Video Stories
ഫാസിസത്തിന്റെ ഭീകരത അനുഭവിച്ചറിഞ്ഞ നിമിഷങ്ങള്‍

ആന്റോ ആന്റണി എം.പി
ഭരണകൂട ഭീകരതയില്‍ നിസ്സഹായനാകുന്ന നിമിഷങ്ങളായിരുന്നു സമാദരണീയനായ ഇ. അഹമ്മദ് സാഹിബിന് ഹൃദയാഘാതം ഉണ്ടായതിനുശേഷം പ്രവേശിപ്പിച്ച റാം മനോഹര്‍ ലോഹ്യ ആസ്പത്രിയുടെ ഇടനാഴിയില്‍ ചിലവഴിച്ച 14 മണിക്കൂറുകള്‍. നീതിന്യായ വ്യവസ്ഥക്കു കീഴില്‍ നമുക്കുണ്ട് എന്ന് നമ്മള്‍ അനുമാനിച്ചിരുന്ന സുരക്ഷിതത്വ ബോധം ഇല്ലാതാകുന്ന മണിക്കൂറുകളായിരുന്നു അത്. ജീവിതത്തിലാദ്യമായി ഒരു അരക്ഷിതാവസ്ഥ മനസിലേക്ക് കടന്നുവന്നു. ഭരണകൂട ഭീകരത നമ്മുടെ ജീവിതത്തെ എത്രത്തോളം തകര്‍ക്കുമെന്നതിന്റെ നേര്‍ക്കാഴ്ചയായി പുതിയ തിരിച്ചറിവുകള്‍ നല്‍കിയാണ് അതു കടന്നുപോയത്.
ഒരു ജനാധിപത്യ വ്യവസ്ഥക്കുള്ളില്‍ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിച്ച് ജീവിക്കാനും മരിക്കാനും ഏറ്റവും സാധാരണക്കാരുള്‍പ്പെടെ എല്ലാ മനുഷ്യര്‍ക്കുമുള്ള അവകാശം ദീര്‍ഘകാലം ഇന്ത്യയുടെ പരമോന്നത നിയമ നിര്‍മ്മാണ സഭയിലും തുടര്‍ച്ചയായി പത്തു വര്‍ഷം കേന്ദ്ര മന്ത്രിസഭയിലും അംഗമായിരുന്ന ഒരു വിശിഷ്ട വ്യക്തിക്ക് നിഷേധിക്കപ്പെടുന്ന ദയനീയ കാഴ്ചക്ക് സാക്ഷിയാകേണ്ടിവന്നു. ഒരു ഭരണകൂടം അതിന്റെ മുമ്പില്‍ ഉയര്‍ന്നുവരുന്ന ചെറിയ തടസ്സങ്ങള്‍ ഇല്ലാതാക്കാന്‍ പോലും എത്ര മനുഷ്യത്വരഹിതമായാണ് പെരുമാറുന്നത് എന്ന് നോക്കിക്കണ്ടു. സോണിയാഗാന്ധിയെപ്പോലെ ഇന്ത്യയിലെ ഔന്നത്യത്തില്‍ വിരാജിക്കുന്ന ഒരു വ്യക്തിയോടുപോലും എത്ര നിസ്സംഗതയോടെ, അനാദരവോടെ പെരുമാറാന്‍ ആര്‍.എം.എല്‍ ആസ്പത്രിയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു കഴിയും എന്നുള്ളത് അത്ഭുതപ്പെടുത്തുന്നതായിരുന്നു. പാര്‍ലമെന്റംഗങ്ങള്‍ എന്ന നിലയില്‍ ഉണ്ടെന്ന് വിശ്വസിച്ചിരുന്ന അവകാശങ്ങള്‍ ജനാധിപത്യ മര്യാദകളോട് തരിമ്പും ബഹുമാനമില്ലാത്ത ഒരു സര്‍ക്കാരിന്റെ കരാളഹസ്തങ്ങള്‍ക്കുള്ളില്‍ എത്ര നിസാരമായാണ് അപ്രസക്തമാകുന്നത് എന്ന് അത്ഭുതത്തോടെ അനുഭവിച്ചറിഞ്ഞു. ഭരണകൂട ഭീകരത എന്ന യാഥാര്‍ത്ഥ്യത്തിന് മുന്നില്‍ വലിപ്പച്ചെറുപ്പമില്ലാതെ നാമൊക്കെ എത്ര നിസ്സഹായരാണെന്ന് ഭീതിയോടെ തിരിച്ചറിഞ്ഞു.
ഒരു ഫാഷിസ്റ്റ് ഭരണ വ്യവസ്ഥയില്‍ നമ്മുടെ സുരക്ഷിതത്വവും സമാധാനവുമായ ചോദ്യം ചെയ്യാതിരിക്കുന്നതിന് പകരം ഭരണകൂടം അനുവദിച്ചു തരുന്ന ഔദാര്യമാണെന്ന ബോധ്യം ഉണ്ടായി. അത്തരം വ്യവസ്ഥിതിക്കുള്ളില്‍ നാമൊന്നും പൗരന്മാരല്ല, അടിമകളും ഇരകളും മാത്രമാണെന്നും തിരിച്ചറിഞ്ഞു. അഹമ്മദ് സാഹിബിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച തൊട്ടു പിറകെ തന്നെ എ.കെ ആന്റണി ഉള്‍പ്പെടെയുള്ള കേരളത്തിലെ മുഴുവന്‍ എം.പിമാരും ആസ്പത്രിയിലെത്തി. രാഹുല്‍ ഗാന്ധിയും ജ്യോതിരാദിത്യ സിന്ധ്യയും പിന്നാലെയെത്തി. അനിവാര്യമായത് സംഭവിച്ചു കഴിഞ്ഞിരിക്കുന്നു എന്ന വിവരം ഡോക്ടര്‍മാര്‍ അവരെ അറിയിച്ചു. പാണക്കാട് തങ്ങളെ വിവരം അറിയിക്കുന്നതിനും ഭൗതിക ശരീരം നാട്ടില്‍ എത്തിക്കുന്നതിനുമുള്ള ഒരുക്കങ്ങളെപ്പറ്റി ചര്‍ച്ച തുടങ്ങി. പിറ്റേദിവസം സര്‍ക്കാര്‍ ബജറ്റ് അവതരണവുമായി മുന്നോട്ട് പോവുകയാണെങ്കില്‍ പ്രതിഷേധിക്കുകയോ തടയാന്‍ ശ്രമിക്കുകയോ വേണ്ടെന്നും പുതിയ കീഴ്‌വഴക്കമുണ്ടാക്കി അവര്‍ ബജറ്റ് അവതരിപ്പിക്കട്ടെ എന്നുമാണ് ഇ.ടി മുഹമ്മദ് ബഷീറും, അബ്ദുല്‍ വഹാബുമടങ്ങുന്ന എം.പിമാര്‍ പറഞ്ഞത്. ജനാധാപത്യ മൂല്യങ്ങളോടോ പാര്‍ലമെന്ററി കീഴ്‌വഴക്കങ്ങളോടോ ഉള്ള പ്രതിബദ്ധത ഇപ്പോഴത്തെ സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നത് മൗഢ്യമാണെന്ന് ഉത്തമമായ ബോധ്യം കഴിഞ്ഞ രണ്ടര വര്‍ഷത്തിനുള്ളിലെ പാര്‍ലമെന്റിലെ പ്രവര്‍ത്തനത്തില്‍ നിന്നും ഞങ്ങള്‍ ഉള്‍ക്കൊണ്ടിരുന്നു. പക്ഷേ പിന്നീട് നടന്ന സംഭവങ്ങള്‍ ഞങ്ങളുടെയെല്ലാം ഏറ്റവും ഭീതിദമായ സങ്കല്‍പങ്ങള്‍ക്കും അപ്പുറത്തായിരുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രി ഡോ. ജിതേന്ദ്ര സിങ് ആസ്പത്രിയിലെത്തിയതിന് തൊട്ടു പിന്നാലെ അത്യാധുനിക ജീവന്‍രക്ഷാ സംവിധാനമുള്ള ഐ.സി.യുവില്‍ നിന്നും അഹമ്മദ് സാഹിബിനെ വേദനാ സംഹാര സംവിധാനം മാത്രമുള്ള ട്രോമാ സെന്ററിലേക്ക് മാറ്റി. പിന്നീട് മണിക്കൂറുകളോളം ഉത്തരവാദിത്തപ്പെട്ട ആരും വിവരം നല്‍കാന്‍ തയ്യാറായില്ല. അഹമ്മദ് സാഹിബിന്റെ മക്കള്‍ എത്തിയിട്ടും കാണാന്‍ അനുവദിച്ചില്ല. അവര്‍ ഉന്നത ബിരുദമുള്ള ഡോക്ടര്‍മാരാണെന്നും ഓര്‍ക്കണം. ആസ്പത്രി അധികൃതരോ മുതിര്‍ന്ന ഡോക്ടര്‍മാരോ രംഗത്ത് എത്തിയില്ല. പിതാവിനെകാണാന്‍ മക്കളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട ഞങ്ങളോട് വളരെ പരുഷമായാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയര്‍ ഡോക്ടര്‍മാരും സുരക്ഷാ ജീവനക്കാരും പെരുമാറിയത്. വിവരം അറിഞ്ഞ് സോണിയാ ഗാന്ധി രാത്രി 10.30 മണിയോടെ ആസ്പത്രിയില്‍ എത്തി. ഇസഡ് കാറ്റഗറി സുരക്ഷയുള്ള പൂര്‍ണ്ണ ആരോഗ്യവതി അല്ലാത്ത സോണിയാജി ഒരു സുരക്ഷാ ഉദ്യോഗസ്ഥരും കൂടെയില്ലാതെ കൊടും തണുപ്പത്ത് സാധാരണക്കാരിയെപ്പോലെ കടന്നു വന്നു. തരിമ്പ് മാന്യതയും ബഹുമാനവുമില്ലാതെ ആര്‍ക്കെങ്കിലും അവരോട് സംസാരിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് പുതിയ അറിവായിരുന്നു. ആസ്പത്രി പ്രോട്ടോക്കോളിനെക്കുറിച്ചും മക്കളെക്കാണാന്‍ അനുവദിക്കാതിരുന്നതിന്റെ നിയമ സാധുതയെക്കുറിച്ചും യുക്തിസഹമായ ചോദ്യങ്ങള്‍ ചോദിച്ച സോണിയാ ഗാന്ധിയോട് ആദരവോടു കൂടിയ ഒരു മറുപടി പോലും ഉണ്ടായില്ല. യുക്തിസഹമായ സംവാദങ്ങളില്‍ ഏര്‍പ്പെടുക ഫാഷിസത്തിന്റെ രീതിയല്ലല്ലോ. വക്രീകരിച്ച യുക്തിയും കയ്യൂക്കും അധികാരത്തിന്റെ മര്‍ദ്ദനോപകരണങ്ങളുമാണ് ഫാഷിസത്തിന്റെ ആയുധങ്ങള്‍ എന്ന പ്രവചനം ഞങ്ങളുടെ മുന്നില്‍ യാഥാര്‍ത്ഥ്യമാകുകയായിരുന്നു.
അല്‍പസമയത്തിനുള്ളില്‍ രാഹുല്‍ ഗാന്ധി വീണ്ടും ആസ്പത്രിയിലെത്തി. താന്‍ കാര്യങ്ങള്‍ നോക്കിക്കൊള്ളാമെന്ന ഉറപ്പ് നല്‍കിയതിനുശേഷമാണ് രണ്ട് മണിക്കൂറിന് ശേഷം സോണിയാജി മടങ്ങിയത്. ആരോഗ്യ സ്ഥിതിയോ കൊടും തണുപ്പോ ശാരീരികമായ ഭീഷണികള്‍ക്കോ തന്നെ തളര്‍ത്താനാവില്ലെന്ന് തെളിയിച്ച ശേഷമാണ് ആ മടങ്ങിപ്പോക്ക്. മനുഷത്വരഹിതമായ ഈ പെരുമാറ്റത്തിന് നിങ്ങള്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് രാഹുല്‍ ഗാന്ധി ആസ്പത്രി അധികൃതരോട് പറഞ്ഞു. പകല്‍ 12 മണിക്കാരംഭിച്ച നാടകങ്ങള്‍ രാത്രി 1.30 കഴിഞ്ഞപ്പോഴേക്കും ഞങ്ങളുടെ എല്ലാം ക്ഷമയെ തകര്‍ത്തിരുന്നു. ഒരു വശത്ത് വിദേശത്തു നിന്നും ഓടിയെത്തിയ, സ്വന്തം പിതാവിനെ ഒരു നോക്കു കാണാന്‍ ആഗ്രഹിച്ച് യാചനയോടെ നില്‍ക്കുന്ന മക്കളും ബന്ധുക്കളും. മറുവശത്ത് എണ്ണത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന പൊലീസുകാരും ഗുണ്ടകളും. പ്രത്യാഘാതം എന്തായിരുന്നാലും ഈ നാടകത്തിന് അറുതി വരുത്തുന്ന കാര്യം ഇ.ടി മുഹമ്മദ് ബഷീറും എം.കെ രാഘവനും വഹാബും ബന്ധുക്കളുമായി ആലോചിച്ചു. ഇതിനെല്ലാം സാക്ഷികളായി ധാരാളം മാധ്യമ പ്രവര്‍ത്തകരും ഉണ്ടായിരുന്നു. അങ്ങനെയാണ് സുരക്ഷാഭടന്മാരുടെയും ഗുണ്ടകളുടെയും വലയം ഭേദിച്ച് ബലാല്‍ക്കാരമായി തള്ളിക്കയറാന്‍ തീരുമാനിച്ചത്. ഇതേത്തുടര്‍ന്ന് പലവട്ടം രംഗം സംഘര്‍ഷനിര്‍ഭരമായി. ഇതേത്തുടര്‍ന്ന് മക്കള്‍ക്ക് അഹമ്മദ് സാഹിബിനെ കാണാന്‍ അവസരം ലഭിച്ചു. അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണെന്ന് അധികൃതര്‍ ആവര്‍ത്തിച്ചിരുന്ന അഹമ്മദ് സാഹിബിന്റെ മൃതദേഹം രൂപഭാവങ്ങള്‍ മാറി ഒരു ജീവന്‍രക്ഷാ ഉപകരണങ്ങളുടെയും സഹായമില്ലാതെ ബഡ്ഡില്‍ കിടത്തിയിരിക്കുന്ന കാഴ്ചയാണ് അവര്‍ക്ക് കാണാന്‍ കഴിഞ്ഞത്. അദ്ദേഹത്തിന്റെ മുഖത്തിന്റെ രൂപം തന്നെ മാറിയിരുന്നു. എപ്പോഴും സുമുഖനായി, പ്രസന്ന വദനനായി പൊതുവേദിയില്‍ എത്തിയിരുന്ന അഹമ്മദ് സാഹിബിന്റെ ശരീരത്തോട് ചെയ്ത ക്രൂരതകള്‍ ആ മുഖത്ത് നിന്ന് വ്യക്തമായിരുന്നു. മാത്രവുമല്ല പുണ്യ ജലമായ സംസം വെള്ളം പകര്‍ന്നു നല്‍കുന്നതിനോ വിശ്വാസപരമായ മറ്റ് കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനോ ഉള്ള അവസരം അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടു.
ഇന്ത്യയില്‍ ഉരുത്തിരിഞ്ഞു വരുന്ന ഫാസിസ്റ്റ് മൂര്‍ത്തിമദ് രൂപമാണ് ആ 14 മണിക്കൂറില്‍ റാം മനോഹര്‍ ആശുത്രിയില്‍ വെളിവായത്. പ്രതിപക്ഷ ബഹുമാനം ആത്മാഭിമാനത്തോടെ ജീവിക്കാനും മരിക്കാനുമുള്ള പൗരന്റെ അവകാശം, പിതാവിന്റെ രോഗവിവരം അറിയാനുള്ള മക്കളുടെ അവകാശം, ജനപ്രതിനിധികള്‍ക്ക് അനുവദിക്കപ്പെട്ടിട്ടുള്ള പരിരക്ഷണം, എല്ലാതരത്തിലുമുള്ള മനുഷ്യാവകാശങ്ങള്‍ തുടങ്ങിയ ജനാധിപത്യ തത്വങ്ങളെല്ലാം വീശിയടിക്കുന്ന ഫാഷിസത്തിന്റെ കൊടുങ്കാറ്റില്‍ അപ്രത്യക്ഷമാകുകയായിരുന്നു. മെഡിക്കല്‍ എതിക്‌സ് എന്ന ദിവ്യമായ പരികല്‍പനക്ക് ഡോക്ടര്‍ കൂടിയായ കേന്ദ്രമന്ത്രിയാണ് അന്ത്യം കുറിച്ചത്. ഇതൊന്നും യാദൃഛികമായി സംഭവിച്ചതല്ല എന്നു തെളിയിക്കുന്നതായി വെള്ളിയാഴ്ച പാര്‍ലമെന്റില്‍ നടന്ന സംഭവങ്ങള്‍. ഇത്രയും പ്രധാനപ്പെട്ട ഒരു വിഷയം സഭയില്‍ ഉന്നയിക്കുന്നത് തടയാനായി ഭരണകൂടം തങ്ങളുടെ ഗുണ്ടാ സ്വഭാവം വീണ്ടും പുറത്തിടത്തു. സംവാദങ്ങളും സമന്വയവുമാണ് ജനാധിപത്യം എന്നുള്ള ബോധ്യമല്ല മറിച്ച് ഭൂരിപക്ഷത്തിന്റെ തേര്‍വാഴ്ചയിലാണ് തങ്ങള്‍ വിശ്വസിക്കുന്നത് എന്ന് ഭരണകക്ഷി തെളിയിച്ചു.
നരേന്ദ്ര മോദി അധികാരത്തില്‍ എത്തുമ്പോള്‍ ഉണ്ടായിരുന്ന ഏറ്റവും കടുത്ത ഭീതികള്‍ പോലും യാഥാര്‍ത്ഥ്യമാവുകയാണ്. ഫാഷിസം ഒരു വിദൂര ഭീഷണിയല്ല. പാര്‍ലമെന്റിനോടും മറ്റു ജനാധിപത്യ സ്ഥാപനങ്ങളോടും ഫാഷിസ്റ്റുകള്‍ക്ക് പുഛമാണ്. ജീവിതകാലം മുഴുവന്‍ ഫാഷിസത്തോടും വര്‍ഗീയതയോടും സന്ധിയില്ലാത്ത നിലപാടെടുത്ത അഹമ്മദ് സാഹിബിന്റെ മരണം വീണ്ടും ഫാഷിസത്തെ അതിന്റെ എല്ലാ ക്രൂരമുഖത്തോടും കൂടി തിരിച്ചറിയാന്‍ അവസരം ഒരുക്കിയിരിക്കുകയാണ്. നിതാന്തമായ ജാഗ്രതയും ചെറുത്തു നില്‍പുമാണ് കാലം ആവശ്യപ്പെടുന്നത്. ചരിത്രത്തില്‍ എങ്ങും ഫാഷിസം അന്തിമ വിജയം നേടിയിട്ടില്ല എന്ന തിരിച്ചറിവ് പോരാട്ടങ്ങള്‍ക്ക് ശക്തി പകരട്ടെ.
Celebrity
‘പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്, ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്’: വേടന്‍
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.
film
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്
കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.
ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.
അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.
Video Stories
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി
ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.
ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
-
kerala3 days ago
കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം; പീരുമേട് സ്ത്രീ കൊല്ലപ്പെട്ടു
-
india3 days ago
ദേശീയപാത തകര്‍ന്ന സംഭവം; ദേശീയപാതാ അതോറിറ്റി ശരിയായ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കണം: അമികസ് ക്യൂറി
-
film3 days ago
കുടുംബസമേതം രസിപ്പിക്കാന്‍ പൊട്ടിച്ചിരിപ്പിക്കാന്‍ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’
-
News3 days ago
ഇസ്രാഈല്‍ ആക്രമണം; ഇറാന് സൈനിക മേധാവി മുഹമ്മദ് ബഗേരി കൊല്ലപ്പെട്ടു
-
india3 days ago
വിമാനാപകടം; തകര്‍ന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് ഹോസ്റ്റലിന്റെ മേല്‍ക്കൂരയില്‍ നിന്ന് കണ്ടെടുത്തു
-
india3 days ago
വിമാനാപകടം; ഡിഎന്‍എ പരിശോധനക്കായി മരിച്ച രഞ്ജിതയുടെ സഹോദരന് അഹമ്മദാബാദിലേക്ക്
-
kerala3 days ago
ശക്തമായ മഴ; കണ്ണൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
-
kerala2 days ago
നീറ്റ് യുജി 2025; ആദ്യ നൂറില്‍ കേരളത്തില്‍ നിന്നും ആരുമില്ല