Connect with us

Education

അപേക്ഷ ക്ഷണിക്കാതെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: വിതരണം ചെയ്യാന്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് എം.എസ്.എഫ്

കേന്ദ്ര സര്‍ക്കാറിന് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളോടുള്ള അതേ സമീപനമാണ് സംസ്ഥാന സര്‍ക്കാറും സ്വീകരിക്കുന്നത്.

Published

on

മുടങ്ങിക്കിടക്കുന്ന പത്ത് കോടിയോളം വരുന്ന എട്ട് സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് എംഎസ്എഫ് സംസ്ഥാന കമ്മിറ്റി. ന്യൂനപക്ഷ സകോളര്‍ഷിപ്പുകളോടുള്ള പിണറായി സര്‍ക്കാറിന്റെ അവഗണനക്ക് തെളിവാണ് ഇതെന്നും കമ്മിറ്റി വിലയിരുത്തി. കേന്ദ്ര സര്‍ക്കാര്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ പുനഃസ്ഥാപിക്കില്ല എന്ന് വ്യക്തമാക്കിയതോടെ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനത്തിന് ആശ്രയ സാധ്യത സംസ്ഥാന സര്‍ക്കാറിന്റെ സ്‌കോളര്‍ഷിപ്പുകളാണ്.

കേന്ദ്ര സര്‍ക്കാറിന് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളോടുള്ള അതേ സമീപനമാണ് സംസ്ഥാന സര്‍ക്കാറും സ്വീകരിക്കുന്നത്.

എ.പി.ജെ അബ്ദുല്‍ കലാം സ്‌കോളര്‍ഷിപ്പ്, സി.എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ് , മദര്‍തരേസ സ്‌കോളര്‍ഷിപ്പ് , ഉറുദു സകോളര്‍ഷിപ്പ്, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോസ്റ്റ് ആന്‍ഡ് എക്കൗണ്ടന്‍സി, കമ്പനി സെക്രട്ടറിഷിപ്പ് എന്നീ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന സകോളര്‍ഷിപ്പുകളടക്കം സര്‍ക്കാര്‍ ഇതുവരെ അപേക്ഷ ക്ഷണിച്ചിട്ടില്ല.

കേരളത്തിലെ െ്രെപമറി വിഭാഗത്തിലെ ഏറ്റവും വലിയ സ്‌കോളര്‍ഷിപ്പ് പരീക്ഷയായ എല്‍.എസ്.എസ്/യു.എസ്.എസ് പരീക്ഷകളും താറുമാറായ അസ്ഥയാണ്. 2020-21,2021-22 അക്കാദമിക വര്‍ഷങ്ങളിലെ പരീക്ഷകള്‍ കൊവിഡ് കാരണം അക്കാദമിക വര്‍ഷവും കഴിഞ്ഞതിന് ശേഷമാണ് നടന്നത്. കൊവിഡിന് ശേഷം അക്കാദമിക വര്‍ഷം പൂര്‍വ്വ സ്ഥിതിയിലായെങ്കിലും ഈ വര്‍ഷത്തെ എല്‍.എസ്.എസ്/യു.എസ്.എസ് പരീക്ഷ വിജ്ഞാപനം സര്‍ക്കാര്‍ ഇതുവരെ പുറത്തിറക്കിയിട്ടില്ല. സാദാരണഗതിയില്‍ ഫെബ്രുവരി അവസാന വാരമാകുമ്പോഴേക്ക് പരീക്ഷ നടക്കാറുള്ളതാണ്. എന്നാല്‍ ഈ വര്‍ഷവും സമയബന്ധിതമായി നടന്നില്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ പരീക്ഷ എഴുതിയ കുട്ടികളുടെ സര്‍ട്ടിഫിക്കറ്റ് പോലും ഇതുവരെ ലഭിച്ചിട്ടില്ല.

അതേസമയം, കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുളള ശ്രമങ്ങളെ തിരിച്ചറിയണമെന്നും കമ്മിറ്റി ഉന്നയിച്ചു. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് നാല് മാസത്തോളം സമയം പിന്നിട്ടതിന് ശേഷവും സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ പ്രാഥമിക നടപടികള്‍ പോലും പൂര്‍ത്തിയായിട്ടില്ല. കോളേജ് യൂണിയന്‍ ഇലക്ഷനില്‍ എം.എസ്.എഫ് അടക്കമുള്ള സംഘടനകള്‍ക്ക് കൂടുതല്‍ യു.യു.സിമാരെ ലഭിച്ചത് കൊണ്ട് തന്നെ സര്‍വകലാശാലയുടെ ഒത്താശയോടെ തെരഞ്ഞെടുപ്പ് അട്ടിമറിയിലൂടെ സര്‍വകലാശാലാ ഭരണം പിടിക്കാനാണ് എസ്.എഫ്.ഐ ശ്രമിക്കുന്നതെന്നും കമ്മിറ്റി ആരോപിച്ചു.

കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം 15 ദിവസത്തിനുള്ളില്‍ യു.യു.സിമാര്‍ ഡീന്‍ ഓഫീസില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് തെരഞ്ഞെടുപ്പ് വിജ്ഞാപനത്തില്‍ തന്നെ പറയുന്നുണ്ട്. എന്നാല്‍ എസ്.എഫ്.ഐ പ്രതിനിധികള്‍ സമയബന്ധിതമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നത് കൊണ്ട് തന്നെ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് വിരുദ്ധമായി ഡീന്‍ സ്റ്റുഡന്റ്‌സ് വെല്‍ഫെയര്‍ യു.യു.സിമാര്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട സമയം നീട്ടി നല്‍കിക്കൊണ്ട് ഒരു നോട്ടീസ് ഇറക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ എത്ര പേര്‍ റിപ്പോര്‍ട്ട് ചെയ്തു എന്ന അന്വേഷണത്തിനും ഡീന്‍ ഓഫീസിന് മറുപടിയില്ല. സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ വെളിപ്പെടുത്തി.

യു.യു.സിമാരെ കുറിച്ചുള്ള മുഴുവന്‍ ഡോക്യൂമെന്റുകളും എം.എസ്.എഫ് സര്‍വകലാശാലയില്‍ സമര്‍പ്പിച്ചിട്ടുമുണ്ട്. തെരഞ്ഞെടുപ്പ് ബൈലോ പ്രകാരം അയോഗ്യരാക്കാനുള്ള രീതിയിലുള്ള ഒരു പരാതി പോലും സര്‍വകലാശാലക്ക് ലഭിക്കാത്ത സാഹചര്യത്തില്‍ എസ്.എഫ്.ഐ ക്ക് വേണ്ടി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സര്‍വകലാശാലയുടെ ശ്രമങ്ങളാണ് നടക്കുന്നതെന്ന് അവര്‍ ആരോപിച്ചു. വിഷയത്തില്‍ പ്രതിഷേധിച്ച് ആറാം തിയ്യതി ക്യാമ്പസുകളില്‍ പ്രതിഷേധ പരിപാടിയും എട്ടാം തിയ്യതി ഡീന്‍ ഓഫീസ് ഉപരോധവും നടത്തും.

പത്ര സമ്മേളനത്തില്‍ എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ്, ട്രഷറര്‍ അഷ്ഹര്‍ പെരുമുക്ക്, വൈസ് പ്രസിഡന്റ് ഫാരിസ് പുകോട്ടൂര്‍,വി എ വഹാബ്, പി എ ജവാദ്, എന്നിവര്‍ പങ്കെടുത്തു

Education

എസ്എസ്എല്‍സി പരീക്ഷ രജിസ്ട്രേഷന്‍ ഇന്ന് ആരംഭിക്കും

ഈ മാസം 30നകം രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നു പരീക്ഷാഭവന്‍ അറിയിച്ചു.

Published

on

തിരുവനന്തപുരം: 2026 മാര്‍ച്ചില്‍ നടക്കുന്ന എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷകളുടെ രജിസ്ട്രേഷന്‍ ഇന്ന് ആരംഭിക്കും. ഈ മാസം 30നകം രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നു പരീക്ഷാഭവന്‍ അറിയിച്ചു. വിജ്ഞാപനത്തില്‍ നല്‍കിയിരിക്കുന്ന സമയക്രമത്തില്‍ യാതൊരു തരത്തിലുള്ള മാറ്റവും അനുവദിക്കില്ലെന്നും പരീക്ഷാഭവന്‍ സെക്രട്ടറി വ്യക്തമാക്കി.

പരീക്ഷാ ഫീസ് അടച്ചതിനു ശേഷമാണ് വിദ്യാര്‍ത്ഥികള്‍ രജിസ്ട്രേഷന്‍ ചെയ്യേണ്ടത്. പിഴ കൂടാതെ നാളെ വരെ ഫീസ് അടയ്ക്കാവുന്നതാണ്. നവംബര്‍ 21 മുതല്‍ 26 വരെ 10 രൂപ പിഴയോടെ ഫീസ് അടയ്ക്കാന്‍ സാധിക്കും. തുടര്‍ന്ന് 350 രൂപ പിഴയോടെ ഫീസ് അടയ്ക്കാനും അവസരം ഉണ്ടായിരിക്കും.

2026 മാര്‍ച്ച് 5 മുതല്‍ 30 വരെയാണ് പ്രധാന പരീക്ഷകള്‍ നടക്കുക. ഐ.ടി. പരീക്ഷകള്‍ ഫെബ്രുവരി 2 മുതല്‍ 13 വരെ നടത്തും.

 

Continue Reading

Education

പരീക്ഷയില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പഠനപിന്തുണ നല്‍കാന്‍ നിര്‍ദേശം

പരീക്ഷയില്‍ 30 ശതമാനത്തില്‍ താഴെ മാര്‍ക്ക് നേടിയ കുട്ടികള്‍ക്ക് പ്രത്യേക പഠനസഹായം നല്‍കണമെന്നും ഇതിനായി സ്‌കൂളുകള്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാനുമാണ് നിര്‍ദേശം.

Published

on

തിരുവനന്തപുരം: പാദവാര്‍ഷിക പരീക്ഷകള്‍ക്കു ശേഷം സ്‌കൂളുകള്‍ വീണ്ടും തുറന്ന സാഹചര്യത്തില്‍, പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക പിന്തുണ നല്‍കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. പരീക്ഷയില്‍ 30 ശതമാനത്തില്‍ താഴെ മാര്‍ക്ക് നേടിയ കുട്ടികള്‍ക്ക് പ്രത്യേക പഠനസഹായം നല്‍കണമെന്നും ഇതിനായി സ്‌കൂളുകള്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാനുമാണ് നിര്‍ദേശം.

ഈ മാസം 9-നകം മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി ഉത്തരക്കടലാസുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യണം. ഇതിനുശേഷം സെപ്റ്റംബര്‍ 10നും 20നും ഇടയില്‍ ക്ലാസ് പി.ടി.എ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കണം. സബ്ജക്ട് കൗണ്‍സില്‍, സ്‌കൂള്‍ റിസോഴ്സ് ഗ്രൂപ്പ് എന്നിവയുടെ നേതൃത്വത്തില്‍ അധിക പഠനപിന്തുണ നല്‍കുന്നതിനുള്ള കാര്യങ്ങള്‍ ആലോചിച്ച് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കണം. താഴ്ന്ന ഗ്രേഡുകളിലുള്ള കുട്ടികളുടെ നിലവാരം മനസ്സിലാക്കി ഡയറ്റ്, എസ്.എസ്.കെ, വിദ്യാഭ്യാസ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ സ്‌കൂളുകളില്‍ നേരിട്ടെത്തി പഠനപിന്തുണ നല്‍കണം. ഈ പ്രവര്‍ത്തനങ്ങളുടെ സമഗ്ര റിപ്പോര്‍ട്ട് എസ്.എസ്.കെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കണം.

എ.ഇ.ഒ, ഡി.ഇ.ഒ. എന്നിവര്‍ തങ്ങളുടെ റിപ്പോര്‍ട്ടുകള്‍ സെപ്റ്റംബര്‍ 25നകം ഡി.ഡി.ഇ.മാര്‍ക്ക് കൈമാറണം. ഡി.ഡി.ഇ.മാര്‍ ഈ റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ച് സെപ്റ്റംബര്‍ 30നകം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കണം. നിരന്തര മൂല്യനിര്‍ണയം കുട്ടികളുടെ കഴിവുകള്‍ക്കനുസരിച്ച് മാത്രമാണ് നല്‍കുന്നതെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ, എല്ലാ അധ്യാപകര്‍ക്കും കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് (സി.ആര്‍.) രേഖപ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. അധ്യാപക സംഘടനകളുമായി ഇത് ചര്‍ച്ച ചെയ്യും. നിലവില്‍ പ്രധാനാധ്യാപകര്‍ക്ക് മാത്രമാണ് സി.ആര്‍. ബാധകമാക്കിയിട്ടുള്ളത്.

Continue Reading

Education

യു.ജി.സി നെറ്റ് 2025 പരീക്ഷ ഫലം ഉടന്‍ പ്രസിദ്ധീകരിക്കും

നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) 2025 ജൂണില്‍ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാഫലം ഉടന്‍ പ്രസിദ്ധീകരിക്കും.

Published

on

നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) 2025 ജൂണില്‍ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാഫലം ഉടന്‍ പ്രസിദ്ധീകരിക്കും. പരീക്ഷ നടത്തി 33 മുതല്‍ 42 ദിവസത്തിനകം ഫലം പ്രസിദ്ധീകരിക്കുന്ന രീതിയിലായിരുന്നു കഴിഞ്ഞ വര്‍ഷം. ഇത് കണക്കിലെടുത്താല്‍ ഈ വര്‍ഷം ആഗസ്റ്റ് ഒന്നിനോ ആഗസ്റ്റ് 10നോ യു.ജി.സി നെറ്റ് ഫലം പുറത്തുവരുമെന്നാണ് ലഭിക്കുന്ന സൂചന. ഈ പറഞ്ഞ തീയതികള്‍ക്കകം ഉറപ്പായും യു.ജി.സി നെറ്റ് പരീക്ഷ ഫലം അറിയാന്‍ സാധിക്കും. പരീക്ഷ എഴുതിയവര്‍ക്ക് ugcnet.nta.ac.in എന്ന വെബ്‌സൈറ്റില്‍ കയറി പരിശോധിക്കാവുന്നതാണ്.

ഫലം എങ്ങനെ പരിശോധിക്കാം?

സൈറ്റില്‍ കയറി യു.ജി.സി നെറ്റ് റിസല്‍റ്റ് 2025 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം ലോഗിന്‍ വിവരങ്ങള്‍ നല്‍കുക. അപ്പോള്‍ ഫലം സ്‌ക്രീനില്‍ കാണാന്‍ സാധിക്കും. പിന്നീട് മാര്‍ക്ക് ഷീറ്റിന്റെ പി.ഡി.എഫ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം.

Continue Reading

Trending