പുകളോടുള്ള പിണറായി സര്‍ക്കാറിന്റെ അവഗണനക്ക് തെളിവാണ് ഇതെന്നും കമ്മിറ്റി വിലയിരുത്തി. കേന്ദ്ര സര്‍ക്കാര്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ പുനഃസ്ഥാപിക്കില്ല എന്ന് വ്യക്തമാക്കിയതോടെ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനത്തിന് ആശ്രയ സാധ്യത സംസ്ഥാന സര്‍ക്കാറിന്റെ സ്‌കോളര്‍ഷിപ്പുകളാണ്.

കേന്ദ്ര സര്‍ക്കാറിന് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളോടുള്ള അതേ സമീപനമാണ് സംസ്ഥാന സര്‍ക്കാറും സ്വീകരിക്കുന്നത്.

എ.പി.ജെ അബ്ദുല്‍ കലാം സ്‌കോളര്‍ഷിപ്പ്, സി.എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ് , മദര്‍തരേസ സ്‌കോളര്‍ഷിപ്പ് , ഉറുദു സകോളര്‍ഷിപ്പ്, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോസ്റ്റ് ആന്‍ഡ് എക്കൗണ്ടന്‍സി, കമ്പനി സെക്രട്ടറിഷിപ്പ് എന്നീ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന സകോളര്‍ഷിപ്പുകളടക്കം സര്‍ക്കാര്‍ ഇതുവരെ അപേക്ഷ ക്ഷണിച്ചിട്ടില്ല.

കേരളത്തിലെ െ്രെപമറി വിഭാഗത്തിലെ ഏറ്റവും വലിയ സ്‌കോളര്‍ഷിപ്പ് പരീക്ഷയായ എല്‍.എസ്.എസ്/യു.എസ്.എസ് പരീക്ഷകളും താറുമാറായ അസ്ഥയാണ്. 2020-21,2021-22 അക്കാദമിക വര്‍ഷങ്ങളിലെ പരീക്ഷകള്‍ കൊവിഡ് കാരണം അക്കാദമിക വര്‍ഷവും കഴിഞ്ഞതിന് ശേഷമാണ് നടന്നത്. കൊവിഡിന് ശേഷം അക്കാദമിക വര്‍ഷം പൂര്‍വ്വ സ്ഥിതിയിലായെങ്കിലും ഈ വര്‍ഷത്തെ എല്‍.എസ്.എസ്/യു.എസ്.എസ് പരീക്ഷ വിജ്ഞാപനം സര്‍ക്കാര്‍ ഇതുവരെ പുറത്തിറക്കിയിട്ടില്ല. സാദാരണഗതിയില്‍ ഫെബ്രുവരി അവസാന വാരമാകുമ്പോഴേക്ക് പരീക്ഷ നടക്കാറുള്ളതാണ്. എന്നാല്‍ ഈ വര്‍ഷവും സമയബന്ധിതമായി നടന്നില്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ പരീക്ഷ എഴുതിയ കുട്ടികളുടെ സര്‍ട്ടിഫിക്കറ്റ് പോലും ഇതുവരെ ലഭിച്ചിട്ടില്ല.

അതേസമയം, കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുളള ശ്രമങ്ങളെ തിരിച്ചറിയണമെന്നും കമ്മിറ്റി ഉന്നയിച്ചു. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് നാല് മാസത്തോളം സമയം പിന്നിട്ടതിന് ശേഷവും സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ പ്രാഥമിക നടപടികള്‍ പോലും പൂര്‍ത്തിയായിട്ടില്ല. കോളേജ് യൂണിയന്‍ ഇലക്ഷനില്‍ എം.എസ്.എഫ് അടക്കമുള്ള സംഘടനകള്‍ക്ക് കൂടുതല്‍ യു.യു.സിമാരെ ലഭിച്ചത് കൊണ്ട് തന്നെ സര്‍വകലാശാലയുടെ ഒത്താശയോടെ തെരഞ്ഞെടുപ്പ് അട്ടിമറിയിലൂടെ സര്‍വകലാശാലാ ഭരണം പിടിക്കാനാണ് എസ്.എഫ്.ഐ ശ്രമിക്കുന്നതെന്നും കമ്മിറ്റി ആരോപിച്ചു.

കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം 15 ദിവസത്തിനുള്ളില്‍ യു.യു.സിമാര്‍ ഡീന്‍ ഓഫീസില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് തെരഞ്ഞെടുപ്പ് വിജ്ഞാപനത്തില്‍ തന്നെ പറയുന്നുണ്ട്. എന്നാല്‍ എസ്.എഫ്.ഐ പ്രതിനിധികള്‍ സമയബന്ധിതമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നത് കൊണ്ട് തന്നെ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് വിരുദ്ധമായി ഡീന്‍ സ്റ്റുഡന്റ്‌സ് വെല്‍ഫെയര്‍ യു.യു.സിമാര്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട സമയം നീട്ടി നല്‍കിക്കൊണ്ട് ഒരു നോട്ടീസ് ഇറക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ എത്ര പേര്‍ റിപ്പോര്‍ട്ട് ചെയ്തു എന്ന അന്വേഷണത്തിനും ഡീന്‍ ഓഫീസിന് മറുപടിയില്ല. സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ വെളിപ്പെടുത്തി.

യു.യു.സിമാരെ കുറിച്ചുള്ള മുഴുവന്‍ ഡോക്യൂമെന്റുകളും എം.എസ്.എഫ് സര്‍വകലാശാലയില്‍ സമര്‍പ്പിച്ചിട്ടുമുണ്ട്. തെരഞ്ഞെടുപ്പ് ബൈലോ പ്രകാരം അയോഗ്യരാക്കാനുള്ള രീതിയിലുള്ള ഒരു പരാതി പോലും സര്‍വകലാശാലക്ക് ലഭിക്കാത്ത സാഹചര്യത്തില്‍ എസ്.എഫ്.ഐ ക്ക് വേണ്ടി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സര്‍വകലാശാലയുടെ ശ്രമങ്ങളാണ് നടക്കുന്നതെന്ന് അവര്‍ ആരോപിച്ചു. വിഷയത്തില്‍ പ്രതിഷേധിച്ച് ആറാം തിയ്യതി ക്യാമ്പസുകളില്‍ പ്രതിഷേധ പരിപാടിയും എട്ടാം തിയ്യതി ഡീന്‍ ഓഫീസ് ഉപരോധവും നടത്തും.

പത്ര സമ്മേളനത്തില്‍ എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ്, ട്രഷറര്‍ അഷ്ഹര്‍ പെരുമുക്ക്, വൈസ് പ്രസിഡന്റ് ഫാരിസ് പുകോട്ടൂര്‍,വി എ വഹാബ്, പി എ ജവാദ്, എന്നിവര്‍ പങ്കെടുത്തു

Education

കെ-മാറ്റ് 2025 അവസാന തീയതി നീട്ടി

അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 15ന് വൈകുന്നേരം നാല് വരെയായാണ് നീട്ടിയത്

Published

on

സംസ്ഥാനത്ത് 2025 അദ്ധ്യയന വര്‍ഷത്തെ എംബിഎ പ്രവേശനത്തിനുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി നീട്ടി. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 15ന് വൈകുന്നേരം നാല് വരെയായാണ് നീട്ടിയത്.

മേയ് 24നാണ് കേരള മാനേജ്മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (സെഷന്‍-II) നടക്കുക. കേരളത്തിലെ വിവിധ സര്‍വകലാശാലകള്‍, ഡിപ്പാര്‍ട്ടുമെന്റുകള്‍, ഓട്ടോണമസ് കോളേജുകള്‍ ഉള്‍പ്പെടെയുള്ള അഫിലിയേറ്റഡ് മാനേജ്മെന്റ് കോളേജുകള്‍ എന്നിവയിലെ എംബിഎ പ്രവേശനം ലഭിക്കണമെങ്കില്‍ കെ-മാറ്റ് ബാധകമായിരിക്കും.

അപേക്ഷ സമര്‍പ്പിക്കേണ്ടത് www.cee.kerala.gov.in ലൂടെയാണ്. ഹെല്‍പ് ലൈന്‍ നമ്പര്‍ : 0471-2525300, 2332120, 2338487.

Continue Reading

Education

എസ്എസ്എൽസി പരീക്ഷകൾ ഇന്ന് സമാപിക്കും

സ്കൂളുകളിൽ ആഹ്ളാദപ്രകടനം പാടില്ലെന്ന് കര്‍ശനനിര്‍ദേശം

Published

on

ഈ അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷകൾ ഇന്ന് സമാപിക്കും. ജീവശാസ്ത്രമാണ് അവസാന പരീക്ഷ. 2,964 കേന്ദ്രങ്ങളിലായി 4,25,861 വിദ്യാർഥികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഗൾഫിലെ 7 കേന്ദ്രങ്ങളിലായി 682 പേരും ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളിലായി 447 പേരും പരീക്ഷ എഴുതി.

അവസാനദിനം സ്കൂളുകളിൽ ആഹ്ളാദപ്രകടനം പാടില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. മുന്നറിയിപ്പ് ലംഘിച്ച് പരിപാടികൾ നടത്തിയാൽ പൊലീസിൻ്റെ സഹായം തേടാനും പ്രധാനാധ്യാപകർക്ക് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. പ്ലസ് ടു പൊതുപരീക്ഷകളും ഇന്ന് സമാപിക്കും.

പ്ലസ് ടു ഇപ്രൂവ്‌മെൻ്റ് പരീക്ഷകളും, പ്ലസ് വൺ പരീക്ഷകളും മാർച്ച് 29നാണ് സമാപിക്കുക. ഒന്നുമുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകളുടെ പരീക്ഷ മാർച്ച് 27നും, വി.എച്ച്.എസ്.ഇ വിഭാഗം പരീക്ഷ മാർച്ച് 29 നും പൂർത്തിയാവും.

Continue Reading

Education

ഒമ്പതാം ക്ലാസിലെ സയന്‍സ്, സോഷ്യല്‍ സയന്‍സ് പരീക്ഷകളില്‍ മാറ്റം വരുത്തി സി.ബി.എസ്.ഇ

സ്റ്റാന്‍ഡേര്‍ഡ്, അഡ്വാന്‍സ്ഡ് എന്നിങ്ങനെ രണ്ട് നിലവാരത്തിലായായിരിക്കും പരീക്ഷകള്‍ നടത്തുക

Published

on

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി അടുത്ത അധ്യയന വര്‍ഷം മുതല്‍ ഒമ്പതാം ക്ലാസിലെ സയന്‍സ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലെ പരീക്ഷകളില്‍ മാറ്റം വരുത്തി സി.ബി.എസ്.ഇ. സ്റ്റാന്‍ഡേര്‍ഡ്, അഡ്വാന്‍സ്ഡ് എന്നിങ്ങനെ രണ്ട് നിലവാരത്തിലായായിരിക്കും പരീക്ഷകള്‍ നടത്തുക.

2028 അധ്യയന വര്‍ഷം മുതല്‍ പത്താം ക്ലാസിലും ഈ മാറ്റം കൊണ്ടുവരും. സി.ബി.എസ്.ഇ കരിക്കുലം കമ്മിറ്റി മുന്നോട്ടുവെച്ച നിര്‍ദേശത്തിന് ബോര്‍ഡ് ഉന്നതാധികാര സമിതി അംഗീകാരം നല്‍കി.

2019-20 അധ്യയന വര്‍ഷം മുതല്‍ മാത്സ് വിഷയത്തില്‍ രണ്ട് നിലവാരത്തിലുള്ള പരീക്ഷയുണ്ട്. അടിസ്ഥാന വിവരങ്ങള്‍ ഉള്‍പ്പെടുന്ന ബേസിക്, കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുന്ന സ്റ്റാന്‍ഡേഡ് എന്നിങ്ങനെയാണവ. രണ്ട് നിലവാരത്തിലുള്ള പരീക്ഷയുണ്ട്. സിലബസ് ഒന്നാണെങ്കിലും ചോദ്യങ്ങളില്‍ വ്യത്യാസമുണ്ടാകും. ഇതേ മാതൃകയില്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലെ പരീക്ഷകള്‍ സ്റ്റാന്‍ഡേര്‍ഡ്, അഡ്വാന്‍സ്ഡ് എന്നിങ്ങനെ നടത്താനാണ് നിര്‍ദേശം. ഏത് വേണമെന്ന് ഒമ്പതാം ക്ലാസില്‍ എത്തുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് തീരുമാനിക്കാം.

അഡ്വാന്‍സ്ഡ് വിദ്യാര്‍ഥികള്‍ക്കുള്ള അധിക ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന ഒറ്റചോദ്യപേപ്പറോ രണ്ട് വിഭാഗക്കാര്‍ക്കും പ്രത്യേകം ചോദ്യപേപ്പര്‍ ഉപയോഗിച്ചോ പരീക്ഷ നടത്തുന്നത് സംബന്ധിച്ചുള്ള കാര്യങ്ങളില്‍ പിന്നീട് തീരുമാനമെടുക്കും. ഇത്തരത്തില്‍ ഓപ്ഷന്‍ ലഭിക്കുന്നത് ജെ.ഇ.ഇ പോലുള്ള പ്രവേശന പരീക്ഷകള്‍ എഴുതാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഗുണം ചെയ്യുമെന്നാണ് സി.ബി.എസ്.ഇ വിലയിരുത്തല്‍.

Continue Reading

Trending